Connect with us

MATTANNOOR

കണ്ണൂർ വിമാനത്താവളത്തിൽ ഇനി സൗജന്യ പാർക്കിങ് ഇല്ല

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്തിൽ സൗജന്യ വാഹന പാർക്കിങ് ഇനിയില്ല.

പുതിയ പരിഷ്കരണം ഇന്ന് അർധ രാത്രി മുതൽ നിലവിൽ വരും. 2025 മാർച്ച് 31 വരെയാണ് ബാധകം. വാഹനങ്ങൾ ടോൾ ബൂത്ത് കടന്ന് അകത്തേക്ക് പ്രവേശിച്ചതിന് ശേഷമുള്ള 15 മിനിറ്റ് സൗജന്യ പാർക്കിങ് ഒഴിവാക്കി.

ഇരുചക്രവാഹനങ്ങൾ രണ്ട് മണിക്കൂർ വരെ പാർക്ക് ചെയ്യുന്നതിന് 15 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും പത്ത് രൂപ വീതം ഈടാക്കും. ഓട്ടോറിക്ഷകൾ ആദ്യ രണ്ട് മണിക്കൂർ പാർക്ക് ചെയ്യുന്നതിന് 20 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 10 രൂപയാണ് അധിക ചാർജ്.

കാർ, ജീപ്പ് തുടങ്ങിയവക്ക് ആദ്യ രണ്ട് മണിക്കൂറിന് 50 രൂപയും ശേഷം ഓരോ മണിക്കൂറും 20 രൂപ വീതം അടക്കണം. ടെംപോ, മിനി ബസ് എന്നിവക്ക് ആദ്യ രണ്ട് മണിക്കൂറിൽ 100 രൂപയും തുടർന്ന് ഓരോ മണിക്കൂറിലും 20 രൂപയുമാണ് കൂടുതൽ ഈടാക്കുന്നത്.

ബസ് അടക്കമുള്ള വലിയ വാഹനങ്ങൾക്ക് ആദ്യ രണ്ട് മണിക്കൂർ വരെ 120 രൂപയും പിന്നീട് ഓരോ മണിക്കൂറിനും 20 രൂപ വീതം അടക്കണം.‬‎


Share our post

MATTANNOOR

കൃഷിക്കൂട്ടായ്‌മയിൽ 
‘മട്ടന്നൂർ ചില്ലി ’ വിപണിയിലേക്ക്‌

Published

on

Share our post

മട്ടന്നൂർ: കൃഷിക്കൂട്ടങ്ങളിലൂടെ ‘ മട്ടന്നൂർ ചില്ലി ’ മുളകുപൊടി വിപണിയിലേക്ക്‌. ‘ഒരു തദ്ദേശ സ്ഥാപനം ഒരു ഉൽപ്പന്നം’ പദ്ധതിയിൽ മട്ടന്നൂർ നഗരസഭയിലെ 15 കൃഷിക്കൂട്ടങ്ങളുടെ ഗ്രൂപ്പ്‌ സംരംഭം വഴിയാണ്‌ മുളക്‌ ഉൽപ്പാദിപ്പിച്ചത്‌. കൃഷിക്കൂട്ടങ്ങൾക്ക്‌ അത്യുൽപ്പാദനശേഷിയുള്ള 4,500 തൈകളും ജൈവവളവും നൽകിയായിരുന്നു പദ്ധതിക്ക്‌ തുടക്കം. വിവിധ ഗ്രൂപ്പുകൾ നട്ടുനച്ചുവളർത്തിയ 15 പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും വിളവെടുപ്പ്‌ തുടങ്ങി. വിളവെടുത്തവ ഉണക്കി മുളക്‌ പൊടിയാക്കി കുടുംബശ്രീ മുഖേന വിപണിയിലിറക്കാനാണ്‌ തീരുമാനം. അടുത്ത വർഷം കൂടുതൽ പ്രദേശങ്ങളിലേക്ക്‌ കൃഷി വ്യാപിപ്പിച്ച്‌ സ്വയം പര്യാപ്‌തതയിലെത്തിക്കാനും നഗരസഭാ കാർഷിക വികസന സമിതി തീരുമാനിച്ചിട്ടുണ്ട്‌. ഇടവേലിക്കൽ കാനം ഗ്രൂപ്പിൽ വിളവെടുപ്പ്‌ നഗരസഭാ ചെയർമാൻ എൻ ഷാജിത്ത്‌ ഉദ്‌ഘാടനംചെയ്‌തു.


Share our post
Continue Reading

MATTANNOOR

ഭിന്നശേഷി കുട്ടികള്‍ക്ക് പുതുവെളിച്ചമേകി മട്ടന്നൂര്‍ എം.സി.ആര്‍.സി

Published

on

Share our post

മട്ടന്നൂര്‍: ഭിന്നശേഷി വിദ്യാര്‍ഥികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും അവരിലെ ന്യൂനതകളെ വിദഗ്ധ പരിചരണത്തിലൂടെ മേന്മകളായി ഉയര്‍ത്താനും പുനരധിവാസത്തിനുമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ മട്ടന്നൂരില്‍ ആരംഭിച്ച മോഡല്‍ ചൈല്‍ഡ് റീ ഹാബിലിറ്റേഷന്‍ സെന്റര്‍ ഭിന്നശേഷി കുട്ടികള്‍ക്ക് പുതുവെളിച്ചമേകുന്നു. ആധുനിക സൗകര്യങ്ങളുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എംസിആര്‍സിയുടെ മൂന്ന് നിലകളിലേക്കും റാമ്പുകള്‍, ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ക്ലിനിക്കല്‍ സൈക്കോളജി, വെര്‍ച്വല്‍ റീ ഹാബിലിറ്റേഷന്‍, വൊക്കേഷണല്‍ ട്രെയിനിങ്ങ്, സ്പെഷ്യല്‍ എഡ്യുക്കേഷന്‍, തൊഴില്‍ പരിശീലനം, നൈപുണ്യ വികസന പരിശീലനം തുടങ്ങി എല്ലാ മേഖലയിലുമുള്ള പരിചരണവും ശ്രദ്ധയും സേവനങ്ങളും കുട്ടികള്‍ക്ക് ഇവിടെ ലഭിക്കുന്നുണ്ട്. ഒരേ സമയം നൂറ് കുട്ടികള്‍ക്കുള്ള സൗകര്യം ഇവിടെയുണ്ട്.

ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനായുള്ള ജെന്‍ഡര്‍ സെന്ററും പ്രവര്‍ത്തിക്കുന്നു. ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തേതുമായ ഷെല്‍ട്ടര്‍ ഹോമാണിത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീ ഹാബിലിറ്റേഷന്‍ മാതൃകയിലുള്ള സ്ഥാപനമാക്കി പുനരധിവാസ കേന്ദ്രത്തെ വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്.
നഗരസഭ കെ എസ് എസ് എമ്മിന് കൈമാറിയ 48 സെന്റ് സ്ഥലത്താണ് പുനരധിവാസകേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. മൂന്നര കോടി രൂപ ചെലവില്‍ 17000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മിച്ചത്. കെ.കെ ശൈലജ ടീച്ചര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ 2016 ലാണ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ നിര്‍മാണം ആരംഭിച്ചത്. ആധുനിക സംവിധാനങ്ങളോടുകൂടി പഴശ്ശി കന്നാട്ടും കാവില്‍ നിര്‍മിച്ച പഴശ്ശിരാജ മെമ്മോറിയല്‍ ബഡ്‌സ് സ്‌കൂള്‍ മോഡല്‍ ചൈല്‍ഡ് റീ ഹാബിലിറ്റേഷന്‍ സെന്ററിന്റെ പുതിയ കെട്ടിടം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവാണ് ഉദ്ഘാടനം ചെയ്തത്.


Share our post
Continue Reading

MATTANNOOR

വധശ്രമ കേസിൽ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി പോലീസുകാരനെ ആക്രമിച്ചു

Published

on

Share our post

മട്ടന്നൂർ: വധശ്രമ കേസിൽ റിമാന്റിൽ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി സ്റ്റേഷനിൽ വെച്ച് പോലീസുകാരനെ ആക്രമിച്ചു. പ്രതി അറസ്റ്റിൽ. ചാവശേരി ആവിലാട് സ്വദേശി എം.അനീഷിനെ (42)യാണ് മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്‌തു. ഇന്നലെ ഉച്ചക്ക് 1.40 മണിക്കായിരുന്നു പരാതിക്കാസ്‌പദമായ സംഭവം. സ്റ്റേഷൻ കോമ്പൗണ്ടിൽ വെച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ സി.
വിനോദിനെ (44) ചീത്തവിളിച്ച് മുഖത്തടിക്കുകയും നിലത്ത് തള്ളിയിട്ട്
തലക്ക് പിന്നിൽ പരിക്കേൽപ്പിച്ച് പരാതിക്കാരന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തു‌. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സ തേടി.


Share our post
Continue Reading

Trending

error: Content is protected !!