Connect with us

Kerala

നിങ്ങളുടെ ശബ്ദം ഏത് ഭാഷയിലും അനുകരിക്കും, വോയ്‌സ് എഞ്ചിനുമായി ഓപ്പണ്‍ എ.ഐ

Published

on

Share our post

ലളിതമായ നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ അതനുസരിച്ച് എഴുതാന്‍ കഴിവുള്ള ചാറ്റ് ജിപിടി, ചിത്രങ്ങള്‍ നിര്‍മിക്കാന്‍ കഴിവുള്ള ഡാല്‍-ഇ, ഒരു ഹോളിവുഡ് സിനിമയോളം ഗുണമേന്മയുള്ള വീഡിയോ നിര്‍മിക്കാനാവുന്ന സോറ എ.ഐ. എന്നിവ അവതരിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ഥാപനമാണ് ഓപ്പണ്‍ എ.ഐ. ഇപ്പോഴിതാ ഒരാളുടെ ശബ്ദം പുനര്‍നിര്‍മിക്കാനാവുന്ന സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

നിലവില്‍ ചുരുക്കം ചില സ്ഥാപനങ്ങള്‍ക്ക് മാത്രമായാണ് ‘വോയ്‌സ് എഞ്ചിന്‍’ എന്ന് വിളിക്കുന്ന ഈ സാങ്കേതിക വിദ്യ ലഭ്യമാക്കിയിട്ടുള്ളത്. വെറും 15 സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരാളുടെ റെക്കോര്‍ഡ് ചെയ്ത ശബ്ദം ഉപയോഗിച്ച് അതേ ശബ്ദം നിര്‍മിച്ചെടുക്കാന്‍ വോയ്‌സ് എഞ്ചിന് സാധിക്കും. 15 സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു വോയ്‌സ് ക്ലിപ്പും ഒരു പാരഗ്രാഫ് കുറിപ്പും അപ് ലോഡ് ചെയ്താല്‍ വോയ്‌സ് എഞ്ചിന്‍ അതേ ശബ്ദത്തില്‍ ആ കുറിപ്പ് വായിക്കും.

അത് ഏത് ഭാഷയില്‍ ആണെങ്കിലും കുഴപ്പമില്ല. മലയാളം മാത്രമേ അറിയൂ എങ്കിലും ഇംഗ്ലീഷ് ഉള്‍പ്പടെ ഏത് ഭാഷയിലും ശബ്ദം നിര്‍മിച്ചെടുക്കാന്‍ വോയ്‌സ് എഞ്ചിന് സാധിക്കും.

നിലവില്‍ പരീക്ഷണ ഘട്ടത്തിലിരിക്കുന്ന ഈ സാങ്കേതിക വിദ്യ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടില്ല. അതിന് മുമ്പ് സാങ്കേതിക വിദ്യയുടെ വിവിധ ഭീഷണികള്‍ തിരിച്ചറിയേണ്ടതുണ്ട്. എ.ഐ. ചിത്രങ്ങളെ പോലെ തന്നെ എ.ഐ. ശബ്ദം ഉപയോഗിച്ചുള്ള വ്യാജ വാര്‍ത്താ പ്രചാരണം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഈ സാങ്കേതിക വിദ്യ കാരണമായേക്കും. കുറ്റവാളികള്‍ മറ്റുള്ളവരുടെ ശബ്ദം അനുകരിച്ച് ഫോണ്‍കോളുകള്‍ ചെയ്ത് ആളുകളെ കബളിപ്പിക്കാനും സാധ്യതയുണ്ട്. വോയ്‌സ് ഓതന്റിക്കേറ്ററുകള്‍ മറികടക്കാനും ഓണ്‍ലൈന്‍ അക്കൗണ്ടുകളിലേക്കും ഉപകരണങ്ങളിലേക്കും കടന്നുകയറാനും ഈ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്‌തേക്കുമെന്ന ആശങ്കയും കമ്പനിക്കുണ്ട്.

വോയ്‌സ് എഞ്ചിനിലൂടെ നിര്‍മിക്കുന്ന സിന്തറ്റിക് ശബ്ദത്തിന് വാട്ടര്‍മാര്‍ക്ക് നല്‍കാനും ഇതിന്റെ ദുരുപയോഗം തടയാനുമുള്ള വഴികള്‍ തേടുകയാണിപ്പോള്‍ ഓപ്പണ്‍ എ.ഐ. സോറ എന്ന പേരില്‍ വീഡിയോ ജനറേഷന്‍ ടൂള്‍ അവതരിപ്പിച്ചപ്പോളും ഇതേ ആശങ്ക ഉയര്‍ന്നിരുന്നു. സോറയും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടില്ല.

ആശങ്കകളെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ സ്വാഭാവികമായും വോയ്‌സ് എഞ്ചിന്‍ സാങ്കേതിക വിദ്യയുടെ പ്രയോജനം എന്താണെന്ന ചോദ്യവും ഉയരാം. ഓണ്‍ലൈന്‍ ചാറ്റ് ബോട്ടുകള്‍ക്ക് ശബ്ദം നല്‍കാന്‍ ഈ സാങ്കേതിക വിദ്യ ഉപകരിക്കും. ഓഡിയോ ബുക്കുകള്‍ എളുപ്പം നിര്‍മിക്കാനും ഓട്ടോമേറ്റഡ് റേഡിയോ സ്‌റ്റേഷനുകള്‍ നിര്‍മിക്കാനും ഇതുകൊണ്ട് സാധിക്കും.

ശബ്ദത്തില്‍ പ്രതികരിക്കാന്‍ കഴിവുള്ള ചാറ്റ് ജിപിടിയുടെ പതിപ്പിന് വേണ്ടി ഈ സാങ്കേതിക വിദ്യ ഓപ്പണ്‍ എ.ഐ. ഉപയോഗിച്ചിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാവുന്ന സിന്തറ്റിക് ശബ്ദശേഖരമാണ് വിവിധ സ്ഥാപനങ്ങള്‍ക്ക് ഓപ്പണ്‍ എ.ഐ. ഈ ടൂളിനൊപ്പം വാഗ്ദാനം ചെയ്തിരിക്കുന്നത്. പുതിയ ശബ്ദങ്ങള്‍ നിര്‍മിക്കാന്‍ ഈ വ്യവസായ സ്ഥാപനങ്ങളെയും നിലവില്‍ അനുവദിക്കുന്നില്ല.


Share our post

Kerala

ബംഗ്ലാദേശി പൗരന്മാരുടെ കുടിയേറ്റം കർശന നടപടിക്കു കേന്ദ്രം; ആധാർ കേന്ദ്രങ്ങളിലും പരിശോധന നിർബന്ധം

Published

on

Share our post

കൊല്ലം: രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരെയും അവർക്ക് സഹായം നൽകുന്നവരെയും പിടികൂടി കർശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്രനിർദേശം.ഇത്തരം കേസുകളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചു. ബംഗ്ലാദേശി കുടിയേറ്റക്കാരുടെ കേസുകൾ ഒരു കുടക്കീഴിൽ ഉൾപ്പെടുത്തി അന്വേഷിക്കണം എന്നാണ് പ്രധാന നിർദേശം.മാത്രമല്ല ഇന്ത്യൻ പൗരത്വവുമായി ബന്ധപ്പെട്ട ആധാറും മറ്റ് രേഖകളും സൃഷ്‌ടിക്കുന്നതിന് കുടിയേറ്റക്കാരെ സഹായിക്കുന്നവരെ കണ്ടെത്തി കർശന നപടികൾ എടുക്കുകയും വേണം. ചിലർ ഇന്ത്യൻ പാസ്പോർട്ടും ആധാറും തരപ്പെടുത്തി യൂറോപ്യൻ രാജ്യങ്ങളിലേക്കും മിഡിൽ ഈസ്റ്റിലേക്കും കടന്നതായും ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇത്തരക്കാർ അധികകാലം ഇന്ത്യയിൽ താമസിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നിലുള്ള കാര്യങ്ങൾ ഗൗരവത്തോടെ അന്വേഷിക്കുകയാണ് മന്ത്രാലയം.കുടിയേറ്റക്കാർക്ക് അനധികൃത രേഖകൾ നിർമിച്ച് നൽകിയവരെയും കേസിൽ പ്രതികളാക്കണമെന്നും നിർദേശത്തിലുണ്ട്. സംശയാസ്പദമായ എല്ലാ ആധാർ കാർഡുകളും പുനപരിശോധനയ്ക്ക് അയയ്ക്കണം. ആധാർ ജനറേഷനു വേണ്ടി സമർപ്പിക്കുന്ന രേഖകളുടെ സൂഷ്മ പരിശോധനയും ഇതിൽ ഉൾപ്പെടുത്തണം.സംശയാസ്പദമായ രേഖകളിൽ ആധാർ പരിഷ്കരിക്കാനോ പുതിയത് എടുക്കാൻ ശ്രമിക്കുന്നതോ ആയ ആൾക്കാരെ കണ്ടെത്തിയാൽ പോലീസിനെ അറിയിക്കാൻ എല്ലാ ആധാർ കേന്ദ്രങ്ങൾക്കും നിർദേശങ്ങൾ കൈമാറണം. നിയമവിരുദ്ധ ബംഗ്ലാദേശി പൗരന്മാരെ കണ്ടെത്തിയാൽ അവരെ തടങ്കൽ കേന്ദ്രത്തിൽ സൂക്ഷിക്കണം. മാത്രമല്ല വിവരം ഉടൻ എഫ്ആർആർഒ ഉദ്യോഗസ്ഥരെ അറിയിക്കുകയും വേണം.

ആഭ്യന്തരമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 2024 ജനുവരി മുതൽ 2025 ജനുവരി വരെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽനിന്നു മാത്രം 2,601 ബംഗ്ലാദേശി പൗരന്മാരെ പിടികൂടുകയുണ്ടായി. ഇതിന്‍റെ എത്രയോ ഇരട്ടി കുടിയേറ്റക്കാർ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തങ്ങുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ പൂർണമായും കണ്ടെത്തുന്ന നടപടികൾ ശക്തിപ്പെടുത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളത്.


Share our post
Continue Reading

Kerala

ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

Published

on

Share our post

കൊച്ചി: ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വീട്ടിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് എട്ട് ദിവസം മുൻപാണ് മങ്കൊമ്പ് ഗോപാല കൃഷ്ണനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ചിരുന്നു. ഇന്ന് വൈകുന്നേരം 4.55 ന് ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.ഇരുന്നൂറ് സിനിമകളിൽ എഴുന്നൂറോളം പാട്ടുകളെഴുതിയിട്ടുണ്ട് മങ്കൊമ്പ് ഗോപാലകൃഷ്ണൻ. ബാഹുബലിയടക്കം മൊഴി മാറ്റ ചിത്രങ്ങൾക്ക് മലയാളം പാട്ടുകൾ ഒരുക്കി.ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ, നാടൻ പാട്ടിന്റെ മടിശീല, കാളിദാസന്റെ കാവ്യ ഭാവനയെ തുടങ്ങി നിരവധി ഹിറ്റുകൾ ഗോപാലകൃഷ്ണന്റെ സംഭാവനയാണ്. ഹരിഹരൻ സിനിമകളിലാണ് ഏറ്റവും കൂടുതൽ പാട്ടുകൾ ചിട്ടപ്പെടുത്തിയത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 3 മക്കളും മരണ സമയത്തു ഉണ്ടായിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാട് അടക്കം ആശുപത്രിയിൽ എത്തിയിരുന്നു. സംസ്കാര സമയം അറയിച്ചിട്ടില്ല.


Share our post
Continue Reading

Kerala

രാസലഹരി നൽകി പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചു; പോക്സോ കേസ് പ്രതി അറസ്റ്റിൽ

Published

on

Share our post

മലപ്പുറം: മലപ്പുറത്ത് ഭക്ഷണത്തിൽ രാസലഹരി കലർത്തി ലഹരിക്കടിമയാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചതായി പരാതി. മലപ്പുറം കോട്ടക്കലിൽ ആണ് സംഭവം. വേങ്ങര ചേറൂർ സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂർ (23) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. 2020 ൽ പ്ലസ് വൺ വിദ്യാർത്ഥിനി ആയിരിക്കെ തുടങ്ങിയ പീഡനം 2025 വരെ മാർച്ച് വരെ തുടർന്നെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ചാണ് വശീകരിച്ചത്. അതിജീവിതയുടെ നഗ്ന ദൃശ്യം പകർത്തിയ പ്രതി സ്വർണാഭരണവും തട്ടി എടുത്തു. ചികിത്സക്ക് പിന്നാലെ ലഹരിയിൽ നിന്ന് മോചിത ആയ ശേഷമാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. പ്രതിയെ കോട്ടക്കൽ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഫോണും പൊലീസ് പിടിച്ചെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!