Kerala
ബന്ദിപ്പൂര്‍ രാത്രിയാത്ര നിരോധനത്തിന്റെ 15 വര്‍ഷങ്ങള്‍; പ്രതീക്ഷകള്‍ കൈവിടാതെ വയനാടന്‍ ജനത

ദേശീയപാത 766-ലെ രാത്രിയാത്രാ നിരോധനം ഒന്നരപ്പതിറ്റാണ്ട് പിന്നിടുമ്പോഴും, പ്രതീക്ഷകള്‍ അസ്തമിക്കാത്ത ഒരു ജനതയാണ് വയനാട്ടിലുള്ളത്. വന്യമൃഗശല്യവും കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ചയും വേട്ടയാടുന്ന വയനാടിന് ആശ്രയമായ വിനോദസഞ്ചാരമേഖലയ്ക്കുപോലും വലിയ ആഘാതം സൃഷ്ടിച്ചാണ് രാത്രിയാത്രാ നിരോധനം നിലവില്‍ വന്നത്. ബെംഗളൂരുവില്‍ നിന്ന് മലബാര്‍ മേഖലയിലേക്കുള്ള എളുപ്പവഴിയാണ് ദേശീയപാത 766. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് വേഗത്തിലെത്താനാകുന്ന പാതയാണിത്. ചരക്കുഗതാഗതത്തിന് ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്ന പാതയും ഇതുതന്നെ.
കര്‍ണാടകയിലെ കൊല്ലഗലില്‍നിന്ന് മൈസൂരു-ഗുണ്ടല്‍പേട്ട്-മുത്തങ്ങ-സുല്‍ത്താന്‍ബത്തേരി വഴി കോഴിക്കോട്ടേക്കെത്തുന്ന പാതയുടെ ദൂരം 272 കിലോമീറ്ററാണ്. ഇതില്‍ കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാസങ്കേതത്തിലൂടെയുള്ള 25 കിലോമീറ്റര്‍ പാതയിലാണ് രാത്രിയാത്രാ നിരോധനം. 2009-ലാണ് ബന്ദിപ്പൂര്‍ വനപാതയില്‍ രാത്രിയാത്രയ്ക്ക് വിലക്കുവീണത്. രാത്രിയില്‍ ഇതിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ വന്യമൃഗങ്ങളുടെ സൈ്വരവിഹാരത്തിന് തടസ്സം സൃഷ്ടിക്കുന്നെന്നു ചൂണ്ടിക്കാട്ടിയാണ് കര്‍ണാടകയിലെ ചാമരാജനഗര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ രാത്രി ഒമ്പതുമുതല്‍ രാവിലെ ആറുവരെ ഗതാഗതം നിരോധിച്ചത്.
കുടുങ്ങുന്നവര്‍ ഏറെ
രാത്രി ഒമ്പതുമണിയാകുന്നതോടെ കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ഫോറസ്റ്റ് എന്‍ട്രി ചെക്‌പോസ്റ്റും കേരളവുമായി അതിര്‍ത്തി പങ്കിടുന്ന മൂലഹള്ളെ ചെക്‌പോസ്റ്റും കര്‍ണാടക വനംവകുപ്പ് അടയ്ക്കും. 24 മണിക്കൂര്‍ ഡ്യൂട്ടിക്കായി ഒരു അസി. റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ മൂന്നു ജീവനക്കാരാണ് ചെക്‌പോസ്റ്റിലുള്ളത്. ഒരു കാരണവശാലും രാത്രിയില്‍ വാഹനങ്ങള്‍ കടത്തിവിടരുതെന്ന കര്‍ണാടക വനംവകുപ്പിന്റെ കര്‍ശന നിര്‍ദേശമുള്ളതിനാല്‍ രാത്രി ഒമ്പതുമുതല്‍ രാവിലെ ആറുവരെ ചെക്‌പോസ്റ്റുകള്‍ സ്വകാര്യവാഹനങ്ങള്‍ക്കായി തുറക്കില്ല. പ്രത്യേക അനുമതിയോടെ കര്‍ണാടകയുടെയും കേരളത്തിന്റെയും എട്ട് ബസുകള്‍ക്ക് ഇതിലെ കടന്നുപോകാം. രാത്രി ഒമ്പതുമണിക്കുമുമ്പ് മൂലഹള്ളെയിലെത്താനാകാതെ ഒട്ടേറെ യാത്രക്കാരാണ് ഇപ്പോഴും വനത്തില്‍ കുടുങ്ങാറുള്ളത്.
അത്യാവശ്യമെന്നു പറഞ്ഞാല്‍പ്പോലും അമ്പതുകിലോമീറ്റര്‍ ചുറ്റി കുട്ട വഴി പോവാനാണ് വനപാലകര്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കുക. വനപാലകര്‍ക്ക് അത്യാവശ്യമെന്ന് ബോധ്യപ്പെട്ടാല്‍മാത്രം അപൂര്‍വമായി വാഹനങ്ങള്‍ കടത്തിവിടും. എന്നാല്‍, ഇതിനാവശ്യമായ രേഖകളെല്ലാം യാത്രക്കാരുടെ പക്കലുണ്ടാകണം. ചെക്‌പോസ്റ്റ് കര്‍ണാടക അടച്ചതിനുശേഷമെത്തുന്ന വാഹനങ്ങള്‍ നേരം പുലരുവോളം വനപാതയില്‍ കാത്തുകിടന്ന് രാവിലെ ആറുമണിക്കുശേഷം യാത്ര തുടരുകയാണ് പതിവ്. വയനാട്ടിലേക്കുള്ള ചുരത്തിലുണ്ടാകുന്ന ബ്ലോക്കുകള്‍ കാരണം കോഴിക്കോട്, മലപ്പുറം ഭാഗങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ പലപ്പോഴും ഒമ്പതുമണിക്കുശേഷമായിരിക്കും അതിര്‍ത്തിയിലെത്തിച്ചേരുക. ഇതിനിടെ രാത്രിയാത്രാ വിലക്ക് വൈകുന്നേരം ആറുമുതല്‍ നടപ്പാക്കാനുള്ള നിര്‍ദേശം കടുവസങ്കേതം അധികൃതര്‍ മുന്നോട്ടുവെച്ചിരുന്നു. 2022-ലാണ് ഇത്തരമൊരു നിര്‍ദേശമുണ്ടായത്. എന്നാല്‍, പലഭാഗങ്ങളില്‍നിന്ന് ഇതിനെതിരേ എതിര്‍പ്പ് ശക്തമായതോടെ നിര്‍ദേശം നടപ്പായില്ല.

കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്കുള്ള ചരക്കുഗതാഗതത്തിന്റെ തന്ത്രപ്രധാനമായ പാതയായിരുന്നു ദേശീയപാത 766. കോഴിക്കോട്, മൈസൂരു, ബെംഗളൂരു നഗരങ്ങളെ ബന്ധിപ്പിക്കുന്ന ദൈര്‍ഘ്യം കുറഞ്ഞ പാതയാണിത്. കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്കുള്ള ചരക്കുനീക്കം ഏറക്കുറെ പൂര്‍ണമായും റോഡ് ഗതാഗതത്തെ ആശ്രയിച്ചാണുള്ളത്. ഇതില്‍ ദേശീയപാത 766-ന്റെ പങ്ക് വലിയ പ്രാധാന്യമുള്ളതാണ്. 24 മണിക്കൂറും തടസ്സങ്ങളില്ലാതെ ചരക്കുഗതാഗതം സുഗമമായി നടന്നിരുന്ന പാതയില്‍ യാത്രാനിരോധനം വന്നതോടെ വാണിജ്യമേഖലയ്ക്ക് വലിയ ആഘാതമാണുണ്ടായത്.
നിരോധനത്തിനുമുമ്പ് പാലക്കാട് ഒഴികെയുള്ള കേരളത്തിന്റെ മറ്റു ജില്ലകളിലേക്ക് ചരക്കുവാഹനങ്ങള്‍ ഭൂരിഭാഗവും ബന്ദിപ്പൂര്‍ വഴിയാണ് കടന്നുപോയിരുന്നത്. സ്വകാര്യവാഹനങ്ങള്‍ കുട്ട-ഗോണിക്കുപ്പ വഴി കര്‍ണാടകയിലേക്കും കേരളത്തിലേക്കും സഞ്ചരിക്കുന്നതുപോലെ ചരക്കുവാഹനങ്ങള്‍ക്കാകില്ല. താരതമ്യേന വീതികുറഞ്ഞതും കൂടുതല്‍ വളവുകള്‍ നിറഞ്ഞതുമായ ഗോണിക്കുപ്പ വഴി, ചരക്കുമായെത്തുന്ന ഹെവി വാഹനങ്ങള്‍ക്ക് കടന്നുപോകുകയെന്നത് എളുപ്പമല്ല. നൂറിലധികം ഹെവി വാഹനങ്ങളാണ് ദിവസവും കര്‍ണാടകയിലേക്കോ കേരളത്തിലേക്കോ ചരക്കുമായി കേരള-കര്‍ണാടക അതിര്‍ത്തികളിലെത്തുന്നത്. ഈ വാഹനങ്ങളത്രയും ഇടുങ്ങിയ പാതയിലൂടെ കടന്നുപോവുകയെന്നത് ആയാസകരമാണ്.
career
പ്ലസ്ടുക്കാര്‍ക്ക് അവസരം, ആര്‍മിയില്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

ഇന്ത്യൻ ആർമിയിൽ പ്ലസ്ടു ടെക്നിക്കൽ എൻട്രിയിലേക്കുള്ള (സ്‌കീം-54) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 90 ഒഴിവുണ്ട്. ഓഫീസർ തസ്തികയിലേക്കുള്ള പെർമനന്റ് കമ്മിഷൻ നിയമനമാണ്. അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. ജെഇഇ (മെയിൻ) സ്‌കോർ അടിസ്ഥാനമാക്കി ചുരുക്കപ്പട്ടിക തയ്യാറാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.
യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയുൾപ്പെട്ട പ്ലസ്ടു ജയിച്ചിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളും മൂന്നും ചേർത്ത് 60 ശതമാനം മാർക്കുവേണം. അപേക്ഷകർ 2025-ലെ ജെഇഇ (മെയിൻ) എഴുതിയവരാകണം. പ്രായം: 2006 ജൂലായ് രണ്ടിനുമുൻപോ 2009 ജൂലായ് ഒന്നിനുശേഷമോ ജനിച്ചവരാവാൻ പാടില്ല (രണ്ട് തീയതികളും ഉൾപ്പെടെ). സ്‌റ്റൈപെൻഡ്/ ശമ്പളം: ട്രെയിനിങ് കാലത്ത് 56,100 രൂപയാവും പ്രതിമാസ സ്‌റ്റൈപെൻഡ്. ട്രെയിനിങ് പൂർത്തിയാക്കിയശേഷം ആദ്യം നിയമിക്കപ്പെടുന്ന ലെഫ്റ്റനന്റ് റാങ്കിൽ 56,100-1,77,500 രൂപയാണ് ശമ്പളസ്‌കെയിൽ. മറ്റ് അലവൻസുകളും ലഭിക്കും. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.joinindianarmy.nic.in സന്ദർശിക്കുക. അവസാന തീയതി: ജൂൺ 12
Kerala
ജീവനക്കാര്‍ തുണയായി; യുവതി ആംബുലന്‍സില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മമേകി

പത്തനാപുരം: ഗര്‍ഭിണിയായ യുവതി ഇരട്ടക്കുട്ടികളില്‍ ഒന്നിന് ജന്മം നല്‍കിയത് ആംബുലന്‍സില്‍. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഒരു കുഞ്ഞ് പിറന്നതോടെ ആരോഗ്യസ്ഥിതി മോശമായ അമ്മയെ അടിയന്തരമായി ആശുപത്രിയില്‍ എത്തിച്ചതോടെയാണ് രണ്ടാമത്തെ കുഞ്ഞിനും ജന്മമേകിയത്. 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണമാണ് യുവതിക്കും കുഞ്ഞുങ്ങള്‍ക്കും തുണയായത്.
പത്തനാപുരം മഞ്ചള്ളൂരില്‍ വാടകയ്ക്കു താമസിക്കുന്ന 33-കാരിയാണ് ഇരട്ട ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. കണ്‍ട്രോള്‍ റൂമില്‍നിന്ന് സന്ദേശം പത്തനാപുരം സാമൂഹികാരോഗ്യകേന്ദ്രത്തിലെ 108 ആംബുലന്‍സിന് കൈമാറി. ഉടന്‍ ആംബുലന്‍സ് ഡ്രൈവര്‍ സിജോ രാജ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ നിത ശ്രീജിത്ത് എന്നിവര്‍ സ്ഥലത്തെത്തി യുവതിയുമായി പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് യാത്രയായി.
പിറവന്തൂരില്‍ എത്തിയപ്പോള്‍ യുവതിയുടെ ആരോഗ്യനില വഷളാകുകയും നിത നടത്തിയ പരിശോധനയില്‍ പ്രസവമെടുക്കാതെ മുന്നോട്ടു പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കുകയും ചെയ്തു. അതോടെ ആംബുലന്‍സില്‍തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. തുടര്‍ന്ന് യുവതി ആംബുലന്‍സില്‍ ആദ്യകുഞ്ഞിനു ജന്മം നല്‍കി.
Kerala
മതത്തെ ദുരുപയോഗം ചെയ്ത് നിക്ഷേപകരെ പറ്റിച്ചു; അല്‍ മുക്തദിര്‍ കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി

കൊല്ലം: മതവും ദൈവത്തിന്റെ പേരും ദുരുപയോഗം ചെയ്ത് അല്‍ മുക്തദിര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറി ഗ്രൂപ് വന്‍ നിക്ഷേപക തട്ടിപ്പ് നടത്തിയതായി പരാതി. തട്ടിപ്പിനിരയായ ആളുകള്‍ വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം അറിയിക്കുകയായിരുന്നു. രണ്ടായിരത്തിലധികം പേര്‍ തട്ടിപ്പിനിരായായതായാണ് പരാതി.
തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള 40 ശാഖകളിലൂടെ രണ്ടായിരത്തിലധികം പേരില്‍ നിന്ന് 1000 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കണക്കാക്കപ്പെടുന്നതെന്ന് നിക്ഷേപകര്‍ അറിയിച്ചു. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമടക്കം പരാതി നല്‍കിയതായും അല്‍ മുക്തദിര്‍ ഇന്‍ വെസ്റ്റേഴ്സ് ഗ്രൂപ് ഭാരവാഹികള്‍ പറഞ്ഞു.
മതവും ദൈവത്തിന്റെ പേരും മത ചിഹ്നങ്ങളും വേഷവും ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമ മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം ഇപ്പോള്‍ മുങ്ങിയിരിക്കുകയാണെന്നാണ് നിക്ഷേപകര്‍ പറയുന്നത്. ചില മതപ്രഭാഷകരെ വിദഗ്ധമായി ഉപയോഗിച്ചും മഹല്ല് ഇമാമുമാരെയും മദ്‌റസ അധ്യാപകരെയും ഏജന്റുമാരാക്കിയുമാണ് നിക്ഷേപകരെ വശീകരിച്ചതെന്നാണ് നിക്ഷേപകര്‍ പറയുന്നത്.
നിക്ഷേപകരെ സംഘടിപ്പിച്ച ആളുകളെ വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പരാതി കൊടുത്താല്‍ ഒരിക്കലും പണം തിരികെ കിട്ടില്ലെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിപ്പെടുന്നുണ്ട്. വിവാഹപ്രായമായ പെണ്‍കുട്ടികളുള്ള വീട്ടില്‍ ചെന്ന് അവരുടെ കൈവശമുള്ള സ്വര്‍ണം വിവാഹ സമയത്ത് ഇരട്ടിയാക്കി നല്‍കാമെന്നും പണിക്കൂലി പോലും തരേണ്ടതില്ലെന്നും വിശ്വസിപ്പിച്ച് വാങ്ങിയെടുക്കുകയായിരുന്നുവെന്നും പിന്നീട് തട്ടിപ്പിനിരയാവുകയുമായിരുന്നുവെന്നും അവര്‍ പറയുന്നു. ആദ്യം ചിലര്‍ക്ക് ലാഭകരമായി സ്വര്‍ണം തിരികെ നല്‍കിയെങ്കിലും പിന്നീട്, വലിയ തോതില്‍ പണവും സ്വര്‍ണവും സമാഹരിച്ച് ഇപ്പോള്‍ കടകളെല്ലാം കാലിയാക്കിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. അഞ്ചുമാസക്കാലമായി ജ്വല്ലറിയുടെ എല്ലാ ശാഖകളും പ്രവര്‍ത്തനരഹിതമാണെന്നും നിക്ഷേപകര്‍ പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്