Connect with us

PERAVOOR

മുദ്ര ലോണിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്; പേരാവൂരിൽ യുവതിക്ക് പണം നഷ്ടപ്പെട്ടു

Published

on

Share our post

പേരാവൂർ: കേരള മുദ്ര ലോൺ എന്ന പേരിൽ ഫേസ്ബുക്കിൽ കണ്ട പരസ്യത്തിൽ ഓൺലൈൻ അപേക്ഷ നല്കിയ യുവതി തട്ടിപ്പിനിരയായി. പേരാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ സ്റ്റാഫായ കണിച്ചാർ സ്വദേശിനിക്കാണ് പണം നഷ്ടമായത്. അനുവദിച്ച ലോണിന്റെ ഇൻഷുറൻസ് ഫീസായി 1900 രൂപ ഗൂഗിൾ പേയിലൂടെ സംഘം തട്ടിയെടുത്തു. രണ്ട് ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റായതായി വ്യാജ സന്ദേശമിട്ട് പിന്നെയും തട്ടിപ്പിന് ശ്രമിച്ചെങ്കിലും യുവതിക്ക് ശംശയം തോന്നിയതിനാൽ കൂടുതൽ പണം നഷ്ടമായില്ല.

കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി ഫേസ്ബുക്കിൽ കണ്ട ലിങ്കിൽ ക്ലിക്ക് ചെയ്ത് ലോണിന് താത്പര്യമുണ്ടെന്ന് അറിയിച്ചത്. മിനിറ്റുകൾക്കുള്ളിൽ യുവതിയുടെ വാട്ട്‌സാപ്പിൽ മുദ്ര ലോണിന്റെ വിശദാംശങ്ങൾ സന്ദേശമായി ലഭിക്കുകയും ചെയ്തു. ആധാർ കാർഡിന്റെ കോപ്പിയും ബാങ്ക് ഡീറ്റയിൽസും നല്കിയാൽ ഒരു ലക്ഷം രൂപ വരെയും പാൻ കാർഡുണ്ടെങ്കിൽ രണ്ട് ലക്ഷം രൂപ വരെയും ലോൺ നല്കാമെന്ന സന്ദേശവും വന്നു.

മൂന്ന് വർഷ തിരിച്ചടവ് കാലാവധിയിൽ പ്രോസസിങ്ങ് ഫീ ഇല്ലാതെയും ബാങ്ക് സന്ദർശനമില്ലാതെയും മുദ്ര ലോൺ 72 മണിക്കൂറുകൾക്കുള്ളിൽ ലഭ്യമാകുമെന്ന വാഗ്ദാനത്തിലാണ് യുവതി വഞ്ചിക്കപ്പെട്ടത്. ആവശ്യപ്പെട്ട രേഖകൾ നല്കിയതോടെ ലോൺ അനുവദിക്കാമെന്നും ഇൻഷുറൻസ് ഫീയായി 1900 രൂപ ഗൂഗിൾ പേ ചെയ്ത് സ്‌ക്രീൻ ഷോട്ട് അയക്കാനും ആവശ്യപ്പെട്ടു.

മണിക്കൂറുകൾക്കുള്ളിൽ ബാങ്ക് അക്കൗണ്ടിൽ രണ്ട് ലക്ഷം രൂപ ക്രെഡിറ്റായതായുള്ള സ്‌ക്രീൻ ഷോട്ട് വാട്ട്‌സാപ്പിൽ യുവതിക്ക് ലഭിച്ചു. എന്നാൽ, ബാങ്ക് അക്കൗണ്ടിൽ പണം വന്നില്ല എന്നറിയിച്ചതോടെ, രണ്ട് ലക്ഷം രൂപക്ക് 4900 രൂപ തീർപ്പാക്കാത്ത ഇടപാട് ക്ലിയറൻസിനായി (ടി.ഡി.എസ്) ഗൂഗിൾ പേ ചെയ്യണമെന്ന് സന്ദേശം ലഭിച്ചു. സംശയം തോന്നിയ യുവതി പേരാവൂരിലെ ടാക്‌സ് കൺസൾട്ടേഷൻ സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോഴാണ് ചതി മനസിലാക്കുന്നത്.

യാതൊരു സംശയവും തോന്നാത്ത വിധം കേരള മുദ്ര ലോൺ എന്ന ഫേസ്ബുക്ക് പേജ് ഉണ്ടാക്കിയാണ് പുതിയ തട്ടിപ്പ്. ഗൂഗിൾ പേ ചെയ്യാനുള്ള ക്യു.ആർ കോഡിലും മുദ്രലോൺ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കുർല കോംപ്ലക്‌സ് ബാന്ദ്ര ഈസ്റ്റ്, മുംബൈ എന്ന വിലാസവും ഓഫീസ് ടൈമും എല്ലാം നല്കിയാണ് സംഘം പുതിയ രീതിയിൽ തട്ടിപ്പ് നടത്തുന്നത്.


Share our post

Local News

ഡോക്ടർമാർ ഇല്ല ; പേരാവൂർ താലൂക്കാസ്പത്രിയുടെ പ്രവർത്തനം അവതാളത്തിൽ

Published

on

Share our post

പേരാവൂർ: മലയോരമെങ്ങും മഴക്കാല ജല ജന്യ രോഗങ്ങളാൽ ദുരിതത്തിലായിട്ടും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ പേരാവൂർ താലൂക്കാസ്പത്രിയുടെ പ്രവർത്തനം താളം തെറ്റുന്നു. ജില്ലയിൽ ഡങ്കി, ന്യുമോണിയ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെടുന്നത് പേരാവൂർ ബ്ലോക്ക് പരിധിയിൽ നിന്നാണ്. ആറളം പുനരധിവാസ കേന്ദ്രത്തിലെ ആദിവാസികളും ആശ്രയിക്കുന്ന ഏകാസ്പത്രിയും പേരാവൂരാണ്.

നാല് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ വേണ്ടിടത്ത് മാസങ്ങളായി രണ്ടു പേർ മാത്രമാണുള്ളത്. ഇ.എൻ.ടി, ദന്തൽ തസ്തികകളും കാലങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്.ഗൈനക്ക് വിഭാഗത്തിൽ മൂന്നു പേർ വേണ്ടിടത്ത് ഒരാൾ ലീവിലാണ്, ഒരാൾ കഴിഞ്ഞ ദിവസം സ്ഥലം മാറി പോവുകയും ചെയ്തു.മറ്റൊരാൾ അടുത്ത മാസം വിരമിക്കുകയും ചെയ്യും.

ശിശുരോഗ വിദഗ്ദനും സ്ഥലം മാറ്റമായിട്ടുണ്ട്. അനസ്തിഷിസ്റ്റ് ഉപരിപഠനാർഥം പോയതിനാൽപ്രസവശുശ്രൂഷകൾ നിലച്ച അവസ്ഥയിലാണ്. മുൻപ് മാസം 100-ലധികം പ്രസവങ്ങൾ നടന്ന ആസ്പത്രിക്കാണ് ഈ ദുരവസ്ഥ. അത്യാഹിത വിഭാഗം രാത്രികാല സേവനം കഴിഞ്ഞ ദിവസം നിലച്ചിരുന്നെങ്കിലും താത്കാലികമായി പ്രവർത്തനം പുന്നരാരംഭിച്ചിട്ടുണ്ട്.

ദേശീയ ആരോഗ്യ ദൗത്യം പേരാവൂരിനെ അവഗണിക്കുന്നു

എൻ.എച്ച്.എമ്മിന്റെ കീഴിൽവർഷങ്ങളായി ഒരു ഡോക്ടറെ പോലും നിയമിക്കാത്ത ജില്ലയിലെ ഏകാസ്പത്രിയാണ് പേരാവൂരിലേത്. അഡ് ഹോക്ക് ഡോക്ടർമാരെയും ഇവിടേക്ക് അനുവദിക്കാറില്ല. തികഞ്ഞ അവഗണനയാണ് എൻ.എച്ച്.എം പേരാവൂർ താലൂക്കാസ്പത്രിയോട് സ്വീകരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ട്രൈബൽ സെറ്റിൽമെന്റായ ആറളം പുനരധിവാസ കേന്ദ്രത്തിലെ നിർധനരായ ആയിരങ്ങൾ ആശ്രയിക്കുന്ന ആസ്പത്രിയോടാണ് ദേശീയ ആരോഗ്യ ദൗത്യം മുഖം തിരിക്കുന്നത്.

ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റും പ്രതിസന്ധിയിൽ

രണ്ട് അസിസ്റ്റന്റ് സർജന്മാരിൽ ഒരാളാണ് ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിൽ സേവനമനുഷ്ടിക്കുന്നത്. അടുത്ത മാസം ഈ ഡോക്ടർ സ്ഥലം മാറി പോകുന്നതോടെ ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ സേവനവും നിലച്ചേക്കും.

പേരാവൂർ താലൂക്കാസ്പത്രിയിലെ സേവനങ്ങൾ ഓരോന്നായി നിലക്കാൻ തുടങ്ങിയിട്ടും ഇതിനെതിരെ ചെറുശബ്ദം പോലുമുയർത്താൻ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളോ യുവജന സംഘടനകളൊ തയ്യാറാവാത്തതാണ് വിചിത്രം.മുൻ ആരോഗ്യ മന്ത്രിയുടെ ജില്ലയിലെ മലയോര ജനതയുടെ ഏകാശ്രയമായ ഈ ആസ്പത്രിയോട് ആരോഗ്യവകുപ്പും തികഞ്ഞ അവഗണനയാണ് തുടരുന്നത്.


Share our post
Continue Reading

Local News

പേരാവൂർ പോലീസ് സബ് ഡിവിഷൻ ലഹരിവിരുദ്ധ കാംപെയ്ൻ

Published

on

Share our post

പേരാവൂർ :പോലീസ് സബ് ഡിവിഷൻ സ്പോർട്സ് ടീം ലഹരിവിരു ദ്ധ കാംപെയ്ൻ്റെ ഭാഗമായി ഫുട്ബോൾ മത്സരം നടത്തി. സർവീ സിൽനിന്ന് വിരമിക്കുന്ന പേരാവൂർ സ്റ്റേഷനിലെ സബ് ഇൻസ്പെക്ട റും സബ് ഡിവിഷൻ സ്പോർട്‌സ് ടീം മാനേജറുമായ വി.ജെ. ജോസ ഫിന് യാത്രയയപ്പും നല്ലി.

പേരാവൂർ ഡിവൈഎസ്‌പി കെ.വി. പ്രമോദൻ ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ എ.വി. ദിനേശ് അധ്യക്ഷനായി. പേ രാവൂർ സ്റ്റേഷൻ ഇൻസ്പെക്ടർ പി.ബി. സജീവ്, മുഴക്കുന്ന് സ്റ്റേഷൻ അസി. സബ് ഇൻസ്പെക്ടർ ജി. സജേഷ്, മാലൂർ സ്റ്റേഷൻ ഇൻസ്പെ ക്ടർ എം. സജിത്ത്, പേരാവൂർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജാൻസി മാത്യു, വി.ജെ. ജോസഫ് എന്നിവർ സംസാരിച്ചു. ടൂർണമെന്റ്റ് ഫൈനലിൽ കേളകം സ്റ്റേഷൻ മുഴക്കുന്ന് സ്റ്റേഷനെ പരാജയപ്പെടുത്തി.


Share our post
Continue Reading

PERAVOOR

പേരാവൂർ റസിഡൻസ് അസോസിയേഷൻ പൊതുയോഗം

Published

on

Share our post

പേരാവൂർ : പേരാവൂർ റസിഡൻസ് അസോസിയേഷൻ പൊതുയോഗം റോബിൻസ് ഹാളിൽ നടന്നു. അസോസിയേഷൻ പ്രസിഡന്റ് എം.ശൈലജ ഉദ്ഘാടനം ചെയ്തു. വൈസ്. പ്രസിഡന്റ് അരിപ്പയിൽ മജീദ് അധ്യക്ഷനായി. സെക്രട്ടറി യു. വി. റഹീം, എസ്.ബഷീർ, ശ്രീനിവാസൻ, ഭാസ്കരൻ, കെ. പി. അബ്ദുൾ റഷീദ്, എസ്.എം. കെ. മുഹമ്മദലി, അയ്യൂബ്, സുമാ ശ്രീനിവാസൻ, പി.ശശി, എ. കെ.അഷറഫ്, ആയിഷാ റിയാ, വി. കെ.സാദിഖ്, കെ.മായിൻ, യു.വി. ബാസിത്ത് എന്നിവർ സംസാരിച്ചു.

റസിഡൻസ് കുടുംബാംഗങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. കലാപരിപാടികളും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. ഭാരവാഹികൾ : എം.ഷൈലജ (പ്രസി.), യു. വി. റഹീം (വൈസ്. പ്രസി.), എസ്.ബഷീർ (സെക്ര.), അരിപ്പയിൽ മജീദ് ( ജോ. സെക്ര.), ഭാസ്കരൻ( ട്രഷ.).


Share our post
Continue Reading

Trending

error: Content is protected !!