Connect with us

MATTANNOOR

ടൂറിസം, റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ചു: സ്ട്രീറ്റ് ടൂറിസം പദ്ധതിയിൽ അഞ്ചരക്കണ്ടിയും

Published

on

Share our post

അഞ്ചരക്കണ്ടി: സ്ട്രീറ്റ് ടൂറിസം മേഖലയിലേക്ക് പുതിയ കാൽവെപ്പിന് ഒരുങ്ങുകയാണ് അഞ്ചരക്കണ്ടി. കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വ ടൂറിസം പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് അഞ്ചരക്കണ്ടിയിൽ സ്ട്രീറ്റ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ മൂഴിക്കര പ്രദേശം ഉൾപ്പെടെ നിരവധി കേന്ദ്രങ്ങൾ ഉൾക്കൊള്ളിച്ചാണ് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്.

ജില്ലയിൽ അഞ്ചരക്കണ്ടി, പിണറായി പഞ്ചായത്തുകളാണ് സ്ട്രീറ്റ് ടൂറിസം പദ്ധതി നടപ്പാക്കാനായി തിരഞ്ഞെടുത്തത്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ടൂറിസം സാധ്യതകളെക്കുറിച്ച് സർവേ നടത്തി. ഇതിന് മുന്നോടിയായി പ്രത്യേക ടൂറിസം ഗ്രാമസഭ, ടൂറിസം റിസോഴ്സ് ഡയരക്ടറി രൂപവത്‌കരണം എന്നിവയും പഞ്ചായത്തിൽ നടത്തി.

അഞ്ചരക്കണ്ടി-പാളയം റോഡിൽ അഞ്ചരക്കണ്ടിപ്പുഴയോടും മാമ്പത്തോടിനോടും ചേർന്നുനിൽക്കുന്ന മൂഴിക്കര പ്രദേശം, പലേരി അമ്പലം മഹാശിവക്ഷേത്രം, മാമ്പ വിളയാറോട്ട് മഹാവിഷ്ണു ക്ഷേത്രം, മാമ്പ സിയാറുത്തുങ്കര മഖാം, വിദേശ ആധിപത്യ കാലത്തിന്റെ സ്മരണകളുണർത്തുന്ന കറപ്പത്തോട്ടം, വിവിധ ആരാധനാലയങ്ങൾ, അനുഷ്ഠാന കലാരൂപങ്ങളായ തെയ്യം കെട്ടിയാടുന്ന പാലക്കീഴ് ഭഗവതി ക്ഷേത്രം, തിറകൾ നടക്കുന്ന ക്ഷേത്രങ്ങൾ, ജൈവ കാർഷിക കേന്ദ്രങ്ങൾ, കർഷകരിൽനിന്ന് നേരിട്ട് തേങ്ങ ശേഖരിച്ച് വിവിധ ഉത്‌പന്നങ്ങൾ ഉണ്ടാക്കുന്ന നാളികേര സംസ്കരണ ഫാക്ടറി, ക്ഷീരോത്‌പാദക രംഗത്തെ സംരഭമായ അഞ്ചരക്കണ്ടി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ഫാക്ടറി, അമ്പനാട് മുരിങ്ങേരിയിലെ അരീക്കൽ വെള്ളച്ചാട്ടം തുടങ്ങി ഒട്ടനവധി കേന്ദ്രങ്ങളെ ടൂറിസവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് സ്ട്രീറ്റ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്.

നാടിന്റെ സാംസ്കാരവും ജൈവ സംസ്കൃതിയും നിലനിൽക്കുന്ന കേന്ദ്രങ്ങളെയും ടൂറിസവുമായി ബന്ധിപ്പിക്കും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴിയും മറ്റും ഇവിടെയെത്തുന്ന ടൂറിസ്റ്റുകളെ പഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിയും തയ്യാറാക്കും.

പഞ്ചായത്തിലെ വയലേലകളും അഞ്ചരക്കണ്ടിപ്പുഴയോരവും സ്ട്രീറ്റ് ടൂറിസം പദ്ധതിയിൽപ്പെടും. ഹോം സ്റ്റേകൾ, നവീകരിച്ച തെരുവുകൾ, മൂഴിക്കര ഭാഗത്ത് തയ്യാറാക്കുന്ന പാർക്കുകൾ തുടങ്ങി ഈ മേഖലയിൽ ഒട്ടനവധി മാറ്റങ്ങൾ ഇതിന്റെ ഭാഗമായി ഉണ്ടാകും.

സ്ട്രീറ്റ് ടൂറിസം പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് പഞ്ചായത്ത് പരിധിയിലെ താത്‌പര്യമുള്ള വ്യക്തികൾക്ക് കുമരകത്ത് മൂന്നുദിവസത്തെ റസിഡൻഷ്യൽ പരിശീലനവും നൽകുന്നുണ്ട്.

ഏപ്രിൽ, മേയ് മാസത്തിനുള്ളിൽ പരിശീലനം നടക്കും. നാടിന്റെ പൈതൃക മൂല്യങ്ങളെയും പ്രാദേശിക ഉത്പന്നങ്ങളെയും ടൂറിസവുമായി ബന്ധിപ്പിക്കുന്നതിലൂടെ ഗ്രാമീണ ജനതയുടെ ജീവിതനിലവാരത്തിലും മാറ്റം വരും.


Share our post

MATTANNOOR

വാഹന മോഷ്ടാവ് മട്ടന്നൂർ പോലീസിന്റെ പിടിയിൽ

Published

on

Share our post

മട്ടന്നൂർ: ചാവശ്ശേരിയിൽ സ്‌കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതിയെ പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ വെച്ച് മട്ടന്നൂർ പോലീസ് പിടികൂടി.തൃശൂർ മേലെപുരക്കൽ അഭിജിത് (22) ആണ് പിടിയിലായത്. മാർച്ച്‌ 19 നു രാവിലെ ചാവശ്ശേരി വർക്ക്‌ഷോപ്പിൽ നിർത്തിയിട്ട  ആക്റ്റീവ സ്കൂട്ടറാണ് മോഷണം പോയത്. തുടർന്ന് മട്ടന്നൂർ പോലീസ് 65 ഓളം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പാലക്കാട് ആർ.പി.എഫിന്റെ സഹായത്തോടെ പാലക്കാട്‌ റയിൽവേ സ്റ്റേഷനിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം, എറണാകുളം സെൻട്രൽ, കുന്നത്ത് നാട് പോലീസ് സ്റ്റേഷനുകളിൽ വാഹന മോഷണ കേസുകളിലെ പ്രതിയാണ് അഭിജിത്. മട്ടന്നൂർ പോലീസ് ഇൻസ്‌പെക്ടർ അനിൽ എം ന്റെ നേതൃത്തത്തിൽ എസ്.ഐ ലിനീഷ്,സിവിൽ പോലീസ് ഓഫീസർ മാരായ രതീഷ് കെ. ഷംസീർ അഹമ്മദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


Share our post
Continue Reading

MATTANNOOR

കണ്ണൂർ-ബെംഗളൂരു എയർ ഇന്ത്യ എക്സ്സ്പ്രസ് സർവീസ് ഏപ്രിൽ അഞ്ച് മുതൽ

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ബെംഗളൂരുവിലേക്ക് ഏപ്രിൽ 5 മുതൽ സർവീസ് നടത്തും. സമ്മർ ഷെഡ്യൂ ളിൽ ഉൾപ്പെടുത്തി ആഴ്ചയിൽ 2 ദിവസമാണു (ശനി, ഞായർ) സർവീസ്. വിന്റർ ഷെഡ്യൂളിൻ്റെ അവസാനം, ജനുവരി 3 മുതൽ എയർ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂർ-ബെംഗളൂരു സെക്‌ടറിൽ ആഴ്‌ചയിൽ ഒരു ദിവസം സർവീസ് നടത്തിയിരുന്നു. മുൻപ് ഇതേ റൂട്ടിൽ പ്രതിദിന സർവീസ് നടത്തിയിരുന്നു.


Share our post
Continue Reading

MATTANNOOR

മട്ടന്നൂരിനെ സമ്പൂർണ്ണ രോഗ രഹിത നഗരസഭയാക്കും

Published

on

Share our post

മട്ടന്നൂർ: മട്ടന്നൂരിനെ സമ്പൂർണ്ണ രോഗരഹിത നഗരമാക്കാൻ പദ്ധതിയുമായി നഗരസഭ ബഡ്ജറ്റ്. ഹെല്‍ത്ത് ഈസ് വെല്‍ത്ത്’ സമഗ്ര ആരോഗ്യപദ്ധതിക്ക് 50 ലക്ഷം രൂപ വകയിരുത്തി. 30 മുതല്‍ 50 വയസ് വരെയുള്ളവരെ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കി ആവശ്യമുള്ളവർക്ക് ചികിത്സ ഉറപ്പുവരുത്തും. കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതികളെ കോർത്തിണക്കി ബോധവല്‍ക്കരണ പ്രവർത്തനങ്ങള്‍, വ്യായാമം എന്നിവയിലൂടെ രോഗ രഹിതസമൂഹം സൃഷ്ടിക്കാനാണ് പദ്ധതി. 92.08 കോടി രൂപ വരവും 84.95 കോടി രൂപ ചെലവും 7.13 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് ഉപാദ്ധ്യക്ഷ ഒ.പ്രീത അവതരിപ്പിച്ചത്. പഴം പച്ചക്കറി മത്സ്യ മാർക്കറ്റ് പൂർത്തീകരിക്കുന്നതിന് 18 കോടി രൂപ വകയിരുത്തി. നഗരസഭാ മിനി സ്റ്റേഡിയത്തിന്റെ നവീകരണത്തിന് 50 ലക്ഷം രൂപയും നീക്കിവച്ചു. നഗരസഭയുടെ നികുതി വരുമാനം വർദ്ധിപ്പിക്കുന്നതിന് ‘ ടാക്സ് പ്ലസ് പ്ലാൻ പ്ലസ് ‘ എന്ന പദ്ധതി നടപ്പാക്കും. വസ്തുനികുതി പൂർണമായും അടക്കുന്ന വാർഡിന് 10 ലക്ഷം രൂപ പ്രത്യേകം അനുവദിക്കും. റോഡുകളുടെ നവീകരണത്തിന് 4.8 കോടി രൂപയും തലശ്ശേരി, ഇരിട്ടി റോഡ് സൗന്ദര്യവല്‍ക്കരണത്തിന് 50 ലക്ഷം രൂപയും വകയിരുത്തി. ഹരിത ടൗണുകളുടെയും സ്‌നേഹാരാമങ്ങളുടെ വിപുലീകരണത്തിന് ആറുലക്ഷവും രൂപയും നീക്കിവച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നാലു കുളങ്ങളുടെ നവീകരണത്തിന് മൂന്നു കോടി 30 ലക്ഷം രൂപ അനുവദിച്ചു. വന്യമൃഗശല്യം തടയാൻ സ്റ്റീല്‍ ഫെൻസിംഗ് സ്ഥാപിക്കാൻ 10 ലക്ഷം രൂപയും അനുവദിച്ചു. യോഗത്തില്‍ ചെയർമാൻ എൻ.ഷാജിത്ത് അദ്ധ്യക്ഷനായി.


Share our post
Continue Reading

Trending

error: Content is protected !!