Connect with us

Kannur

വേനലിൽ ദാഹമകറ്റി കുടുംബശ്രീയുടെ ‘ശീതളം’: 2000 കടന്ന് കുടിവെള്ള കണക‍്ഷൻ

Published

on

Share our post

പയ്യന്നൂർ : പയ്യന്നൂരിലും പരിസരത്തും കുടിവെള്ളവിതരണം നടത്തി മാതൃകയാകുകയാണ് കുടുംബശ്രീയുടെ ശീതളം കുടിവെള്ള യൂണിറ്റ്. അഞ്ചുവർഷം മുൻപ് ആരംഭിച്ച സംരംഭം വിജയത്തിന്റെ പാതയിൽ മുന്നേറുകയാണ്.

രണ്ടായിരത്തോളം കുടിവെള്ള കണക്‌ഷനാണ് യൂണിറ്റിന്‌ കീഴിലുള്ളത്. വേനൽ കനത്തത്തോടെ കുടുംബശ്രീയുടെ ശുദ്ധീകരിച്ച കുടിവെള്ളത്തിന് ആവശ്യക്കാർ ഏറിയിട്ടുണ്ട്.

പ്രവർത്തനം ഇങ്ങനെ

നഗരസഭയുടെ കിണറിൽനിന്നുള്ള വെള്ളം ഫിൽറ്റർ ചെയ്ത് ശുദ്ധീകരിച്ചാണ് വിതരണംചെയ്യുന്നത്. ശീതളം കുടിവെള്ള യൂണിറ്റിനായി 12.75 ലക്ഷം രൂപ ചെലവിൽ ആർ.ഒ. പ്ലാന്റ് സ്ഥാപിച്ചു.

സുരക്ഷിതമായ സ്രോതസ്സിൽനിന്ന് പമ്പ് ചെയ്യുന്ന വെള്ളം ശാസ്ത്രീയമായ ക്ലോറിനേഷന്‌ ശേഷം ഡ്യൂവൽ മീഡിയ, അയൺ റിമൂവർ, ആക്ടീവ് കാർബൺ ഫിൽറ്റർ എന്നിവയിലൂടെ കടന്ന് രണ്ട് മൈക്രോൺ ഫിൽറ്ററുകൾ വഴി റിവേഴ്സ് ഓസ്മോസിസ് സാങ്കേതികവിദ്യയിലൂടെ പൂർണമായും ശുദ്ധീകരിക്കുന്നു.

20 ലീറ്റർ വെള്ളത്തിന് 50 രൂപ ഈടാക്കിയാണ് സ്ഥാപനങ്ങളിലും മറ്റും എത്തിക്കുന്നത്. ഇതിൽ മൂന്ന്‌ രൂപ നഗരസഭയ്ക്ക് ലഭിക്കും. ഒരു മണിക്കൂറിൽ 1000 ലിറ്റർ വെള്ളം റിവേഴ്സ് ഓസ്മോസിസ് സാങ്കേതികവിദ്യയിലൂടെ ശുദ്ധീകരിക്കാനുള്ളതാണ് പ്ലാന്റ്.

നാല് വനിതകൾ അടങ്ങിയ കുടുംബശ്രീ സംരംഭ യൂണിറ്റ്

 നാല് വനിതകൾ അടങ്ങിയ കുടുംബശ്രീ സംരംഭ യൂണിറ്റിനാണ് നടത്തിപ്പ് ചുമതല. കെ.വി.ലീന, നന്ദ സുരേന്ദ്രൻ, കെ.പ്രസീത, പി.ദിവ്യ എന്നിവരാണവർ. കുടിവെള്ളവിതരണത്തിലുള്ള ചൂഷണം തടയുക എന്ന ലക്ഷ്യവും പിന്നിലുണ്ട്. സ്ഥാപനങ്ങൾ, വീടുകൾ, വിവിധ വർക്ക് സൈറ്റുകൾ എന്നിവിടങ്ങളിലേക്കെല്ലാം വെള്ളം കൊണ്ടുപോകുന്നുണ്ട്. കുടുംബശ്രീ യൂണിറ്റിന്റെ വാഹനത്തിൽ എത്തിച്ചുനൽകുന്നുമുണ്ട്. നഗരസഭയിൽ വന്ന് എടുക്കുന്നവരുമുണ്ട്. 20 ലിറ്ററിന്റെ വലിയ ബോട്ടിലിലാണ് വിതരണം.

സാധാരണനിലയിൽ 120 മുതൽ 150 വരെ ദിനംപ്രതി ബോട്ടിലുകൾ ചെലവാകാറുണ്ട്. വേനൽച്ചൂട് കൂടിയതോടുകൂടി 180 മുതൽ 200-ഓളം ബോട്ടിലുകൾ വിതരണം ചെയ്യുന്നു. സ്വകാര്യ സ്ഥാപനങ്ങൾ വഴി വിൽക്കുന്ന വെള്ളത്തിന് 70 മുതൽ 80 രൂപ വരെ വാങ്ങുന്നുണ്ട്. നഗരസഭയുടെ വെള്ളത്തിന് 50 രൂപ മാത്രമാണ് ഈടാക്കുന്നത്.


Share our post

Kannur

കണ്ണൂർ വനിതാ ജയിലിൽ തടവുകാരിക്ക് നേരെ ഷെറിൻ കാരണവരുടെ പരാക്രമം

Published

on

Share our post

കണ്ണൂര്‍: ഭാസ്‌ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍ കാരണവര്‍ക്കെതിരെ സഹതടവുകാരിയെ കയ്യേറ്റം ചെയ്തതിന് കേസെടുത്തു. വനിതാ ജയിലിലെ എഫ്-1/24 തടവുകാരി കാനേ സിംപോ ജൂലി(33)നെയാണ്24 ന് രാവിലെ 7.45 ന് ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്‌നയും ചേര്‍ന്ന് മര്‍ദ്ദിച്ചതെന്നാണ് പരാതി.സംഭവത്തില്‍ തടവുകാരിക്ക് പരിക്കേറ്റു. മര്‍ദ്ദനമേറ്റ തടവുകാരി വനിതാ ജയില്‍ സൂപ്രണ്ടിന് നല്‍കിയ പരാതി സൂപ്രണ്ട് ടൗണ്‍ പോലീസിന് കൈമാറുകയായിരുന്നു.ഇന്നലെ വൈകുന്നേരം  പോലീസ് ജയിലിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുകയായിരുന്നു. ഷെറിനെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായിരിക്കെയാണ് പുതിയ സംഭവം.


Share our post
Continue Reading

Kannur

പയ്യന്നൂരിൽ മാരക മയക്ക്മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പിടികൂടി

Published

on

Share our post

തളിപ്പറമ്പ :പയ്യന്നൂരിൽ മാരക മയക്ക് മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പിടികൂടി. യുവാക്കളിൽ നിന്നും പിടികൂടിയത് 40 ഗ്രാമിന് മുകളിൽ MDMA യാണ്. കണ്ണൂർ തളിപ്പറമ്പ് ചുടല സ്വദേശി മുഹമ്മദ് അഫ്രീദി (24), തളിപ്പറമ്പ് സ്വദേശി മുഹമ്മദ് ദിൽഷാദ് (30) എന്നിവരാണ് ബ്ലാക്ക് ഇന്നോവ കാറിൽ കടത്തുകയായിരുന്ന മയക്കു മരുന്നുമായി പോലീസിൻ്റെ പിടിയിലായത്.പയ്യന്നൂർ കണ്ടോത്ത് കോത്തായി മുക്കിൽ നിന്നും വാഹന പരിശോധനയ്ക്കി ടയിലാണ് മയക്കുമരുന്നുമായി യുവാക്കളെ പോലീസ് പിടി കൂടിയത്. മംഗലാപുരത്ത് നിന്നും തളിപ്പറമ്പ് ഭാഗത്ത് വില്പനയ്ക്കായി കൊണ്ട് പോകുന്നതിനിടയിലാണ് MDMA യുമായി യുവാക്കളെ പോലീസ് പിടികൂടിയത്. കണ്ണൂർ റൂറൽ എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ സഹായത്തോടെയാണ് പയ്യന്നൂർ എസ് എച്ച് ഓ ശ്രീഹരി കെ പിയും സംഘവും യുവാക്കളെ പിടികൂടിയത്.


Share our post
Continue Reading

Kannur

കണ്ണൂർ നഗരത്തിൽ രാത്രി മാലിന്യം തള്ളാനെത്തിയവരെ വീണ്ടും പൊക്കി

Published

on

Share our post

കണ്ണൂര്‍: നഗരത്തില്‍ മാലിന്യം തള്ളാനെത്തിയ മൂന്നുപേരെയും മൂന്ന് ഇരുചക്ര വാഹനങ്ങളും കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം പിടികൂടി. എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി പദ്മരാജന്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ജി അനിത, ഷഫീർ അലി  എന്നിവരുടെ നേതൃത്വത്തിലാണ്പിടികൂടിയത്. ബുധനാഴ്ച രാത്രി 8.30ഓടെ രാജീവ്ഗാന്ധി റോഡില്‍ മാലിന്യം തള്ളാനെത്തിയ പ്രതികളെ പിടികൂടിയത്.സ്ഥാപനത്തിലെ മാലിന്യം തള്ളിയ മാര്‍ക്കറ്റില്‍ ലാല ഡൈ വര്‍ക്‌സ് നടത്തുന്ന തില്ലേരി രാട്ടോട ഹൗസില്‍ അവിനാഷ് (27), കെ.എന്‍ ക്വയര്‍ സെന്റര്‍ നടത്തുന്ന തളാപ്പ് ഷാ നിവാസില്‍ ഷാജിത്ത് (58), വീട്ടില്‍ നിന്നുള്ള മാലിന്യം തള്ളിയ താളിക്കാവ് ഓമന ഹൗസില്‍ നറോട്ട് സിങ് (57) എന്നിവരെയാണ് പിടികൂടിയത്.

കഴിഞ്ഞ ശനിയാഴ്ച വൈഡൂര്യ ടൂറിസ്റ്റ് ഹോമില്‍ നിന്നും പാമ്പേഴ്‌സ് ഉള്‍പ്പെടെ തള്ളുന്നതിനിടെ ഇവിടത്തെ ജീവനക്കാരെയും സ്‌കൂട്ടറും പിടികൂടിയിരുന്നു. കോര്‍പ്പറേഷന്‍ ഭരണസമിതിയും ആരോഗ്യവിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടും പല സ്ഥാപനങ്ങളും ഇരുട്ടിന്റെ മറവില്‍ പ്ലാസ്റ്റിക് ബാഗുകളിലും ചാക്കുകളിലുമായി ഭക്ഷണാവിശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും പൊതുസ്ഥലങ്ങളില്‍ തള്ളുന്നത് പതിവായിരിക്കുകയാണ്.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍പിടിച്ചെടുത്ത വാഹനങ്ങള്‍ ആര്‍ഡിഒ മുഖേന കൈമാറി കണ്ടുകെട്ടുന്ന നടപടി സ്വീകരിച്ചിട്ടും ആളുകള്‍ മാലിന്യം തള്ളുന്നത് പതിവായതിനെ തുടര്‍ന്നാണ് നൈറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കിയത്.വരും ദിവസങ്ങളിലും പുലര്‍ച്ചെ വരെ കര്‍ശന പരിശോധന തുടരുമെന്ന ആരോഗ്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ എം.പി രാജേഷ്, സെക്രട്ടറി വിനു സി. കുഞ്ഞപ്പന്‍ എന്നിവര്‍ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!