THALASSERRY
ലഹരിയിൽ പുതഞ്ഞ് തലശ്ശേരി കടൽത്തീരം

തലശ്ശേരി: നഗരത്തിലെ പ്രധാന ടൂറിസം വിനോദ കേന്ദ്രമാണ് കടൽപാലവും പരിസരവും. പൈതൃക ടൂറിസം പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച ഇവിടെ സിനിമാക്കാരുടെ പ്രധാന ലോക്കേഷൻ കേന്ദ്രമായും മാറി. എന്നാൽ, ഇവിടെ നടക്കുന്ന അസാന്മാർഗിക പ്രവർത്തനങ്ങളും മയക്കുമരുന്ന് വിപണനവും തടയാൻ ആരുമില്ല. പട്ടാപകലും മയക്കുമരുന്ന് മാഫിയ സംഘം അടക്കി വാഴുകയാണിവിടെ.
ടൂറിസ്റ്റുകളുടെ സുരക്ഷക്കായി കടൽപാലം പരിസരത്ത് പൊലീസ് എയ്ഡ് പോസ്റ്റും നിരീക്ഷണ കാമറയും സജ്ജമാക്കിയിട്ടുണ്ടെങ്കിലും എല്ലാം നോക്കുകുത്തിയായി. എയ്ഡ് പോസ്റ്റ് പലപ്പോഴും അടഞ്ഞുകിടക്കുകയാണ്. രാത്രിയിലും പൊലീസ് സേവനമില്ല. ബ്രൗൺ ഷുഗർ, കഞ്ചാവ്, ഉൾപ്പെടെയുളള ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവന്ന് വിൽക്കുന്നവരും ഉപയോഗിക്കുന്നവരും ഇവിടം പിടിമുറുക്കുകയാണ്.
ഒളിഞ്ഞും തെളിഞ്ഞുമുള്ള മയക്കുമരുന്ന് വിപണനം വ്യാപകമായിട്ടും പൊലീസോ, എക്സൈസ് വിഭാഗമോ ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തയാറാവുന്നില്ല. മയക്കുമരുന്ന് ഉപയോഗിക്കാൻ കൈയിൽ പണമില്ലെങ്കിൽ അക്രമസ്വാഭാവം കാണിക്കുന്ന ഒരുപറ്റം യുവാക്കൾ ഇവിടെ അടക്കിവാഴുകയാണ്.
തദ്ദേശീയർക്ക് പുറമെ കടലോരത്തെ ചില ലോഡ്ജുകളിൽ താമസിക്കുന്ന ഇതര സംസ്ഥാനക്കാരിൽ ചിലരും മയക്കുമരുന്നിന് അടിമകളാണ്. ശനിയാഴ്ച വൈകീട്ട് കടൽപാലത്തിന് സമീപം മധ്യവയസ്കനായ ഒരാൾ ആക്രമിക്കപ്പെട്ടത് ഞെട്ടലുളവാക്കുകയാണ്. പാലത്തിന് മുന്നിൽ ഉപ്പിലിട്ട ഭക്ഷണ പദാർഥങ്ങൾ വിൽപന നടത്തുന്ന മട്ടാമ്പ്രം സി.കെ ഹൗസിൽ കെ. റഷീദിനെ (62) അക്രമിച്ചത് മയക്കുമരുന്ന് വിൽപനയുമായി ബന്ധമുള്ളവരാണെന്നാണ് പൊലീസ് പറഞ്ഞത്. ചോദിച്ച പണം നൽകാൻ തയ്യാറാകാത്തതിനാലാണ് റഷീദിനെ കുത്തിപ്പരിക്കേൽപിച്ചത്. കൈക്ക് ഗുരുതരമായി മുറിവേറ്റ ഇദ്ദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്.
കടൽപാലവും ചുറ്റുവട്ട പ്രദേശങ്ങളും മയക്കുമരുന്ന് മാഫിയക്കാർ അടക്കി വാഴാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഇത്തരക്കാർക്കെതിരെ നടപടി ചെറിയ ശിക്ഷയിൽ മാത്രമൊതുങ്ങുകയാണ്. തലശ്ശേരി വീനസ് കോർണറിലെ കോഓപ്പറേറ്റിവ് ഹോസ്പിറ്റൽ പരിസരത്ത് നെട്ടൂർ സ്വദേശികളും ബന്ധുക്കളുമായ രണ്ടു പേരെ കുത്തിക്കൊന്നതും ലഹരി മാഫിയ സംഘത്തിൽപ്പെട്ടവരാണ്.
ലഹരി ഉൽപന്നങ്ങൾ എത്തുന്നത് ട്രെയിൻ മാർഗം
കഞ്ചാവ്, ബ്രൗൺ ഷുഗർ ഉൾപ്പെടെയുള്ള ലഹരി ഉൽപന്നങ്ങൾ തലശ്ശേരിയിൽ അധികവും എത്തുന്നത് ട്രെയിൻ മാർഗമാണ്. ഇതരസംസ്ഥാന തൊഴിലാളികൾ വഴിയാണ് ഇവ കൂടുതലും നഗരത്തിലെത്തുന്നത്.
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വെച്ച് പലപ്പോഴും കഞ്ചാവ് പിടികൂടിയിട്ടുമുണ്ട്. തലശ്ശേരി, മുഴപ്പിലങ്ങാട്, എടക്കാട് എന്നിവിടങ്ങളിൽ വ്യാപകമായ തോതിൽ ലഹരി ഉത്പന്നങ്ങൾ അതീവരഹസ്യമായി കടത്തിക്കൊണ്ടുവരുന്ന സംഘം തന്നെയുണ്ട്. ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന രഹസ്യസന്ദേശം വഴിയാണ് കടത്തുകാരായ ചിലരെങ്കിലും പൊലീസിന്റെയോ, എക്സൈസ് സംഘത്തിന്റെയോ വലയിലാകുന്നത്. മയക്കുമരുന്നിന് അടിമകളായ ചില യുവാക്കൾ അടുത്തകാലത്ത് ദുരൂഹസാചര്യത്തിൽ മരിച്ച സംഭവങ്ങളുണ്ടായിട്ടും ഇതിന്റെ പിന്നാമ്പുറം അന്വേഷിക്കാൻ അധികൃതർ വേണ്ടത്ര താൽപര്യമെടുക്കുന്നില്ല.
വിദ്യാർഥികളുൾപ്പെടെയുളളവരെ വശീകരിച്ച് ലഹരിക്കടിമകളാക്കുന്ന സംഘം നഗരത്തിൽ അടുത്തകാലത്തായി സജീവമാണ്. സ്കൂളുകൾ കേന്ദ്രീകരിച്ചും മറ്റും ഇതിനെതിരെ ശക്തമായ ബോധവത്കരണം നടക്കുന്നുണ്ടെങ്കിലും മയക്കുമരുന്ന് വിൽപനക്കാരെ കണ്ടെത്തി പിടികൂടാൻ ഉദ്യോഗസ്ഥർ മുതിരുന്നില്ല. തലശ്ശേരി നഗരത്തിലെ ആൾതാമസമില്ലാത്ത ക്വാർട്ടേഴ്സുകൾ, അടച്ചിട്ട വീടുകൾ, കടൽപാലം എന്നിവിടങ്ങളാണ് ലഹരി വിൽപന സംഘം താവളമാക്കുന്നത്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടു വരുന്ന ലഹരി വസ്തുക്കൾ കൈമാറ്റം ചെയ്യുന്നതും ഈ കേന്ദ്രങ്ങളിൽ വെച്ചാണ്.
മാന്യമായ വസ്ത്രങ്ങൾ ധരിച്ച് ആഡംബര വാഹനങ്ങളിൽ എത്തുന്ന സംഘത്തിന്റെ പ്രധാന കണ്ണികളെ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നില്ല. തലശ്ശേരി മത്സ്യമാർക്കറ്റ് പരിസരം, നഗരത്തിലെ സ്കൂൾ പരിസരം, തലശ്ശേരി കോട്ട തുടങ്ങിയ സ്ഥലങ്ങളിലും ലഹരി ഉൽപന്നങ്ങളുടെ വിപണനം സജീവമാണ്. പ്രലോഭനങ്ങൾ നൽകി വിദ്യാർഥികളെയും മയക്കുമരുന്ന് കടത്തുകാർ കരിയർമാരാക്കുന്നതായി വിവരമുണ്ട്.
THALASSERRY
തലശേരിയിൽ ഗർഭിണിയായ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം; മൂന്നുപേർ കസ്റ്റഡിയിൽ

തലശേരി: തലശേരി റെയിൽവെ സ്റ്റേഷൻ പരിസരത്ത് 33 കാരിയായ ഗഭർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ബിഹാർ സ്വദേശികളടക്കം മൂന്നുപേർ കസ്റ്റഡിയിൽ. മുഴപ്പിലങ്ങാട് മഠത്തിനടുത്ത ശ്രീജ ഹൗസിൽ പ്രജിത്ത് (30), ബിഹാർ സ്വദേശികളായ ദുർഗാപുരിലെ ആസിഫ് (19), പ്രാൻപുർ കതിഹാറിലെ സഹബുൾ (24) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചൊദ്യം ചെയ്തുവരികയാണ്. ഏപ്രിൽ 26ന് രാത്രി ഏഴു മണിയോടെയാണ് യുവതിയെ സംഘം ചേർന്ന് ആക്രമിച്ചത്. അവശനിലയിലായ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. യുവതി തനിക്ക് നേരിട്ട ദുരനുഭവം ഡോക്ടർമാരെ അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് അധികൃതരാണ് പൊലീസിന് വിവരം നൽകിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്. ഇതിൽ രണ്ടുപേർക്ക് നേരിട്ട് ബന്ധമുള്ളതായി തലശേരി എഎസ്പി എഎസ്പി പിബി കിരൺ പറഞ്ഞു .തലശേരി റെയിൽവെ സ്റ്റേഷനിൽ നിന്ന് പുതിയബസ്സ്റ്റാന്റിലേക്കുള്ള എളുപ്പ വഴിയിലെ റെയിൽവെ മേൽപാലത്തിനടുത്ത് വെച്ചായിരുന്നു ആദ്യത്തെ പീഡനം. പിന്നീട് ബലമായി മേലൂട്ട്മേൽപാലം ഭാഗത്തേക്ക് കൊണ്ടുപോയി. യുവതിയെ എരഞ്ഞോളിയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി.
THALASSERRY
തലശ്ശേരി മൈസൂര്‍ റെയില്‍ പാതക്ക് തുരങ്കം വച്ച് അധികൃതര്‍: 2. 63 ഏക്കര്‍ സ്വകാര്യ സ്ഥാപനത്തിന് ലീസിന് നല്കാൻ നീക്കം

തലശ്ശേരി: നൂറ്റാണ്ട് പഴക്കമുള്ള തലശ്ശേരി-മൈസൂർ റെയില്‍പാതയെന്ന സ്വപ്നത്തിന് തുരങ്കം വെക്കുന്ന തരത്തില്‍ തലശ്ശേരിയില്‍ റെയില്‍വേയുടെ കണ്ണായ ഇടത്തെ 2.63 ഏക്കർ സ്വകാര്യ സ്ഥാപനത്തിന് ലീസിന് നല്കാൻ ഗൂഢ നീക്കം. പാലക്കാട് റെയില്‍വേ ഡിവിഷൻ കേന്ദ്രീകരിച്ച് 45 വർഷത്തേക്ക് ഈ സ്ഥലം ലീസിന് നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്.തലശ്ശേരിയില്‍ റെയില്‍വേക്ക് 50 ഏക്കർ സ്ഥലമാണുള്ളത്. ഷോർണൂർ കഴിഞ്ഞാല്‍ മലബാറില്‍ റെയില്‍വേയ്ക്ക് ഏറ്റവും കൂടുതല്‍ സ്ഥലം ഇവിടെയാണ്. തലശ്ശേരി -മൈസൂരു റെയില്‍പാത യാഥാർത്ഥ്യമാകാനുള്ള നീക്കം നടക്കുമ്പോഴെല്ലാം ഇതില്ലാതാക്കാൻ ഇത്തരം ഗൂഢ നീക്കങ്ങള്‍ നടത്താറുള്ളതാണ്. ബ്രിട്ടീഷുകാർ തലശ്ശേരി -മൈസൂരു പാത വിഭാവനം ചെയ്തത് 1907ലാണ്.
ലോക മഹായുദ്ധം അടക്കമുള്ള കാരണങ്ങളാല്‍ ഇത് നടന്നില്ല. മൈസൂരിലേക്ക് 295 കി.മി ദൂരമുണ്ടെന്ന തരത്തില്‍ സർവേ നടത്തി ചിലവിന്റെ പേരില്‍ പദ്ധതി തള്ളാനുള്ള ശ്രമവും നടന്നിരുന്നു.ഇരിട്ടി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ആക്ഷൻ കമ്മിറ്റി ജിയോളജിക്കല്‍ സർവ്വേ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ നടത്തിയ ജനകീയ സർവ്വേ പ്രകാരം തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, ഇരിട്ടി, കുടകിലെ തിത്തിമത്തി, പൊന്നം പേട്ട്, ഹുൻസൂർ വഴി മൈസൂരിലേക്ക് വെറും 145.5 കി.മി ദൂരം മാത്രമേയുള്ളുവെന്ന കണ്ടെത്തല്‍ ഈ വാദത്തെ പൊളിച്ചു.പിന്നീട് മാനന്തവാടി വഴി മൈസൂരിലേക്ക് പാത പരിഗണിക്കണമെന്ന തരത്തില്‍ സംസ്ഥാന സർക്കാരില്‍ നിന്നുള്ള നിർദ്ദേശവും ഉയർന്നു വന്നു.
ഒരുങ്ങുന്നു ഒന്നര മണിക്കൂറില്‍ മൈസൂരു-ചെന്നൈ യാത്ര
ഒന്നര മണിക്കൂർ യാത്രയില്‍ മൈസൂരു-ചെന്നൈ അതിവേഗ പാത ഒരുങ്ങുമ്പോള്‍ തലശ്ശേരി മൈസൂരു ലൈനിന് ഏറെ പ്രാധാന്യമുണ്ട്. നിലവില്‍ തലശ്ശേരിയില്‍ നിന്ന് ചെന്നൈയിലേക്ക് 14 മണിക്കൂറാണ് ട്രെയിൻ യാത്ര. ജനകീയ സർവേ പ്രകാരം കണ്ടെത്തിയ ലൈനില്‍ പാത യാഥാർത്ഥ്യമായാല്‍ പരമാവധി രണ്ടര മണിക്കൂർ കൊണ്ട് മൈസൂരിലെത്താനാകും. അവിടെ നിന്ന് അതിവേഗ പാത വഴി ബംഗളൂരുവിലേക്കും ചെന്നൈയിലേക്കും അതിവേഗ പാതയും പ്രയോജനപ്പെടുത്താം.
മണ്ണിടിച്ചില്‍ മൂലം മഴക്കാലത്ത് ക്ലേശകരമാകുന്ന കൊങ്കണിനെ ആശ്രയിക്കാതെ ഉത്തരേന്ത്യയിലേക്ക് എളുപ്പത്തില്‍ ഏത്താമെന്ന സൗകര്യവും നിർദ്ദിഷ്ട മൈസൂരു-തലശ്ശേരി പാതയ്ക്കുണ്ട്.ഭാവിയില്‍ തലശ്ശേരിയെ റെയില്‍വേ ജംഗ്ഷനാക്കി മാറ്റിയെടുക്കാനുള്ള സാദ്ധ്യത മുന്നിലുള്ളപ്പോഴാണ് കണ്ണായ സ്ഥലം റെയില്‍വേ സ്വകാര്യ സ്ഥാപനത്തിന് പാട്ടത്തിന് നല്‍കുന്നത്. തലശ്ശേരിയിലെ ഒരു സെന്റ് സ്ഥലം പോലും റെയില്‍വേ കൈമാറരുത്. രണ്ടര ഏക്കറിലേറെ കണ്ണായ സ്ഥലം പോയാല്‍ പിന്നെ തലശ്ശേരി-മൈസൂർ റെയില്‍ പാത മാത്രമല്ല, തലശ്ശേരിയുടെ മുഴുവൻ റെയില്‍വേ വികസന സ്വപ്നങ്ങളും ഇല്ലാതാകും-കെ.വി.ഗോകുല്‍ ദാസ് (പ്രസിഡന്റ്, തലശ്ശേരി വികസന വേദി)
നേരത്തെയും ലീസിന് നല്കി
പുതിയ ബസ്സ് സ്റ്റാൻഡിനോട് ചേർന്നുളള ഫുട്ട് ഓവർ ബ്രിഡ്ജിന് താഴെ ഇടതു ഭാഗത്ത് സ്വകാര്യ വ്യക്തിക്ക് നല്കിയ ലീസിന്റെ കാലാവധി വർഷങ്ങള്‍ക്ക് മുമ്പേ കഴിഞ്ഞതാണ്. ഇവിടം മാലിന്യ നിക്ഷേപ കേന്ദ്രമാണിന്ന്. സ്റ്റേറ്റ് വേർ ഹൗസ്, സ്വകാര്യ പെട്രോള്‍ പമ്പ്, പഴയ തീവണ്ടിക്കുളം, പച്ചക്കറി മാർക്കറ്റ് പ്രദേശമെല്ലാം റെയില്‍വേ 40 വർഷത്തേക്ക് ലീസിന് നല്‍കിയതാണ്.
THALASSERRY
എരഞ്ഞോളി നെട്ടൂര്‍ റോഡില്‍ ഗതാഗതം നിരോധിക്കും

തലശ്ശേരി: എരഞ്ഞോളി നെട്ടൂര്‍ റോഡില്‍ ഇല്ലിക്കുന്ന് മുത്തപ്പന് മഠപ്പുരയ്ക്കും കൊളശ്ശേരി ജംഗ്ഷനും ഇടയില്‍ ഉപരിതല നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് അഞ്ച് മുതല്‍ മെയ് ഏഴ് വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് തലശ്ശേരി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴി പോകേണ്ടുന്ന വാഹനങ്ങള്‍ കൊടുവള്ളി വഴിയോ അനുയോജ്യമായ മറ്റ് വഴികളില്‍കൂടിയോ കടന്നുപോകണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്