Connect with us

Kerala

ബന്ദിപ്പൂര്‍ രാത്രിയാത്ര നിരോധനത്തിന്റെ 15 വര്‍ഷങ്ങള്‍; പ്രതീക്ഷകള്‍ കൈവിടാതെ വയനാടന്‍ ജനത

Published

on

Share our post

ദേശീയപാത 766-ലെ രാത്രിയാത്രാ നിരോധനം ഒന്നരപ്പതിറ്റാണ്ട് പിന്നിടുമ്പോഴും, പ്രതീക്ഷകള്‍ അസ്തമിക്കാത്ത ഒരു ജനതയാണ് വയനാട്ടിലുള്ളത്. വന്യമൃഗശല്യവും കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ചയും വേട്ടയാടുന്ന വയനാടിന് ആശ്രയമായ വിനോദസഞ്ചാരമേഖലയ്ക്കുപോലും വലിയ ആഘാതം സൃഷ്ടിച്ചാണ് രാത്രിയാത്രാ നിരോധനം നിലവില്‍ വന്നത്. ബെംഗളൂരുവില്‍ നിന്ന് മലബാര്‍ മേഖലയിലേക്കുള്ള എളുപ്പവഴിയാണ് ദേശീയപാത 766. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് വേഗത്തിലെത്താനാകുന്ന പാതയാണിത്. ചരക്കുഗതാഗതത്തിന് ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്ന പാതയും ഇതുതന്നെ.

കര്‍ണാടകയിലെ കൊല്ലഗലില്‍നിന്ന് മൈസൂരു-ഗുണ്ടല്‍പേട്ട്-മുത്തങ്ങ-സുല്‍ത്താന്‍ബത്തേരി വഴി കോഴിക്കോട്ടേക്കെത്തുന്ന പാതയുടെ ദൂരം 272 കിലോമീറ്ററാണ്. ഇതില്‍ കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാസങ്കേതത്തിലൂടെയുള്ള 25 കിലോമീറ്റര്‍ പാതയിലാണ് രാത്രിയാത്രാ നിരോധനം. 2009-ലാണ് ബന്ദിപ്പൂര്‍ വനപാതയില്‍ രാത്രിയാത്രയ്ക്ക് വിലക്കുവീണത്. രാത്രിയില്‍ ഇതിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ വന്യമൃഗങ്ങളുടെ സൈ്വരവിഹാരത്തിന് തടസ്സം സൃഷ്ടിക്കുന്നെന്നു ചൂണ്ടിക്കാട്ടിയാണ് കര്‍ണാടകയിലെ ചാമരാജനഗര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ രാത്രി ഒമ്പതുമുതല്‍ രാവിലെ ആറുവരെ ഗതാഗതം നിരോധിച്ചത്.

കേരളത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് നിരോധനം ഒരുഘട്ടത്തില്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍, 2010 മാര്‍ച്ചില്‍ കര്‍ണാടക ഹൈക്കോടതി നിരോധനം ശരിവെച്ച് ഉത്തരവിടുകയായിരുന്നു. രാത്രിയാത്രാ നിരോധനം പിന്‍വലിക്കാനുള്ള സാധ്യതകള്‍ മങ്ങിയതോടെ ബദല്‍മാര്‍ഗങ്ങള്‍ പലതും അധികൃതരുടെ പരിഗണനയില്‍ വന്നു. വനത്തിലൂടെ മേല്‍പ്പാതകള്‍ നിര്‍മിക്കുന്നതായിരുന്നു ഇതില്‍ പ്രധാനം. മേല്‍പ്പാതകള്‍ നിര്‍മിച്ച് വന്യജീവികള്‍ക്ക് സഞ്ചാരത്തിന് സൗകര്യമൊരുക്കുമെന്ന് മുമ്പ് കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ വിദഗ്ധസമിതി ശുപാര്‍ശ നല്‍കിയിരുന്നു. ഇടവിട്ട് അഞ്ച് മേല്‍പ്പാതകള്‍ നിര്‍മിക്കാനുള്ള ഈ ശുപാര്‍ശ കര്‍ണാടക സര്‍ക്കാരിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് നടപ്പായില്ല.

കുടുങ്ങുന്നവര്‍ ഏറെ

രാത്രി ഒമ്പതുമണിയാകുന്നതോടെ കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ഫോറസ്റ്റ് എന്‍ട്രി ചെക്‌പോസ്റ്റും കേരളവുമായി അതിര്‍ത്തി പങ്കിടുന്ന മൂലഹള്ളെ ചെക്‌പോസ്റ്റും കര്‍ണാടക വനംവകുപ്പ് അടയ്ക്കും. 24 മണിക്കൂര്‍ ഡ്യൂട്ടിക്കായി ഒരു അസി. റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ മൂന്നു ജീവനക്കാരാണ് ചെക്‌പോസ്റ്റിലുള്ളത്. ഒരു കാരണവശാലും രാത്രിയില്‍ വാഹനങ്ങള്‍ കടത്തിവിടരുതെന്ന കര്‍ണാടക വനംവകുപ്പിന്റെ കര്‍ശന നിര്‍ദേശമുള്ളതിനാല്‍ രാത്രി ഒമ്പതുമുതല്‍ രാവിലെ ആറുവരെ ചെക്‌പോസ്റ്റുകള്‍ സ്വകാര്യവാഹനങ്ങള്‍ക്കായി തുറക്കില്ല. പ്രത്യേക അനുമതിയോടെ കര്‍ണാടകയുടെയും കേരളത്തിന്റെയും എട്ട് ബസുകള്‍ക്ക് ഇതിലെ കടന്നുപോകാം. രാത്രി ഒമ്പതുമണിക്കുമുമ്പ് മൂലഹള്ളെയിലെത്താനാകാതെ ഒട്ടേറെ യാത്രക്കാരാണ് ഇപ്പോഴും വനത്തില്‍ കുടുങ്ങാറുള്ളത്.

അത്യാവശ്യമെന്നു പറഞ്ഞാല്‍പ്പോലും അമ്പതുകിലോമീറ്റര്‍ ചുറ്റി കുട്ട വഴി പോവാനാണ് വനപാലകര്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കുക. വനപാലകര്‍ക്ക് അത്യാവശ്യമെന്ന് ബോധ്യപ്പെട്ടാല്‍മാത്രം അപൂര്‍വമായി വാഹനങ്ങള്‍ കടത്തിവിടും. എന്നാല്‍, ഇതിനാവശ്യമായ രേഖകളെല്ലാം യാത്രക്കാരുടെ പക്കലുണ്ടാകണം. ചെക്‌പോസ്റ്റ് കര്‍ണാടക അടച്ചതിനുശേഷമെത്തുന്ന വാഹനങ്ങള്‍ നേരം പുലരുവോളം വനപാതയില്‍ കാത്തുകിടന്ന് രാവിലെ ആറുമണിക്കുശേഷം യാത്ര തുടരുകയാണ് പതിവ്. വയനാട്ടിലേക്കുള്ള ചുരത്തിലുണ്ടാകുന്ന ബ്ലോക്കുകള്‍ കാരണം കോഴിക്കോട്, മലപ്പുറം ഭാഗങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ പലപ്പോഴും ഒമ്പതുമണിക്കുശേഷമായിരിക്കും അതിര്‍ത്തിയിലെത്തിച്ചേരുക. ഇതിനിടെ രാത്രിയാത്രാ വിലക്ക് വൈകുന്നേരം ആറുമുതല്‍ നടപ്പാക്കാനുള്ള നിര്‍ദേശം കടുവസങ്കേതം അധികൃതര്‍ മുന്നോട്ടുവെച്ചിരുന്നു. 2022-ലാണ് ഇത്തരമൊരു നിര്‍ദേശമുണ്ടായത്. എന്നാല്‍, പലഭാഗങ്ങളില്‍നിന്ന് ഇതിനെതിരേ എതിര്‍പ്പ് ശക്തമായതോടെ നിര്‍ദേശം നടപ്പായില്ല.

ചരക്കുഗതാഗതത്തിന്റെ പ്രധാനപാത

കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്കുള്ള ചരക്കുഗതാഗതത്തിന്റെ തന്ത്രപ്രധാനമായ പാതയായിരുന്നു ദേശീയപാത 766. കോഴിക്കോട്, മൈസൂരു, ബെംഗളൂരു നഗരങ്ങളെ ബന്ധിപ്പിക്കുന്ന ദൈര്‍ഘ്യം കുറഞ്ഞ പാതയാണിത്. കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്കുള്ള ചരക്കുനീക്കം ഏറക്കുറെ പൂര്‍ണമായും റോഡ് ഗതാഗതത്തെ ആശ്രയിച്ചാണുള്ളത്. ഇതില്‍ ദേശീയപാത 766-ന്റെ പങ്ക് വലിയ പ്രാധാന്യമുള്ളതാണ്. 24 മണിക്കൂറും തടസ്സങ്ങളില്ലാതെ ചരക്കുഗതാഗതം സുഗമമായി നടന്നിരുന്ന പാതയില്‍ യാത്രാനിരോധനം വന്നതോടെ വാണിജ്യമേഖലയ്ക്ക് വലിയ ആഘാതമാണുണ്ടായത്.

നിരോധനത്തിനുമുമ്പ് പാലക്കാട് ഒഴികെയുള്ള കേരളത്തിന്റെ മറ്റു ജില്ലകളിലേക്ക് ചരക്കുവാഹനങ്ങള്‍ ഭൂരിഭാഗവും ബന്ദിപ്പൂര്‍ വഴിയാണ് കടന്നുപോയിരുന്നത്. സ്വകാര്യവാഹനങ്ങള്‍ കുട്ട-ഗോണിക്കുപ്പ വഴി കര്‍ണാടകയിലേക്കും കേരളത്തിലേക്കും സഞ്ചരിക്കുന്നതുപോലെ ചരക്കുവാഹനങ്ങള്‍ക്കാകില്ല. താരതമ്യേന വീതികുറഞ്ഞതും കൂടുതല്‍ വളവുകള്‍ നിറഞ്ഞതുമായ ഗോണിക്കുപ്പ വഴി, ചരക്കുമായെത്തുന്ന ഹെവി വാഹനങ്ങള്‍ക്ക് കടന്നുപോകുകയെന്നത് എളുപ്പമല്ല. നൂറിലധികം ഹെവി വാഹനങ്ങളാണ് ദിവസവും കര്‍ണാടകയിലേക്കോ കേരളത്തിലേക്കോ ചരക്കുമായി കേരള-കര്‍ണാടക അതിര്‍ത്തികളിലെത്തുന്നത്. ഈ വാഹനങ്ങളത്രയും ഇടുങ്ങിയ പാതയിലൂടെ കടന്നുപോവുകയെന്നത് ആയാസകരമാണ്.

 


Share our post

Kerala

തിരുവനന്തപുരത്ത് മകൻ അച്ഛനെ വെട്ടിക്കൊന്നു

Published

on

Share our post

തിരുവനന്തപുരം: മകൻ അച്ഛനെ വെട്ടിക്കൊന്നു. നെയ്യാറ്റിൻകര വെള്ളറടയിലാണ് സംഭവം. കിളിയൂർ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. മകൻ പ്രജിൻ ജോസ്(28) വെള്ളറട പൊലീസിൽ കീഴടങ്ങി.എന്തിനാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമല്ല. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.


Share our post
Continue Reading

Kerala

കേരളത്തില്‍ വ്യാജ വെളിച്ചെണ്ണ വ്യാപാരം;‘കേര’ യോട് സാദൃശ്യമുള്ള പേരുകളില്‍ വിപണിയില്‍ 62 ബ്രാന്‍ഡുകള്‍

Published

on

Share our post

കേരളത്തില്‍ വ്യാജ വെളിച്ചെണ്ണ വ്യാപാരം വ്യാപകമെന്ന് കേരഫെഡ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നടക്കം എത്തിക്കുന്ന എണ്ണകള്‍ക്ക് കേരഫെഡിന്റെ ‘കേര’ യോട് സാദൃശ്യമുള്ള പേരുകളില്‍ വിപണിയില്‍ ഇറക്കി വില്‍പന നടത്തുന്നുണ്ട്. ഇങ്ങനെ 62 ബ്രാന്‍ഡ് വ്യാജവെളിച്ചെണ്ണകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കേരഫെഡ് ചെയര്‍മാന്‍ വി ചാമുണ്ണി, വൈസ് ചെയര്‍മാന്‍ കെ ശ്രീധരന്‍ എന്നിവര്‍ വ്യക്തമാക്കി.

2022 സെപ്തംബറില്‍ കിലോയ്ക്ക് 82 രൂപയായിരുന്ന കൊപ്രയ്ക്ക് 2025 ജനുവരിയിലെ വില 155 രൂപയാണ്. കൊപ്രവില വര്‍ധനയ്ക്ക് അനുസൃതമായി വെളിച്ചെണ്ണയുടെ വില വര്‍ധിക്കേണ്ട സാഹചര്യത്തിലും വ്യാജ വെളിച്ചെണ്ണ വില്പനക്കാര്‍ 200 മുതല്‍ 220 രൂപ വരെ മാത്രം വിലയിട്ടാണ് വില്പന നടത്തുന്നത്. കൃത്രിമം നടത്താതെയും മായം ചേര്‍ക്കാതെയും ഈ വിലയ്ക്ക് വെളിച്ചെണ്ണ വില്‍ക്കാനാവില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിക്കുന്ന വെളിച്ചെണ്ണയില്‍ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളും പദാര്‍ഥങ്ങളും കലര്‍ത്തി വില്‍ക്കുകയാണ്. വ്യാജ വെളിച്ചെണ്ണയ്ക്ക് മണം കിട്ടുന്നതിനായി നല്ല വെളിച്ചെണ്ണ കലര്‍ത്തുന്ന പതിവുമുണ്ട്.

വിപണിയില്‍ ആകെ വെളിച്ചെണ്ണ വില്‍പനയില്‍ 40 ശതമാനമാണ് കേരഫെഡിന്റെ വിഹിതം. കേരയ്ക്ക് സാദൃശ്യമുള്ള പേരുകളിലെ ബ്രാന്‍ഡുകള്‍ 20 ശതമാനത്തോളം വിപണി കയ്യടക്കിയിട്ടുണ്ട്. കേരയാണെന്ന് തെറ്റിദ്ധരിച്ച് നിരവധി ഉപഭോക്താക്കള്‍ സാദൃശ്യമുള്ള ബ്രാന്‍ഡുകള്‍ വാങ്ങി കബളിപ്പിക്കപ്പെടുന്നുണ്ട്. ഒരുലിറ്ററിന് പകരം 800 മില്ലി ലിറ്ററും 750 മില്ലി ലിറ്ററും വിപണിയിലിറക്കുന്ന പ്രവണതയുമുണ്ട്. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ഇത്തരം ബ്രാന്‍ഡുകള്‍ക്കാണ് സൂപ്പര്‍ മാര്‍ക്കറ്റുകളും കടകളും പ്രാമുഖ്യം നല്‍കുന്നത്. ഇത് ഉപഭോക്താക്കളോടുള്ള വഞ്ചനയാണെന്നും കേരഫെഡ് പറഞ്ഞു.


Share our post
Continue Reading

Kerala

കോഴിക്കോട് മെഡിക്കൽ കോളേജിലെ റാ​ഗിങ് പരാതി;11 എം.ബി.ബി.എസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥികളെ റാഗ് ചെയ്ത സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ. പതിനൊന്ന് രണ്ടാം വർഷ വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്തത്. ഒന്നാം വർഷ വിദ്യാർഥികൾ നൽകിയ പരാതിയിന്മേലാണ് നടപടി.കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ വെച്ച് സീനിയർ വിദ്യാർഥികൾ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നായിരുന്നു ജൂനിയർ വിദ്യാർത്ഥികളുടെ പരാതി. പരാതിയിൽ അന്വേഷണം നടത്തിയ അഞ്ചംഗ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികൾക്കെതിരെ പ്രിൻസിപ്പൽ നടപടി സ്വീകരിച്ചത്. തുടർ നടപടികൾക്കായി മെഡിക്കൽ കോളജ് പൊലീസിനു പ്രിൻസിപ്പൽ റിപ്പോർട്ട് കൈമാറി.


Share our post
Continue Reading

Trending

error: Content is protected !!