ആദ്യ പത്രിക സമർപ്പിച്ച് മുകേഷ് മുന്നിൽ

Share our post

കൊല്ലം : ലോക്‌സഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനത്തെ ആദ്യ നാമനിര്‍ദ്ദേശ പത്രിക കൊല്ലത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. മുകേഷ് സമര്‍പ്പിച്ചു. മത്സ്യതൊഴിലാളികളാണ് മുകേഷിന് കെട്ടി വെക്കാനുള്ള തുക നൽകിയത്. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്ന് എല്‍.ഡി.എഫ് നേതാക്കളോടൊപ്പം പ്രകടനമായാണ് കലക്ട്രേറ്റിലേക്ക് എത്തിയത്.

രാവിലെ 11.28 ന് കലക്ടര്‍ എന്‍. ദേവീദാസ് മുമ്പാകെ പത്രിക സമര്‍പ്പിച്ചു. രണ്ടു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. മന്ത്രി കെ.എന്‍. ബാലഗോപാല്‍, പി.എസ്. സുപാല്‍ എം.എല്‍.എ ഉള്‍പ്പെടെയുളള നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. ഏപ്രിൽ നാലിനാണ് അവസാന തീയതി. സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന് നടക്കും.

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ടാണ്. സ്ഥാനാര്‍ഥികള്‍ക്ക് ഏപ്രില്‍ നാലാം തീയതി വരെ പത്രിക സമർപ്പിക്കാമെങ്കിലും അവധിയായതിനാല്‍ ദുഃഖവെള്ളി, ഈസ്റ്റർ, ഏപ്രിൽ ഒന്ന് ദിവസങ്ങളിൽ പത്രിക സ്വീകരിക്കില്ല. പ്രവൃത്തി ദിവസങ്ങളായ മാര്‍ച്ച് 28, 30, ഏപ്രില്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം

കാസർകോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അശ്വിനിയും പത്രിക സമര്‍പ്പിച്ചു. കേരളത്തിലെ 20 മണ്ഡലങ്ങൾ ഉൾപ്പെടെ 98 മണ്ഡലങ്ങളിലാണ് ഏപ്രിൽ 26 ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് ആരംഭിച്ചു. ഈ മാസം 30 ആണ് നാമനിർദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

102 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്സവാഘോഷം കണക്കിലെടുത്ത് ബീഹാറില്‍ ഇന്നും കൂടി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം നീട്ടിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!