Kerala
ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പി.എച്ച്.ഡി., എം.പി.എച്ച്.; ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (എസ്.സി.ടി.ഐ.എം.എസ്.ടി.), 2024 ജൂലായ് സെഷനിലെ പിഎച്ച്.ഡി. പ്രോഗ്രാം ഉൾപ്പെടെ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പിഎച്ച്.ഡി
• ഫിസിക്കൽ സയൻസസ്: ഫിസിക്സിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി (എല്ലാ ബ്രാഞ്ചുകളും)
• കെമിക്കൽ സയൻസസ്: കെമിസ്ട്രിയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി (എല്ലാ ബ്രാഞ്ചുകളും)
• ബയോളജിക്കൽ സയൻസസ്/ബയോമെഡിക്കൽ സയൻസസ്: ലൈഫ് സയൻസസിലെ ഏതെങ്കിലും ബ്രാഞ്ചിലെ (ഫിസിയോളജി, ബയോകെമിസ്ട്രി, ബയോടെക്നോളജി, സുവോളജി, ബയോഇൻഫർമാറ്റിക്സ്, പ്ലാന്റ് സയൻസസ് തുടങ്ങിയവ)/ഡെൻറിസ്ട്രിയിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി.
• ബയോഎൻജിനിയിറിങ്: പോളിമർ എൻജിനിയറിങ്/ടെക്നോളജി, മെറ്റീരിയൽ സയൻസ്, ബയോമെഡിക്കൽ എൻജിനിയറിങ്, ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ്, ബയോടെക്നോളജി, ക്ലിനിക്കൽ എൻജിനിയറിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നിവയിലൊന്നിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം അല്ലെങ്കിൽ സ്ഥാപനത്തിൽ ഗവേഷണം സാധ്യമായ മേഖലയിൽ എൻജിനിയറിങ് പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം.
• ബയോമെറ്റീരിയൽ സയൻസ് ആൻഡ് ടെക്നോളജി: ഫിസിക്സ്, കെമിസ്ട്രി, പോളിമർ കെമിസ്ട്രി, പോളിമർ സയൻസ്, മെറ്റീരിയൽ സയൻസ്, ബയോടെക്നോളജി, വെറ്ററിനറി സയൻസ് എന്നിവയിലൊന്നിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം അല്ലെങ്കിൽ എം.ഫിൽ. (ബയോമെഡിക്കൽ ടെക്നോളജി)
• ഹെൽത്ത് സയൻസസ് (ഫുൾ ടൈം ആൻഡ് പാർട്ട് ടൈം): മോഡേൺ മെഡിസിൻ, പബ്ലിക് ഹെൽത്ത്, ഡെൻറിസ്ട്രി, നഴ്സിങ്, വെറ്ററിനറി സയൻസസ്, ഡമോഗ്രഫി, ഇക്കണോമിക്സ്, സോഷ്യോളജി, സോഷ്യൽ വർക്ക്, പൊളിറ്റിക്കൽ സയൻസ്, ബിസിനസ് മാനേജ്മെന്റ് (എം.ബി.എ.), പബ്ലിക് അഡ്മിനിസ്ട്രേഷൻ, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലൊന്നിൽ പി.ജി.. മറ്റ് പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദങ്ങളും ഓരോന്നിന്റെയും മെറിറ്റ് പരിഗണിച്ച്, അക്കാദമിക് കമ്മറ്റി അംഗീകരിച്ചേക്കാം.
പി.ജി
മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എം.പി.എച്ച്.) (രണ്ടു വർഷം): എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എൻ.വൈ.എസ്., ബി.യു.എം.എസ്., ബി.എസ്.എം.എസ്., ബി.എച്ച്.എം.എസ്., ബാച്ച്‌ലർ ഓഫ് വെറ്ററിനറി സയൻസ്, ബി.ടെക്./ബി.ഇ.(ഏതെങ്കിലും ബ്രാഞ്ച്), നാലുവർഷം ദൈർഘ്യമുള്ള കോഴ്സിലൂടെ നേടിയ നഴ്സിങ് ബിരുദം, ബാച്ച്‌ലർ ഓഫ് ഫിസിയോതെറാപ്പി, ബാച്ച്‌ലർ ഓഫ് ഒക്കുപ്പേഷണൽ തെറാപ്പി, ബാച്ച്‌ലർ ഓഫ് ഫാർമസി ബിരുദധാരികൾ, സ്റ്റാറ്റിസ്റ്റിക്സ്/ബയോസ്റ്റാറ്റിസ്റ്റിക്സ്, ഡമോഗ്രഫി, പോപ്പുലേഷൻ സ്റ്റഡീസ്, ന്യൂട്രിഷൻ, സോഷ്യോളജി, ഇക്കണോമിക്സ്, സൈക്കോളജി, ആന്ത്രോപ്പോളജി, സോഷ്യൽ വർക്ക്, മാനേജ്മെൻറ്്, ലോ പി.ജി. ബിരുദധാരികൾ എന്നിവർക്ക് അപേക്ഷിക്കാം. ആരോഗ്യ-അനുബന്ധ മേഖലകളിലെ പ്രവൃത്തിപരിചയം അഭികാമ്യമാണ്.
ഡിപ്ലോമ
ഡിപ്ലോമ ഇൻ പബ്ലിക് ഹെൽത്ത് (ഡി.പി.എച്ച്. – ഒരുവർഷം): സംസ്ഥാന/കേന്ദ്ര സർക്കാർ വകുപ്പുകൾ/ഏജൻസികൾ എന്നിവയിൽ ജോലി ചെയ്യുന്ന എം.ബി.ബി.എസ്. ബിരുദമുള്ള ഡോക്ടർമാർക്കായാണ് ഈ കോഴ്സ്. ബിരുദമെടുത്ത ശേഷം ഗവൺമെന്റ് സർവീസിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
മറ്റ് കോഴ്സുകൾ
(i) എം.ടെക്. ബയോമെഡിക്കൽ എൻജിനിയറിങ്
(ii) പട്ടികവർഗ വിഭാഗക്കാർക്കായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫെലോഷിപ്പോടെയുള്ള പിഎച്ച്.ഡി.
(iii) ഇൻറഗ്രേറ്റഡ് പി.എച്ച്.ഡി. (എം.ഡി.- പി.എച്ച്.ഡി., ഡി.എം./എം.സിഎച്ച്.- പി.എച്ച്.ഡി. ഈ പ്രോഗ്രാം, എസ്.സി.ടി.ഐ.എം.എസ്.ടി.യിലെ എം.ഡി./ഡി.എം./എം.സിഎച്ച്. റെസിഡന്റുകൾക്കു മാത്രമാണ്).
യോഗ്യത, തിരഞ്ഞെടുപ്പുരീതി, മറ്റ് വിശദാംശങ്ങൾ എന്നിവ www.sctimst.ac.in ലെ പ്രോസ്പെക്ടസിൽ ലഭ്യമാണ് (ന്യൂസ് ലിങ്ക് വഴി പോകണം). അപേക്ഷ ഈ സൈറ്റ് വഴി മാർച്ച് 31 വരെ നൽകാം.
Kerala
ഗതാഗത നിയമം തെറ്റിച്ചതിന് പിഴ അടയ്ക്കണമെന്ന് സന്ദേശം; ലിങ്ക് തുറന്നാല്‍ പണം നഷ്ടമാകും, മുന്നറിയിപ്പ്


തിരുവനന്തപുരം: ഗതാഗത നിയമം തെറ്റിച്ചതിന് പിഴ അടയ്ക്കണമെന്ന രീതിയില്‍ എത്തുന്ന സന്ദേശങ്ങളില്‍ മുന്നറിയിപ്പുമായി എംവിഡി. ഇ-ചലാന്‍ റിപ്പോര്‍ട്ട് ആര്‍ഡിഒ എന്ന പേരില്‍ എത്തുന്ന എപികെ ഫയല്‍ ലിങ്ക് തുറന്നാല്‍ പണം നഷ്ടമാകുമെന്നും അധികൃതര്‍ അറിയിച്ചു.ഫയല്‍ ഓപ്പണ്‍ ചെയ്താല്‍ നിങ്ങളുടെ ഫോണിലുളള പ്രധാനപ്പെട്ട വിവരങ്ങള്‍, ബാങ്ക് വിശദാംശങ്ങള്‍,പാസ് വേര്‍ഡുകള്‍ തുടങ്ങിയവ ഹാക്കര്‍മാര്‍ കൈക്കലാക്കാന്‍ സാധ്യത ഉണ്ട്. ആയതിനാല്‍ ഒരു കാരണവശാലും എപികെ ഫയല്‍ ഓപ്പണ്‍ ചെയ്യരുത്.മോട്ടോര്‍ വാഹന വകുപ്പോ, പൊലിസോ സാധാരണയായി വാട്ട്‌സ് അപ്പ് നമ്പറിലേക്ക് നിലവില്‍ ചലാന്‍ വിവരങ്ങള്‍ അയക്കാറില്ല. അത്തരം വിവരങ്ങള്‍ നിങ്ങളുടെ ആര്‍ സി യില്‍ നിലവിലുള്ള മൊബൈല്‍ നമ്പറിലേക്ക് ടെക്സ്റ്റ് മെസേജ് ആയാണ് ഇ ചലാന്‍ സൈറ്റ് വഴി അയക്കാറുള്ളത്.
ഏതെങ്കിലും.
Kerala
നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് സെസ് ഏർപ്പെടുത്തിയേക്കും


റേഷൻ വാങ്ങുന്നവർക്ക് സെസ് ഏർപ്പെടുത്താൻ ആലോചന. മുൻഗണനേതര വിഭാഗമായ നീല, വെള്ള കാർഡ് ഉടമകൾക്ക് മാസം ഒരു രൂപ സെസ് ഏർപ്പെടുത്താനാണ് ശിപാർശ. റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് പണം കണ്ടെത്താനാണ് സെസ് ഏർപ്പെടുത്താൻ ആലോചിക്കുന്നത്.റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് ഇപ്പോൾ ഒരു കോടി 90 ലക്ഷം രൂപ കുടിശ്ശിയുണ്ട്. ഇതുകൂടാതെ ഈ വർഷത്തെയ്ക്കുള്ള പണം കൂടി കണ്ടെത്താനാണ് സെസ് ഏർപ്പെടുത്താൻ ശിപാർശ ചെയ്യുന്നത്. ശിപാർശയിൽ തീരുമാനം എടുത്തിട്ടില്ലെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു.ഉദ്യോഗസ്ഥ സമിതി ശിപാർശ മാത്രമാണെന്നും, ചർച്ചകൾക്ക് ശേഷമെ ഭക്ഷ്യവകുപ്പ് തീരുമാനം എടുക്കുകയുള്ളൂ. തുടർന്ന് മന്ത്രിസഭയുടെ അംഗീകാരം നേടണം. എന്നാൽ മാത്രമെ സെസ് ഏർപ്പെടുത്താൻ കഴിയൂ. നീല , വെള്ള കാർഡ് ഉടമകൾക്ക് അരി വില ഉയർത്താനും ശിപാർശ ഉണ്ടായിരുന്നു.
Kerala
യുട്യൂബിലെ വിനോദ ഉള്ളടക്കങ്ങൾ ഒഴിവാക്കാൻ ജിയോസ്റ്റാർ


മുംബൈ: യുട്യൂബ് ഉൾപ്പെടെയുള്ള സൗജന്യ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽനിന്ന് വിനോദപരിപാടികളുടെ ഉള്ളടക്കങ്ങൾ പൂർണമായി ഒഴിവാക്കുന്നത് പരിഗണിച്ച് റിലയൻസ് ഇൻഡസ്ട്രീസിന്റെ മാധ്യമവിഭാഗമായ ജിയോസ്റ്റാർ. ജിയോ ഹോട്ട്സ്റ്റാർ പ്ലാറ്റ്ഫോമിനുകീഴിൽ പണംനൽകി വരിക്കാരാകുന്നവർക്കുമാത്രം ഇത്തരം വിനോദപരിപാടികൾ ലഭ്യമാക്കിയാൽമതിയെന്നാണ് തീരുമാനം. നേരത്തേ പ്രീമിയം ഉള്ളടക്കങ്ങളും ക്രിക്കറ്റ് ഉൾപ്പെടെ കായികമത്സരങ്ങളുടെ തത്സമയ സംപ്രേഷണവും ജിയോഹോട്ട്സ്റ്റാർവഴി വരിക്കാർക്കുമാത്രമാക്കി മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് വിനോദപരിപാടികളുടെ വീഡിയോകൾ സൗജന്യമാക്കേണ്ടെന്ന തീരുമാനംകൂടി വരുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും മേയ് ഒന്നുമുതൽ ഇത് നടപ്പാക്കാനുള്ള സാധ്യതയാണ് പുറത്തുവരുന്നത്.
വിനോദപരിപാടികൾ യുട്യൂബ് പോലുള്ള വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ സൗജന്യമായി ലഭിക്കുന്നതിനാൽ ടെലിവിഷനിലും ഒടിടി പ്ലാറ്റ്ഫോമുകളിലും പണംനൽകിയുള്ള വരിക്കാർ കൊഴിഞ്ഞുപോകുന്നതായാണ് വിലയിരുത്തുന്നത്. പേ ടിവി വിതരണ പ്ലാറ്റ്ഫോമുകളായ (ഡിടിഎച്ച് സേവന കമ്പനികൾ) ടാറ്റാ പ്ലേ, എയർടെൽ ഡിജിറ്റൽ ടിവി, ജിടിപിഎൽ ഹാത്ത് വേ, തുടങ്ങിയവ ജിയോസ്റ്റാർ, സീ എന്റർടെയ്ൻമെന്റ്, സോണി പിക്ചേഴ്സ് നെറ്റ് വർക്സ് തുടങ്ങിയ കമ്പനികളോട് പരസ്യങ്ങളുടെ പിന്തുണയോടെ വിവിധ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലെ സൗജന്യ ഉള്ളടക്കങ്ങൾ ലഭ്യമാക്കുന്നത് ഒഴിവാക്കാൻ ആവശ്യപ്പെട്ടുവരികയായിരുന്നു. ടാറ്റാ പ്ലേ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളുടെ മേധാവികളുമായി ജിയോസ്റ്റാർ അടുത്തിടെ ചർച്ചകൾ നടത്തിയിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്