Connect with us

MATTANNOOR

ഉരുവച്ചാലിൽ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള കൾച്ചറൽ സെന്റർ വരുന്നു

Published

on

Share our post

മട്ടന്നൂർ : ഉരുവച്ചാൽ കേന്ദ്രീകരിച്ച് ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ഡിഫറന്റ് ആർട്‌സ് സെന്റർ ആൻഡ് കൾച്ചറൽ കോംപ്ലക്സ് നിർമിക്കാൻ നടപടികൾ പുരോഗമിക്കുന്നു. ഭിന്നശേഷിയുള്ള കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമായാണ് കൾച്ചറൽ ആൻഡ് ഡിഫറൻസ് ആർട്‌സ് സെന്റർ നിർമിക്കുന്നത്. കലാകാരൻമാർക്ക് കല അഭ്യസിക്കാനുള്ള കലാകേന്ദ്രം, സർക്കസ് പെർഫോമൻസ് തിയേറ്റർ എന്നിവയും പദ്ധതിയുടെ ഭാഗമായി വരും.

കഴിഞ്ഞ സംസ്ഥാന ബജറ്റിൽ അഞ്ചുകോടി രൂപയാണ് സാംസ്കാരിക കേന്ദ്രത്തിനായി വകയിരുത്തിയത്. കൾച്ചറൽ സെന്റർ നിർമാണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞിരുന്നു. കെ.കെ. ശൈലജ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ആറ്‌ കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തിൽ 300 പേർക്ക് ഇരിക്കാൻ കഴിയുന്ന ഓഡിറ്റോറിയം ഓപ്പൺ സ്റ്റേജ്, ഗ്രൗണ്ട്, ടോയ്‌ലറ്റ് ബ്ലോക്ക്, ചുറ്റുമതിൽ, ഗേറ്റ് തുടങ്ങിയവയാണ് നിർമിക്കുക. പദ്ധതിരേഖ തയ്യാറാക്കി നൽകിക്കഴിഞ്ഞു. ധനവകുപ്പിന്റെ അംഗീകാരം ലഭിച്ചാൽ എത്രയുംവേഗം നിർമാണം തുടങ്ങുമെന്നുമാണ് മന്ത്രി അറിയിച്ചത്.

ഉരുവച്ചാൽ കോട്ടാനിക്കുന്നിൽ രണ്ടേക്കറോളം സ്ഥലത്താണ് കോംപ്ലക്സ് നിർമിക്കുന്നത്. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മാർച്ചിൽ സ്ഥലം സന്ദർശിച്ചിരുന്നു. ‌പദ്ധതിക്കായി കുറച്ചുകൂടി സ്ഥലം ആവശ്യമായിവരും. ഇത് വാങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്.

പഴശ്ശിയിൽ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള മാതൃകാ ശിശു പുനരധിവാസ കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനംചെയ്തുകഴിഞ്ഞു. ഇതോടൊപ്പമാണ് ഭിന്നശേഷിക്കാർക്കായി അന്താരാഷ്ട്ര നിലവാരമുള്ള മറ്റൊരു കേന്ദ്രം കൂടി സ്ഥാപിക്കുന്നത്.

പട്ടികജാതിക്കാർക്ക് ഓഡിറ്റോറിയം പണിയുന്നതിന് നഗരസഭ വാങ്ങിയ സ്ഥലം കൾച്ചറൽ സെന്ററിന് വിട്ടുനൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇവിടെ ഓഡിറ്റോറിയം നിർമിക്കാൻ കഴിയില്ലെന്ന് പട്ടികജാതി വകുപ്പ് അറിയിച്ച സാഹചര്യത്തിലാണിത്. സ്ഥലം സാംസ്കാരിക വകുപ്പിന് വിട്ടുനൽകാൻ സർക്കാരിന്റെ അനുമതി തേടുന്നതിന് കഴിഞ്ഞദിവസം നഗരസഭാ കൗൺസിൽ യോഗം തീരുമാനമെടുത്തിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കെ.കെ. ശൈലജ എം.എൽ.എ. നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നു.

സ്ഥലം വകമാറ്റുന്നതിൽ എതിർപ്പുയർത്തി പ്രതിപക്ഷം

പട്ടികജാതി വികസനത്തിനുള്ള പ്രത്യേക ഘടക പദ്ധതി പ്രകാരമുള്ള ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ഥലം വകമാറ്റുന്നതിൽ എതിർപ്പുമായി പ്രതിപക്ഷം രംഗത്തുണ്ട്. കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലർമാർ വിയോജനക്കുറിപ്പ് നൽകിയിരുന്നു.

2016-ൽ സി.പി.എം. ഏരിയാ കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള 36 സെന്റ് സ്ഥലം നഗരസഭ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

കളക്ടർ നിശ്ചയിച്ച തുകയിൽ കൂടുതൽ നൽകി സ്ഥലം വാങ്ങിയതിൽ നഗരസഭയ്ക്ക് ആറ്‌ ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും ഇത് ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നുമാണ് യു.ഡി.എഫ്. കൗൺസിലർമാർ പറയുന്നത്.

ഇക്കാര്യങ്ങൾ നിലനിൽക്കെ പട്ടികജാതി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ഥലം വകമാറ്റുന്നതിനെയാണ് എതിർക്കുന്നത്.


Share our post

MATTANNOOR

കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിയ രണ്ടു വയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

Published

on

Share our post

മട്ടന്നൂർ: കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിപ്പോയ രണ്ടുവയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.കുറ്റ്യാട്ടൂർ വടുവൻകുളം സ്വദേശിയായ രണ്ടുവയസ്സുകാ രൻ്റെ തലയിലാണ് കളിക്കുന്നതിനിടെ സ്റ്റീൽ ചട്ടി കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ടോടെ യാണ് സംഭവം. ഉടൻ അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു. കുട്ടിയെയും കൂട്ടി അഗ്നിരക്ഷാ നിലയത്തിൽ എത്തിയതിനെത്തുടർന്ന് പാത്രം നീക്കി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.കുട്ടിക്ക് പരിക്കൊന്നുമേൽക്കാതെ തന്നെ പാത്രം മാറ്റി. സ്റ്റേഷൻ ഓഫീസർ കെ. രാജീവിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ് സംഘവും ചേർന്നാണ് പാത്രം ഊരിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്തിയത്.


Share our post
Continue Reading

MATTANNOOR

ഹജ്ജ് 2025: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്

Published

on

Share our post

മട്ടന്നൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂർ എംബാർക്കേഷൻ വഴി യാത്ര പുറപ്പെടുന്ന ആദ്യ വിമാനം മെയ് 11ന് രാവിലെ നാലിന് പുറപ്പെടും. കേരളത്തില്‍ നിന്നുള്ള 4825 തീർത്ഥാടകരും കർണ്ണാടകയില്‍ നിന്നുള്ള 73 തീർത്ഥാടകരും മാഹിയില്‍ നിന്നുമുള്ള 31 പേരുമുള്‍പ്പെടെ മൊത്തം 4929 ഹജ്ജ് തീർത്ഥാടകരാണ് കണ്ണൂരില്‍ നിന്നും യാത്രയാകുന്നത്.

കണ്ണൂരിലെ മെയ് 11ന് പുറപ്പെടുന്ന ആദ്യ വിമാനമായ IX3041ലെ ഹാജിമാർ മെയ് പത്തിന് രാവിലെ പത്തിന് റിപ്പോർട്ട് ചെയ്യണം. മെയ് 11ന് വൈകീട്ട് 7.30ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനമായ IX3043ല്‍ യാത്ര ചെയ്യേണ്ട ഹജ്ജ് തീർത്ഥാടകർ മെയ് 11ന് രാവിലെ ആറ് മണിക്കാണ് എയർപോർട്ടില്‍ റിപ്പോർട്ട് ചെയ്യേണ്ടത്. എല്ലാ ഹജ്ജ് തീർത്ഥാടകും ആദ്യം എയർപാർട്ടിലെ രജിസ്ട്രേഷൻ കൗണ്ടറിലാണ് റിപ്പോർട്ട് ചെയ്യേണ്ടത്. എയർപോർട്ടിലെത്തി രജിസ്റ്റർ ചെയ്ത് ലഗേജുകള്‍ എയർലൈൻസിന് കൈമാറിയതിന് ശേഷമാണ് ഹാജിമാർ ഹജ്ജ് ക്യാമ്ബിലെത്തുന്നത്. കൊച്ചി എംബാർക്കേഷനില്‍ നിന്നുള്ള ഹജ്ജ് യാത്ര മെയ് 16-നാണ് ആരംഭിക്കുന്നത്.


Share our post
Continue Reading

MATTANNOOR

കണ്ണൂർ ഹജ്ജ് ഹൗസിന് ഒൻപതിന് മുഖ്യമന്ത്രി തറക്കല്ലിടും

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിർമിക്കുന്ന ഹജ്ജ് ഹൗസ് ശിലാസ്ഥാപനം ഒൻപതിന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനവും നടക്കും. കണ്ണൂരിൽ ഹജ്ജ് ഹൗസ് നിർമിക്കുന്നതിന് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. വിമാനത്താവളത്തിന് സമീപം കുറ്റിക്കരയിൽ കിൻഫ്രയുടെ ഒരേക്കർ സ്ഥലത്താണ് ഹജ്ജ് ഹൗസ് നിർമിക്കുന്നത്. പദ്ധതി രേഖയും അടങ്കലും തയ്യാറായി. സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസാണ് കണ്ണൂരിൽ നിർമിക്കുന്നത്. അടുത്ത ഹജ്ജ് തീർഥാടന സമയത്ത് ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ ടെർമിനലിൽ ഇത്തവണയും ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കും. 5000- ത്തോളം തീർഥാടകരാണ് കണ്ണൂർ വഴി ഹജ്ജിന് പോകുന്നത്. മേയ് പതിനൊന്ന് മുതൽ 29 വരെയാണ് എയർഇന്ത്യ എക്സ്‌പ്രസ് ഹജ്ജ് സർവീസ് നടത്തുക. ആദ്യ വിമാനം 11-ന് പുലർച്ചെ നാലിന് പുറപ്പെടും.


Share our post
Continue Reading

Trending

error: Content is protected !!