Connect with us

Kerala

എൻജിനീയറിങ് -മെഡിക്കൽ പ്രവേശന പരീക്ഷാ പരിശീലനം ഏപ്രില്‍ ഒന്ന് മുതല്‍ കൈറ്റ് വിക്ടേഴ്സിൽ 

Published

on

Share our post

തിരുവനന്തപുരം: പൊതുപ്രവേശന പരീക്ഷാ പരിശീലന പ്രോഗ്രാം കൈറ്റ് വിക്ടേഴ്സിൽ 2024 ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കും. താൽപര്യവും, കഴിവും ഉണ്ടായിട്ടും പിന്തുണ ഇല്ലാത്തതുകൊണ്ട് പൊതുപ്രവേശന പരീക്ഷകളിൽ പിന്തള്ളപ്പെട്ടു പോകുന്ന ഒരു വലിയ വിഭാഗം കുട്ടികൾ കേരളത്തിലുണ്ട്. അവർക്ക് കോച്ചിംഗ് സെന്ററുകളിലോ മറ്റോ പോയി പരിശീലനം നേടാൻ കഴിയില്ല. അത്തരക്കാരെ പരീക്ഷകൾക്ക് സജ്ജരാക്കുന്നതിനുള്ള പിന്തുണ ഒരുക്കുകയാണ് കൈറ്റ് വിക്ടേഴ്സിലൂടെയെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എല്ലാ വിദ്യാർഥികൾക്കും തുല്യ അവസരമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനായാണ് പൊതുപ്രവേശന പരീക്ഷയിൽ അധിഷ്ഠിതമായ ഒരു പരിപാടി വിക്ടേഴ്സിൽ ആരംഭിക്കുന്നത്. പഠിച്ച ആശയങ്ങൾ ഉറപ്പിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കും തൊഴിൽ പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കും ഈ സൗകര്യം ഉപയോഗിക്കാനാവും. ദേശീയ മത്സര പരീക്ഷകൾക്ക് നൽകുന്ന ചോദ്യങ്ങൾ കുട്ടി പഠിച്ച പാഠപുസ്തകത്തിൽ നിന്നുതന്നെയാണ് എന്ന് ഉറപ്പിക്കുകയും അതിലൂടെ അവരിൽ ആത്മവിശ്വാസം ഉണ്ടാകുകയും ചെയ്യുന്ന തരത്തിലാണ് പരിശീലന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

ഒരു ചോദ്യത്തിന്റെ ഉത്തരത്തിന് നൽകുന്ന ഓപ്ഷനുകളിലൂടെ മറ്റ് നാല് ആശയങ്ങൾ കൂടി പഠിക്കുന്ന തരത്തിൽ ക്രമീകരിച്ചിട്ടുണ്ട്. പഴയ ചോദ്യപേപ്പറുകളുടെ ഉത്തരങ്ങൾക്കൊപ്പം പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തിയാവും അവതരിപ്പിക്കുക. ടെലികാസ്ററ് ചെയ്യുന്നതോടൊപ്പം കുട്ടികൾക്ക് പരിശീലനത്തിനുള്ള പ്രത്യേക ഓൺലൈൻ പ്ലാറ്റ്ഫോമും ഉണ്ടായിരിക്കും.

ചോദ്യാവലികൾ, അസൈൻമെന്റുകൾ, മോക് ടെസ്റ്റ് എന്നിവ ചെയ്യുന്നതിന് ഈ ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോഗിക്കാം. വരുന്ന വർഷം ഓൺലൈൻ മെന്റർഷിപ്പ് നൽകി കുട്ടികളെ പരീക്ഷയ്ക്ക് സജ്ജമാക്കാനുള്ള രീതി കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. തുടക്കത്തിൽ സയൻസ് വിഷയങ്ങളായ കണക്ക്, രസതന്ത്രം, ഭൗതികശാസ്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ക്ലാസുകൾ തയ്യാറാക്കുന്നത്. കേരളത്തിലെ ഈ വിഷയങ്ങളിൽ വിദഗ്ദ്ധരായ അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്. ഓരോ വിഷയത്തിനും ഒരു മണിക്കൂർ വീതമുള്ള 30 മണിക്കൂർ ക്ലാസുകളാണ് ടെലികാസ്റ്റ് ചെയ്യുക. അതിനെ തുടർന്ന് മോക്ക് ടെസ്റ്റും ഉണ്ടാകും.

2024 ഏപ്രിൽ ഒന്ന് മുതൽ 30 വരെയാണ് വിഷയാധിഷ്ഠിതമായ ക്ലാസുകൾ ടെലികാസ്റ്റ് ചെയ്യുന്നത്. രാജ്യത്തെ മിക്ക യൂണിവേഴ്സിറ്റികളും പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഇനി പ്രവേശനം നൽകുക. അപ്പോൾ സംസ്ഥാനത്തെ കുട്ടികൾ പിന്തള്ളപ്പെടാൻ പാടില്ല എന്ന ലക്ഷ്യവും ഈ പ്രോഗ്രാമിന് പിന്നിലുണ്ട്. വരും വർഷങ്ങളിൽ സോഷ്യൽ സയൻസ്, കോമേഴ്‌സ് വിഷയങ്ങളുടെ പ്രവേശന പരീക്ഷകൾക്കും ഇത്തരം പിന്തുണ സംവിധാനം ഒരുക്കാനും പദ്ധതിയിടുന്നുണ്ട്.

ടെലികാസ്റ്റ് ചെയ്യുന്ന ക്ലാസുകൾ ലഭിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് കോവിഡ് കാലത്ത് ചെയ്തപോലെ ഡിജിറ്റൽ ഉപകരണങ്ങളിലൂടെ പരീക്ഷാ പരിശീലന പരിപാടി എത്തിക്കാനുള്ള ശ്രമം പ്രാദേശികമായി നടത്തണം. ഇതിനായി സന്നദ്ധ സംഘടനകൾ, വായനശാലകൾ, കൈറ്റ് മാസ്റ്റർമാർ എന്നിവർ മുന്നിട്ടിറങ്ങണം. വരും അക്കാദമിക വർഷം സ്കൂളുകളിൽ തന്നെ ഈ പിന്തുണ സംവിധാനം ഉണ്ടാക്കാൻ കഴിയുമെന്നും മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി.


Share our post

Kerala

ഭക്ഷണപ്രിയംകാട്ടി മലയാളി; ഈ സാമ്പത്തിക വർഷം തുടങ്ങിയത് 9044 കടകൾ

Published

on

Share our post

ഭക്ഷണവും മലയാളികളും തമ്മിലുള്ള ബന്ധം ലോകപ്രശസ്തമാണ്. ആ പെരുമയ്ക്ക് മാറ്റുകൂട്ടാകുന്നവണ്ണം ഈ സാമ്പത്തികവർഷം സംസ്ഥാനത്ത് തുടങ്ങിയത് 9,044 ഭക്ഷണശാലകൾ. 2024 ഏപ്രിൽ ഒന്നുമുതൽ 2025 മാർച്ച് 16 വരേയുള്ള കണക്കാണിത്.സേവനമേഖലയിൽ തുടങ്ങിയ സംരംഭങ്ങളുടെ കണക്കാണിത്. ഫാസ്റ്റ് ഫുഡ്, ബിരിയാണി-മന്തി കേന്ദ്രങ്ങൾ, നാടൻ ഭക്ഷണശാലകൾ, കഫേ, പലഹാരക്കടകൾ തുടങ്ങിയ വിവിധ വിഭാഗത്തിലാണിവ. ഇതിലൂടെ 587 കോടി രൂപയുടെ നിക്ഷേപവും 26,266 പേർക്ക് തൊഴിലും കിട്ടി.

ടൈലറിങ്, വസ്ത്രരൂപകല്പന, ആഭരണക്കടകൾ എന്നിവയാണ് പട്ടികയിൽ രണ്ടാമത്. 6,045 പുതിയ സംരംഭങ്ങളിലൂടെ 130.38 കോടി രൂപയുടെ നിക്ഷേപവും 8,970 പേർക്ക് ജോലിയും ഈ രംഗത്തുണ്ടായി.ആരോഗ്യസംരക്ഷണത്തിൽ ജാഗ്രതയുള്ള മലയാളി ജിം, ആരോഗ്യ സംരക്ഷണം, ആയോധനമുറ പരിശീലനം, യോഗ വിഭാഗത്തിലും കരുത്തുകാട്ടിയിട്ടുണ്ട്. 5,330 കേന്ദ്രങ്ങളിലൂടെ 11,556 പേർക്ക് വരുമാനമാർഗമൊരുക്കി. ഓട്ടോമൊബൈൽ, കോച്ചിങ് സെന്റർ, ഇവന്റ് മാനേജ്മെന്റ്-മീഡിയ എന്നീ വിഭാഗങ്ങളിൽ ഓരോന്നിലും രണ്ടായിരത്തിലധികം സ്ഥാപനങ്ങളും ഇക്കാലയളവിൽ തുടങ്ങിയിട്ടുണ്ട്.


Share our post
Continue Reading

Kerala

105 രൂപ പിഴയടയ്ക്കാൻ ചെലവ് 5000 രൂപ; ഇടനിലക്കാരെ വളർത്തി ‘വാഹൻ’ സോഫ്റ്റ്‌വേർ

Published

on

Share our post

തിരുവനന്തപുരം: 105 രൂപ പിഴയടയ്ക്കാൻ വാഹന ഉടമകൾക്ക് ചെലവാകുന്നത് 5,000 രൂപയിലേറെ. 2018-20-ൽ ചെക്പോസ്റ്റുകളിൽ യൂസർഫീ ഈടാക്കുന്നതിൽ മോട്ടോർവാഹനവകുപ്പിന് സംഭവിച്ച പിഴവാണ് വർഷങ്ങൾക്കുശേഷം വാഹന ഉടമകളെ വലയ്ക്കുന്നത്. പിഴ അടയ്ക്കുന്നതിലെ സങ്കീർണമായ നടപടിക്രമങ്ങൾകാരണം വാഹന ഉടമകൾ ഇടനിലക്കാർ ആവശ്യപ്പെടുന്ന പ്രതിഫലം നൽകാൻ നിർബന്ധിതരാകുകയാണ്.അതിർത്തികടന്നുപോയ 80 ശതമാനം ടാക്‌സി, ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്കും പിഴകാരണം സേവനവിലക്കുണ്ട്. പഴയ കരിമ്പട്ടികയുടെ പുതിയ രൂപമാണിത്. ഇത് നീക്കം ചെയ്യണമെങ്കിൽ ആ കാലയളവിൽ വാഹനം രജിസ്റ്റർ ചെയ്ത ഓഫീസിനെ (മദർ ഓഫീസ്) സമീപിക്കണം. മിക്ക വാഹനങ്ങളും ഉടമസ്ഥാവകാശം കൈമാറി മറ്റു സ്ഥലങ്ങളിലായിരിക്കും. മദർ ഓഫീസിലെത്തി യൂസർ നെയിമും പാസ്‌വേഡും വാങ്ങിയാൽ മാത്രമേ ഓൺലൈനിൽ പിഴയടയ്ക്കാനാകു. ശേഷം രശീതി ഹാജരാക്കി വിലക്ക് മാറ്റിയെടുക്കണം.

നേരത്തേ പിഴത്തുക ഓൺലൈനിൽ അടച്ച് ഫോണിൽ വിവരം അറിയിച്ചാൽ വിലക്ക് നീക്കുമായിരുന്നു. അടുത്തയിടെ ‘വാഹൻ’ സോഫ്റ്റ്‌വേർ പരിഷ്‌കരിച്ചപ്പോൾ വിലക്ക് അതത് ഓഫീസുകളിൽനിന്ന്‌ നേരിട്ട് നീക്കം ചെയ്യുന്ന വിധത്തിലാക്കി. ഇതാണ് ഇടനിലക്കാർക്ക് അവസരമായത്.ഇതോടെ നികുതി കണക്കാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് സംഭവിച്ച പിഴവിന് വർഷങ്ങൾക്കുശേഷം വാഹന ഉടമ ‘വൻപിഴ’ നൽകേണ്ട സ്ഥിതിയാണ്. ഒരുലക്ഷം രൂപവരെ വീണ്ടും അടയ്ക്കേണ്ടി വന്നവരുണ്ട്.ഫിറ്റ്‌നസ് പുതുക്കൽ, ഉടമസ്ഥാവകാശ കൈമാറ്റം തുടങ്ങിയ ഏതെങ്കിലും സേവനങ്ങൾക്ക് ഫീസ് അടയ്ക്കുമ്പോഴാകും സേവനവിലക്കുള്ള കാര്യം വാഹന ഉടമ അറിയുക. അപേക്ഷ റദ്ദാക്കിയാലേ വിലക്ക് മാറ്റാനാകൂ. ഇതോടെ അടച്ച ഫീസും നഷ്ടമാകും.


Share our post
Continue Reading

Kerala

ഒരാഴ്ചയില്‍ അഞ്ചുഗ്രാം പ്ലാസ്റ്റിക്ക് മനുഷ്യശരീരത്തിലെത്തുന്നു, മറവിരോഗത്തിന് കാരണമാവും

Published

on

Share our post

ഒരാഴ്ചയിൽ അഞ്ചുഗ്രാം പ്ലാസ്റ്റിക് മനുഷ്യശരീരത്തിലെത്തുന്നുണ്ടത്രേ. വൃക്കയിലും ശ്വാസകോശത്തിലും മുതൽ മുലപ്പാലിൽവരെ സൂക്ഷ്മപ്ലാസ്റ്റിക്കുകളുടെ അംശം കണ്ടെത്തിയിട്ടുമുണ്ട്. എന്നാൽ, ഇതിനെല്ലാം മുകളിലാണ് തലച്ചോറിലെത്തുന്ന പ്ലാസ്റ്റിക്കിന്റെ അളവ്. മാത്രമല്ല നമ്മുടെ തലച്ചോറിലെത്തുന്ന സൂക്ഷ്മപ്ലാസ്റ്റിക്കുകൾ ഡിമെൻഷ്യയെന്ന മറവിരോഗത്തിന് കാരണമാകുന്നതായാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. 2016 മുതൽ 2024 വരെയുള്ള എട്ടുവർഷത്തിനിടെ മനുഷ്യതലച്ചോറിലെ പ്ലാസ്റ്റിക്കിന്റെ അളവ് 50 ശതമാനം കൂടിയിട്ടുണ്ടെന്നും നേച്ചർ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. .2016 വരെ മരിച്ച 28 പേരുടെയും 2024-ൽ മരിച്ച 24 പേരുടെയും തലച്ചോറാണ് പഠനവിധേയമാക്കിയത്. ഇതിൽ മറവിരോഗമുണ്ടായിരുന്ന 12 പേരുടെ തലച്ചോറിൽ പത്തുശതമാനം പ്ലാസ്റ്റിക് കൂടുതലായിരുന്നു. ശരാശരി ഏഴുഗ്രാം മൈക്രോപ്ലാസ്റ്റിക്കാണ് ഇവരിൽനിന്ന് കണ്ടെടുത്തത്. ആൽബുക്കെർക്കിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ മെക്സിക്കോയിലെ ഫാർമസ്യൂട്ടിക്കൽ സയൻസ് പ്രൊഫസർ മാത്യും ക്യാംപെന്റെ നേതൃത്വത്തിലാണ് പഠനംനടന്നത്.


Share our post
Continue Reading

Trending

error: Content is protected !!