Connect with us

Kerala

കുട്ടികളുടെ അഭിരുചി അറിയാം : കൈവിരലുകളിൽ വ്യാജപരിശോധനയ്ക്ക് പ്രചാരമേറുന്നു

Published

on

Share our post

വിരലടയാള പരിശോധന വഴി വിദ്യാർഥികളുടെ ഭാവി സ്വഭാവസവിശേഷതകളും അനുയോജ്യമായ ജോലിമേഖലയും ഏതെന്നു ‘പ്രവചിക്കുന്ന’ ഡെർമറ്റോഗ്‌ളൈഫിക് മൾട്ടിപ്പിൾ ഇന്റലിജൻസ് ടെസ്റ്റിന്‌ (ഡി.എം.ഐ.ടി.) വീണ്ടും പ്രചാരമേറുന്നു. അശാസ്ത്രീയമെന്ന്‌ ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി (ഐ.പി.എസ്.) 2019-ൽതന്നെ വ്യക്തമാക്കിയ ടെസ്റ്റാണ് ഒരിടവേളയ്ക്കുശേഷം മടങ്ങിയെത്തുന്നത്.

കുട്ടികളുടെ വിരലടയാളം രേഖപ്പെടുത്തി, തലച്ചോറിലെ നോഡുകളുമായുള്ള ബന്ധം പഠിക്കുകയാണ് ചെയ്യുന്നതെന്നാണ് ടെസ്റ്റ് നടത്തുന്ന ഏജൻസികൾ അവകാശപ്പെടുന്നത്. സ്കാനർ ആപ്പുകൾ വഴിയോ നിശ്ചിത കള്ളികളുള്ള പ്രത്യേക കടലാസിലോ ഓരോ വിരലിന്റെയും അടയാളം രേഖപ്പെടുത്താനാണ് ഏജൻസികൾ ആദ്യം ആവശ്യപ്പെടുക. തുടർന്ന്, പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വേറിലൂടെ കൈവിരലിലെ ‘റിഡ്ജ് പാറ്റേണു’കളും ‘ബ്രെയിൻ നോഡു’കളും തമ്മിലുള്ള ബന്ധം പഠിക്കും.

ഒരാൾ ഏതു മേഖലയിൽ ശോഭിക്കാനാണ്‌ കൂടുതൽ സാധ്യതയെന്ന്‌ ഈ പഠനത്തിലൂടെ വ്യക്തമാകുമെന്നാണ് ഇവർ പറയുന്നത്. പെരുവിരലിലെ വരകൾ തലച്ചോറിലെ ഫ്രണ്ടൽ ലോബുമായി താരതമ്യംചെയ്ത്‌ ഒരാളുടെ നേതൃപാടവം അളക്കാമെന്നാണ് അവകാശവാദം. ചൂണ്ടുവിരലിലെ വരകളിൽനിന്ന്‌ ഭാവനാസമ്പത്തും നടുവിരലിലെ വരകളിൽനിന്ന്‌ ശാരീരികക്ഷമതയും അളക്കും. മോതിരവിരലിലെ വരകൾ സൂചിപ്പിക്കുന്നത് ഭാഷാപരമായ കഴിവുകളും സംവേദനക്ഷമതയുമാണെന്നും ചെറുവിരലിലെ വരകൾ ഒരാളുടെ സൗന്ദര്യബോധവും വായനക്ഷമതയും വ്യക്തമാക്കുമെന്നുമാണ് ടെസ്റ്റിന്റെ പ്രചാരകർ പറയുന്നത്. ടെസ്റ്റിനു പിന്നാലെ, ചില പ്രത്യേക ധ്യാനമുറകളിലൂടെ തലച്ചോറിനെ കൂടുതൽ ഉണർത്താൻ സാധിക്കുമെന്നും അവകാശവാദമുണ്ട്.

എന്നാൽ, ഒരുവിധ ശാസ്ത്രീയ അടിത്തറയുമില്ലാത്ത പഠനരീതിയാണ് ഇതെന്നാണ് വിദഗ്ധാഭിപ്രായം. ഹസ്തരേഖാവായനയുടെ പുതിയ പതിപ്പുമാത്രമാണ് ഡി.എം.ഐ. ടെസ്റ്റ് എന്നും വിമർശനമുണ്ട്. ഓരോ കുട്ടിയിൽനിന്നും 3,000 മുതൽ 5,000 രൂപവരെ വാങ്ങിയാണ് ടെസ്റ്റ് നടത്തുന്നത്. വിദ്യാലയങ്ങളെ കാൻവാസ്ചെയ്ത് കൂട്ടപരിശോധന നടത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.


Share our post

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!