Connect with us

Uncategorized

ഇന്ത്യയിൽ രണ്ടരമാസത്തിനിടെ ക്രിസ്ത്യാനികൾക്കെതിരെ നടന്നത് 161 ആക്രമണങ്ങൾ

Published

on

Share our post

ന്യൂഡൽഹി: ഇന്ത്യയിൽ രണ്ടരമാസത്തിനിടെ ക്രിസ്ത്യൻ വിഭാഗത്തിനെതിരെ നടന്നത് 161 ആക്രമണങ്ങൾ. ക്രിസ്ത്യൻ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സിവിൽ സൊസൈറ്റി ഓർഗനൈസേഷനായ യുണൈറ്റഡ് ക്രിസ്‌ത്യൻ ഫോറം (യു.സി.എഫ്) ആണ് പ്രസ്‌തുത കണക്കുകൾ പുറത്തുവിട്ടത്.

രാജ്യത്ത് വലിയ തോതിൽ ക്രിസ്ത്യാനികളുടെ അവകാശങ്ങളും നീതിയും നിഷേധിക്കപ്പെടുന്നുവെന്ന് ഫോറം ചൂണ്ടിക്കാട്ടി. ജനുവരിയിൽ മാത്രമായി ക്രിസ്ത‌്യാനികൾക്കെതിരെ 70 അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഫോറം വെളിപ്പെടുത്തിയ വിവരങ്ങൾ പ്രകാരം ഫെബ്രുവരിയിൽ 62 അതിക്രമങ്ങളും മാർച്ച് മാസത്തിലെ 15 ദിവസങ്ങളിലായി 29 ആക്രമണങ്ങളും ക്രിസ്‌ത്യൻ വിഭാഗത്തിൽ പെടുന്നവർക്കെതിരെയും മത സ്ഥാപനങ്ങൾക്കെതിരെയുമായി നടന്നിട്ടുണ്ട്. നിർബന്ധിത മതപരിവർത്തനം, വ്യക്തിപരമായ അതിക്രമങ്ങൾ, പള്ളികൾക്കും പ്രാർത്ഥനാ യോഗങ്ങൾക്കും നേരെയുള്ള ആക്രമണം, ക്രിസ്‌ത്യൻ മതത്തിൽ വിശ്വസിക്കുന്നവർക്കെതിരെയുള്ള അതിക്രമം, ഒറ്റപ്പെടുത്തൽ, വ്യാജ ആരോപണങ്ങൾ തുടങ്ങിയ രീതികളിലാണ് അതിക്രമങ്ങൾ.

ഇതിനുപുറമെ 2024ലെ 75 ദിവസത്തിനുള്ളിൽ മതപരിവർത്തനം നടത്തിയെന്ന വ്യാജ ആരോപണത്തിൻ്റെ അടിസ്ഥാനത്തിൽ 122 ക്രിസ്ത്യാനികൾ തടവിലാക്കപ്പെടുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്ത‌ിട്ടുണ്ട്.

ക്രിസ്ത‌്യൻ മതം പിന്തുടരുന്നതിൻ്റെ പേരിൽ ഛത്തീസ്ഗഡിൽ ഏതാനും കുടുംബങ്ങൾക്ക് പൊതുകിണറിൽ നിന്ന് പ്രദേശവാസികൾ വെള്ളം നിഷേധിച്ചു. മത ആചാരപ്രകാരം ശവസംസ്കാരം നടത്താനുള്ള അനുമതി പോലും സംസ്ഥാനത്ത് ക്രിസ്ത്യാനികൾക്ക് നിഷേധിക്കപ്പെടുന്നതായി യു.സി.എഫ് ചൂണ്ടിക്കാട്ടി.

നാടുകടത്തുന്നതിന് സമാനമായി മൃതശരീരങ്ങൾ മണ്ണിലിട്ട് ദഹിപ്പിക്കുമെന്ന് പ്രദേശവാസികൾ ക്രിസ്‌ത്യാനികളെ ഭീഷണിപ്പെടുത്തുന്നതായും ഫോറം പറഞ്ഞു. ഉത്തർപ്രദേശിൽ സാമൂഹിക പരിപാടികളിൽ പങ്കെടുക്കുന്നതും ഇടപെടലുകൾ നടത്തുന്നതുമായ ക്രിസ്ത്യൻ വൈദികർക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും യു.സി.എഫ് ചൂണ്ടിക്കാട്ടി. 19 സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾ ജീവന് ഭീഷണി നേരിടുന്നുണ്ടെന്നും ഫോറം പറഞ്ഞു.

ക്രിസ്ത്യൻ വിഭാഗത്തിനെതിരെയുള്ള ഇത്തരം അതിക്രമങ്ങളിൽ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ആവശ്യപ്പെട്ടു. സമാധാനപരമായ തെരഞ്ഞെടുപ്പാണ് രാജ്യത്ത് നടക്കേണ്ടതെന്നും യു.സി.എഫ് വ്യക്തമാക്കി.


Share our post

Kannur

വീട്ടമ്മ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

കണ്ണൂർ: ഹൃദയഘാതത്തെ തുടർന്ന് വീട്ടിൽ കുഴഞ്ഞുവീണ വീട്ടമ്മ  കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. താവക്കര സുഹാഗിലെ റസിയ (66) ആണ് മരണപ്പെട്ടത്. പ്രമുഖ വസ്ത്ര വ്യാപാരി പി.ടി ഗഫൂറിന്റെ ഭാര്യയും കണ്ണൂരിലെ ദി ന്യൂസ്റ്റോർ സ്ഥാപന ഉടമ  ശാഹുൽ ഹമീദിന്റെ സഹോദരിയുമാണ്.മക്കൾ: റജ്ന റനിഷ, റിത. മരുമക്കൾ: ഡോ.ഫയിം, റിഖ്വാൻ, ഹസനത്ത് ഖലീൽ.മറ്റു സഹോദരങ്ങൾ: സറീന, ഫൗസിയ, പരേതനായ അൻവർ. ഖബറടക്കം നാളെ കാലത്ത് 9 ന് കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.


Share our post
Continue Reading

Kerala

സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശം തട്ടിപ്പ്: ക്ലിക്ക് ചെയ്ത് കുടുങ്ങരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

Published

on

Share our post

സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശങ്ങൾ വ‍ഴിയുള്ള തട്ടിപ്പുകളിൽ ക്ലിക്ക് ചെയ്ത് കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വാട്‌സ് ആപ്പ് വഴിയോ ഇമെയിൽ വഴിയോ വരുന്ന മെസേജിൽ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ സൗജന്യ റീചാർജ്ജ് ഓഫർ ലഭിക്കുമെന്ന സന്ദേശം വലിയതോതിൽ പ്രചരിക്കുന്നത് തട്ടിപ്പിന്റെ ഭാഗമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.കേരള മുഖ്യമന്ത്രിയുടെ പുതുവത്സര സമ്മാനമെന്ന പേരിലാണ് ഇപ്പോൾ പ്രചരിക്കുന്ന വ്യാജ സന്ദേശം. ഭരണകർത്താക്കളോ, രാഷ്ട്രീയ സാംസ്‌കാരിക നായകരോ, മൊബൈൽ സേവന ദാതാക്കളോ ഇത്തരത്തിലുള്ള ഒരു ഓഫർ മെസേജ് ക്ലിക്ക് ചെയ്യുന്നത് വഴി ജനങ്ങൾക്ക് നൽകുന്നില്ല എന്നും മുന്നറിയിപ്പിൽ പറയുന്നു.പലപ്പോഴും അപകടകരമായ മാൽവയറുകളോ വൈറസുകളോ വിവരങ്ങൾ ചോർത്താനുള്ള തട്ടിപ്പിന്റെ ഭാഗമായുള്ള ലിങ്കുകളോ ആകാം ഇവ. മൊബൈൽ പ്രൊവൈഡർമാരുടെ ഓഫറുകൾ സംബന്ധിച്ച് അതത് ഔദ്യോഗിക വെബ്‌സൈറ്റുകൾ പരിശോധിച്ചാൽ മനസിലാക്കാം. പൊതുജനങ്ങൾ ഇത്തരം ഫ്രീ ഓഫർ സന്ദേശങ്ങൾ കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിന് ഇരയാകരുതെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം വ്യാജ വാർത്തകളും ലിങ്കുകളും ഷെയർ ചെയ്യാതിരിക്കാനും ജാഗ്രത പുലർത്തേണ്ടതുണ്ട്.അതുപോലെ, മുഖ്യമന്ത്രിയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത് വ്യാജ ലോൺ പദ്ധതിയുടെ പേരിൽ വ്യാജ ലിങ്കുകൾ വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് തട്ടിപ്പാണെന്ന മുന്നറിയിപ്പുമുണ്ട്. ഇത്തരത്തിൽ ആധാർ, പാൻ നമ്പരുകൾ ലിങ്കിൽ നൽകിയാൽ ലോൺ നൽകുന്ന പദ്ധതിയില്ല. ഇതുപോലെയുള്ള വ്യാജലിങ്കുകളിൽ സ്വകാര്യ വിവരങ്ങൾ നൽകി തട്ടിപ്പിനിരയാകരുത്. ഇത്തരത്തിൽ വ്യാജവാർത്തകളും ലിങ്കുകളും നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.


Share our post
Continue Reading

Uncategorized

‘കൈകോർക്കാം വയനാടിനായി’; ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ കളക്ട്രേറ്റ് കൺട്രോൾ റൂമുമായി ബന്ധപ്പെടാം

Published

on

Share our post

വയനാട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിത ബാധിതർക്കായി കൈകോർക്കാൻ ആഹ്വാനം ചെയ്‌ത്‌ ജില്ലാ കളക്‌ടർ. വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം തുടങ്ങിയ അവശ്യ വസ്‌തുക്കൾ എത്തിക്കാനാണ് നിർദേശം. സന്നദ്ധരായ വ്യക്തികളും സംഘടനകളും കളക്ട്രേറ്റ് കൺട്രോൾ റൂമുമായി ബന്ധപ്പെടണം. 8848446621 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. പേക്ക് ചെയ്‌ത ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കണമെന്നാണ് നിർദേശം.


Share our post
Continue Reading

Trending

error: Content is protected !!