Connect with us

Kerala

സ്‌കൂളിലെ യാത്രയയപ്പ്: കുട്ടികള്‍ അധ്യാപകര്‍ക്ക് നല്‍കുന്നത് വിലപിടിപ്പുള്ള സമ്മാനങ്ങള്‍, വിവാദം

Published

on

Share our post

കൊണ്ടോട്ടി: ചുരിദാര്‍.. ഷര്‍ട്ട്… മുണ്ട്.. വാച്ച്… ഡിന്നര്‍ സെറ്റ്… ഗ്ലാസ് സെറ്റ്… അലങ്കാര ചിത്രങ്ങള്‍… വിവാഹത്തിനോ വീട് താമസത്തിനോ സമ്മാനമായി നല്‍കാവുന്ന വസ്തുക്കളുടെ വിവരണമല്ല. അധ്യയനവര്‍ഷാവസാന ദിനത്തില്‍ യാത്രയയപ്പെന്ന പേരില്‍ വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്ക് നല്‍കിയ സമ്മാനങ്ങളില്‍ ചിലതാണിവ. അധ്യയനവര്‍ഷത്തിലെ അവസാനദിവസം അധ്യാപകര്‍ക്ക് വിദ്യാര്‍ഥികള്‍ സമ്മാനങ്ങള്‍ നല്‍കുന്ന കീഴ്‌വഴക്കം അതിവേഗം പടരുകയാണ്. ഒരുവിഭാഗം രക്ഷിതാക്കള്‍ക്ക് ഇതില്‍ അമര്‍ഷവുമുണ്ട്.

ഫോട്ടോപതിച്ച കേക്ക് മുറിക്കല്‍, അധ്യാപകരുടെ ഫോട്ടോ ഫ്രെയിംചെയ്തു നല്‍കല്‍, അപ്രതീക്ഷിത സമ്മാനം നല്‍കല്‍ എന്നിങ്ങനെ ചെറിയ ക്ലാസുകളില്‍പ്പോലും യാത്രയയപ്പ് ‘കളര്‍ഫുള്‍’ ആകുകയാണ്. അതേസമയംതന്നെ, അധ്യാപകര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിക്കൊണ്ടുള്ള യാത്രയയപ്പ് ആവശ്യമുണ്ടോയെന്ന ചോദ്യവും ഉയരുന്നുണ്ട്. സമ്മാനദാനത്തോടുള്ള വിയോജിപ്പ് അധ്യാപകര്‍ക്കിടയിലും ഉയരുന്നുണ്ട്.

പുതിയ കീഴ്‌വഴക്കമനുസരിച്ച് ഒന്നാംക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്ക് സമ്മാനം നല്‍കേണ്ടിവരുന്നു. ക്ലാസ് ടീച്ചര്‍, പ്രഥമാധ്യാപകര്‍, പ്രിയപ്പെട്ട അധ്യാപകര്‍ എന്നിങ്ങനെ ഒരു വിദ്യാര്‍ഥി പല അധ്യാപകര്‍ക്ക് സമ്മാനം നല്‍കുന്നു. നിരുപദ്രവമെന്നു തോന്നാവുന്ന ഈ യാത്രയയപ്പും സമ്മാനവിതരണവും രക്ഷിതാക്കള്‍ക്ക് സാമ്പത്തികബാധ്യതയോടൊപ്പം അസമത്വത്തിന്റെയും അപകര്‍ഷതയുടെയുംകൂടി വേദിയായി മാറുകയാണ്.

വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കാന്‍ കഴിയാത്ത വിദ്യാര്‍ഥികളിലാണ് ഏറെയും ഇത്തരം മാനസികപ്രശ്‌നങ്ങളുണ്ടാകുന്നത്. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കാന്‍ ചില വിദ്യാര്‍ഥികളെങ്കിലും മത്സരിക്കുകയും ചെയ്യുന്നു. അധ്യാപകര്‍ക്കു ലഭിക്കുന്ന സമ്മാനങ്ങളില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും. ഇത് അവര്‍ക്കിടയിലും അസഹിഷ്ണുത വളര്‍ത്തുന്നു.

നിയമം സമ്മാനവിതരണത്തിനെതിര്

കേരള വിദ്യാഭ്യാസ ആക്ടും ചട്ടങ്ങളും അധ്യാപകര്‍ സമ്മാനം സ്വീകരിക്കുന്നതിനെക്കുറിച്ച് പറയുന്നതിങ്ങനെ: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം കൂടാതെ, അന്യരില്‍നിന്ന് യാതൊരു തരത്തിലുള്ള സമ്മാനമോ പ്രതിഫലമോ പാരിതോഷികമോ പ്രത്യക്ഷമായോ പരോക്ഷമായോ തനിക്കുവേണ്ടിയോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ സ്വീകരിക്കുകയോ, അപ്രകാരം സ്വീകരിക്കാന്‍ തന്റെ കുടുംബാംഗങ്ങളില്‍ ആരെയും അനുവദിക്കുകയോ പാടില്ല. അഭിനന്ദനസൂചകമായി പുഷ്പങ്ങളോ ഫലങ്ങളോ പോലുള്ള വില തുച്ഛമായ സാധനങ്ങളോ മറ്റൊരാളില്‍നിന്ന് അധ്യാപകന് സ്വീകരിക്കാവുന്നതാണ്. എന്നാല്‍ ഇപ്രകാരമുള്ള സമ്മാനങ്ങള്‍ നല്‍കുന്നതിനെ നിരുത്സാഹപ്പെടുത്താന്‍ എല്ലാ അധ്യാപകരും കഴിവതും യത്‌നിക്കേണ്ടതാണ്.

Share our post

Kerala

കേരളത്തില്‍ വ്യാജ വെളിച്ചെണ്ണ വ്യാപാരം;‘കേര’ യോട് സാദൃശ്യമുള്ള പേരുകളില്‍ വിപണിയില്‍ 62 ബ്രാന്‍ഡുകള്‍

Published

on

Share our post

കേരളത്തില്‍ വ്യാജ വെളിച്ചെണ്ണ വ്യാപാരം വ്യാപകമെന്ന് കേരഫെഡ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നടക്കം എത്തിക്കുന്ന എണ്ണകള്‍ക്ക് കേരഫെഡിന്റെ ‘കേര’ യോട് സാദൃശ്യമുള്ള പേരുകളില്‍ വിപണിയില്‍ ഇറക്കി വില്‍പന നടത്തുന്നുണ്ട്. ഇങ്ങനെ 62 ബ്രാന്‍ഡ് വ്യാജവെളിച്ചെണ്ണകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കേരഫെഡ് ചെയര്‍മാന്‍ വി ചാമുണ്ണി, വൈസ് ചെയര്‍മാന്‍ കെ ശ്രീധരന്‍ എന്നിവര്‍ വ്യക്തമാക്കി.

2022 സെപ്തംബറില്‍ കിലോയ്ക്ക് 82 രൂപയായിരുന്ന കൊപ്രയ്ക്ക് 2025 ജനുവരിയിലെ വില 155 രൂപയാണ്. കൊപ്രവില വര്‍ധനയ്ക്ക് അനുസൃതമായി വെളിച്ചെണ്ണയുടെ വില വര്‍ധിക്കേണ്ട സാഹചര്യത്തിലും വ്യാജ വെളിച്ചെണ്ണ വില്പനക്കാര്‍ 200 മുതല്‍ 220 രൂപ വരെ മാത്രം വിലയിട്ടാണ് വില്പന നടത്തുന്നത്. കൃത്രിമം നടത്താതെയും മായം ചേര്‍ക്കാതെയും ഈ വിലയ്ക്ക് വെളിച്ചെണ്ണ വില്‍ക്കാനാവില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിക്കുന്ന വെളിച്ചെണ്ണയില്‍ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളും പദാര്‍ഥങ്ങളും കലര്‍ത്തി വില്‍ക്കുകയാണ്. വ്യാജ വെളിച്ചെണ്ണയ്ക്ക് മണം കിട്ടുന്നതിനായി നല്ല വെളിച്ചെണ്ണ കലര്‍ത്തുന്ന പതിവുമുണ്ട്.

വിപണിയില്‍ ആകെ വെളിച്ചെണ്ണ വില്‍പനയില്‍ 40 ശതമാനമാണ് കേരഫെഡിന്റെ വിഹിതം. കേരയ്ക്ക് സാദൃശ്യമുള്ള പേരുകളിലെ ബ്രാന്‍ഡുകള്‍ 20 ശതമാനത്തോളം വിപണി കയ്യടക്കിയിട്ടുണ്ട്. കേരയാണെന്ന് തെറ്റിദ്ധരിച്ച് നിരവധി ഉപഭോക്താക്കള്‍ സാദൃശ്യമുള്ള ബ്രാന്‍ഡുകള്‍ വാങ്ങി കബളിപ്പിക്കപ്പെടുന്നുണ്ട്. ഒരുലിറ്ററിന് പകരം 800 മില്ലി ലിറ്ററും 750 മില്ലി ലിറ്ററും വിപണിയിലിറക്കുന്ന പ്രവണതയുമുണ്ട്. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ഇത്തരം ബ്രാന്‍ഡുകള്‍ക്കാണ് സൂപ്പര്‍ മാര്‍ക്കറ്റുകളും കടകളും പ്രാമുഖ്യം നല്‍കുന്നത്. ഇത് ഉപഭോക്താക്കളോടുള്ള വഞ്ചനയാണെന്നും കേരഫെഡ് പറഞ്ഞു.


Share our post
Continue Reading

Kerala

കോഴിക്കോട് മെഡിക്കൽ കോളേജിലെ റാ​ഗിങ് പരാതി;11 എം.ബി.ബി.എസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥികളെ റാഗ് ചെയ്ത സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ. പതിനൊന്ന് രണ്ടാം വർഷ വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്തത്. ഒന്നാം വർഷ വിദ്യാർഥികൾ നൽകിയ പരാതിയിന്മേലാണ് നടപടി.കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ വെച്ച് സീനിയർ വിദ്യാർഥികൾ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നായിരുന്നു ജൂനിയർ വിദ്യാർത്ഥികളുടെ പരാതി. പരാതിയിൽ അന്വേഷണം നടത്തിയ അഞ്ചംഗ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികൾക്കെതിരെ പ്രിൻസിപ്പൽ നടപടി സ്വീകരിച്ചത്. തുടർ നടപടികൾക്കായി മെഡിക്കൽ കോളജ് പൊലീസിനു പ്രിൻസിപ്പൽ റിപ്പോർട്ട് കൈമാറി.


Share our post
Continue Reading

Kerala

കെ.രാധാകൃഷ്ണൻ എം.പി.യുടെ അമ്മ ചിന്ന അന്തരിച്ചു

Published

on

Share our post

പാലക്കാട്: മുൻമന്ത്രിയും എം.പി.യുമായ കെ.രാധാകൃഷ്ണന്റെ അമ്മ ചിന്ന(84) അന്തരിച്ചു. വാർധക്യസഹജമായ രോ​ഗങ്ങളേത്തുടർന്നായിരുന്നു അന്ത്യം. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു.അമ്മയുടെ വിയോ​ഗവാർത്ത ഫേസ്ബുക്കിലൂടെ എം.പി. പങ്കുവെച്ചിട്ടുണ്ട്. ജീവിതത്തിൽ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു- എന്നു കുറിച്ചാണ് അമ്മയ്ക്കൊപ്പമുളള ചിത്രം കെ.രാധാകൃഷ്ണൻ പങ്കുവെച്ചത്.പരേതനായ കൊച്ചുണ്ണിയാണ് ഭർത്താവ്. മറ്റുമക്കൾ:രതി, രമണി, രമ, രജനി, രവി, പരേതരായ രാജൻ, രമേഷ്. മരുമക്കൾ: റാണി, മോഹനൻ, സുന്ദരൻ, ജയൻ, രമേഷ്.


Share our post
Continue Reading

Trending

error: Content is protected !!