MATTANNOOR
ഓണ്‍ലൈൻ ലോണ്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതിയെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു

മട്ടന്നൂർ: മട്ടന്നൂര്‍ വെളിയബ്രയില്‍ താമസിക്കുന്ന യുവാവിന് ഓണ്‍ ലൈന്‍ ലോണ്‍ വാഗ്ദാനം ചെയ്തു ഒരുലക്ഷത്തി പതിനേഴായിരം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ കാഞ്ഞങ്ങാട് ആറങ്ങാടിയില്‍ നിന്നും മട്ടന്നൂര്‍ സി.
ഐ അഭിലാഷും എസ്. ഐ പ്രശാന്തും ചേര്‍ന്ന് വെളളിയാഴ്ച്ച രാവിലെ എട്ടുമണിക്ക് അറസ്റ്റു ചെയ്തു.
കാഞ്ഞങ്ങാട് ആറങ്ങാടി സ്വദേശി മുഹമ്മദ് ഹനീഫിനെ(29)യാണ് പൊലിസ് അറസ്റ്റു ചെയ്തത്.
വെളിയബ്ര സ്വദേശിയുടെ പരാതിയിലാണ് ഓണ്‍ലൈന്‍ തട്ടിപ്പു സംഘത്തിലെ യുവാവിനെ പിടികൂടിയത്. ഒരുലക്ഷം രൂപ ഓണ്‍ലൈന്‍ വായ്പ നല്‍കുന്നതിനായാണ് പലതവണകളായി പ്രൊസസിങ് ഫീസെന്ന പേരില്‍ പണം തട്ടിയെടുത്തത്.കഴിഞ്ഞ ഫെബ്രുവരി 29-നാണ് വാട്‌സ് ആപ്പിലൂടെ കണ്ട പരസ്യത്തെ തുടര്‍ന്ന് വെളിയബ്ര സ്വദേശി രണ്ടു ലക്ഷം രൂപ ലോണിനായി അപേക്ഷിച്ചത്. പ്രൊസസിങ് ഫീസായി നാലുതവണകളായി പണം അയച്ചു നല്‍കുകയായിരുന്നു. പിന്നീട് ലോണ്‍ ലഭിക്കുകയോ നല്‍കിയ പണം തിരിച്ചു നല്‍കുകയോ ചെയ്യാത്തതിനെ തുടര്‍ന്നാണ് മട്ടന്നൂര്‍ പൊലിസില്‍ പരാതി നല്‍കിയത്.
ഡല്‍ഹിയില്‍ അയച്ച പണം പിടിയിലായ കാഞ്ഞങ്ങാട് സ്വദേശിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പിന്നീട് പണം ഇയാള്‍ തന്റെ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തു. ഇയാള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മറ്റു തട്ടിപ്പുകള്‍ നടത്തിയതിനെ കുറിച്ചു പൊലിസ് അന്വേഷിച്ചുവരികയാണ്.
മുഹമ്മദ് ഹനീഫ് ഓണ്‍ലൈന്‍ തട്ടിപ്പുസംഘത്തിലെ കേവലമൊരു കണ്ണിയാണെന്നാണ് പൊലിസ് പറയുന്നത്. ഇയാള്‍ക്കു പിന്നില്‍ വന്‍ സംഘം തന്നെ പ്രവര്‍ത്തിച്ചുവരുന്നതായി പൊലിസ് സംശയിക്കുന്നുണ്ട്. ഇവര്‍ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്‍കി നിരവധി പേരെ കബളിപ്പിച്ചു പണം കവര്‍ന്നതായി വിവരമുണ്ടെന്നും ഈക്കാര്യം വരും ദിവസങ്ങളില്‍ അന്വേഷിച്ചുവരികയാണെന്ന് കൂത്തുപറമ്പ് എ.സി.പി കെ. വി വേണുഗോപാല്‍ അറിയിച്ചു.കഴിഞ്ഞ ദിവസം ഇതിനുസമാനമായി ടെലഗ്രാമില്‍ വ്യാജപരസ്യം കണ്ട് മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിന് പണം നല്‍കിയ മട്ടന്നൂര്‍ സ്വദേശിക്ക് ഇരുപത്തിയഞ്ചായിരം രൂപ നഷ്ടമായിരുന്നു.
ആവശ്യപ്പെട്ട തുക ലഭിച്ചതിനു ശേഷവും ഓര്‍ഡര്‍ ചെയ്്ത മൊബൈല്‍ ഫോണ്‍ ലഭിക്കുന്നതിനായി വീണ്ടും കൂടുതല്‍ പണം ആവശ്യപ്പെടുകയായിരുന്നു. പിന്നീട് മൊബൈല്‍ ഫോണ്‍ നല്‍കാതെ കബളിപ്പിച്ചതിനെ തുടര്‍ന്നാണ് പൊലിസില്‍ പരാതി നല്‍കിയത്. വ്യാജ ഇ-കൊമേഴ്‌സ് വെബ് സൈറ്റുകള്‍ സൃഷ്ടിച്ചു ആകര്‍ഷകമായ വിലക്കുറവുകളും ഓഫറുകളും നല്‍കി ആളുകളെ വലവീശി പണം തട്ടുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് കണ്ണൂര്‍ സൈബര്‍ പൊലിസ് അറിയിച്ചു. ഇ കൊമേഴ്‌സ് വെബ് സൈറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ പണം കൈമാറാന്‍ ഇടപാടുകാര്‍ ശ്രദ്ധിക്കണമെന്ന് കണ്ണൂര്‍ സൈബര്‍ സെല്‍ സി. ഐ സനല്‍കുമാര്‍മുന്നറിയിപ്പു നല്‍കി.
MATTANNOOR
വാഹന മോഷ്ടാവ് മട്ടന്നൂർ പോലീസിന്റെ പിടിയിൽ


മട്ടന്നൂർ: ചാവശ്ശേരിയിൽ സ്‌കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതിയെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വെച്ച് മട്ടന്നൂർ പോലീസ് പിടികൂടി.തൃശൂർ മേലെപുരക്കൽ അഭിജിത് (22) ആണ് പിടിയിലായത്. മാർച്ച് 19 നു രാവിലെ ചാവശ്ശേരി വർക്ക്‌ഷോപ്പിൽ നിർത്തിയിട്ട ആക്റ്റീവ സ്കൂട്ടറാണ് മോഷണം പോയത്. തുടർന്ന് മട്ടന്നൂർ പോലീസ് 65 ഓളം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പാലക്കാട് ആർ.പി.എഫിന്റെ സഹായത്തോടെ പാലക്കാട് റയിൽവേ സ്റ്റേഷനിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം, എറണാകുളം സെൻട്രൽ, കുന്നത്ത് നാട് പോലീസ് സ്റ്റേഷനുകളിൽ വാഹന മോഷണ കേസുകളിലെ പ്രതിയാണ് അഭിജിത്. മട്ടന്നൂർ പോലീസ് ഇൻസ്‌പെക്ടർ അനിൽ എം ന്റെ നേതൃത്തത്തിൽ എസ്.ഐ ലിനീഷ്,സിവിൽ പോലീസ് ഓഫീസർ മാരായ രതീഷ് കെ. ഷംസീർ അഹമ്മദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
MATTANNOOR
കണ്ണൂർ-ബെംഗളൂരു എയർ ഇന്ത്യ എക്സ്സ്പ്രസ് സർവീസ് ഏപ്രിൽ അഞ്ച് മുതൽ


മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ബെംഗളൂരുവിലേക്ക് ഏപ്രിൽ 5 മുതൽ സർവീസ് നടത്തും. സമ്മർ ഷെഡ്യൂ ളിൽ ഉൾപ്പെടുത്തി ആഴ്ചയിൽ 2 ദിവസമാണു (ശനി, ഞായർ) സർവീസ്. വിന്റർ ഷെഡ്യൂളിൻ്റെ അവസാനം, ജനുവരി 3 മുതൽ എയർ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂർ-ബെംഗളൂരു സെക്‌ടറിൽ ആഴ്‌ചയിൽ ഒരു ദിവസം സർവീസ് നടത്തിയിരുന്നു. മുൻപ് ഇതേ റൂട്ടിൽ പ്രതിദിന സർവീസ് നടത്തിയിരുന്നു.
MATTANNOOR
മട്ടന്നൂരിനെ സമ്പൂർണ്ണ രോഗ രഹിത നഗരസഭയാക്കും


മട്ടന്നൂർ: മട്ടന്നൂരിനെ സമ്പൂർണ്ണ രോഗരഹിത നഗരമാക്കാൻ പദ്ധതിയുമായി നഗരസഭ ബഡ്ജറ്റ്. ഹെല്‍ത്ത് ഈസ് വെല്‍ത്ത്’ സമഗ്ര ആരോഗ്യപദ്ധതിക്ക് 50 ലക്ഷം രൂപ വകയിരുത്തി. 30 മുതല്‍ 50 വയസ് വരെയുള്ളവരെ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കി ആവശ്യമുള്ളവർക്ക് ചികിത്സ ഉറപ്പുവരുത്തും. കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതികളെ കോർത്തിണക്കി ബോധവല്‍ക്കരണ പ്രവർത്തനങ്ങള്‍, വ്യായാമം എന്നിവയിലൂടെ രോഗ രഹിതസമൂഹം സൃഷ്ടിക്കാനാണ് പദ്ധതി. 92.08 കോടി രൂപ വരവും 84.95 കോടി രൂപ ചെലവും 7.13 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് ഉപാദ്ധ്യക്ഷ ഒ.പ്രീത അവതരിപ്പിച്ചത്. പഴം പച്ചക്കറി മത്സ്യ മാർക്കറ്റ് പൂർത്തീകരിക്കുന്നതിന് 18 കോടി രൂപ വകയിരുത്തി. നഗരസഭാ മിനി സ്റ്റേഡിയത്തിന്റെ നവീകരണത്തിന് 50 ലക്ഷം രൂപയും നീക്കിവച്ചു. നഗരസഭയുടെ നികുതി വരുമാനം വർദ്ധിപ്പിക്കുന്നതിന് ‘ ടാക്സ് പ്ലസ് പ്ലാൻ പ്ലസ് ‘ എന്ന പദ്ധതി നടപ്പാക്കും. വസ്തുനികുതി പൂർണമായും അടക്കുന്ന വാർഡിന് 10 ലക്ഷം രൂപ പ്രത്യേകം അനുവദിക്കും. റോഡുകളുടെ നവീകരണത്തിന് 4.8 കോടി രൂപയും തലശ്ശേരി, ഇരിട്ടി റോഡ് സൗന്ദര്യവല്‍ക്കരണത്തിന് 50 ലക്ഷം രൂപയും വകയിരുത്തി. ഹരിത ടൗണുകളുടെയും സ്‌നേഹാരാമങ്ങളുടെ വിപുലീകരണത്തിന് ആറുലക്ഷവും രൂപയും നീക്കിവച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നാലു കുളങ്ങളുടെ നവീകരണത്തിന് മൂന്നു കോടി 30 ലക്ഷം രൂപ അനുവദിച്ചു. വന്യമൃഗശല്യം തടയാൻ സ്റ്റീല്‍ ഫെൻസിംഗ് സ്ഥാപിക്കാൻ 10 ലക്ഷം രൂപയും അനുവദിച്ചു. യോഗത്തില്‍ ചെയർമാൻ എൻ.ഷാജിത്ത് അദ്ധ്യക്ഷനായി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്