Connect with us

health

ക്ഷയരോഗം എന്ന വില്ലനെതിരെ ജാഗ്രത വേണം

Published

on

Share our post

ശ്വാസകോശത്തെ മാരകമായി ബാധിക്കുന്ന ബാക്‌ടീരിയൽ അണുബാധയാണ് ക്ഷയം. ബാസിലാസ് മൈക്രോ ബാക്ടീരിയം ടുബർകുലോസിസ് എന്ന ബാക്ടീരിയയാണ്‌ രോഗകാരി. ഈജിപ്ഷ്യൻ മമ്മികൾ, പുരാതന ഗ്രീസിൽനിന്നും റോമിൽ നിന്നുമുള്ള അസ്ഥികൂട അവശിഷ്ടങ്ങൾ എന്നിവയിൽനിന്ന്‌ ലഭിച്ച അണുബാധയുടെ തെളിവുകൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പകർച്ചവ്യാധിയുടെ മനുഷ്യ വേട്ടയാണ്‌ സൂചിപ്പിക്കുന്നത്‌.

പകർച്ചയും നിയന്ത്രണവും 

എല്ലാവർഷവും ലോകാരോഗ്യ സംഘടന ക്ഷയരോഗ ബാധയുമായി ബന്ധപ്പെട്ട വാർഷിക റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാറുണ്ട്. കഴിഞ്ഞ നവംബറിലെ റിപ്പോർട്ടു പ്രകാരം, 2022ൽ ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്ത പകർച്ച വ്യാധികളുടെ കൂട്ടത്തിൽ കോവിഡിന് പിന്നിൽ രണ്ടാം സ്ഥാനത്തായി നിൽക്കുന്നതു ക്ഷയരോഗം ആണ്. എച്ച്.ഐ.വി/എയ്ഡ്‌സ് മൂലം ഉണ്ടാകുന്ന മരണങ്ങളേക്കാൾ ഇരട്ടിയാണിത്‌. ഓരോ വർഷവും ലോകത്ത്‌ 10.6 ദശലക്ഷത്തിലധികം പുതിയ ക്ഷയരോഗബാധ റിപ്പോർട്ടുകളും ഏകദേശം 1.30 ദശലക്ഷം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. സാമൂഹിക ഘടകങ്ങളായ ദാരിദ്ര്യം, പോഷകാഹാരക്കുറവ് തുടങ്ങിയവയാണ്‌ ക്ഷയരോഗം പടർന്നു പിടിക്കുന്നതിനും പ്രധാന കാരണങ്ങൾ. രോഗ നിയന്ത്രണ ശ്രമങ്ങൾ ദുഷ്കരമാക്കുന്നതും ഈ ഘടകങ്ങളാണ്. ദാരിദ്ര്യ നിർമാർജനവും പോഷകാഹാര ലഭ്യതയും അതുകൊണ്ടുതന്നെ പ്രധാനവും.

ഇന്ത്യയിൽ

ലോകത്തെ മൊത്തം ക്ഷയരോഗ ബാധയുടെ ഏകദേശം മൂന്നിൽ രണ്ടു ഭാഗവും ഇന്ത്യ (27ശതമാനം), ഇന്തോനേഷ്യ (10 ശതമാനം), ചൈന (7ശതമാനം), ഫിലിപ്പീൻസ് (7ശതമാനം), പാകിസ്ഥാൻ (5.7ശതമാനം), നൈജീരിയ (4.5ശതമാനം), ബംഗ്ലാദേശ് (3.6ശതമാനം), ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (3.0ശതമാനം) എന്നീ എട്ട് രാജ്യങ്ങളിലാണ്. ഇന്ത്യയാണ്‌ മുന്നിലെന്നർഥം!

സംക്രമണവും പ്രാരംഭ അണുബാധയും

ക്ഷയരോഗ ബാധിതനായ രോഗി തുമ്മുമ്പോൾ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്ന ബാക്ടീരിയ അടങ്ങിയ സൂക്ഷ്മ കണികകൾ ആണ് മറ്റൊരാളിലേക്ക് പകരുന്നത്‌. ബാക്ടീരിയ ശ്വാസനാളത്തിലൂടെ സഞ്ചരിച്ച് ശ്വാസകോശത്തിലെത്തുകയും ചെയ്യുന്നു. ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധ പ്രവർത്തനങ്ങൾ മൂലം പലപ്പോഴും ബാക്ടീരിയ നശിക്കും. എന്നാൽ പൂർണമായും നശിപ്പിക്കുന്നതിൽ ശരീരം പരാജയപ്പെടുമ്പോൾ ബാക്ടീരിയ പെരുകും. ഇതാണ് രോഗാവസ്ഥ. എന്നാൽ ചിലപ്പോൾ ബാക്റ്റീരിയ വർഷങ്ങളോളം ശരീരത്തിൽ നിഷ്‌ക്രിയമായി കിടന്നേക്കാം.

പതിനേഴാം നൂറ്റാണ്ടിൽ ജർമൻ ഭിഷഗ്വരൻ ആയ റിച്ചാർഡ് മോർട്ടനാണ് “ടുബെർകുലോസിസ്’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്‌. എന്നാൽ രോഗനിർണയത്തിനും ചികിത്സയ്ക്കും കൂടുതൽ ശാസ്ത്രീയമായ സമീപനങ്ങൾ സ്വീകരിക്കുകയും അതുവഴി രോഗകാരണമായ മൈക്രോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയെ തിരിച്ചറിയുകയും ചെയ്തത് 1882-ൽ മറ്റൊരു ജർമൻ ശാസ്ത്രജ്ഞനായ റോബർട്ട് കോച്ച് ആയിരുന്നു.

ഉക്രേനിയൻ വംശജനായ അമേരിക്കൻ ശാസ്ത്രജ്ഞൻ സെൽമാൻ വക്‌സ്മാൻ1943ൽ തന്റെ പരീക്ഷണങ്ങളുടെ ഫലമായി മണ്ണിൽ സാധാരണയായി കാണപ്പെടുന്ന ബാക്ടീരിയകളിൽ നിന്നും സ്ട്രെപ്റ്റോമൈസിൻ എന്ന ആന്റിബയോട്ടിക് വേർതിരിച്ചെടുത്തു. ക്ഷയരോഗ ചികിത്സയിൽ വലിയ വഴിത്തിരിവുണ്ടാക്കിയത്‌ ഈ കണ്ടുപിടിത്തമാണ്. ക്ഷയത്തിനെതിനെതിരെ ഫലപ്രദമായ ആദ്യത്തെ ആന്റി ബയോട്ടിക്‌ ആയിരുന്നു ഇത്‌.

ആന്റിബയോട്ടിക്‌ റെസിസ്റ്റൻസ്

ഒരൊറ്റ ആന്റിബയോട്ടിക് തന്നെ കുറേ കാലമായി ഉപയോഗിക്കുന്നത് പ്രതിരോധശേഷിയുള്ള ബാക്ടീരിയയുടെ പുതിയ വകഭേദങ്ങളുടെ ആവിർഭാവത്തിന് കാരണമാകുമെന്ന് 1950-കളോടെ വ്യക്തമായിരുന്നു. ക്ഷയരോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് എൺപതുകളിൽ തുടങ്ങി ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഇത്തരം ആന്റിബയോടിക് റെസിസ്റ്റന്റ് ടിബി കേസുകളിലുണ്ടായ ക്രമാതീതമായ ഉയർച്ചയാണ്‌.

1993-ൽ, ലോകാരോഗ്യ സംഘടന ക്ഷയത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്‌ ഇത് കണക്കിലെടുത്താണ്. ഇന്ന് ലോകത്തെ മൊത്തം ക്ഷയരോഗികളിൽ ഏകദേശം നാലു ലക്ഷത്തിൽ അധികം പേരിലും നിലവിലുള്ള ആന്റിബയോട്ടിക്കുകൾ ഒന്നും ഫലിക്കാൻ സാധ്യത ഇല്ലാത്ത ഇത്തരം ഒരു അവസ്ഥയിലാണ് എന്നാണ് നിഗമനം.

ബാസിലസ് കാൽമെറ്റ്-ഗ്വെറിൻ വാക്സിൻ 

ക്ഷയരോഗം തടയാൻ ലഭ്യമായ ഏക വാക്സിൻ ബാസിലസ് കാൽമെറ്റ്-ഗ്വെറിൻ (ബി.സി.ജി) വാക്സിൻ ആണ്. മൈക്രോബാക്ടീരിയം ബോവിസ് എന്ന ബാക്ടീരിയയിൽനിന്ന് ആണ് ഇത് വേർതിരിച്ചെടുക്കുന്നത്. 1921 മുതൽ ബി.സി.ജി ആഗോളതലത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പല രാജ്യങ്ങളിലും നവജാത ശിശുക്കളുടെ പതിവ് പ്രതിരോധ കുത്തിവയ്‌പുകളുടെ ഒരു നിർണായക ഭാഗവുമാണിത്‌. ഹ്രസ്വവും കൂടുതൽ രോഗീ സൗഹൃദവുമായ ചികിത്സാ സമ്പ്രദായങ്ങൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഗവേഷണ ശ്രമങ്ങൾ തുടരുകയാണ്‌. അണുബാധ പെട്ടെന്ന് സ്ഥിരീകരിക്കാനുള്ള അത്യാധുനിക മാർഗങ്ങൾ ഉൾപ്പെടുത്തി നിലവിലുള്ള മാർഗരേഖ അടുത്തിടെ ലോകാരോഗ്യസംഘടന വിപുലീകരിച്ചിരുന്നു. 

പുതിയ പ്രതീക്ഷകൾ

ലോകത്തിലെ മൊത്തം ക്ഷയരോഗ ബാധിതരിൽ ഏറിയ പങ്കും ഉള്ള രാജ്യം എന്ന നിലയ്ക്ക് ഏറ്റവും ഫലപ്രദമായ ഒരു വാക്സിൻ ലഭ്യമാവുക എന്നുള്ളത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്‌. ഹൈദരാബാദ് ആസ്ഥാനമായുള്ള പ്രമുഖ ബയോടെക്‌ കമ്പനിയുടെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത പുതിയ ഒരു വാക്സിൻ പ്രാരംഭ ഗവേഷണങ്ങളിൽ മികച്ച ഫലങ്ങൾ കാണിക്കുന്നതായി അടുത്തിടെ വാർത്ത വന്നിരുന്നു. മനുഷ്യരിൽ പരീക്ഷിക്കുന്ന അടുത്ത ഘട്ടത്തിലേക്ക് (ക്ലിനിക്കൽ ട്രയൽ) അത്‌ കടക്കുകയാണ്‌.


Share our post

health

അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു; ഉപ്പുമാവിന് പകരം ബിരിയാണി

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. മുട്ട ബിരിയാണി, പുലാവ് അടക്കമുള്ളവ ഉള്‍പ്പെടുത്തിയാണ് പരിഷ്‌കരണം. രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും മൂന്ന് ദിവസം നല്‍കും. പത്തനംതിട്ടയില്‍ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്‍ ആരോഗ്യ, വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍ മാതൃകാ ഭക്ഷണ മെനു മന്ത്രി പ്രകാശനം ചെയ്യുകയും ചെയ്തു.

പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ച് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡപ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തിയാണ് ഭക്ഷണ മെനു പരിഷ്‌കരിച്ചിരിക്കുന്നത്. അങ്കണവാടി കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജനറല്‍ ഫീഡിങ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്‌കരിച്ചത്. ഇത് ആദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്.

പരിഷ്‌കരിച്ച മെനു അനുസരിച്ച് ഓരോ ദിവസവും വൈവിധ്യമായ ഭക്ഷണമാണ് നല്‍കുക. തിങ്കളാഴ്ച ബ്രേക്ക്ഫാസ്റ്റായി പാല്‍, പിടി, കൊഴുക്കട്ട/ഇലയട എന്നിവ നല്‍കും. ഉച്ചയ്ക്ക് ചോറ്, ചെറുപയര്‍ കറി, ഇലക്കറി, തോരന്‍ എന്നിവയായിരിക്കും.

പൊതുഭക്ഷണമായി നല്‍കുക ധാന്യം, പരിപ്പ് പായസം എന്നിവയായിരിക്കും. ചൊവ്വാഴ്ച രാവിലെ നല്‍കുക ന്യൂടി ലഡു. ഉച്ചയ്ക്ക് മുട്ട ബിരിയാണി/ മുട്ട പുലാവ്, ഫ്രൂട്ട് കപ്പ് എന്നിവയായിരിക്കും. പൊതുഭക്ഷണമായി റാഗി അടയായിരിക്കും നല്‍കുക. ബുധനാഴ്ച ബ്രേക്ക് ഫാസ്റ്റായി നല്‍കുക പാല്‍, പിടി, കൊഴുക്കട്ട/ ഇലയട, കടല മിഠായി എന്നിവ. ഉച്ചയ്ക്ക് പയര്‍ കഞ്ഞി, വെജ് കിഴങ്ങ് കൂട്ടുകറി, സോയ ഡ്രൈ ഫ്രൈ. പൊതുഭക്ഷണമായി നല്‍കുക ഇഡ്‌ലി, സാമ്പാര്‍, പുട്ട്, ഗ്രീന്‍പീസ് കറി. വ്യാഴം- ബ്രേക്ക് ഫാസ്റ്റ്: റാഗി, അരി അട/ ഇലയപ്പം, ഉച്ച ഭക്ഷണം: ചോറ്, മുളപ്പിച്ച ചെറുപയര്‍, ചീരത്തോരന്‍, സാമ്പാര്‍, ഓംലെറ്റ്, പൊതുഭക്ഷണം: അവല്‍, ശര്‍ക്കര, പഴം മിക്‌സ്. വെള്ളിയാഴ്ച- ബ്രേക്ക്ഫാസ്റ്റ്: പാല്‍, കൊഴുക്കട്ട, ഉച്ചഭക്ഷണം: ചോറ്, ചെറുപയര്‍ കറി, അവിയല്‍, ഇലക്കറി, തോരന്‍, പൊതുഭക്ഷണം: ഗോതമ്പ് നുറുക്ക് പുലാവ്. ശനിയാഴ്ച ബ്രേക്ക്ഫാസ്റ്റ്- ന്യൂട്രി ലഡു, ഉച്ചയ്ക്ക്: വെജിറ്റബിള്‍ പുലാവ്, മുട്ട, റൈത്ത, പൊതുഭക്ഷണം-ധാന്യ പായസം.

അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥിയുടെ വീഡിയോ വൈറലായിരുന്നു. ഇടുക്കി ദേവികുളം ഗ്രാമപഞ്ചായത്തിലെ ഒന്നാം നമ്പര്‍ അങ്കണവാടിയിലെ ശങ്കു എന്ന് വിളിക്കുന്ന റിജുല്‍ സുന്ദറായിരുന്നു ആവശ്യം ഉന്നയിച്ചത്. റിജുലിന്റെ മാതാവ് പകര്‍ത്തി പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു. ഇതിന് പിന്നാലെ റിജുലിന്റെ ആവശ്യം പരിഗണിച്ച് അങ്കണവാടിയിലെ മെനു പരിഷ്‌കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അങ്കണവാടി ഭക്ഷണ മെനു പരിഷ്‌കരിച്ചത്.


Share our post
Continue Reading

health

വീണ്ടും കോവിഡ്; ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കണം!

Published

on

Share our post

വീണ്ടും കോവിഡ് കാലത്തിലേക്ക് മടങ്ങുകയാണോ എന്നും മാസ്കും സാനിറ്റൈസറും ഒഴിവാക്കാനാവാത്ത കാലമാണോ വരുന്നതെന്നുമുള്ള ആശങ്കയിലാണ് ജനങ്ങൾ. മറ്റു രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ ഭാഗമായി കേരളത്തിലും കോവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാമെന്നും ജാഗ്രത വേണമെന്നുമാണ് നിർദേശം. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. എന്നാല്‍ തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധമാണ് ആവശ്യം.

ഏഷ്യൻ രാജ്യങ്ങളായ ചൈന, സിംഗപ്പൂർ, ഹോങ്കോങ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലാണു കൂടുതൽ കേസുകൾ.‌  2021 ഡിസംബറിൽ ആരംഭിച്ച് 2022ൽ ശക്തമായി തുടർന്നതും മാരകമല്ലാത്തതുമായ ഒമിക്രോണിന്റെ ഉപവിഭാഗങ്ങളും ഇപ്പോഴും തുടരുന്നുണ്ട്. പൊതുവേ ശേഷി കുറഞ്ഞ വൈറസുകളാണ് ഇപ്പോഴുള്ളതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധിതർക്കു പനി, ജലദോഷം തുടങ്ങിയവ ഉണ്ടാകുമെങ്കിലും 7 ദിവസത്തിൽ ഭേദമാകും.  രാജ്യത്തെ 92.66 % ആളുകളും വാക്സീൻ സ്വീകരിച്ചിട്ടുള്ളത്  രോഗവ്യാപന സാധ്യത ഇല്ലാതാക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. 

മഴ തുടങ്ങിയതോടെ ജലദോഷപ്പനി ആകാമെന്നും തണുപ്പ് കാരണമുള്ള അസ്വസ്ഥത ആകാമെന്നും പലരും തെറ്റിദ്ധരിച്ചേക്കാം. എന്നാൽ കോവിഡ് ലക്ഷണമാണോ എന്നു തിരിച്ചറിയേണ്ടതും ആവശ്യമായ കരുതൽ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്. വൈറസുമായി സമ്പർക്കം പുലർത്തിയതിന് ശേഷം 2 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ സാധാരണ COVID-19 ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്.

ലക്ഷണങ്ങൾ ഇവയാകാം:

∙വരണ്ട ചുമ.
∙ശ്വാസം മുട്ടൽ.
∙രുചിയോ മണമോ നഷ്ടപ്പെടൽ.
∙കടുത്ത ക്ഷീണം.
∙വയറിളക്കം, വയറുവേദന, ഛർദ്ദി
തലവേദന, ശരീരവേദന അല്ലെങ്കിൽ പേശിവേദന തുടങ്ങിയ വേദനകൾ.
∙പനി അല്ലെങ്കിൽ വിറയൽ.
∙മൂക്കൊലിപ്പ്, തൊണ്ടവേദന, ജലദോഷം പോലുള്ള ലക്ഷണങ്ങൾ.

ജീവിതശൈലി രോഗങ്ങളുള്ളവർ ആരോഗ്യത്തിന് കൂടുതൽ മുൻതൂക്കം നൽകണം. ഭക്ഷണം അവയുടെ കാലറി മൂല്യം കണക്കാക്കി കഴിക്കാം. അളവ് കുറച്ച്, കൂടുതൽ തവണയാക്കി കഴിക്കുക. ടി.വി കാഴ്ചയ്ക്കിടയിലും ബോറടി മാറ്റാനുമൊക്കെയുള്ള ഉപാധിയായും ഭക്ഷണം കഴിക്കൽ മാറ്റാതിരിക്കുക. ജങ്ക് ഫുഡ്സ് ഒഴിവാക്കി സമീകൃതാഹാരം കഴിക്കുക. ചിലരിലെങ്കിലും ഉത്കണ്ഠ / വിഷാദം എന്നിവ ഭക്ഷണം വാരിവലിച്ച് കഴിക്കുന്നതിലേക്ക് നയിച്ചേക്കാം. അത്തരം സാഹചര്യം തിരിച്ചറിഞ്ഞാൽ മെഡിക്കൽ സഹായം തേടാൻ മടിക്കണ്ട. വീടിനുള്ളിലോ വരാന്തയിലോ കഴിയുമെങ്കിൽ തുറന്ന മറ്റിടങ്ങളിലോ ഉദാ: മുറ്റം ഫ്ലാറ്റ് സമുച്ചയത്തിലെ പാർക്കു പോലുള്ളവയിൽ രോഗവ്യാപന സാധ്യതകള്‍ ഒഴിവാക്കി നടത്തം പോലുള്ള വ്യായാമം ചെയ്യാൻ ശ്രമിക്കണം.

ഉത്കണ്ഠ പോലുള്ളവ രക്താതിമർദ്ദം കൂട്ടാം. ശാരീരികാരോഗ്യം പോലെതന്നെ പ്രധാനമാണ് മാനസികാരോഗ്യവും. വായന, വിനോദ പ്രവൃത്തികൾ, മറ്റുള്ള അംഗങ്ങളുമായി ആശയവിനിമയം, ഫോണിലൂടെയും മറ്റു ബന്ധുമിത്രാദികളുമായി ബന്ധം പുലർത്തുക എന്നിവ മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായകമായേക്കും. ലഹരി ഉപയോഗം ഒഴിവാക്കേണ്ടതാണ്. കാരണം പുകവലിയും മദ്യപാനവും പോലുള്ള ശീലങ്ങൾ നിലവിലുള്ള രോഗാവസ്ഥകളുടെ തീവ്രത വർധിപ്പിക്കാനും കോവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.

ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലതാണ്. എവിടെയാണോ ചികിത്സിക്കുന്നത് ആ ആശുപത്രിയില്‍ തന്നെ പ്രോട്ടോകോള്‍ പാലിച്ച് ചികിത്സ ഉറപ്പാക്കണം. ചില സ്വകാര്യ ആശുപത്രികള്‍ കോവിഡ് ആണെന്ന് കാണുമ്പോള്‍ റഫര്‍ ചെയ്യുന്നത് ശരിയല്ലയെന്നും ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞിരുന്നു.


Share our post
Continue Reading

health

ഡെങ്കിപ്പനി രണ്ടാമതും വരുന്നത് അപകടം, വേണം അതിജാ​ഗ്രത; രോഗനിർണയവും ചികിത്സയും വൈകരുത്

Published

on

Share our post

കണ്ണൂർ: വേനൽമഴയ്ക്ക് പിറകേ സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപകമാവുന്നത് ആശങ്ക ഉയർത്തുന്നു. മിക്കവരിലും ചെറിയ ലക്ഷണങ്ങൾ പ്രകടമാക്കി കടന്നുപോകുന്ന രോഗമാണെങ്കിലും ഡെങ്കിപ്പനി രണ്ടാമതും വരുന്നത് ഗുരുതരാവസ്ഥ ഉണ്ടാക്കാമെന്നതാണ് ആശങ്കയുടെ അടിസ്ഥാനം.

കഴിഞ്ഞവർഷം 20,568 പേർക്ക്‌ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. 53,688 പേർക്ക് സംശയിക്കുകയും ചെയ്തു. നിസ്സാരലക്ഷണങ്ങൾ മാത്രമുള്ളതിനാൽ ശ്രദ്ധിക്കപ്പെടാതെ പോയ കേസുകളും ധാരാളം.

രണ്ടാമത് വരുന്നത് മറ്റൊരു ഉപവിഭാഗത്തിൽപ്പെട്ട വൈറസ് ആകുമ്പോഴാണ് ഗുരുതരാവസ്ഥ ഉണ്ടാകുന്നത്. ഈവർഷം 2450 കേസുകൾ സ്ഥിരീകരിച്ചു. 15 മരണവും ഉണ്ടായിട്ടുണ്ട്.

രാജ്യത്ത് ഡെങ്കി ഭീഷണിയുള്ള പ്രധാന പ്രദേശങ്ങളിലൊന്നായി കേരളം മാറിയെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വർധന രോഗം പരത്തുന്ന ഈഡിസ് കൊതുകിന്റെ പ്രജനനത്തിന് അനുകൂലമാണ്. കൊതുകിൽ വൈറസിന്റെ വിഭജനത്തിനും ഇത് വേഗം കൂട്ടുന്നു. ഈഡിസ് കൊതുകിന്റെ ഉറവിടനശീകരണത്തിൽ ശ്രദ്ധിക്കുകയാണ് പ്രതിരോധിക്കാനുള്ള വഴി.

പ്രതിരോധത്തിലെ അപൂർവ പ്രതിഭാസം

ഫ്ളാവി വൈറസ് വിഭാഗത്തിൽപ്പെടുന്ന ഡെങ്കി വൈറസ് 1, 2, 3, 4 എന്നിങ്ങനെ നാല്‌ സീറോടൈപ്പിലുണ്ട്. കഴിഞ്ഞവർഷം സംസ്ഥാനത്ത് വൈറസ്-1 ആണ് പടർന്നത്. സാധാരണ അണുബാധ ഉണ്ടായാൽ ശരീരം അതിനെതിരേ ആന്റിബോഡി ഉണ്ടാക്കും. പിന്നീട് എപ്പോഴെങ്കിലും രോഗാണു എത്തിയാൽ ഈ ആന്റിബോഡി പ്രതിരോധം തീർക്കും. ഡെങ്കിയുടെ കാര്യത്തിൽ ഒരു സീറോ ടൈപ്പ് മൂലം ഉണ്ടാകുന്ന രോഗബാധ ആ സീറോടൈപ്പിന് എതിരേ മാത്രമേ പ്രതിരോധശക്തി ഉണ്ടാക്കുകയുള്ളൂ.

രണ്ടാമത് വരുന്നത് വ്യത്യസ്ത സീറോടൈപ്പിലുള്ളത് ആണെങ്കിൽ സംരക്ഷണത്തിന് പകരം തീവ്രമായ പ്രതിപ്രവർത്തനം സംഭവിച്ച് രോഗം സങ്കീർണമാവും. ആന്റിബോഡി ഡിപ്പൻഡന്റ് എൻഹാൻസ്മെന്റ് (എഡിഇ) എന്ന അപൂർവ പ്രതിഭാസമാണിത്.

അപകടമാകുന്ന ആന്തരിക രക്തസ്രാവം

വ്യത്യസ്ത ടൈപ്പിൽപ്പെട്ട വൈറസിൻ്റെ ആക്രമണം ഉണ്ടായാൽ നേരത്തേ ഉണ്ടായ ആന്റിബോഡിയും വൈറസുമായി പ്രതിപ്രവർത്തനം നടന്ന് ഒരു സംയുക്തം ഉണ്ടാകുന്നു. ഇത് പ്രതിരോധകോശങ്ങളിൽ പ്രവേശിച്ച് സൈറ്റോകൈൻ സ്റ്റോം എന്ന പ്രതിഭാസത്തിന് വഴിവെക്കുകയും ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുകയും ചെയ്യും. ആന്തരിക രക്തസ്രാവം ഉണ്ടായി ഡെങ്കി ഹെമറേജിക് ഫിവർ, ഡെങ്കി ഷോക്ക് സിൻഡ്രോം എന്നീ അപകടാവസ്ഥകൾ വന്നെത്താം. അതിനാൽ രോഗനിർണയവും ചികിത്സയും വൈകരുത്.


Share our post
Continue Reading

Trending

error: Content is protected !!