Connect with us

Kerala

കർഷകർക്ക്‌ സൗജന്യ സൗരോർജ നിലയങ്ങൾ നൽകാൻ അനർട്ട്‌

Published

on

Share our post

തിരുവനന്തപുരം : കാർഷിക ആവശ്യങ്ങൾക്ക്‌ നൽകുന്ന സൗജന്യ വൈദ്യുതി സൗരോർജവൽക്കരിച്ച്‌ സംസ്ഥാനത്ത്‌ 500 മെഗാവാട്ട്‌ സ്ഥാപിത ശേഷി വർധിപ്പിക്കാനൊരുങ്ങി അനർട്ട്‌. പുനരുപയോഗ ഊർജ സ്രോതസുകളിലൂടെ ഊർജസ്വയം പര്യാപ്‌തതയെന്ന ലക്ഷ്യത്തിലേക്കുള്ള സംസ്ഥാനത്തിന്റെ കുതിപ്പിന്‌ വേഗംകൂട്ടിയാണ്‌ 2,200 കോടിരൂപ വിനിയോഗിച്ചുള്ള പദ്ധതി. കൃഷിഭവൻ വഴി സൗജന്യമായി വൈദ്യുതി ലഭിക്കുന്ന ചെറുകിട കർഷകരുടെ പമ്പുസെറ്റുകൾ പ്രവർത്തിപ്പിക്കാൻ പദ്ധതിയിലൂടെ സൗജന്യമായി സോളാർ നിലയങ്ങൾ സ്ഥാപിച്ച്‌ നൽകും.

ശരാശരി അഞ്ച്‌ കിലോവാട്ട്‌ ശേഷിയുള്ള 2.5 ലക്ഷം രൂപവരെ ചിലവുവരുന്ന സൗരോർജ നിലയമാണ്‌ ഒരു ഉപയോക്താവിന്‌ ലഭിക്കുക. കൃഷി ആവശ്യത്തിന്‌ പുറമെ അധികമായി ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ തുകയിൽ നിന്നും എട്ട്‌ വർഷത്തിനുള്ളിൽ അനർട്ട്‌ മുടക്ക്‌ മുതൽ തിരിച്ചുപിടിക്കും. ശേഷം അധിക വൈദ്യുതി കെ.എസ്‌.ഇ.ബി.ക്ക്‌ നൽകി കർഷകർക്ക്‌ വരുമാനവും നേടാം.

സംസ്ഥാനത്തെ ഒരുലക്ഷം കാർഷിക പമ്പുകൾ സൗജന്യമായി സൗരോജത്തിലേക്ക്‌ മാറ്റിയാണ്‌ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുക. പമ്പുസെറ്റുകൾ സൗരോർജ വൽക്കരിക്കുന്ന ആദ്യഘട്ട പ്രവർത്തനങ്ങൾ അനർട്ടിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. കാസർഗോഡ്, മലപ്പുറം, പാലക്കാട്‌, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലാണ്‌ ആദ്യഘട്ട സൗരോർജ വൽക്കരണം. വൈദ്യുതി ആവശ്യകതയുടെ 50 ശതമാനവും 2030-ഓടു കൂടി പുനരുപയോഗ ഊർജ സ്രോതസുകളിൽ നിന്ന് കണ്ടെത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീവ്രശ്രമത്തിന്‌ കരുത്ത്‌ പകരുന്നതാണ്‌ പദ്ധതി. 2040–-ഒടെ പുനരുപയോഗ ഊർജാധിഷ്ഠിത സംസ്ഥാനമാക്കി കേരളത്തെ ഉയർത്തുകയെന്നതാണ്‌ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്‌.

കുതിച്ചു ചാടും സൗരോർജം

കർഷകർക്ക്‌ സൗജന്യ സൗരോർജ നിലയങ്ങൾ ഒരുക്കിയുള്ള പദ്ധതി പൂർത്തിയാകുമ്പോൾ സംസ്ഥാനത്തെ സൗരോർജ നിലയങ്ങളുടെ സ്ഥാപിത ശേഷിലുണ്ടാകുക വൻകുതിച്ചു ചാട്ടം. സൗരോർജ സ്ഥാപിതശേഷി 1009.29 മെഗാവാട്ടായി ഉയർത്താൻ നിലവിൽ കഴിഞ്ഞിട്ടുണ്ട്‌. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടായിരുന്ന 16.49 മെഗാവാട്ട് സ്ഥാപിത ശേഷിയിൽ നിന്നും 992.5 മേഗാവാട്ടിന്റെ വർധനവുണ്ടാക്കിയാണ്‌ കേരളം പുനരുപയോഗ വൈദ്യുതിയാൽ സമ്പന്നമായ സംസ്ഥാനമെന്ന നിലയിലേക്ക്‌ വളർന്നത്‌.കൃ ഷിക്കാർക്കുള്ള പദ്ധതി യാഥാർത്യമാകുമ്പോൾ ഇത്‌ 1500 മെഗാവാട്ടായി വർധിക്കും.

പുരപ്പുറ സൗരോർജ പദ്ധതി, ഭൗമോപരിതല സൗരോർജ നിലയങ്ങൾ, സ്വകാര്യ നിലയങ്ങൾ, ഫ്ലോട്ടിങ് സോളാർ എന്നിവയിലൂടെയാണ്‌ പുനരുപയോഗ ഊർജ സ്രോതസുകളെ പ്രോത്സാഹിപ്പിച്ചുള്ള മുന്നേറ്റം. പുരപ്പുറ സൗരോർജ നിലയങ്ങളിലൂടെ 730.47 മെഗാവാട്ടും ഭൗമോപരിതല സൗരോർജ നിലയങ്ങളിലൂടെ 278.82 മെഗാവാട്ടും സ്ഥാപിതശേഷി നിലവിൽ സംസ്ഥാനത്തിനുണ്ട്‌.


Share our post

Kerala

മെഡിക്കൽ കോളജ് ലാബിൽ നിന്ന് ശരീരഭാഗങ്ങൾ കാണാതായ സംഭവം; ജീവനക്കാരന് സസ്‌പെൻഷൻ

Published

on

Share our post

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രി ലാബിൽ നിന്നും ആക്രിക്കാരൻ സാംപിൾ കൈക്കലാക്കിയ സംഭവത്തിൽ ജീവനക്കാരനെതിരെ നടപടി. ഹൗസ് കീപ്പിങ് വിഭാഗം ഗ്രേഡ് 1 ജീവനക്കാരൻ അജയകുമാറിനെ സസ്പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ.ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ശേഷം മറ്റു പരിശോധനകൾക്കായി രോഗികളിൽ നിന്നും ശേഖരിച്ച ശരീരഭാഗങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. മെഡിക്കൽ കോളജ് ആശുപത്രിയുടെ പത്തോളജി ലാബിൽ എത്തിച്ചപ്പോഴാണ് മോഷണം പോയത്. പത്തോളജി ലാബിലേക്കും മൈക്രോബയോളജി ലാബിലേക്കുമായി ആശുപത്രി ആംബുലൻസിൽ അറ്റന്റർ എത്തിച്ച 17 സാമ്പിൾ സ്റ്റെയർ കേസിന് സമീപം വെച്ചശേഷം മടങ്ങുകയായിരുന്നു. പരിശോധനയ്ക്കായി ലാബ് ജീവനക്കാർ എത്തിയപ്പോൾ സാംപിളുകൾ കണ്ടില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആക്രിക്കാരൻ സാമ്പിളുകൾ മോഷ്ടിച്ചതായി മനസ്സിലാക്കിയത്.

അതേസമയം, സംഭവത്തിൽ പത്തോളജി ലാബിന് വീഴ്ച സംഭവിച്ചിട്ടില്ലന്ന് പതോളജി വിഭാഗം മേധാവി ലൈല രാജി പ്രതികരിച്ചു. ലാബിൽ എത്തിക്കുന്ന സാംപിളുകൾ കൈപ്പറ്റിയാൽ മാത്രമാണ് തനിക്ക് ഉത്തരവാദിത്തം.
നാല് തിയേറ്ററുകളിൽ നിന്നായി രണ്ട് ഡിപ്പാർട്ട്മെന്റുകളിലേക്ക് എത്തിച്ചവയാണ് ഇവ.നഷ്ടപ്പെട്ടപ്പോൾ മാത്രമാണ് താൻ കാര്യം അറിയുന്നത്. സാധാരണ ലാബിന്റെ ഉള്ളിലേക്കാണ് എത്തിക്കാറുള്ളതെന്നും
ഇന്ന് സ്റ്റെയർകേസിൽ വെച്ചത് എന്തുകൊണ്ടെന്ന് അറിയില്ല. സാംപിൾ തിരികെ എത്തിച്ചതായും കേടുപാടുകൾ സംഭവിച്ചിട്ടില്ലന്നും മേധാവി ലൈല രാജി കൂട്ടിച്ചേർത്തു.മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ഇതര സംസ്ഥാനക്കാരനായ ആക്രിക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പരിശോധനയിൽ ഇയാളിൽ നിന്നും കാണാതായ സാംപിൾ കണ്ടെടുത്തു. ആക്രിക്കാരനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. അലക്ഷ്യമായി സൂക്ഷിച്ചിരുന്നതിനാൽ പാഴ് വസ്തുക്കളാണെന്ന് കരുതിമാറിയെടുത്തതാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.


Share our post
Continue Reading

Kerala

ഹാജിമാർക്ക് എയർപോർട്ട് മാറ്റാൻ അവസരം

Published

on

Share our post

കോഴിക്കോട് : കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ നിന്നും ഹജ്ജിന് പുറപ്പെടുന്നവർക്ക് യാത്രാനിരക്ക് കൂടുതൽ ആയതിനാൽ പുറപ്പെടൽ കേന്ദ്രം കണ്ണൂരിലേക്ക് മാറ്റാൻ താല്പര്യമുള്ള തീർത്ഥാടകർക്ക് ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു .കണ്ണൂർ എയർപോർട്ടിൽ 516 സീറ്റ് ലഭ്യമാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് അറിയിച്ചു.

എയർപോർട്ട് മാറ്റുന്നതിന് പതിനേഴാം തീയതി മുതൽ മാർച്ച് 23 വരെ ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. ആദ്യഅപേക്ഷയിൽ പുറപ്പെടൽ കേന്ദ്രം ഒന്നാം സ്ഥാനത്ത് കോഴിക്കോടും, രണ്ടാം സ്ഥാനം കണ്ണൂരും തിരഞ്ഞെടുത്ത ഹാജിമാർക്ക് മാത്രമാണ് കേന്ദ്രം മാറ്റാൻ അവസരം.താല്പര്യമുള്ളവർ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിലൂടെ (https:/www.hajcommitee.gov.in) ലോഗിൻ ചെയ്ത് (Y) എന്ന് തിരഞ്ഞെടുത്ത് അപേക്ഷിക്കാവുന്നതാണ്. മാർച്ച് 23 വരെയുള്ള അപേക്ഷകൾ പരിശോധിച്ച് അർഹരായവരെ തിരഞ്ഞെടുക്കും കൂടുതൽ പേർ അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കുക .ഇത് സംബന്ധിച്ച തീരുമാനങ്ങൾ 25ന് പൂർത്തിയാക്കി തീർത്ഥാടകരെ അറിയിക്കുമെന്ന് ഹജ്ജ് കമ്മിറ്റി ഓഫീസ് അറിയിച്ചു.


Share our post
Continue Reading

Kerala

വിദ്യാര്‍ത്ഥികളുടെ വിനോദയാത്രയ്ക്ക് നിയന്ത്രണം വരുന്നു, കര്‍ശനമായ നിബന്ധനകള്‍ നടപ്പിലാക്കും

Published

on

Share our post

മലപ്പുറം: വിദ്യാര്‍ത്ഥികളുടെ വിനോദയാത്രകള്‍ പോലും ലഹരിയില്‍ മുങ്ങുന്നതായ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍, കോളേജ് ടൂറുകള്‍ നിരീക്ഷിക്കാന്‍ നീക്കം.പൊലീസും എക്‌സൈസും ഇതിനുള്ള പദ്ധതികള്‍ ഉടന്‍ ആവിഷ്‌കരിക്കും. കഴിഞ്ഞദിവസം തലസ്ഥാനത്ത് വിനോദ യാത്ര സംഘത്തില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടികൂടിയ സംഭവത്തിന്റെ അടിസ്ഥാനത്തിലാണിത്. കോളേജ് കാമ്ബസുകള്‍ ലഹരി മുക്തമാക്കാന്‍ കാമ്ബസുകളും ഹോസ്റ്റലുകളും പരിശോധിക്കുന്നതിന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അനുമതി നല്‍കിയത് പരിഗണിച്ച്‌ ലഹരിയെകെട്ടുകെട്ടിക്കാന്‍ നിരീക്ഷണവും നടപടികളും ശക്തമാക്കാനാണ് നീക്കം.

മദ്ധ്യവേലനവധിക്ക് ആഴ്ചകള്‍ മാത്രം ശേഷിക്കെ വര്‍ഷാന്ത്യപരീക്ഷകള്‍ക്ക് മുന്നോടിയായി വിനോദ യാത്രകളുടെ സമയമാണിപ്പോള്‍.വിനോദയാത്രക്കിടെ രാസലഹരിയുടെ ഉപയോഗവും അക്രമ സംഭവങ്ങളും വ്യാപകമായ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ നടപടികള്‍ ശക്തമാക്കാനാണ് നീക്കം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വിനോദ യാത്രയ്‌ക്കെത്തുന്ന സംഘങ്ങളും നിരീക്ഷണത്തിലാകും. ലഹരി പിടിക്കപ്പെട്ടാല്‍ വാഹന ഉടമയെയും ജീവനക്കാരെയും കൂടി കേസില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.

ബോധവത്കരണം നടത്തും സ്‌കൂള്‍- കോളേജ് പ്രിന്‍സിപ്പല്‍മാരും പി.ടി.എ കമ്മിറ്റിയും വിനോദ യാത്രകള്‍ ലഹരിമുക്തമാക്കണമെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കും. വിനോദ യാത്രയ്ക്ക് ബുക്ക് ചെയ്യുന്ന വാഹനങ്ങളുടെ ഉടമകളെയും ജീവനക്കാരെയും ബോധവത്കരണം നടത്തും സംശയകരമായ സാഹചര്യത്തിലോ,വിശ്വാസ യോഗ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലോ വിനോദ യാത്ര വാഹനങ്ങള്‍ പൊലീസും എക്‌സൈസും പരിശോധിക്കും. വിനോദ യാത്ര പോകുന്ന സ്ഥലങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി ആവശ്യമെങ്കില്‍ അതാത് സ്ഥലങ്ങളിലും നിരീക്ഷണം നടത്തും വിനോദ യാത്ര സംഘങ്ങള്‍ തമ്പടിക്കുന്ന ഹോട്ടലുകളുള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ നിരീക്ഷിക്കും.


Share our post
Continue Reading

Trending

error: Content is protected !!