Kannur
വേനല്‍ച്ചൂടില്‍ കണ്ണൂര്‍ ; ജലക്ഷാമം രൂക്ഷം

കണ്ണൂർ: വേനല്‍ കടുത്തതോടെ ജില്ലയില്‍ പല സ്ഥലങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷം. മലയോരമേഖലയിലടക്കം വീടുകളിലെ കിണറുകള്‍ വറ്റി വരണ്ടു.പുഴകളും തോടുകളിലെയും ജലനിരപ്പ് താഴ്ന്നു. സ്വന്തമായി കിണറില്ലാത്തവരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ ജപ്പാന്‍ കുടിവെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്നവര്‍ക്ക് പലയിടത്തും ഇടയ്ക്കിടക്ക് വെള്ളം നിലയ്ക്കുന്ന അവസ്ഥയുണ്ട്.
ജലക്ഷാമത്തിന് പരിഹാരം കാണാന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. കിണറുകളിലെ ജലനിരപ്പ് കുറഞ്ഞ് തുടങ്ങിയത് ജനങ്ങളില്‍ ആശങ്കയുയർത്തുന്നുണ്ട്. ഏറ്റവും കൂടുതല്‍ കുടിവെള്ള ക്ഷാമം നേരിടുന്നത് മലയോര മേഖലയിലാണ്. ആദിവാസികള്‍ ആശ്രയിച്ചിരുന്ന കാഞ്ഞിരക്കൊല്ലി, വഞ്ചിയം വനത്തിലെ നീരുറവകള്‍ വറ്റി.
ഇതില്‍ പെപ്പിട്ടായിരുന്നു അവര്‍ വെള്ളംശേഖരിച്ചത്. ചപ്പാരപ്പടവ് മേഖലയിലെ പല സ്ഥലങ്ങളിലും ശുദ്ധജലം ലഭിക്കാനില്ല. നിടിയേങ്ങ, ചേപ്പറമ്പ്, മലപ്പട്ടം, കരയത്തുംചാല്‍ മേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. നിടിയേങ്ങ സ്വാമിമഠം, ചുഴലി ഭഗവതിക്ഷേത്രം എന്നിവയുടെ പരിസരങ്ങളിലെ വീടുകളിലെ കിണറുകളെല്ലാം വറ്റി. കേളകം, കണിച്ചാര്‍ മേഖലയിലെ കിണറുകളിലും വെള്ളമില്ല.
പുഴകളിലെയും തോടുകളിലെയും വെള്ളം വറ്റിയതോടെ കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാതെ കര്‍ഷകരും ദുരിതത്തിലാണ്. പച്ചക്കറികള്‍ക്ക് ആവശ്യമായ വെള്ളം എത്താത്തതിനാല്‍ വിളകളെല്ലാം ഉണങ്ങി. വാഴക്കര്‍ഷകരാണ് ഏറെ ദുരിതത്തില്‍. കടുത്ത വെയിലില്‍ വാഴകള്‍ ഉണങ്ങി നശിക്കുകയും കുലച്ച വാഴകള്‍ നിലം പൊത്തുകയും ചെയ്തു. ബാങ്കില്‍ നിന്നുംമറ്റും വായ്പ എടുത്താണ് പലരും കൃഷി ചെയ്യുന്നത്. ഇതോടെ ഇവരും കനത്ത സാമ്ബത്തിക പ്രയാസത്തിലാണ്. വയലുകളില്‍ വേനല്‍ക്കാലത്ത് കൃഷി ചെയ്ത പച്ചക്കറികളും ജലക്ഷാമംമൂലം പ്രതിസന്ധിയിലാണ്.
ജില്ലയില്‍ പല പഞ്ചായത്ത് പരിധിക്കുള്ളിലും പൊതുകിണറുകള്‍ ഉണ്ടെങ്കിലും ഇത് സംരക്ഷിക്കപ്പെടുന്നില്ല. പലതും കാടുമൂടിയ അവസ്ഥയിലാണ്. കിണറുകളിലെ ചെളി കോരാത്തതിനാല്‍ ജലലഭ്യതയും കുറവാണ്. ഇത്തരം പരിസരങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ വന്ന് തമ്ബടിച്ച് കിണറുകളില്‍ പ്ലാസ്റ്റിക് കുപ്പികളും മദ്യകുപ്പികളിം സിഗരറ്റുമെല്ലാം നിക്ഷേപിക്കുന്ന സാഹചര്യവുമുണ്ട്. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ പഞ്ചായത്തുകളിലെ പൊതുകിണറുകള്‍ വൃത്തിയാക്കുനാള്ള ഒരുക്കത്തിലാണ് അധികൃതരും നാട്ടുകാരും.
Kannur
ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
Kannur
കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
Kannur
നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.
വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്