MATTANNOOR
ടൂറിസം, റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ചു: സ്ട്രീറ്റ് ടൂറിസം പദ്ധതിയിൽ അഞ്ചരക്കണ്ടിയും

അഞ്ചരക്കണ്ടി: സ്ട്രീറ്റ് ടൂറിസം മേഖലയിലേക്ക് പുതിയ കാൽവെപ്പിന് ഒരുങ്ങുകയാണ് അഞ്ചരക്കണ്ടി. കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വ ടൂറിസം പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് അഞ്ചരക്കണ്ടിയിൽ സ്ട്രീറ്റ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ മൂഴിക്കര പ്രദേശം ഉൾപ്പെടെ നിരവധി കേന്ദ്രങ്ങൾ ഉൾക്കൊള്ളിച്ചാണ് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്.
ജില്ലയിൽ അഞ്ചരക്കണ്ടി, പിണറായി പഞ്ചായത്തുകളാണ് സ്ട്രീറ്റ് ടൂറിസം പദ്ധതി നടപ്പാക്കാനായി തിരഞ്ഞെടുത്തത്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ടൂറിസം സാധ്യതകളെക്കുറിച്ച് സർവേ നടത്തി. ഇതിന് മുന്നോടിയായി പ്രത്യേക ടൂറിസം ഗ്രാമസഭ, ടൂറിസം റിസോഴ്സ് ഡയരക്ടറി രൂപവത്കരണം എന്നിവയും പഞ്ചായത്തിൽ നടത്തി.
അഞ്ചരക്കണ്ടി-പാളയം റോഡിൽ അഞ്ചരക്കണ്ടിപ്പുഴയോടും മാമ്പത്തോടിനോടും ചേർന്നുനിൽക്കുന്ന മൂഴിക്കര പ്രദേശം, പലേരി അമ്പലം മഹാശിവക്ഷേത്രം, മാമ്പ വിളയാറോട്ട് മഹാവിഷ്ണു ക്ഷേത്രം, മാമ്പ സിയാറുത്തുങ്കര മഖാം, വിദേശ ആധിപത്യ കാലത്തിന്റെ സ്മരണകളുണർത്തുന്ന കറപ്പത്തോട്ടം, വിവിധ ആരാധനാലയങ്ങൾ, അനുഷ്ഠാന കലാരൂപങ്ങളായ തെയ്യം കെട്ടിയാടുന്ന പാലക്കീഴ് ഭഗവതി ക്ഷേത്രം, തിറകൾ നടക്കുന്ന ക്ഷേത്രങ്ങൾ, ജൈവ കാർഷിക കേന്ദ്രങ്ങൾ, കർഷകരിൽനിന്ന് നേരിട്ട് തേങ്ങ ശേഖരിച്ച് വിവിധ ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന നാളികേര സംസ്കരണ ഫാക്ടറി, ക്ഷീരോത്പാദക രംഗത്തെ സംരഭമായ അഞ്ചരക്കണ്ടി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ഫാക്ടറി, അമ്പനാട് മുരിങ്ങേരിയിലെ അരീക്കൽ വെള്ളച്ചാട്ടം തുടങ്ങി ഒട്ടനവധി കേന്ദ്രങ്ങളെ ടൂറിസവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് സ്ട്രീറ്റ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്.
നാടിന്റെ സാംസ്കാരവും ജൈവ സംസ്കൃതിയും നിലനിൽക്കുന്ന കേന്ദ്രങ്ങളെയും ടൂറിസവുമായി ബന്ധിപ്പിക്കും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴിയും മറ്റും ഇവിടെയെത്തുന്ന ടൂറിസ്റ്റുകളെ പഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിയും തയ്യാറാക്കും.
പഞ്ചായത്തിലെ വയലേലകളും അഞ്ചരക്കണ്ടിപ്പുഴയോരവും സ്ട്രീറ്റ് ടൂറിസം പദ്ധതിയിൽപ്പെടും. ഹോം സ്റ്റേകൾ, നവീകരിച്ച തെരുവുകൾ, മൂഴിക്കര ഭാഗത്ത് തയ്യാറാക്കുന്ന പാർക്കുകൾ തുടങ്ങി ഈ മേഖലയിൽ ഒട്ടനവധി മാറ്റങ്ങൾ ഇതിന്റെ ഭാഗമായി ഉണ്ടാകും.
സ്ട്രീറ്റ് ടൂറിസം പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് പഞ്ചായത്ത് പരിധിയിലെ താത്പര്യമുള്ള വ്യക്തികൾക്ക് കുമരകത്ത് മൂന്നുദിവസത്തെ റസിഡൻഷ്യൽ പരിശീലനവും നൽകുന്നുണ്ട്.
ഏപ്രിൽ, മേയ് മാസത്തിനുള്ളിൽ പരിശീലനം നടക്കും. നാടിന്റെ പൈതൃക മൂല്യങ്ങളെയും പ്രാദേശിക ഉത്പന്നങ്ങളെയും ടൂറിസവുമായി ബന്ധിപ്പിക്കുന്നതിലൂടെ ഗ്രാമീണ ജനതയുടെ ജീവിതനിലവാരത്തിലും മാറ്റം വരും.
MATTANNOOR
കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിയ രണ്ടു വയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

മട്ടന്നൂർ: കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിപ്പോയ രണ്ടുവയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.കുറ്റ്യാട്ടൂർ വടുവൻകുളം സ്വദേശിയായ രണ്ടുവയസ്സുകാ രൻ്റെ തലയിലാണ് കളിക്കുന്നതിനിടെ സ്റ്റീൽ ചട്ടി കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ടോടെ യാണ് സംഭവം. ഉടൻ അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു. കുട്ടിയെയും കൂട്ടി അഗ്നിരക്ഷാ നിലയത്തിൽ എത്തിയതിനെത്തുടർന്ന് പാത്രം നീക്കി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.കുട്ടിക്ക് പരിക്കൊന്നുമേൽക്കാതെ തന്നെ പാത്രം മാറ്റി. സ്റ്റേഷൻ ഓഫീസർ കെ. രാജീവിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ് സംഘവും ചേർന്നാണ് പാത്രം ഊരിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്തിയത്.
MATTANNOOR
ഹജ്ജ് 2025: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്

മട്ടന്നൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂർ എംബാർക്കേഷൻ വഴി യാത്ര പുറപ്പെടുന്ന ആദ്യ വിമാനം മെയ് 11ന് രാവിലെ നാലിന് പുറപ്പെടും. കേരളത്തില്‍ നിന്നുള്ള 4825 തീർത്ഥാടകരും കർണ്ണാടകയില്‍ നിന്നുള്ള 73 തീർത്ഥാടകരും മാഹിയില്‍ നിന്നുമുള്ള 31 പേരുമുള്‍പ്പെടെ മൊത്തം 4929 ഹജ്ജ് തീർത്ഥാടകരാണ് കണ്ണൂരില്‍ നിന്നും യാത്രയാകുന്നത്.
കണ്ണൂരിലെ മെയ് 11ന് പുറപ്പെടുന്ന ആദ്യ വിമാനമായ IX3041ലെ ഹാജിമാർ മെയ് പത്തിന് രാവിലെ പത്തിന് റിപ്പോർട്ട് ചെയ്യണം. മെയ് 11ന് വൈകീട്ട് 7.30ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനമായ IX3043ല്‍ യാത്ര ചെയ്യേണ്ട ഹജ്ജ് തീർത്ഥാടകർ മെയ് 11ന് രാവിലെ ആറ് മണിക്കാണ് എയർപോർട്ടില്‍ റിപ്പോർട്ട് ചെയ്യേണ്ടത്. എല്ലാ ഹജ്ജ് തീർത്ഥാടകും ആദ്യം എയർപാർട്ടിലെ രജിസ്ട്രേഷൻ കൗണ്ടറിലാണ് റിപ്പോർട്ട് ചെയ്യേണ്ടത്. എയർപോർട്ടിലെത്തി രജിസ്റ്റർ ചെയ്ത് ലഗേജുകള്‍ എയർലൈൻസിന് കൈമാറിയതിന് ശേഷമാണ് ഹാജിമാർ ഹജ്ജ് ക്യാമ്ബിലെത്തുന്നത്. കൊച്ചി എംബാർക്കേഷനില്‍ നിന്നുള്ള ഹജ്ജ് യാത്ര മെയ് 16-നാണ് ആരംഭിക്കുന്നത്.
MATTANNOOR
കണ്ണൂർ ഹജ്ജ് ഹൗസിന് ഒൻപതിന് മുഖ്യമന്ത്രി തറക്കല്ലിടും

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിർമിക്കുന്ന ഹജ്ജ് ഹൗസ് ശിലാസ്ഥാപനം ഒൻപതിന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനവും നടക്കും. കണ്ണൂരിൽ ഹജ്ജ് ഹൗസ് നിർമിക്കുന്നതിന് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. വിമാനത്താവളത്തിന് സമീപം കുറ്റിക്കരയിൽ കിൻഫ്രയുടെ ഒരേക്കർ സ്ഥലത്താണ് ഹജ്ജ് ഹൗസ് നിർമിക്കുന്നത്. പദ്ധതി രേഖയും അടങ്കലും തയ്യാറായി. സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസാണ് കണ്ണൂരിൽ നിർമിക്കുന്നത്. അടുത്ത ഹജ്ജ് തീർഥാടന സമയത്ത് ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ ടെർമിനലിൽ ഇത്തവണയും ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കും. 5000- ത്തോളം തീർഥാടകരാണ് കണ്ണൂർ വഴി ഹജ്ജിന് പോകുന്നത്. മേയ് പതിനൊന്ന് മുതൽ 29 വരെയാണ് എയർഇന്ത്യ എക്സ്പ്രസ് ഹജ്ജ് സർവീസ് നടത്തുക. ആദ്യ വിമാനം 11-ന് പുലർച്ചെ നാലിന് പുറപ്പെടും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്