Kerala
പ്രീമിയം സബ്‌സ്‌ക്രിപ്ഷനെന്ന ടെലഗ്രാമിന്റെ വാഗ്ദാനം കെണിയാകുമോ; ഉപഭോക്താക്കള്‍ സൂക്ഷിക്കുക
വലിയ സ്വകാര്യത നല്‍കുന്ന മെസേജിങ് പ്ലാറ്റ്‌ഫോം ആണ് ടെലഗ്രാം എന്നാണ് പറയപ്പെടുന്നത്. ഇക്കാരണത്താല്‍ തന്നെ ടെലഗ്രാമിന് ഒരു വിഭാഗം ആളുകള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ട്. ഫീച്ചറുകളുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയിലുള്ള വാട്‌സാപ്പിനേക്കാള്‍ മുന്നിലാണ് ടെലഗ്രാം. സാധാരണ ഉപഭോക്താക്കള്‍ക്ക് ലഭിക്കാത്ത അധിക സേവനങ്ങളാണ് ടെലഗ്രാം പ്രീമിയം സബ്‌സ്‌ക്രിപ്ഷനിലൂടെ നല്‍കുന്നത്.
ഇപ്പോള്‍ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ഒരുക്കുകയാണ് കമ്പനി. അടുത്തിടെ അവതരിപ്പിച്ച ‘പീര്‍ റ്റു പീര്‍ ലോഗിന്‍’ പ്രോഗ്രാമിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് ഇതിന് അവസരം ലഭിക്കുക.
ഉപകാരത്തിന് പ്രത്യുപകാരം എന്ന നിലയിലാണ് കമ്പനി ഇതിലൂടെ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്നത്. ലോഗിന്‍ എസ്എംഎസ് കോഡുകള്‍ അയക്കുന്നതിന് നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയാലാണ് പ്രത്യുപകാരമായി പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ ഉപയോഗിക്കാന്‍ അനുവദിക്കുക.
നിങ്ങള്‍ ഈ പ്രോഗ്രാമിന്റെ ഭാഗമായാല്‍, ടെലഗ്രാമില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്ന ഉപഭോക്താക്കുള്ള എസ്എംഎസ് ലോഗിന്‍ കോഡുകള്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് അയക്കുക. പരമാവധി 150 എസ്എംസുകള്‍ ഇങ്ങനെ അയക്കും. പകരമായി ഒരു മാസത്തെ പ്രീമീയം ഉപയോഗിക്കുന്നതിനുള്ള ഗിഫ്റ്റ് കോഡ് നിങ്ങള്‍ക്ക് നല്‍കും. നിലവില്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കായി ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമാണ് ഈ സംവിധാനം അവതരിപ്പിച്ചിട്ടുള്ളത്. ഇത് ഉപഭോക്താക്കള്‍ക്ക് ലോഗിന്‍ കോഡുകള്‍ എളുപ്പം ലഭിക്കുന്നതിന് സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്.
കെണിയില്‍ വീണാല്‍ ഇത് എട്ടിന്റെ പണി !
ഒറ്റനോട്ടത്തില്‍ കാല്‍ കാശ് ചെലവില്ലാതെ ടെലഗ്രാമിന്റെ പ്രീമിയം വരിക്കാരാവാനുള്ള അവസരം തന്നെയാണിത്. എന്നാല്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഒരു പൊതുസ്ഥലത്ത് എഴുതിവെക്കുന്നതിന് തുല്യമാവും ഇത്. കാരണം നിങ്ങള്‍ പ്രോഗ്രാമിന്റെ ഭാഗമായതിന് ശേഷം 150 എസ്എംഎസുകള്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ടെലഗ്രാമില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്ന അപരിചിതരായ ആളുകള്‍ക്ക് അയക്കും. അതായത് ടെലഗ്രാമില്‍ അപരിചിതനായ ഒരാള്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അയാളുടെ ഫോണില്‍ ലോഗിന്‍ കോഡ് എസ്എംഎസ് ആയി ലഭിക്കുക നിങ്ങളുടെ നമ്പറില്‍ നിന്നാവും.
ഫോണ്‍ നമ്പര്‍ ഇത്തരത്തില്‍ പരസ്യമാക്കുന്നതിലുടെ ഉള്ള അപകടങ്ങളുടെ യാതൊരു ഉത്തരവാദിത്വവും ടെലഗ്രാം ഏറ്റെടുക്കില്ല. ഇക്കാര്യം കമ്പനി പോളിസി വ്യവസ്ഥകളില്‍ വ്യക്തമാക്കുന്നുണ്ട്.
ടെലഗ്രാം പ്രീമിയം സബ്‌സ്‌ക്രിപ്ഷന് വേണ്ടി നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിക്കാന്‍ അനുവദിച്ചാല്‍. പിന്നീട് അപരിചിതരായ ആളുകളില്‍ നിന്നുള്ള ടെക്സ്റ്റുകള്‍ക്കും സ്പാം കോളുകള്‍ക്കും ഒരവസാനം ഉണ്ടാവില്ല. അതൊന്നും പ്രശ്‌നമില്ലാത്തവര്‍ക്ക് വേണമെങ്കില്‍ ഇതിന്റെ ഭാഗമാവാം എന്ന് മാത്രം.
Kerala
കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല,വേട്ടയാടാൻ അനുമതിയുണ്ട്’; നിലപാട് വ്യക്തമാക്കി കേന്ദ്രം
വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി മാറിയ കാട്ടുപന്നികളെ വേട്ടയാടാൻ അനുമതിയുണ്ട്. കൃഷി നശിപ്പിക്കുന്ന കുരങ്ങന്മാരെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്നത് അംഗീകരിക്കില്ലെന്നും കേന്ദ്രം പറഞ്ഞു. എ. എ റഹീം എംപിക്ക് പാർലമെൻറിൽ നൽകിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
കാട്ടുപന്നിയെ വെടിവെച്ചു കൊല്ലണം, പൊതുജനങ്ങൾക്ക് ഭക്ഷിക്കാൻ നൽകണം തുടങ്ങി നിരവധി ആവശ്യങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നിരുന്നു. കാട്ടുപന്നികളെ വെളിച്ചെണ്ണ ഒഴിച്ച് കറിവെക്കാന്‍ നിയമം വേണമെന്ന് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞിരുന്നു. പന്നിയെ വെടിവെച്ചാല്‍ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടണം എന്നാണ് നിയമം. പകരം വെളിച്ചെണ്ണയൊഴിച്ച് കറിവെക്കുകയാണ് വേണ്ടതെന്നും എം എൽ എ അഭിപ്രായപ്പെട്ടിരുന്നു
Kerala
മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; കൂട്ടുപ്രതികള്‍ കീഴടങ്ങി
കോഴിക്കോട്: മുക്കം മാമ്പറ്റയില്‍ ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൂട്ടുപ്രതികള്‍ കീഴടങ്ങി. ‘സങ്കേതം’ ഹോട്ടല്‍ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവരാണ് താമരശ്ശേരി കോടതിയില്‍ കീഴടങ്ങിയത്.കേസിലെ ഒന്നാം പ്രതിയും ഹോട്ടല്‍ ഉടമയുമായ ദേവദാസിനെ ഇന്നലെ മുക്കം പോലീസ് പിടികൂടിയിരുന്നു. പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുന്ദംകുളത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളെ പെണ്‍കുട്ടി താമസിച്ചിരുന്ന വീട്ടില്‍ എത്തിച്ച് തെളിവെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു .ഇതിന് പിന്നാലെയാണ് ഒളിവില്‍ കഴിയുകയായിരുന്ന കൂട്ടുപ്രതികളായ റിയാസും സുരേഷും കീഴടങ്ങിയത്.പീഡന ശ്രമത്തിനിടെ രക്ഷപ്പെടാനായി വീടിന് മുകളില്‍ നിന്നും താഴേക്ക് ചാടി പരിക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ ഇടുപ്പെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Kerala
ജില്ലാ ജയിലിന് സമീപം പത്താം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി: ജില്ലാ ജയിലിന് സമീപം പത്താം ക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുട്ടം വേരമനാൽ (തണൽ ഹോസ്റ്റൽ) ബിജുവിൻ്റെ മകൻ മാർലോൺ മാത്യുവാണ് മരിച്ചത്. മുട്ടം ഷന്താൾജ്യോതി പബ്ലിക് സ്കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ് മാത്യു. മുട്ടത്ത് മലങ്കര ഡാമിൽ മാത്തപ്പാറയിലുള്ള ജില്ലാ ജയിൽ പമ്പ് ഹൗസിന്റെ പിറകു വശത്തെ കൈവരിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുട്ടം പൊലീസെത്തി തുടർ നടപടി സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു