Connect with us

Kannur

വേനല്‍ച്ചൂടില്‍ കണ്ണൂര്‍ ; ജലക്ഷാമം രൂക്ഷം

Published

on

Share our post

കണ്ണൂർ: വേനല്‍ കടുത്തതോടെ ജില്ലയില്‍ പല സ്ഥലങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷം. മലയോരമേഖലയിലടക്കം വീടുകളിലെ കിണറുകള്‍ വറ്റി വരണ്ടു.പുഴകളും തോടുകളിലെയും ജലനിരപ്പ് താഴ്ന്നു. സ്വന്തമായി കിണറില്ലാത്തവരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ ജപ്പാന്‍ കുടിവെള്ളത്തെ മാത്രം ആശ്രയിച്ച്‌ കഴിയുന്നവര്‍ക്ക് പലയിടത്തും ഇടയ്ക്കിടക്ക് വെള്ളം നിലയ്ക്കുന്ന അവസ്ഥയുണ്ട്.

ജലക്ഷാമത്തിന് പരിഹാരം കാണാന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. കിണറുകളിലെ ജലനിരപ്പ് കുറഞ്ഞ് തുടങ്ങിയത് ജനങ്ങളില്‍ ആശങ്കയുയർത്തുന്നുണ്ട്. ഏറ്റവും കൂടുതല്‍ കുടിവെള്ള ക്ഷാമം നേരിടുന്നത് മലയോര മേഖലയിലാണ്. ആദിവാസികള്‍ ആശ്രയിച്ചിരുന്ന കാഞ്ഞിരക്കൊല്ലി, വഞ്ചിയം വനത്തിലെ നീരുറവകള്‍ വറ്റി.

ഇതില്‍ പെപ്പിട്ടായിരുന്നു അവര്‍ വെള്ളംശേഖരിച്ചത്. ചപ്പാരപ്പടവ് മേഖലയിലെ പല സ്ഥലങ്ങളിലും ശുദ്ധജലം ലഭിക്കാനില്ല. നിടിയേങ്ങ, ചേപ്പറമ്പ്, മലപ്പട്ടം, കരയത്തുംചാല്‍ മേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. നിടിയേങ്ങ സ്വാമിമഠം, ചുഴലി ഭഗവതിക്ഷേത്രം എന്നിവയുടെ പരിസരങ്ങളിലെ വീടുകളിലെ കിണറുകളെല്ലാം വറ്റി. കേളകം, കണിച്ചാര്‍ മേഖലയിലെ കിണറുകളിലും വെള്ളമില്ല.

പുഴകളിലെയും തോടുകളിലെയും വെള്ളം വറ്റിയതോടെ കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാതെ കര്‍ഷകരും ദുരിതത്തിലാണ്. പച്ചക്കറികള്‍ക്ക് ആവശ്യമായ വെള്ളം എത്താത്തതിനാല്‍ വിളകളെല്ലാം ഉണങ്ങി. വാഴക്കര്‍ഷകരാണ് ഏറെ ദുരിതത്തില്‍. കടുത്ത വെയിലില്‍ വാഴകള്‍ ഉണങ്ങി നശിക്കുകയും കുലച്ച വാഴകള്‍ നിലം പൊത്തുകയും ചെയ്തു. ബാങ്കില്‍ നിന്നുംമറ്റും വായ്പ എടുത്താണ് പലരും കൃഷി ചെയ്യുന്നത്. ഇതോടെ ഇവരും കനത്ത സാമ്ബത്തിക പ്രയാസത്തിലാണ്. വയലുകളില്‍ വേനല്‍ക്കാലത്ത് കൃഷി ചെയ്ത പച്ചക്കറികളും ജലക്ഷാമംമൂലം പ്രതിസന്ധിയിലാണ്.

ജില്ലയില്‍ പല പഞ്ചായത്ത് പരിധിക്കുള്ളിലും പൊതുകിണറുകള്‍ ഉണ്ടെങ്കിലും ഇത് സംരക്ഷിക്കപ്പെടുന്നില്ല. പലതും കാടുമൂടിയ അവസ്ഥയിലാണ്. കിണറുകളിലെ ചെളി കോരാത്തതിനാല്‍ ജലലഭ്യതയും കുറവാണ്. ഇത്തരം പരിസരങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ വന്ന് തമ്ബടിച്ച്‌ കിണറുകളില്‍ പ്ലാസ്റ്റിക് കുപ്പികളും മദ്യകുപ്പികളിം സിഗരറ്റുമെല്ലാം നിക്ഷേപിക്കുന്ന സാഹചര്യവുമുണ്ട്. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ പഞ്ചായത്തുകളിലെ പൊതുകിണറുകള്‍ വൃത്തിയാക്കുനാള്ള ഒരുക്കത്തിലാണ് അധികൃതരും നാട്ടുകാരും.


Share our post

Kannur

കണ്ണൂർ വനിതാ ജയിലിൽ തടവുകാരിക്ക് നേരെ ഷെറിൻ കാരണവരുടെ പരാക്രമം

Published

on

Share our post

കണ്ണൂര്‍: ഭാസ്‌ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍ കാരണവര്‍ക്കെതിരെ സഹതടവുകാരിയെ കയ്യേറ്റം ചെയ്തതിന് കേസെടുത്തു. വനിതാ ജയിലിലെ എഫ്-1/24 തടവുകാരി കാനേ സിംപോ ജൂലി(33)നെയാണ്24 ന് രാവിലെ 7.45 ന് ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്‌നയും ചേര്‍ന്ന് മര്‍ദ്ദിച്ചതെന്നാണ് പരാതി.സംഭവത്തില്‍ തടവുകാരിക്ക് പരിക്കേറ്റു. മര്‍ദ്ദനമേറ്റ തടവുകാരി വനിതാ ജയില്‍ സൂപ്രണ്ടിന് നല്‍കിയ പരാതി സൂപ്രണ്ട് ടൗണ്‍ പോലീസിന് കൈമാറുകയായിരുന്നു.ഇന്നലെ വൈകുന്നേരം  പോലീസ് ജയിലിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുകയായിരുന്നു. ഷെറിനെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായിരിക്കെയാണ് പുതിയ സംഭവം.


Share our post
Continue Reading

Kannur

പയ്യന്നൂരിൽ മാരക മയക്ക്മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പിടികൂടി

Published

on

Share our post

തളിപ്പറമ്പ :പയ്യന്നൂരിൽ മാരക മയക്ക് മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പിടികൂടി. യുവാക്കളിൽ നിന്നും പിടികൂടിയത് 40 ഗ്രാമിന് മുകളിൽ MDMA യാണ്. കണ്ണൂർ തളിപ്പറമ്പ് ചുടല സ്വദേശി മുഹമ്മദ് അഫ്രീദി (24), തളിപ്പറമ്പ് സ്വദേശി മുഹമ്മദ് ദിൽഷാദ് (30) എന്നിവരാണ് ബ്ലാക്ക് ഇന്നോവ കാറിൽ കടത്തുകയായിരുന്ന മയക്കു മരുന്നുമായി പോലീസിൻ്റെ പിടിയിലായത്.പയ്യന്നൂർ കണ്ടോത്ത് കോത്തായി മുക്കിൽ നിന്നും വാഹന പരിശോധനയ്ക്കി ടയിലാണ് മയക്കുമരുന്നുമായി യുവാക്കളെ പോലീസ് പിടി കൂടിയത്. മംഗലാപുരത്ത് നിന്നും തളിപ്പറമ്പ് ഭാഗത്ത് വില്പനയ്ക്കായി കൊണ്ട് പോകുന്നതിനിടയിലാണ് MDMA യുമായി യുവാക്കളെ പോലീസ് പിടികൂടിയത്. കണ്ണൂർ റൂറൽ എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ സഹായത്തോടെയാണ് പയ്യന്നൂർ എസ് എച്ച് ഓ ശ്രീഹരി കെ പിയും സംഘവും യുവാക്കളെ പിടികൂടിയത്.


Share our post
Continue Reading

Kannur

കണ്ണൂർ നഗരത്തിൽ രാത്രി മാലിന്യം തള്ളാനെത്തിയവരെ വീണ്ടും പൊക്കി

Published

on

Share our post

കണ്ണൂര്‍: നഗരത്തില്‍ മാലിന്യം തള്ളാനെത്തിയ മൂന്നുപേരെയും മൂന്ന് ഇരുചക്ര വാഹനങ്ങളും കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം പിടികൂടി. എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി പദ്മരാജന്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ജി അനിത, ഷഫീർ അലി  എന്നിവരുടെ നേതൃത്വത്തിലാണ്പിടികൂടിയത്. ബുധനാഴ്ച രാത്രി 8.30ഓടെ രാജീവ്ഗാന്ധി റോഡില്‍ മാലിന്യം തള്ളാനെത്തിയ പ്രതികളെ പിടികൂടിയത്.സ്ഥാപനത്തിലെ മാലിന്യം തള്ളിയ മാര്‍ക്കറ്റില്‍ ലാല ഡൈ വര്‍ക്‌സ് നടത്തുന്ന തില്ലേരി രാട്ടോട ഹൗസില്‍ അവിനാഷ് (27), കെ.എന്‍ ക്വയര്‍ സെന്റര്‍ നടത്തുന്ന തളാപ്പ് ഷാ നിവാസില്‍ ഷാജിത്ത് (58), വീട്ടില്‍ നിന്നുള്ള മാലിന്യം തള്ളിയ താളിക്കാവ് ഓമന ഹൗസില്‍ നറോട്ട് സിങ് (57) എന്നിവരെയാണ് പിടികൂടിയത്.

കഴിഞ്ഞ ശനിയാഴ്ച വൈഡൂര്യ ടൂറിസ്റ്റ് ഹോമില്‍ നിന്നും പാമ്പേഴ്‌സ് ഉള്‍പ്പെടെ തള്ളുന്നതിനിടെ ഇവിടത്തെ ജീവനക്കാരെയും സ്‌കൂട്ടറും പിടികൂടിയിരുന്നു. കോര്‍പ്പറേഷന്‍ ഭരണസമിതിയും ആരോഗ്യവിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടും പല സ്ഥാപനങ്ങളും ഇരുട്ടിന്റെ മറവില്‍ പ്ലാസ്റ്റിക് ബാഗുകളിലും ചാക്കുകളിലുമായി ഭക്ഷണാവിശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും പൊതുസ്ഥലങ്ങളില്‍ തള്ളുന്നത് പതിവായിരിക്കുകയാണ്.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍പിടിച്ചെടുത്ത വാഹനങ്ങള്‍ ആര്‍ഡിഒ മുഖേന കൈമാറി കണ്ടുകെട്ടുന്ന നടപടി സ്വീകരിച്ചിട്ടും ആളുകള്‍ മാലിന്യം തള്ളുന്നത് പതിവായതിനെ തുടര്‍ന്നാണ് നൈറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കിയത്.വരും ദിവസങ്ങളിലും പുലര്‍ച്ചെ വരെ കര്‍ശന പരിശോധന തുടരുമെന്ന ആരോഗ്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ എം.പി രാജേഷ്, സെക്രട്ടറി വിനു സി. കുഞ്ഞപ്പന്‍ എന്നിവര്‍ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!