Connect with us

KOLAYAD

സ്നേഹ സമ്മാനങ്ങൾ നല്കി പ്രഥമാധ്യാപകൻ അവരെ യാത്രയാക്കി

Published

on

Share our post

വായന്നൂർ: ഗവ: എൽ.പി. സ്‌കൂളിലെ നാലാം ക്ലാസുകാരുടെ യാത്രയയപ്പിനോടനുബന്ധിച്ച് പ്രഥമാധ്യാപകൻ ടി.എം. രാമചന്ദ്രൻ എല്ലാവർക്കും ഫോട്ടോയും പേരും പതിച്ച മെമൻ്റോകൾ സമ്മാനമായി നൽകി. പി.ടി.എ യുടെ ഉപഹാരം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നൽകി. ആൽഫബെറ്റ് എന്ന പ്രത്യേക ഇംഗ്ലീഷ് പഠന പരിപാടിയിലൂടെ ശ്രദ്ധേയമായ വിദ്യാലയമാണ് വായന്നൂർ ഗവ. എൽ.പി. സ്കൂൾ. പി.ടി.എ പ്രസിഡൻറ് പി. ആതിര, ടി. ദിപിൻ, പി.കെ. ഷീബ, പി. ശ്രുതി നേതൃത്വം നൽകി.


Share our post

KOLAYAD

കോളയാട് ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവൃത്തി പാതിവഴിയിൽ നിലച്ചിട്ട് മാസങ്ങൾ

Published

on

Share our post

കോളയാട് : മിനി സ്റ്റേഡിയത്തിൽ നിർമിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവൃത്തി പാതി വഴിയിൽ നിലച്ചിട്ട് മാസങ്ങൾ. നിർമാണ പ്രവൃത്തിക്ക് ഇടെ കരാറുകാരൻ മരിക്കുകയും റീ ടെൻഡർ നടപടികൾ പൂർത്തിയാകാത്തതും ആണ് പ്രവൃത്തി നിലയ്ക്കാൻ കാരണമായത്. അഞ്ച് കോടി രൂപ ചെലവിൽ ആണ് കോളയാട് പഞ്ചായത്തിനോട് ചേർന്നുള്ള മൈതാനത്തിൽ നിർമാണം ആരംഭിച്ചത്.

കായിക വകുപ്പ് മന്ത്രി ആയിരിക്കെ ഇ.പി.ജയരാജൻ കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി അഞ്ച് കോടി രൂപ ചെലവിൽ നിർമിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിൽ വോളിബോൾ, ഷട്ടിൽ എന്നീ കായിക ഇനങ്ങൾ നടത്താം. കോളയാട്ടെയും പരിസര പ്രദേശങ്ങളിലെയും കായിക താരങ്ങളെ കണ്ടെത്തി വളർത്തി എടുക്കുക എന്ന വിപുലമായ ലക്ഷ്യം ആയിരുന്നു ഈ ഇൻഡോർ സ്റ്റേഡിയം നിർമാണത്തിന് പിന്നിൽ ഉണ്ടായിരുന്നത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും സ്റ്റേഡിയത്തിന്റെ പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയാത്തത് കൊണ്ട് കായിക താരങ്ങൾക്ക് എന്ന പോലെ കായിക പ്രേമികളും ഏറെ നിരാശയിലാണ്.

റീ ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കി പ്രവൃത്തി പുനരാരംഭിക്കും എന്ന് ബന്ധപ്പെട്ട അധികൃതർ പറയുന്നുണ്ടെങ്കിലും ഇത് എപ്പോൾ നടക്കും എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. വലിയ സൗകര്യം ഉണ്ടായിരുന്ന ഒരു മിനി സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്തായി നിർമിച്ചിട്ടുള്ള ഈ ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവൃത്തി പാതി വഴിയിൽ നിലച്ചത് ഫലത്തിൽ കായിക താരങ്ങൾക്ക് നേരത്തെ കിട്ടിയിരുന്ന സൗകര്യം പോലും ഇല്ലാതാക്കി എന്നാണ് കായിക പ്രേമികൾ പറയുന്നത്.


Share our post
Continue Reading

KOLAYAD

മേനച്ചോടി യു.പി സ്കൂൾ കെട്ടിടോദ്ഘാടനവും പഠനോത്സവവും

Published

on

Share our post

കോളയാട് : മേനച്ചോടി ജിയുപി സ്കൂളിൽ കെട്ടിടോദ്ഘാടനവും പഠനോത്സവവും യാത്രയയപ്പും നടന്നു. കെ.കെ.ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി അധ്യക്ഷയായി. എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമിച്ച രണ്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനവും പഠനോത്സവവും സേവനത്തിൽ നിന്ന് വിരമിക്കുന്ന അനൂപ് മാസ്റ്റർക്കുള്ള യാത്രയയപ്പുമാണ് നടന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ.സുധീഷ് കുമാർ, പി. ഉമാദേവി, ജയരാജൻ, ശ്രീജ പ്രദീപൻ, റീന നാരായണൻ, ഉഷ മോഹനൻ , പി.സുരേഷ്, കെ.വി ജോസഫ്, ഇരിട്ടി എഇഒ. സി. കെ.സത്യൻ, പ്രഥമാധ്യാപകൻ വി.കെ ഈസ്സ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

KOLAYAD

കോളയാട് പഞ്ചായത്ത് ബജറ്റ്; പ്രകാശിത പൂർണ്ണ ഗ്രാമത്തിനും ഭവനരഹിതരില്ലാത്ത പഞ്ചായത്തിനും മുൻഗണന

Published

on

Share our post

കോളയാട്: പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളും പ്രകാശ പൂർണ്ണമാക്കാനുംഎല്ലാ കുടുംബത്തിനും വീട് യാഥാർഥ്യമാക്കാനും ലക്ഷ്യമിട്ട് കോളയാട് പഞ്ചായത്ത് ബജറ്റ് . 26 കോടി 19 ലക്ഷം രൂപ വരവും 25 കോടി 62 ലക്ഷം രൂപ ചിലവും 57 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ്.പ്രസിഡന്റ് കെ.ഇ.സുധീഷ്‌കുമാർ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.റിജി അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ ടി.ജയരാജൻ, ശ്രീജ പ്രദീപൻ, പി.ഉമാദേവി, കെ.വി.ജോസഫ്, സിനിജ സജീവൻ, കെ.ശാലിനി, യശോദ വത്സരാജ്, പി.സുരേഷ്, പഞ്ചായത്ത് സെക്രട്ടറി പ്രീത ചെറുവളത്ത് എന്നിവർ സംസാരിച്ചു.

പ്രകാശിത പൂർണ്ണ പഞ്ചായത്തെന്ന ലക്ഷ്യത്തിനായി നിലാവ് പദ്ധതിയിലുൾപ്പെടുത്തി പെരുന്തോടി ഈരായിക്കൊല്ലി, വായന്നൂർ പുതുശേരിപ്പൊയിൽ ആലച്ചേരി എടക്കോട്ട, ഇടുമ്പക്കുന്ന് ബാവ റോഡ്, കൊമ്മേരി,കറ്റിയാട്, നിടും പൊയിൽ കാട് രോഡ്, കോളയാട് ചോല, പുത്തലം കട്ടിലോറ, കോളയാട് വയൽ പാടിപ്പറമ്പ്, അങ്കണവാടി കോഴിമൂല, ആലപ്പറമ്പ്, പാലയാട്ടുകരി കരിഞ്ചവം, ചങ്ങലഗേറ്റ് പെരുവ എന്നീ റോഡുകളിൽ തെരുവിളക്കുകൾ സ്ഥാപിക്കാൻ 29 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഭവനരഹിതരില്ലാത്ത പഞ്ചായത്തെന്ന പദ്ധതിക്ക് ലൈഫ ഭവന പദ്ധതിക്ക് പുറമെ പിഎംഎവൈ വിഹിതമായി 96 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി. ഉത്പാദന മേഖലയിൽ ഉണർവ് പകരാനും കർഷകരെ നിലനിർത്താനും 60 ലക്ഷം രൂപയും നീക്കിവെച്ചു.

മറ്റ് പ്രധാധ പ്രഖ്യാപനങ്ങൾ

പാലിയേറ്റീവ് പരിചരണത്തിനും ഉപകരണങ്ങൾ വാങ്ങാനും 16.5 ലക്ഷം

പകൽ വീട് സൗകര്യം മെച്ചപ്പെടുത്തൽ, വയോജന വിനോദയാത്ര, കലോത്സവം എന്നിവക്ക് ആറു ലക്ഷം

ഭിന്നഷേഷി വിദ്യാർഥികളുടെ സ്‌കോളർഷിപ്പ്, കലോത്സവം എന്നിവക്ക് 16 ലക്ഷം

ഫുട്‌ബോൾ അക്കാദമി, കളരിപ്പയറ്റ് പരിശീലനം, കേരളോത്സവം എന്നിവക്ക് അഞ്ച് ലക്ഷം

പ്രാഥമികാരോഗ്യകേന്ദ്രം നവീകരണം, സബ് സെന്ററുകളുടെ നവീകരണം, സൗന്ദര്യവത്കരണം എന്നിവക്ക് 36 ലക്ഷം

വിദ്യാഭ്യാസ മേഖലക്ക് 24 ലക്ഷം

റിംഗ് കമ്പോസ്റ്റ് വിതരണം, മത്സ്യമാർക്കറ്റ് നവീകരണം എന്നിവക്ക് 21 ലക്ഷം

ഉന്നതികളിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസം, വിവാഹംഎന്നിവക്ക് 21 ലക്ഷം

ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരു കോടി 74 ലക്ഷം

വനിതകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ 30 ലക്ഷം എന്നിവയും ബജറ്റിൽ വകയിരുത്തി.


Share our post
Continue Reading

Trending

error: Content is protected !!