Kannur
സീബ്രാ ലൈൻ മാഞ്ഞു, വരയ്ക്കാൻ നടപടിയില്ല

കണ്ണൂർ: കോർപറേഷൻ പരിധിയിലെ വാഹനത്തിരക്കേറിയ പല റോഡുകളിലും സീബ്രാലൈൻ ഇല്ല. ജീവൻ പണയം വച്ച് വേണം കാൽനട യാത്രികർ റോഡ് മുറിച്ചുകടക്കാൻ. കോർപറേഷൻ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ഉയർന്നിട്ടും സീബ്രാലൈൻ വരയ്ക്കാൻ തയാറാകുന്നില്ലെന്നാണ് പരാതി. കവിത തിയറ്ററിനു സമീപം, ശ്രീ ചന്ദ് ആശുപത്രി, ജെ.എസ് പോൾ കോർണർ, പിവിഎസിനു സമീപം, പയ്യാമ്പലം ബീച്ച് റോഡ്, ഉർസുലിൻ സ്കൂൾ, ദേവത്താർക്കണ്ടി സ്കൂൾ, പയ്യാമ്പലം സ്കൂൾ, പാസ്പോർട്ട് ഓഫിസ് എന്നീ സ്ഥലങ്ങളിലൊന്നും സീബ്രാ ലൈൻ ഇല്ല, ഉള്ളതാകട്ടെ മാഞ്ഞു.
ഇവിടങ്ങളിൽ സീബ്രാ ലൈൻ വരയ്ക്കേണ്ടതുണ്ടെന്ന് കോർപറേഷൻ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം മനുഷ്യാവകാശ കമ്മിഷനു സമർപ്പിച്ച റിപ്പോർട്ടിലും പറയുന്നുണ്ട്. കോർപറേഷൻ പരിധിയിലുള്ള സ്ഥലങ്ങളിൽ സീബ്രാ ലൈനുകൾ രേഖപ്പെടുത്താൻ 4.66 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് കോർപറേഷൻ നേരത്തെ തയാറാക്കിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. നിലവാരം കുറഞ്ഞ പെയിന്റ് ഉപയോഗിച്ചാണ് സീബ്രാ ലൈൻ വരയ്ക്കുന്നതെന്നും ആക്ഷേപമുണ്ട്.
സീബ്രാ ലൈൻ ഉണ്ടായിരുന്നപ്പോൾ പോലും നിർത്താൻ മടിച്ചിരുന്ന വാഹനങ്ങൾ ഇപ്പോൾ കാൽനട യാത്രക്കാരെ കണ്ട ഭാവം പോലും നടിക്കാതെ ചീറി പായുകയാണ്. കുട്ടികളും വയോധികരും ആണ് ഏറെയും കഷ്ടപ്പെടുന്നത്. റോഡ് മുറിച്ച് കടക്കാൻ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ പോലും ഡ്രൈവർമാരുടെ കനിവിനായി കാത്തിരിക്കണം. സീബ്രാ ലൈനില്ലാതെ വാഹനം എന്തിന് നിർത്തണമെന്നാണ് പലരുടെയും മറുചോദ്യം.
ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ
സീബ്രാലൈനുകൾ സംബന്ധിച്ച് 3 മാസത്തിനകം പൂർത്തിയാക്കിയ നടപടി അറിയിക്കണമെന്ന് കമ്മിഷൻ കോർപറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരക്കേറിയ റോഡുകളിൽ കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്കായി സീബ്രാ ലൈനുകൾ രേഖപ്പെടുത്തേണ്ടത് അനിവാര്യമായതിനാൽ കോർപറേഷൻ ജാഗ്രത പുലർത്തണമെന്നും കമ്മിഷൻ നിർദേശിച്ചു.
സീബ്രാ ലൈൻ
ആഗോള തലത്തിൽ സീബ്രാ ലൈൻ ആണ് കാൽനട യാത്രികർക്ക് റോഡ് മുറിച്ച് കടക്കാൻ ഉള്ള വഴി. സീബ്രാ ലൈനിൽ കാൽനട യാത്രികർക്കാണ് മുഖ്യപരിഗണന. സീബ്രാ ലൈനിൽ യാത്രക്കാരൻ കാൽ കുത്തിയാൽ, സ്റ്റോപ്പ് ലൈനിൽ വാഹനം നിർത്തി യാത്രക്കാരൻ കടന്നു പോയതിനു ശേഷമേ വാഹനങ്ങൾ പോകാൻ പാടുള്ളൂ എന്നാണ് നിയമം. സീബ്രാ ലൈൻ നിർദേശം ലംഘിക്കുന്ന വാഹന ഡ്രൈവർമാർക്കെതിരെ 500 രൂപ പിഴ ചുമത്താം.
Kannur
കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
Kannur
നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.
വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.
Kannur
നെയ്യമൃതുമായി പാതിരിയാട് മഠം വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിന് നെയ്യമൃതുമായി കുറ്റിയാട്ടൂർ പാതിരിയാട് മഠം സംഘം പുറപ്പെട്ടു. തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളാണ് നെയ്യാട്ടത്തിനായി പുറപ്പെട്ടത്.
കഠിന വ്രതത്തോടെ പാതിരിയാട് മഠത്തിൽ അഞ്ചുനാളുകളായുള്ള നിഴലിൽക്കൂടൽ, ശിവ പാർവതി പൂജകൾ തുടങ്ങിയ ചടങ്ങുകളെ തുടർന്നാണ് കലശപാത്രത്തിൽ നെയ് നിറച്ചത്. തന്ത്രി പേർക്കുണ്ഡി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
വേടിയേര, മീത്തലെ ഒടവര, താഴെ ഒടവര, കുറ്റിയാടൻ രയരോത്ത് എന്നീ തറവാടുകളിലെ അംഗങ്ങളാണ് കലശപാത്രം തലയിലേറ്റുന്നത്. കാൽനടയായി പോകുന്ന സംഘം ചാവശ്ശേരി, തില്ലങ്കേരി, മണത്തണ എന്നിവിടങ്ങളിൽ തങ്ങിയാണ് യാത്ര. മണത്തണ ചപ്പാരത്തുനിന്ന് വില്ലിപ്പാലൻ കുറുപ്പൻമാരുടെ സംഘവുമായി ചേർന്ന് എട്ടിന് രാത്രിയാണ് നെയ്യാട്ടച്ചടങ്ങുകൾ നടത്തുക.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്