Connect with us

Kerala

നഴ്‌സിങ് പ്രവേശനപരീക്ഷ വേണ്ടെന്നുെവച്ച് സർക്കാർ

Published

on

Share our post

തിരുവനന്തപുരം: ഇക്കുറി ബി.എസ്‌സി. നഴ്‌സിങ് പ്രവേശനപരീക്ഷ വേണ്ടെന്നുെവച്ച് സംസ്ഥാനസർക്കാർ. ഇക്കാര്യത്തിൽ കൂടുതൽ ആലോചനകൾ വേണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ദേശീയ നഴ്‌സിങ് കൗൺസിൽ കഴിഞ്ഞവർഷംതന്നെ നിർദേശിച്ചിരുന്നെങ്കിലും ഇനിയും പല സംസ്ഥാനവും എൻട്രൻസ് പരീക്ഷ ഏർപ്പെടുത്തിയിട്ടില്ല.

നഴ്‌സിങ് കൗൺസിൽ നിർദേശത്തെത്തുടർന്ന് പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഇത്തവണ നഴ്‌സിങ് പ്രവേശനമെന്ന് നേരത്തേ ആരോഗ്യമന്ത്രി അറിയിച്ചിരുന്നതാണ്. ഇതുസംബന്ധിച്ച ഫയൽ ആരോഗ്യമന്ത്രിയുടെ ഓഫീസിൽ എത്തിയിരുന്നെങ്കിലും പരീക്ഷനടത്തിപ്പ് ഏത് ഏജൻസിയെ ഏൽപ്പിക്കണം എന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുത്തിരുന്നില്ല.

പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലല്ലാതെ നടത്തുന്ന കോഴ്‌സുകൾക്ക് അംഗീകാരം നൽകില്ലെന്നും കുട്ടികൾക്ക് രജിസ്‌ട്രേഷൻ അനുവദിക്കില്ലെന്നുമായിരുന്നു ദേശീയ നഴ്‌സിങ് കൗൺസിൽ അറിയിച്ചിരുന്നത്. കഴിഞ്ഞവർഷം പ്രവേശനനടപടികൾ തുടങ്ങിയതിനാൽ ഇളവ് തേടുകയായിരുന്നു.

പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽനിന്ന് എൽ.ബി.എസ്. സെന്ററാണ് നിലവിൽ പ്രവേശനനടപടികൾ പൂർത്തിയാക്കുന്നത്. സർക്കാർ കോളേജുകളിലെ മുഴുവൻ സീറ്റിലും സ്വാശ്രയ കോളേജുകളിലെ പകുതി സർക്കാർ സീറ്റുകളിലേക്കുമാണ് ഈ റാങ്ക് ലിസ്റ്റിൽനിന്ന് കുട്ടികളെ അലോട്ട്ചെയ്യുന്നത്.

അസോസിയേഷനുകൾ പിന്മാറി

മാനേജ്‌മെന്റ് സീറ്റുകളിലേക്ക് സ്വകാര്യ നഴ്‌സിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷനുകൾ പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാണ് പ്രവേശനം നടത്തിയിരുന്നത്. ഇക്കുറി അസോസിയേഷന്റെ നേതൃത്വത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി കേന്ദ്രീകൃത പ്രവേശനം നടത്തേണ്ടതില്ലെന്ന് അസോസിയേഷനുകൾ തീരുമാനിച്ചിട്ടുണ്ട്.

അപേക്ഷാഫീസിന് ജി.എസ്.ടി. നൽകണമെന്ന് സർക്കാർ നിലപാടെടുത്തതോടെയാണിത്. മാനേജ്‌മെന്റ് സീറ്റുകളിൽ പ്രവേശനം ലഭിക്കണമെങ്കിൽ ഇക്കുറി വിദ്യാർഥികൾ അതത് കോളേജുകളിൽ അപേക്ഷ നൽകേണ്ടിവരും.


Share our post

Kerala

ചരിത്രത്തിൽ ആദ്യമായി സ്വർണവില പവന് 70,000 കടന്നു

Published

on

Share our post

ചരിത്രത്തിൽ ആദ്യമായി സ്വർണവില 70,000 കടന്നു.പവന് 200 രൂപ കൂടി 70,160 രൂപയായി. മൂന്ന് ദിവസത്തിനിടെ 3,840 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 8,770 രൂപയാണ് നിലവില്‍ നല്‍കേണ്ടത്. യു.എസ്-ചൈന വ്യാപാരയുദ്ധം രൂക്ഷമായതോടെ രാജ്യാന്തര സ്വര്‍ണം റെക്കോഡ് തകര്‍ത്ത് കുതിക്കുകയാണ്. സ്വർണത്തിന്‍റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും. അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.


Share our post
Continue Reading

Kerala

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍

Published

on

Share our post

വയനാട്: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ഭൂമി സര്‍ക്കാര്‍ ഔദ്യോഗികമായി ഏറ്റെടുത്തു. ജില്ലാ കലക്ടര്‍ ഡോ. മേഘശ്രീ എസ്‌റ്റേറ്റ് ഭൂമിയില്‍ നോട്ടീസ് പതിച്ചു. നാളെ മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് കലക്ടര്‍ വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ട 17 കോടി രൂപ ട്രഷറി മുഖാന്തിരം അടച്ചെന്ന് റവന്യൂ മന്ത്രി കെ രാജനും അറിയിച്ചു. കലക്ടര്‍ അടക്കം റവന്യു വകുപ്പിന്റെ ഒരു സംഘം എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ ക്യാംപ് ചെയ്യുകയാണ്. സര്‍വേയര്‍മാര്‍ ഉള്‍പ്പടെ ഇക്കൂട്ടത്തില്‍ ഉണ്ട്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ആധികാരികമായി ടൗണ്‍ഷിപ്പിന് വേണ്ടി ഏറ്റെടുത്തുകൊണ്ടുള്ള ശിലാഫലകം അവിടെ പ്രതിഷ്ഠിച്ച് നടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.


Share our post
Continue Reading

Kerala

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പിന്‍വലിച്ചു: റെയില്‍വേക്ക് ലാഭം 8,913 കോടി

Published

on

Share our post

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പിന്‍വലിക്കുക വഴി റെയില്‍വേ അഞ്ച് വര്‍ഷത്തില്‍ 8,913 കോടി രൂപയുടെ അധിക വരുമാനം നേടിയെന്ന് റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളില്‍ സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കണ്‍സെഷന്‍ പുനസ്ഥാപിക്കണമെന്ന് പാര്‍ലമെന്റില്‍ നിരവധി തവണ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓരോ യാത്രക്കാര്‍ക്കും ശരാശരി 46 ശതമാനം കണ്‍സെഷന്‍ നിലവില്‍ തന്നെ റെയില്‍വേ നല്‍കുന്നുണ്ടെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നു. 60 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്‍മാര്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും 58 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും 40 മുതല്‍ 50 ശതമാനം വരെ ഇളവുകളാണ് എല്ലാ ക്ലാസുകളിലുമുള്ള ട്രെയിന്‍ ടിക്കറ്റുകളില്‍ റെയില്‍വേ നല്‍കിയിരുന്നത്. 2020 മാര്‍ച്ച് 20നാണ് ഇത് അവസാനിപ്പിച്ചത്. 2020 മാര്‍ച്ച് 20നും 2025 ഫെബ്രുവരി 28നുമിടയില്‍ 31.35 കോടി മുതിര്‍ന്ന പൗരന്മാര്‍യാത്ര ചെയ്തിട്ടുണ്ടെന്നും ഇവരില്‍ നിന്ന് 8,913 വരുമാനം നേടിയെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!