Kerala
സംവിധാനം, അഭിനയം ആർട്ടിസ്റ്റ് സുജാതൻ; ഇന്ന് ലോക നാടകദിനം

കോട്ടയം:നാടകം: ‘കാട്ടുകുതിര’. രംഗപടം, അഭിനയം, സംവിധാനം: ആർട്ടിസ്റ്റ് സുജാതൻ. ലോക നാടകദിനത്തിൽ രംഗപടത്തിന് പുറമേ നാടകം സംവിധാനംചെയ്ത് വേദിയിൽ എത്തിക്കുന്നു, സുജാതൻ. ഒപ്പം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നു.
1980-കളിൽ എസ്.എൽ.പുരം സദാനന്ദൻ രചിച്ച ‘കാട്ടുകുതിര’യിലെ ആനക്കാരന്റെ േവഷമാണ് സുജാതൻ അവതരിപ്പിക്കുന്നത്. അന്ന് നാലു വർഷംതുടർച്ചയായി വേദികളിൽ അവതരിപ്പിക്കപ്പെട്ട നാടകം രണ്ടു മണിക്കൂറിലേറെ ദൈർഘ്യമുള്ളതായിരുന്നു. അത് 48 മിനിറ്റിൽ ഒതുക്കിയിയാണ് സുജാതന്റെ പുതിയ പരീക്ഷണം.
‘‘ഇന്ന് അത്രനേരം നാടകം കാണാനുള്ള ക്ഷമ പ്രേക്ഷകനില്ല. അതിനാൽ സമയം ചുരുക്കി. ഒപ്പം പ്രേക്ഷകർക്ക് ആകർഷകമായ കൊച്ചുവാവയുടെ തമാശയും ഉദ്വേഗവും കൂടുതൽ ഉൾപ്പെടുത്തി. ക്ലൈമാക്സിന്റെ ഭംഗി അതേ പോലെ ഉൾപ്പെടുത്തി. 11 കഥാപാത്രങ്ങളും രംഗത്തുവരുന്നുണ്ട്.’’ -സുജാതൻ പറയുന്നു.രംഗപടങ്ങൾ ഒരുക്കുന്ന തിരക്കിനിടയിലും 1973 മുതൽ 2005 വരെ ഒരു നാടകം സംവിധാനംെചയ്ത് വേദിയിൽ എത്തിക്കുന്ന പതിവുണ്ടായിരുന്നു, സുജാതന്. 20 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും നാടകം വേദിയിൽ എത്തിക്കുന്നത്.
ചരിത്രത്തിൽ ആദ്യമായി ഒരു വില്ലൻ നാടകത്തിലെ കേന്ദ്രകഥാപാത്രമാകുന്ന പുതുമയുണ്ടായിരുന്നു, ‘കാട്ടുകുതിര’യ്ക്ക്. അന്ന് നാടകം പ്രധാനമായി രണ്ട് രംഗപടത്തിലാണ് അവതരിപ്പിച്ചത്. ഒരു പൊളിഞ്ഞ േകാവിലകവും കൊച്ചുബാവയുടെ ബംഗ്ളാവും. ഈ രണ്ട് രംഗപടം തയ്യാറാക്കിയതും സുജാതനായിരുന്നു. ഇക്കുറി നാടകത്തിന് ഒരുസെറ്റ് മാത്രമാണ്. കൊച്ചുവാവയുടെ വീട്. മറ്റൊരുപുതുമ ഗാനങ്ങൾ തത്സമയം അവതരിപ്പിക്കുന്നതാണ്.
സുജാതൻ പ്രസിഡന്റായി കോട്ടയം വേളൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ആത്മ സംഘടനയാണ് നാടകം രംഗത്തെത്തിക്കുന്നത്. ചെലവ് കണ്ടെത്തുന്നതും ആത്മ അംഗങ്ങളാണ്. ഒരുതവണ നാടകം അവതരിപ്പിക്കുന്നതിനുവേണ്ടത് 30,000 രൂപ. അംഗങ്ങൾ വിഹിതം നൽകുമ്പോൾ ഓരോത്തർക്കും നാടകത്തോടുള്ള കന്പം പ്രകടം. ആർട്ടിസ്റ്റ് സുജാതനെ കൂടാതെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള സോമു മാത്യു, ജയശ്രീ ഉപേന്ദ്രനാഥ്, വിനു സി.ശേഖർ എന്നിവരടക്കം വേദിയിൽ എത്തും.
ബുധനാഴ്ച വൈകീട്ട് ഏഴിന് കോട്ടയം വേളൂർ ആർട്ടിസ്റ്റ് േകശവൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നാടകം അരങ്ങേറും. ‘കാട്ടുകുതിര’ നാടകത്തിലെ കൊച്ചുവാവയുടെ കഥാപാത്രത്തിലൂടെയാണ് നടൻ രാജൻ പി.ദേവ് ശ്രദ്ധേയനായത്. പിന്നീട് 1990-ൽ പി.ജി. വിശ്വംഭരൻ ‘കാട്ടുകുതിര’ സിനിമ ചെയ്തപ്പോൾ തിലകനാണ് കൊച്ചുവാവയായത്.
Kerala
കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.
Kerala
ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.
Kerala
നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്