Connect with us

Kerala

കർഷകർക്ക്‌ സൗജന്യ സൗരോർജ നിലയങ്ങൾ നൽകാൻ അനർട്ട്‌

Published

on

Share our post

തിരുവനന്തപുരം : കാർഷിക ആവശ്യങ്ങൾക്ക്‌ നൽകുന്ന സൗജന്യ വൈദ്യുതി സൗരോർജവൽക്കരിച്ച്‌ സംസ്ഥാനത്ത്‌ 500 മെഗാവാട്ട്‌ സ്ഥാപിത ശേഷി വർധിപ്പിക്കാനൊരുങ്ങി അനർട്ട്‌. പുനരുപയോഗ ഊർജ സ്രോതസുകളിലൂടെ ഊർജസ്വയം പര്യാപ്‌തതയെന്ന ലക്ഷ്യത്തിലേക്കുള്ള സംസ്ഥാനത്തിന്റെ കുതിപ്പിന്‌ വേഗംകൂട്ടിയാണ്‌ 2,200 കോടിരൂപ വിനിയോഗിച്ചുള്ള പദ്ധതി. കൃഷിഭവൻ വഴി സൗജന്യമായി വൈദ്യുതി ലഭിക്കുന്ന ചെറുകിട കർഷകരുടെ പമ്പുസെറ്റുകൾ പ്രവർത്തിപ്പിക്കാൻ പദ്ധതിയിലൂടെ സൗജന്യമായി സോളാർ നിലയങ്ങൾ സ്ഥാപിച്ച്‌ നൽകും.

ശരാശരി അഞ്ച്‌ കിലോവാട്ട്‌ ശേഷിയുള്ള 2.5 ലക്ഷം രൂപവരെ ചിലവുവരുന്ന സൗരോർജ നിലയമാണ്‌ ഒരു ഉപയോക്താവിന്‌ ലഭിക്കുക. കൃഷി ആവശ്യത്തിന്‌ പുറമെ അധികമായി ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ തുകയിൽ നിന്നും എട്ട്‌ വർഷത്തിനുള്ളിൽ അനർട്ട്‌ മുടക്ക്‌ മുതൽ തിരിച്ചുപിടിക്കും. ശേഷം അധിക വൈദ്യുതി കെ.എസ്‌.ഇ.ബി.ക്ക്‌ നൽകി കർഷകർക്ക്‌ വരുമാനവും നേടാം.

സംസ്ഥാനത്തെ ഒരുലക്ഷം കാർഷിക പമ്പുകൾ സൗജന്യമായി സൗരോജത്തിലേക്ക്‌ മാറ്റിയാണ്‌ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുക. പമ്പുസെറ്റുകൾ സൗരോർജ വൽക്കരിക്കുന്ന ആദ്യഘട്ട പ്രവർത്തനങ്ങൾ അനർട്ടിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. കാസർഗോഡ്, മലപ്പുറം, പാലക്കാട്‌, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലാണ്‌ ആദ്യഘട്ട സൗരോർജ വൽക്കരണം. വൈദ്യുതി ആവശ്യകതയുടെ 50 ശതമാനവും 2030-ഓടു കൂടി പുനരുപയോഗ ഊർജ സ്രോതസുകളിൽ നിന്ന് കണ്ടെത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീവ്രശ്രമത്തിന്‌ കരുത്ത്‌ പകരുന്നതാണ്‌ പദ്ധതി. 2040–-ഒടെ പുനരുപയോഗ ഊർജാധിഷ്ഠിത സംസ്ഥാനമാക്കി കേരളത്തെ ഉയർത്തുകയെന്നതാണ്‌ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്‌.

കുതിച്ചു ചാടും സൗരോർജം

കർഷകർക്ക്‌ സൗജന്യ സൗരോർജ നിലയങ്ങൾ ഒരുക്കിയുള്ള പദ്ധതി പൂർത്തിയാകുമ്പോൾ സംസ്ഥാനത്തെ സൗരോർജ നിലയങ്ങളുടെ സ്ഥാപിത ശേഷിലുണ്ടാകുക വൻകുതിച്ചു ചാട്ടം. സൗരോർജ സ്ഥാപിതശേഷി 1009.29 മെഗാവാട്ടായി ഉയർത്താൻ നിലവിൽ കഴിഞ്ഞിട്ടുണ്ട്‌. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടായിരുന്ന 16.49 മെഗാവാട്ട് സ്ഥാപിത ശേഷിയിൽ നിന്നും 992.5 മേഗാവാട്ടിന്റെ വർധനവുണ്ടാക്കിയാണ്‌ കേരളം പുനരുപയോഗ വൈദ്യുതിയാൽ സമ്പന്നമായ സംസ്ഥാനമെന്ന നിലയിലേക്ക്‌ വളർന്നത്‌.കൃ ഷിക്കാർക്കുള്ള പദ്ധതി യാഥാർത്യമാകുമ്പോൾ ഇത്‌ 1500 മെഗാവാട്ടായി വർധിക്കും.

പുരപ്പുറ സൗരോർജ പദ്ധതി, ഭൗമോപരിതല സൗരോർജ നിലയങ്ങൾ, സ്വകാര്യ നിലയങ്ങൾ, ഫ്ലോട്ടിങ് സോളാർ എന്നിവയിലൂടെയാണ്‌ പുനരുപയോഗ ഊർജ സ്രോതസുകളെ പ്രോത്സാഹിപ്പിച്ചുള്ള മുന്നേറ്റം. പുരപ്പുറ സൗരോർജ നിലയങ്ങളിലൂടെ 730.47 മെഗാവാട്ടും ഭൗമോപരിതല സൗരോർജ നിലയങ്ങളിലൂടെ 278.82 മെഗാവാട്ടും സ്ഥാപിതശേഷി നിലവിൽ സംസ്ഥാനത്തിനുണ്ട്‌.


Share our post

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ച; എം.എസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

Published

on

Share our post

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എം.എസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചാണ് അധ്യാപകരെ അറസ്റ്റ് ചെയ്തത്. പുതിയങ്ങാടി സ്വദേശി ജിഷ്ണു, മലപ്പുറം സ്വദേശി ഫഹദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ കൊടുവള്ളി വാവാട്ടെ താമസസ്ഥലത്തെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരാണ് യൂട്യൂബ് ചാനലിൽ ചോദ്യങ്ങള്‍ അവതരിപ്പിച്ചത്. എംഎസ് സൊല്യൂഷന്‍സ് ഉടമ എം.എസ് ഷുഹൈബ് ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.പത്താം ക്ലാസ് രസതന്ത്ര പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായായിരുന്നു പരാതി. 40 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 32 മാര്‍ക്കിന്റെ ചോദ്യങ്ങളും എം.എസ് സൊല്യൂഷന്‍സിന്റെ യൂട്യൂബ് ചാനലില്‍ വന്നതായാണ് പരാതി ഉയർന്നത്.


Share our post
Continue Reading

Kerala

ഭാര്യാമാതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു, തീയിട്ട മരുമകനും പൊള്ളലേറ്റ് മരിച്ചു

Published

on

Share our post

കോട്ടയം: കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ അമ്മായിയമ്മയും മരുമകനും മരിച്ചു. പാല അന്ത്യാളം സ്വദേശി നിര്‍മല, മരുമകന്‍ കരിങ്കുന്നം സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്. ഭാര്യാമാതാവിന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നതിനിടെ സ്വന്തം ശരീരത്തിലേക്ക് തീപടര്‍ന്നാണ് മനോജും മരിച്ചത്.ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. നിര്‍മലയുടെ മരുമകന്‍ മനോജ് അന്ത്യാളത്തെ വീട്ടിലേക്ക് എത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നു. ഇതിനിടെ മനോജിന്റെ ദേഹത്തേക്കും തീ പടര്‍ന്നുപിടിച്ചു.

നാട്ടുകാരെത്തി തീയണച്ച ശേഷം ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവര്‍ക്കും 60 ശതമാനത്തില്‍ അധികം പൊള്ളലേറ്റിരുന്നു.മരിച്ച മനോജും ഭാര്യാമാതാവായ നിര്‍മലയും തമ്മില്‍ ചില കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും മുമ്പും ഇയാള്‍ വീട്ടിലെത്തി അക്രമം നടത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് പെട്രോളൊഴിച്ച് തീവെക്കുന്ന സ്ഥിതിയിലേക്ക് എത്തിയതെന്നും പോലീസ് പറയുന്നു. വീട്ടില്‍ മുമ്പും ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അയല്‍വാസികളും പറഞ്ഞു.


Share our post
Continue Reading

Kerala

പരിവാഹൻ സൈറ്റിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലേ ? ഫെബ്രുവരി 15 വരെ അവസരം

Published

on

Share our post

തിരുവനന്തപുരം: വാഹന ഉടമകള്‍ക്ക് അവരുടെ മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ ചേര്‍ക്കാന്‍ അവസരം. വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് വാഹന ഉടമകളുടെ മൊബൈൽ നമ്പറുകൾ വാഹൻ സൈറ്റിൽ ഉൾപ്പെടുത്തുന്നത്. ഇതിനായി എല്ലാ റീജിയണൽ, സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലും ഫെബ്രുവരി 15 വരെ സ്‌പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇ-ആധാർ ഉപയോഗിച്ച് അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷകൾ ഓൺലൈൻ ചെയ്യാൻ സാധിക്കാത്തവർക്കും തിരിച്ചറിയൽ രേഖകൾ ഹാജരാക്കി മൊബൈൽ നമ്പർ അപ്‌ഡേഷൻ നടത്താം.

അതേ സമയം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് മാർച്ച് ഒന്നാം തീയ്യതി മുതൽ രജിസ്ട്രേഷൻ സ‍ർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നൽകില്ലെന്ന് അറിയിച്ചു. പകരം ഡിജിറ്റൽ രൂപത്തിലുള്ള ആർ.സിയായിരിക്കും നൽകുകയെന്ന് മോട്ടോർ വാഹന വകുപ്പ്. നേരത്തെ തന്നെ സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച തീരുമാനമെടുത്തിരുന്നു. ഡ്രൈവിങ് ലൈസൻസുകളുടെ പ്രിന്റിങ് ഒഴിവാക്കി ഡിജിറ്റൽ രൂപത്തിൽ മാത്രം നൽകുന്ന നടപടികൾക്ക് നേരത്തെ തന്നെ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് തുടക്കം കുറിച്ചിരുന്നു.

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി വാഹനങ്ങളുടെ ഹൈപ്പോതിക്കേഷനുമായി ബന്ധപ്പെട്ട സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യാൻ തീരുമാനിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ബാങ്കുകളും അംഗീകൃത ധനകാര്യ സ്ഥാപനങ്ങളും മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകളിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ മാത്രമേ 2025 മാർച്ച് ഒന്നാം തീയ്യതി മുതൽ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഹൈപ്പോതിക്കേഷൻ സേവനങ്ങൾ ലഭ്യമാവുകയുള്ളൂ എന്നും മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!