Kerala
സംവിധാനം, അഭിനയം ആർട്ടിസ്റ്റ് സുജാതൻ; ഇന്ന് ലോക നാടകദിനം
കോട്ടയം:നാടകം: ‘കാട്ടുകുതിര’. രംഗപടം, അഭിനയം, സംവിധാനം: ആർട്ടിസ്റ്റ് സുജാതൻ. ലോക നാടകദിനത്തിൽ രംഗപടത്തിന് പുറമേ നാടകം സംവിധാനംചെയ്ത് വേദിയിൽ എത്തിക്കുന്നു, സുജാതൻ. ഒപ്പം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നു.
1980-കളിൽ എസ്.എൽ.പുരം സദാനന്ദൻ രചിച്ച ‘കാട്ടുകുതിര’യിലെ ആനക്കാരന്റെ േവഷമാണ് സുജാതൻ അവതരിപ്പിക്കുന്നത്. അന്ന് നാലു വർഷംതുടർച്ചയായി വേദികളിൽ അവതരിപ്പിക്കപ്പെട്ട നാടകം രണ്ടു മണിക്കൂറിലേറെ ദൈർഘ്യമുള്ളതായിരുന്നു. അത് 48 മിനിറ്റിൽ ഒതുക്കിയിയാണ് സുജാതന്റെ പുതിയ പരീക്ഷണം.
‘‘ഇന്ന് അത്രനേരം നാടകം കാണാനുള്ള ക്ഷമ പ്രേക്ഷകനില്ല. അതിനാൽ സമയം ചുരുക്കി. ഒപ്പം പ്രേക്ഷകർക്ക് ആകർഷകമായ കൊച്ചുവാവയുടെ തമാശയും ഉദ്വേഗവും കൂടുതൽ ഉൾപ്പെടുത്തി. ക്ലൈമാക്സിന്റെ ഭംഗി അതേ പോലെ ഉൾപ്പെടുത്തി. 11 കഥാപാത്രങ്ങളും രംഗത്തുവരുന്നുണ്ട്.’’ -സുജാതൻ പറയുന്നു.രംഗപടങ്ങൾ ഒരുക്കുന്ന തിരക്കിനിടയിലും 1973 മുതൽ 2005 വരെ ഒരു നാടകം സംവിധാനംെചയ്ത് വേദിയിൽ എത്തിക്കുന്ന പതിവുണ്ടായിരുന്നു, സുജാതന്. 20 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും നാടകം വേദിയിൽ എത്തിക്കുന്നത്.
ചരിത്രത്തിൽ ആദ്യമായി ഒരു വില്ലൻ നാടകത്തിലെ കേന്ദ്രകഥാപാത്രമാകുന്ന പുതുമയുണ്ടായിരുന്നു, ‘കാട്ടുകുതിര’യ്ക്ക്. അന്ന് നാടകം പ്രധാനമായി രണ്ട് രംഗപടത്തിലാണ് അവതരിപ്പിച്ചത്. ഒരു പൊളിഞ്ഞ േകാവിലകവും കൊച്ചുബാവയുടെ ബംഗ്ളാവും. ഈ രണ്ട് രംഗപടം തയ്യാറാക്കിയതും സുജാതനായിരുന്നു. ഇക്കുറി നാടകത്തിന് ഒരുസെറ്റ് മാത്രമാണ്. കൊച്ചുവാവയുടെ വീട്. മറ്റൊരുപുതുമ ഗാനങ്ങൾ തത്സമയം അവതരിപ്പിക്കുന്നതാണ്.
സുജാതൻ പ്രസിഡന്റായി കോട്ടയം വേളൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ആത്മ സംഘടനയാണ് നാടകം രംഗത്തെത്തിക്കുന്നത്. ചെലവ് കണ്ടെത്തുന്നതും ആത്മ അംഗങ്ങളാണ്. ഒരുതവണ നാടകം അവതരിപ്പിക്കുന്നതിനുവേണ്ടത് 30,000 രൂപ. അംഗങ്ങൾ വിഹിതം നൽകുമ്പോൾ ഓരോത്തർക്കും നാടകത്തോടുള്ള കന്പം പ്രകടം. ആർട്ടിസ്റ്റ് സുജാതനെ കൂടാതെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള സോമു മാത്യു, ജയശ്രീ ഉപേന്ദ്രനാഥ്, വിനു സി.ശേഖർ എന്നിവരടക്കം വേദിയിൽ എത്തും.
ബുധനാഴ്ച വൈകീട്ട് ഏഴിന് കോട്ടയം വേളൂർ ആർട്ടിസ്റ്റ് േകശവൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നാടകം അരങ്ങേറും. ‘കാട്ടുകുതിര’ നാടകത്തിലെ കൊച്ചുവാവയുടെ കഥാപാത്രത്തിലൂടെയാണ് നടൻ രാജൻ പി.ദേവ് ശ്രദ്ധേയനായത്. പിന്നീട് 1990-ൽ പി.ജി. വിശ്വംഭരൻ ‘കാട്ടുകുതിര’ സിനിമ ചെയ്തപ്പോൾ തിലകനാണ് കൊച്ചുവാവയായത്.
Kerala
മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; കൂട്ടുപ്രതികള്‍ കീഴടങ്ങി
കോഴിക്കോട്: മുക്കം മാമ്പറ്റയില്‍ ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൂട്ടുപ്രതികള്‍ കീഴടങ്ങി. ‘സങ്കേതം’ ഹോട്ടല്‍ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവരാണ് താമരശ്ശേരി കോടതിയില്‍ കീഴടങ്ങിയത്.കേസിലെ ഒന്നാം പ്രതിയും ഹോട്ടല്‍ ഉടമയുമായ ദേവദാസിനെ ഇന്നലെ മുക്കം പോലീസ് പിടികൂടിയിരുന്നു. പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുന്ദംകുളത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളെ പെണ്‍കുട്ടി താമസിച്ചിരുന്ന വീട്ടില്‍ എത്തിച്ച് തെളിവെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു .ഇതിന് പിന്നാലെയാണ് ഒളിവില്‍ കഴിയുകയായിരുന്ന കൂട്ടുപ്രതികളായ റിയാസും സുരേഷും കീഴടങ്ങിയത്.പീഡന ശ്രമത്തിനിടെ രക്ഷപ്പെടാനായി വീടിന് മുകളില്‍ നിന്നും താഴേക്ക് ചാടി പരിക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ ഇടുപ്പെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Kerala
ജില്ലാ ജയിലിന് സമീപം പത്താം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി: ജില്ലാ ജയിലിന് സമീപം പത്താം ക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുട്ടം വേരമനാൽ (തണൽ ഹോസ്റ്റൽ) ബിജുവിൻ്റെ മകൻ മാർലോൺ മാത്യുവാണ് മരിച്ചത്. മുട്ടം ഷന്താൾജ്യോതി പബ്ലിക് സ്കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ് മാത്യു. മുട്ടത്ത് മലങ്കര ഡാമിൽ മാത്തപ്പാറയിലുള്ള ജില്ലാ ജയിൽ പമ്പ് ഹൗസിന്റെ പിറകു വശത്തെ കൈവരിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുട്ടം പൊലീസെത്തി തുടർ നടപടി സ്വീകരിച്ചു.
Kerala
റിക്കാർഡ് ഭേദിച്ച് സ്വര്‍ണ വില മുന്നേറുന്നു
സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം ആദ്യമായി 63,000 കടന്ന സ്വര്‍ണവില ഇന്നും കുതിപ്പ് തുടര്‍ന്നു. 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,440 രൂപയായി. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 7930 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1800 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. കഴിഞ്ഞ മാസത്തിന്റെ തുടക്കം മുതല്‍ സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുകയാണ്. ഒരു മാസത്തിനിടെ ഏകദേശം 6000 രൂപയിലധികമാണ് വര്‍ധിച്ചത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു