Kerala
വികസനത്തിന് ഒട്ടേറെ പദ്ധതികൾ; കണ്ണൂരിനായി എൽ.ഡി.എഫ് മാനിഫെസ്റ്റോ

കണ്ണൂർ: കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ അടുത്ത അഞ്ച് വർഷം നടപ്പാക്കാനുദ്ദേശിക്കുന്ന നിർദേശങ്ങളടങ്ങിയ വിശദമായ പദ്ധതിയുമായി എൽ.ഡി.എഫ് മാനിഫെസ്റ്റോ. കണ്ണൂർ പാർലമെന്റ് മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ
മാനിഫെസ്റ്റോയിൽ സംസ്ഥാന സർക്കാരിന്റെ ഇതുവരെയുള്ള വികസന പ്രവർത്തനങ്ങളും ചെയ്യാനുള്ള പ്രവൃത്തികളുമാണ് നിരത്തിയിട്ടുള്ളത്.
നാലു പതിറ്റാണ്ടോളം അനിശ്ചിതത്വത്തിലായ മുഴപ്പിലങ്ങാട് -മാഹി ബൈപ്പാസും ദേശീയ പാതയും മലയോരഹൈവേയുമെല്ലാം വികസനനേട്ടങ്ങളിൽ എണ്ണിപ്പറയുന്നുണ്ട്. ദേശീയപാത വികസനം തടയാൻ യു.ഡി.എഫും ബി.ജെ.പിയും നടത്തിയ സമരങ്ങളെയും ഇതിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
പ്രമുഖ പ്രഖ്യാപനങ്ങൾ
ദേശീയപാതയിൽ നിന്ന് റോഡ് മുറിച്ചുകടന്ന് മറ്റ് റോഡുകളിലേക്കുള്ള പ്രവേശനം, ചെറുടൗണുകളിൽ അണ്ടർ വേ, ഓവർബ്രിഡ്ജ്, വെള്ളക്കെട്ടിന് പരിഹാരം എന്നിവ പരിഹരിക്കൽ
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് കൂടുതൽ സർവീസ്, പോയന്റ് ഓഫ് കോൾ പദവി നേടിയെടുക്കൽ
വിമാനത്താവളത്തിന്റെ റൺവേ വികസിപ്പിക്കുന്നതിന് 245 ഏക്കറോളം സ്ഥലം ഏറ്റെടുക്കൽ ത്വരിതപ്പെടുത്തും. വിമാനത്താവളത്തിൽ എയർക്രാഫ്റ്റ് മെയിന്റനൻസ് യൂണിറ്റ് സ്ഥാപിക്കാൻ സമ്മർദ്ദം ചെലുത്തും.
അഴീക്കലിൽ അന്താരാഷ്ട്ര തുറമുഖ പദ്ധതി നടപ്പാക്കുന്നതിന് വിശദമായ പദ്ധതി രേഖ തയ്യാറാക്കി പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു
തുറമുഖ പദ്ധതി നടപ്പാക്കാനായി സംസ്ഥാന സർക്കാർ കമ്പനി രൂപീകരിക്കുകയും കിഫ്ബി ഫണ്ടിൽ തുക നീക്കിവച്ച് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രാനുമതിക്കായി പരിശ്രമിക്കും
കണ്ണൂർ റെയിൽവേ സ്റ്റേഷന് പുതിയ മുഖച്ഛായ
അമൃത് ഭാരതി പദ്ധതിയിൽ ഉൾപ്പെട്ട തിരുവനന്തപുരത്തിന് 497 കോടിയും കോഴിക്കോടിന് 472 കോടിയും കൊല്ലത്തിന് 384 കോടിയും വകയിരുത്തിയപ്പോൾ കണ്ണൂരിന് വെറും 31 കോടിയാണ് ലഭിച്ചത്. പ്രതിവർഷം 61 ലക്ഷത്തിലേറെ യാത്രക്കാരുള്ള കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ അഞ്ചേറോളം സ്ഥലം 25 കോടി രൂപക്ക് പാട്ടത്തിന് കൊടുത്തു. കണ്ണൂരിൽ നാലാം നമ്പർ ഫ്ളാറ്റ് ഫോം, മെച്ചപ്പെട്ട ഭൗതിക സാഹചര്യം, ധർമടം, എടക്കാട് കണ്ണൂർ സൗത്ത്, ചിറക്കൽ, വളപട്ടണം, പാപ്പിനിശേരി എന്നീ സ്റ്റേഷനുകളുടെ വികസനം, തലശ്ശേരി മൈസൂരു റെയിൽവേ ലൈൻ എന്നിവയും എൽ.ഡി.എഫ് എടുത്തുപറയുന്നു.
മറ്റു പ്രഖ്യാപനങ്ങൾ
പട്ടികജാതി പട്ടികവർഗമേഖലയിലും മത്സ്യതൊഴിലാളി മേഖലയിലും സമ്പൂർണ ഭവനപദ്ധതി
ഓരോ വാർഡിലും ഓരോ കളിസ്ഥലം
നഗരത്തിലെ മൈതാനങ്ങൾ സംരക്ഷിക്കാൻ നൂതന പദ്ധതികൾ ആവിഷ്‌കരിക്കും
Kerala
ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞുവീണ് മരിച്ചു


മലപ്പുറം: ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ബാറിലെ അഡ്വ.സുൽഫിക്കർ( 55) ആണ്‍ മരിച്ചത്.ഇന്ന് പുലർച്ചെ അഞ്ചിനാണ് സംഭവം. ഖബറടക്കം ഇന്ന് രാത്രി എട്ടിന് പരപ്പനങ്ങാടി പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ ആണ്‍ മരിച്ച സുൽഫിക്കർ. സിപിഎം ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു. ഫസീലയാണ് ഭാര്യ. ആയിഷ , ദീമ എന്നിവർ മക്കളാണ്.
Kerala
പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്


എറണാകുളം: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്‌കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയിരുന്നു. ഇതില്‍ ഒരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. ഈ വിദ്യാര്‍ത്ഥിയുടെ സ്‌നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്‌കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
Kerala
ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ


കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്‍റെ ആണ്‍ സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ്‍ സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.
ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്‍റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്‍റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്‍റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്