Connect with us

Kerala

അവധി ആഘോഷിക്കാൻ വയനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; മഴ പെയ്തത് ഇരട്ടി നേട്ടം

Published

on

Share our post

അമ്പലവയൽ : അവധിക്കാലം ആഘോഷിക്കാൻ ജില്ലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. അവധിക്കാലവും പെരുന്നാൾ ആഘോഷവും വിഷുക്കാലവുമായതോടെ സന്ദർശകരാൽ നിറഞ്ഞു കവിഞ്ഞു ജില്ലയിലെ വിനോദ സഞ്ചാര മേഖല. കഴിഞ്ഞ ദിവസം മുതൽ കൂടുതൽ വിനോദ സഞ്ചാരികൾ ജില്ലയിലേക്ക് എത്തിയതോടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വലിയ തിരക്ക് അനുഭവപ്പെടാൻ തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ ഒട്ടുമിക്ക ഇടങ്ങളിലും മഴ പെയ്തതിനാൽ മുൻ ദിവസങ്ങളെ അപേക്ഷിച്ചു താപനിലയിൽ ചെറിയ കുറവ് അനുഭവപ്പെട്ടതും വിനോദ സഞ്ചാരികൾക്ക് ഏറെ ആശ്വാസമായി.

ഡി.ടി.പി.സിക്ക് കീഴിലുള്ള കേന്ദ്രങ്ങളായ പൂക്കോട് തടാകം, എടയ്ക്കൽ ഗുഹ, ചീങ്ങേരി അഡ്വഞ്ചർ ടൂറിസം, അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം, കാന്തൻപാറ വെള്ളച്ചാട്ടം, ബത്തേരി ടൗൺ സ്ക്വയർ, പഴശ്ശി പാർക്ക് എന്നിവയും ജലസേചന വകുപ്പിന് കീഴിലുള്ള കാരാപ്പുഴ ഡാം, കെഎസ്ഇബിക്ക് കീഴിലുള്ള ബാണാസുര സാഗർ ഡാം തുടങ്ങിയവയാണു ജില്ലയിൽ നിലവിൽ തുറന്നു പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ. കാരാപ്പുഴ, ബാണാസുര, പൂക്കോട് തടാകം എന്നിവിടങ്ങളിലെല്ലാം ഇന്നലെ രാവിലെ മുതൽ സന്ദർശകരുടെ തിരക്കാണ്. കുറെ ദിവസങ്ങളായി താരതമ്യേന സന്ദർശകർ കുറഞ്ഞ കേന്ദ്രങ്ങളിലും കഴിഞ്ഞ ദിവസം മുതൽ സന്ദർശകർ വർധിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി വൈകിട്ടു മഴ പെയ്യുന്നതിനാൽ ജില്ലയിലെ താപനില കുറയുന്നത് സന്ദർശകർക്കു കൂടുതൽ ആശ്വാസമാകും. വനംവകുപ്പിനു കീഴിലുള്ള ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിലവിൽ പ്രവേശനമില്ല. മുത്തങ്ങ വന്യജീവി സങ്കേതം, ചെമ്പ്രമല, കുറുവ ദ്വീപ് എന്നിവിടങ്ങളിലെല്ലാം വനംവകുപ്പ് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ഇതു ടൂറിസം മേഖലയെ കാര്യമായി ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. സഞ്ചാരികൾ കൂടുതലായി എത്തുമ്പോൾ കേന്ദ്രങ്ങളെല്ലാം അടഞ്ഞു കിടക്കുന്നതു തിരിച്ചടിയാണ്. ‌ ഇവിടെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരും പ്രതിസന്ധിയിലാണ്.

അനൗദ്യോഗിക കേന്ദ്രങ്ങളിലും തിരക്ക്

ജില്ലയിൽ അനൗദ്യോഗിക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികളുടെ തിരക്കാണ്. നെല്ലാറചാൽ വ്യൂ പോയിന്റ്, ഫാന്റം റോക്ക്, മഞ്ഞപ്പാറ, പെരുന്തട്ട, മേപ്പാടിയിലെ വിവിധ പ്രദേശങ്ങൾ തുടങ്ങിയ വിവിധയിടങ്ങളിലും സഞ്ചാരികളെത്തുന്നുണ്ട്. നെല്ലാറച്ചാലിൽ എല്ലാ സമയങ്ങളിലും അസ്തമനം കാണാനും ഒട്ടേറെപേരാണ് എത്തുന്നത്. വിശാലമായ കുന്നും പ്രദേശമുള്ളതിനാൽ ഏറെ നേരം ചെലവഴിച്ചാണു സഞ്ചാരികൾ ഇവിടെ നിന്നു മടങ്ങുന്നത്.

ജില്ലയിൽ ഇത്തരത്തിലുള്ള കേന്ദ്രങ്ങളെല്ലാം വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും അതിനൊന്നും കാര്യമായ നടപടികളില്ല. ഇതിനിടെ ജില്ലയിലേക്കു കൂടുതൽ സഞ്ചാരികൾ എത്താൻ‌ തുടങ്ങിയതോടെ ചുരത്തിൽ ഗതാഗതക്കുരുക്കും വർധിച്ചു. ഇന്നലെ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ വർധിച്ചതോടെ ഏറെ സമയമെടുത്താണ് ഇപ്പോൾ ചുരം യാത്ര പൂർത്തിയാക്കാൻ കഴിയുന്നത്. ആഘോഷ ദിവസങ്ങൾക്ക് പിന്നാലെ ജില്ലയിലേക്കു വിനോദ സഞ്ചാരികളെത്തുന്നതു വ്യാപാര മേഖലയിലും ഉണർവാകും.


Share our post

Breaking News

ക്രിസ്മസ് ബംപർ: ഭാഗ്യശാലി ഇരിട്ടി സ്വദേശി സത്യൻ; ടിക്കറ്റ് വിറ്റത് മുത്തു ലോട്ടറി ഏജൻസി

Published

on

Share our post

തിരുവനന്തപുരം ∙ ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഇരിട്ടി സ്വദേശി സത്യന്. കണ്ണൂരിൽ വിറ്റ XD 387132 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അനീഷ് എം.വി. എന്നയാളുടെ മുത്തു ലോട്ടറി ഏജൻസിയിൽനിന്നാണ് ടിക്കറ്റ് വിറ്റത്.

രണ്ടാം സമ്മാനം

ΧΑ 571412, XB 289525, XB 325009, XC 124583, XC 173582, XC 515987, XD 239953, XD 367274, XD 370820, XD 566622, XD 578394, ΧΕ 481212, ΧΕ 508599, XG 209286, ΧΗ 301330, ΧΗ 340460, XH 589440, XK 289137, XK 524144, XL 386518.മൂന്നാം സമ്മാനം: ΧΑ 109817, ΧΑ 503487, XA 539783, XB 217932, XB 323999, XB 569602, XC 206936, XC 539792, XC 592098, XD 109272, XD 259720, XD 368785, ΧΕ 198040, XE 505979, XE 511901, XG 202942, XG 237293, XG 313680, ΧΗ 125685, XH 268093, XH 546229, XJ 271485, XJ 288230, XJ 517559, XK 116134, XK 202537, XK 429804, XL 147802, XL 395328, XL 487589.

നാലാം സമ്മാനം: ΧΑ 461718, ΧΑ 525169, XB 335871, XB 337110, XC 335941, XC 383694, XD 361926, XD 385355, ΧΕ 109755, ΧΕ 154125, XG 296596, XG 531868, ΧΗ 318653, ΧΗ 344782, XJ 326049, XJ 345819, XK 558472, XK 581970, XL 325403, XL 574660.

തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ബംപർ നറുക്കെടുത്തത്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്ക്. മൂന്നാം സമ്മാനമായി 30 പേർക്കു 10 ലക്ഷം രൂപ ലഭിക്കും. നാലാം സമ്മാനം 3 ലക്ഷം രൂപ വീതം 20 പേർക്ക്.

45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. ഇത് സര്‍വകാല റെക്കോഡാണ്. അമ്പത് ലക്ഷം ടിക്കറ്റുകളാണ് പ്രിന്‍റ് ചെയ്തത്. 8.87 ലക്ഷം ടിക്കറ്റുകളുമായി പാലക്കാടാണ് വില്‍പനയില്‍ മുന്നില്‍. തിരുവോണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ബംപറാണ് ക്രിസ്മസ്–പുതുവത്സര ബംപര്‍.


Share our post
Continue Reading

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ച; എം.എസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

Published

on

Share our post

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എം.എസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചാണ് അധ്യാപകരെ അറസ്റ്റ് ചെയ്തത്. പുതിയങ്ങാടി സ്വദേശി ജിഷ്ണു, മലപ്പുറം സ്വദേശി ഫഹദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ കൊടുവള്ളി വാവാട്ടെ താമസസ്ഥലത്തെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരാണ് യൂട്യൂബ് ചാനലിൽ ചോദ്യങ്ങള്‍ അവതരിപ്പിച്ചത്. എംഎസ് സൊല്യൂഷന്‍സ് ഉടമ എം.എസ് ഷുഹൈബ് ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.പത്താം ക്ലാസ് രസതന്ത്ര പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായായിരുന്നു പരാതി. 40 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 32 മാര്‍ക്കിന്റെ ചോദ്യങ്ങളും എം.എസ് സൊല്യൂഷന്‍സിന്റെ യൂട്യൂബ് ചാനലില്‍ വന്നതായാണ് പരാതി ഉയർന്നത്.


Share our post
Continue Reading

Kerala

ഭാര്യാമാതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു, തീയിട്ട മരുമകനും പൊള്ളലേറ്റ് മരിച്ചു

Published

on

Share our post

കോട്ടയം: കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ അമ്മായിയമ്മയും മരുമകനും മരിച്ചു. പാല അന്ത്യാളം സ്വദേശി നിര്‍മല, മരുമകന്‍ കരിങ്കുന്നം സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്. ഭാര്യാമാതാവിന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നതിനിടെ സ്വന്തം ശരീരത്തിലേക്ക് തീപടര്‍ന്നാണ് മനോജും മരിച്ചത്.ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. നിര്‍മലയുടെ മരുമകന്‍ മനോജ് അന്ത്യാളത്തെ വീട്ടിലേക്ക് എത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നു. ഇതിനിടെ മനോജിന്റെ ദേഹത്തേക്കും തീ പടര്‍ന്നുപിടിച്ചു.

നാട്ടുകാരെത്തി തീയണച്ച ശേഷം ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവര്‍ക്കും 60 ശതമാനത്തില്‍ അധികം പൊള്ളലേറ്റിരുന്നു.മരിച്ച മനോജും ഭാര്യാമാതാവായ നിര്‍മലയും തമ്മില്‍ ചില കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും മുമ്പും ഇയാള്‍ വീട്ടിലെത്തി അക്രമം നടത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് പെട്രോളൊഴിച്ച് തീവെക്കുന്ന സ്ഥിതിയിലേക്ക് എത്തിയതെന്നും പോലീസ് പറയുന്നു. വീട്ടില്‍ മുമ്പും ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അയല്‍വാസികളും പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!