Kannur
തലവേദനയായി മോർഫിംഗ് ചിത്രങ്ങൾ; വിദ്വേഷം തിളപ്പിച്ച് സൈബറിടം

കണ്ണൂർ:സമൂഹ്യമാദ്ധ്യമങ്ങളിൽ എതിർപാർട്ടിക്കാരുടെ സൈബർ പോരാളികൾ നടത്തുന്ന മോർഫിംഗ് ഫോട്ടോകളിൽ വലഞ്ഞ് സ്ഥാനാർത്ഥികളും നേതാക്കന്മാരും.തിരഞ്ഞെടുപ്പ് അടുക്കുന്തോറും മോർഫിംഗ് ചിത്രങ്ങൾ വലിയൊരളവിൽ തലവേദനയായിരക്കുകയാണ്.തിരഞ്ഞടുപ്പിലെ അവിഭാജ്യഘടകമായി മാറിക്കൊണ്ടിരിക്കുന്ന സോഷ്യൽ മീഡിയയിലെ പ്രചാരണം തന്നെ ഭീഷണിയാകുന്ന സാഹചര്യമാണ് നിലവിൽ.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനൊപ്പം പാലത്തായി പീഡനകേസ് പ്രതിയുടെ ചിത്രം ചേർത്തു കൊണ്ടുള്ള ചിത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാദ്ധ്യമങ്ങളിൽ ഏറെ പ്രചരിച്ചത്.വടകര പാർലമെന്റ് മണ്ഡലത്തിൽ എൽ.ഡി.എഫ് പ്രചാരണത്തിന്റെ ചുമതല വഹിക്കുന്നത്. യു.ഡി.എഫും എൻ.ഡി.എയും ആഘോഷിച്ച പോസ്റ്റിലെ യഥാർത്ഥ ചിത്രം പുറത്തുവിട്ട് എൽ.ഡി.എഫ് പ്രതിരോധമൊരുക്കി.സംഭവത്തിൽ ജയരാജൻ നിയമനടപടിയിലേക്ക് കടക്കുകയാണ്. സി.പി.എം പെരുനാട് ലോക്കൽ കമ്മറ്റി സെക്രട്ടറി റോബിൻ കെ.തോമസിന് പകരമാണ് പീഡനകേസ് പ്രതിയുടെ ചിത്രം മോർഫ് ചെയ്ത് കയറ്റിയത്.
തൊട്ടു പിന്നാലെ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനൊപ്പം നിൽക്കുന്ന ഫോട്ടോയും വ്യാജമായി നിർമ്മിച്ചു പ്രചരിപ്പിച്ചു. എതിർപാർട്ടികൾ നിമിഷ നേരം കൊണ്ടാണ് സമൂഹ മാദ്ധ്യമങ്ങളിൽ പരമാവധി ഷെയർ ചെയ്തത്.സംഭവത്തിൽ തിരുവനന്തപുരത്തെ കോൺഗ്രസ് നേതാവിനെതിരെ വളപട്ടണം പൊലീസ് കേസെടുത്തിട്ടുണ്ട്. വ്യാജ പ്രചരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പും വക വെക്കാതെയാണ് സൈബർ പോരാളികളുടെ പ്രവർത്തനം. വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജയെ കൊവിഡുമായി ബന്ധപ്പെടുത്തി ആക്ഷേപിക്കുന്ന പോസ്റ്റുകളും പ്രചരിപ്പിക്കുന്നുണ്ട്.
വടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ
എതിർസ്ഥാനാർത്ഥികളെയും നേതാക്കളെയും ലക്ഷ്യമിട്ട് മോർഫ് ചെയ്ത ചിത്രങ്ങളും വ്യാജ ആരോപണങ്ങളും കൊണ്ട് വോട്ടർമാരെ സ്വാധീനിക്കുന്നത് തടയാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി ശക്തമാക്കിയിട്ടുണ്ട്. പരാതി അറിയിക്കാൻ എല്ലാ ജില്ലയിലും പൊലീസും തിരഞ്ഞെടുപ്പ് കമ്മിഷനും വാട്സാപ് നമ്പറുകൾ നൽകും.ലിങ്ക് വാട്സാപ്പിലോ ഇമെയിലിലോ പരാതി അയച്ചാൽ നടപടി സ്വീകരിക്കും. ഇത്തരം പോസ്റ്റുകൾ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് സമൂഹമാദ്ധ്യമ കമ്പനികളെയും കമ്മിഷൻ അറിയിച്ചിട്ടുണ്ട്. പ്രത്യേക സൈബർ ടീമിനെ നിയോഗിക്കാനും പൊലീസിനോട് കമ്മിഷൻ നിർദേശിച്ചിച്ചിട്ടുണ്ട്.
നിയമത്തെ വെല്ലുവിളിച്ച്
സ്ഥാനാർത്ഥിക്കോ പാർട്ടികൾക്കോ എതിരെ തെളിവില്ലാതെ ആരോപണങ്ങൾ
രാജ്യദ്രോഹപരമായതോ വർഗീയമായതോ അക്രമങ്ങൾക്ക് വഴിവയ്ക്കുന്നതോ ആയ പോസ്റ്റുകൾ
ഫോട്ടോ മോർഫ് ചെയ്ത് എതിരാളികൾക്കെതിരെ ഉപയോഗിക്കൽ
ഇത്തരം പോസ്റ്റുകൾ പങ്കുവെക്കൽ
തടയുമെന്ന് മെറ്റ
ലോക് സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വ്യാജപ്രചാരണങ്ങൾക്ക് തടയിടാൻ ഫേസ് ബുക്ക് മാതൃകമ്പനിയായ മെറ്റ.തങ്ങളുടെ സാമൂഹികമാദ്ധ്യമങ്ങളിലൂടെ നടത്തുന്ന ഇത്തരം പ്രചാരണങ്ങൾ നീക്കംചെയ്യുമെന്ന് മെറ്റ അറിയിച്ചു. ഇതിനായി കമ്പനിയിലെ വിദഗ്ധരെ നിയോഗിക്കും. നിർമ്മിതബുദ്ധി ഉപയോഗിച്ച് നിർമ്മിച്ച ഉള്ളടക്കങ്ങളെ ഉപയോക്താക്കൾക്ക് മനസ്സിലാക്കിക്കൊടുക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചുവരുകയാണ്. 2019 മുതൽ കമ്പനി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷനുമായി സഹകരിക്കുന്നുണ്ടെന്നും മെറ്റ അറിയിച്ചു.
Kannur
കണ്ണൂർ-മസ്കറ്റ് ഇൻഡിഗോ സർവീസ് മേയ് 15 മുതൽ

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കറ്റിലേക്ക് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15-ലേക്ക് മാറ്റി. ഏപ്രിൽ 22 സർവീസ് മുതൽ തുടങ്ങും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന സർവീസും മേയ് 15 മുതൽ തുടങ്ങും.കണ്ണൂരിൽ നിന്ന് ആദ്യമായാണ് ഫുജൈറയിലേക്ക് സർവീസ് തുടങ്ങുന്നത്. കണ്ണൂർ- ദമാം സെക്ടറിൽ ഇൻഡിഗോയുടെ സർവീസ് ജൂൺ 15 മുതലാണ് ആരംഭിക്കുക. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. ഏപ്രിൽ ഇരുപത് മുതൽ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കണ്ണൂർ- ഹൈദരാബാദ് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് മേയ് 11 മുതൽ തുടങ്ങും. ഞായറാഴ്ചകളിൽ മാത്രമാണ് സർവീസ്.
Kannur
ആലക്കോട്ടെ വിസ തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റില്‍

നടുവിൽ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയോരത്തെ നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ സ്വദേശിയും ദക്ഷിണ കന്നട ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ നിതിന്‍ പി. ജോയി (37)യെയാണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ എം.പി ഷാജി അറസ്റ്റുചെയ്തത്.നടുവിൽ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയോരത്തെ നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ സ്വദേശിയും ദക്ഷിണ കന്നട ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ നിതിന്‍ പി. ജോയി (37)യെയാണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ എം.പി ഷാജി അറസ്റ്റുചെയ്തത്.
Kannur
കണ്ണൂർ സർവകലാശാലക്ക് നടുക്കം, അധ്യാപകർ തന്നെ ചോദ്യപേപ്പർ വാട്സാപ്പിൽ ചോർത്തി; ഗ്രീൻവുഡ് കോളേജിനെതിരെ പരാതി

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നിന്നും നടുക്കുന്ന വാർത്ത. കോളേജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് കണ്ണൂർ സർവകലാശാലയുടെ കണ്ടത്തൽ. കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ് കോളേജിൽ ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ കണ്ണൂർ സർവകലാശാല അധികൃതർ ഗ്രീൻവുഡ് കോളേജിനെതിരെ പൊലീസിൽ പരാതി നൽകി. സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും വൈസ് ചാൻസലർ അറിയിച്ചു. കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂർ സർവകലാശാല വ്യക്തമാക്കി. ചോദ്യ പേപ്പർ ചോർച്ചയിൽ ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിലും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ബി സി എ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോർത്തിയത്. മാർച്ച് 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ. സർവകലാശാല സ്‌ക്വാഡ് പരിശോധനയിലാണ് ചോർത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സർവകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യ പേപ്പർ ചോർത്തിയതെന്ന് കണ്ടെത്തിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്