Connect with us

MATTANNOOR

ഉരുവച്ചാലിൽ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള കൾച്ചറൽ സെന്റർ വരുന്നു

Published

on

Share our post

മട്ടന്നൂർ : ഉരുവച്ചാൽ കേന്ദ്രീകരിച്ച് ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ഡിഫറന്റ് ആർട്‌സ് സെന്റർ ആൻഡ് കൾച്ചറൽ കോംപ്ലക്സ് നിർമിക്കാൻ നടപടികൾ പുരോഗമിക്കുന്നു. ഭിന്നശേഷിയുള്ള കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമായാണ് കൾച്ചറൽ ആൻഡ് ഡിഫറൻസ് ആർട്‌സ് സെന്റർ നിർമിക്കുന്നത്. കലാകാരൻമാർക്ക് കല അഭ്യസിക്കാനുള്ള കലാകേന്ദ്രം, സർക്കസ് പെർഫോമൻസ് തിയേറ്റർ എന്നിവയും പദ്ധതിയുടെ ഭാഗമായി വരും.

കഴിഞ്ഞ സംസ്ഥാന ബജറ്റിൽ അഞ്ചുകോടി രൂപയാണ് സാംസ്കാരിക കേന്ദ്രത്തിനായി വകയിരുത്തിയത്. കൾച്ചറൽ സെന്റർ നിർമാണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞിരുന്നു. കെ.കെ. ശൈലജ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ആറ്‌ കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തിൽ 300 പേർക്ക് ഇരിക്കാൻ കഴിയുന്ന ഓഡിറ്റോറിയം ഓപ്പൺ സ്റ്റേജ്, ഗ്രൗണ്ട്, ടോയ്‌ലറ്റ് ബ്ലോക്ക്, ചുറ്റുമതിൽ, ഗേറ്റ് തുടങ്ങിയവയാണ് നിർമിക്കുക. പദ്ധതിരേഖ തയ്യാറാക്കി നൽകിക്കഴിഞ്ഞു. ധനവകുപ്പിന്റെ അംഗീകാരം ലഭിച്ചാൽ എത്രയുംവേഗം നിർമാണം തുടങ്ങുമെന്നുമാണ് മന്ത്രി അറിയിച്ചത്.

ഉരുവച്ചാൽ കോട്ടാനിക്കുന്നിൽ രണ്ടേക്കറോളം സ്ഥലത്താണ് കോംപ്ലക്സ് നിർമിക്കുന്നത്. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മാർച്ചിൽ സ്ഥലം സന്ദർശിച്ചിരുന്നു. ‌പദ്ധതിക്കായി കുറച്ചുകൂടി സ്ഥലം ആവശ്യമായിവരും. ഇത് വാങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്.

പഴശ്ശിയിൽ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള മാതൃകാ ശിശു പുനരധിവാസ കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനംചെയ്തുകഴിഞ്ഞു. ഇതോടൊപ്പമാണ് ഭിന്നശേഷിക്കാർക്കായി അന്താരാഷ്ട്ര നിലവാരമുള്ള മറ്റൊരു കേന്ദ്രം കൂടി സ്ഥാപിക്കുന്നത്.

പട്ടികജാതിക്കാർക്ക് ഓഡിറ്റോറിയം പണിയുന്നതിന് നഗരസഭ വാങ്ങിയ സ്ഥലം കൾച്ചറൽ സെന്ററിന് വിട്ടുനൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇവിടെ ഓഡിറ്റോറിയം നിർമിക്കാൻ കഴിയില്ലെന്ന് പട്ടികജാതി വകുപ്പ് അറിയിച്ച സാഹചര്യത്തിലാണിത്. സ്ഥലം സാംസ്കാരിക വകുപ്പിന് വിട്ടുനൽകാൻ സർക്കാരിന്റെ അനുമതി തേടുന്നതിന് കഴിഞ്ഞദിവസം നഗരസഭാ കൗൺസിൽ യോഗം തീരുമാനമെടുത്തിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കെ.കെ. ശൈലജ എം.എൽ.എ. നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നു.

സ്ഥലം വകമാറ്റുന്നതിൽ എതിർപ്പുയർത്തി പ്രതിപക്ഷം

പട്ടികജാതി വികസനത്തിനുള്ള പ്രത്യേക ഘടക പദ്ധതി പ്രകാരമുള്ള ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ഥലം വകമാറ്റുന്നതിൽ എതിർപ്പുമായി പ്രതിപക്ഷം രംഗത്തുണ്ട്. കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലർമാർ വിയോജനക്കുറിപ്പ് നൽകിയിരുന്നു.

2016-ൽ സി.പി.എം. ഏരിയാ കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള 36 സെന്റ് സ്ഥലം നഗരസഭ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

കളക്ടർ നിശ്ചയിച്ച തുകയിൽ കൂടുതൽ നൽകി സ്ഥലം വാങ്ങിയതിൽ നഗരസഭയ്ക്ക് ആറ്‌ ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും ഇത് ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നുമാണ് യു.ഡി.എഫ്. കൗൺസിലർമാർ പറയുന്നത്.

ഇക്കാര്യങ്ങൾ നിലനിൽക്കെ പട്ടികജാതി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ഥലം വകമാറ്റുന്നതിനെയാണ് എതിർക്കുന്നത്.


Share our post

MATTANNOOR

പഴശ്ശി വീണ്ടും ഒഴുകുന്നു; ഡിസംബറോടെ ശാഖാ കനാലുകളിൽ വെള്ളം ഒഴുക്കാമെന്നു പ്രതീക്ഷ

Published

on

Share our post

മട്ടന്നൂർ : പഴശ്ശി ജലസേചന പദ്ധതിയുടെ കനാലുകളിൽ വെള്ളമൊഴുകുമ്പോൾ ആശ്വാസത്തിന്റെ കുളിരുപടരുന്നത് കർഷക മനസ്സുകളിലാണ്. രണ്ടു പതിറ്റാണ്ടായി വരണ്ടുണങ്ങിക്കിടക്കുകയായിരുന്നു കനാലുകൾ. ജലസേചനം സാധ്യമാകാതെ, ഉപേക്ഷിക്കേണ്ടി വരുമെന്ന ഘട്ടത്തിൽ നിന്നാണ് പഴശ്ശി പദ്ധതിക്കു മോചനമുണ്ടായത്. തകർന്ന കനാലുകൾ പുനർനിർമിച്ചും നീർപാലങ്ങൾ പുതുക്കിപ്പണിതും പദ്ധതിക്കു പുതുജീവൻ നൽകുകയായിരുന്നു. അണക്കെട്ട് ജലസമൃദ്ധമായതും നേട്ടമായി. പ്രധാന കനാലിലൂടെ കഴിഞ്ഞ വർഷം ജനുവരി ഒന്നിനു പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം തുറന്നു വിട്ടിരുന്നു. പഴശ്ശി അണക്കെട്ട് മുതൽ പറശ്ശിനിക്കടവ് പാലം വരെ 42 കിലോമീറ്റർ ദൂരം വെള്ളം ഒഴുകിയെത്തി.

പഴശ്ശി പദ്ധതി
വളപട്ടണം പുഴയിൽ കുയിലൂരിൽ അണ കെട്ടി പുഴവെള്ളം കനാൽ വഴി കൃഷിയിടങ്ങളിൽ എത്തിക്കാനാണ് പഴശ്ശി ജലസേചന പദ്ധതി ആരംഭിച്ചത്. 11525 ഹെക്ടർ സ്ഥലത്ത് രണ്ടും മൂന്നും വിളകൾക്ക് ജലസേചനം നൽകുകയായിരുന്നു ലക്ഷ്യം. ഇരിട്ടി, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് താലൂക്കുകളിലായി 46.26 കിലോ മീറ്റർ പ്രധാന കനാലും 78 കിലോ മീറ്റർ ഉപ കനാലുമുണ്ട്. വിതരണ ശൃംഖലകളും നീർച്ചാലുകളും അടക്കം 440 കിലോമീറ്റർ കനാൽ ഉണ്ടെന്നാണ് കണക്ക്.ജില്ലയിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയും 12 ശുദ്ധജല വിതരണ പദ്ധതികളുടെ ജലസ്രോതസ്സുമാണ്. പഴശ്ശി സാഗർ ജല വൈദ്യുത പദ്ധതി വരുന്നതും പഴശ്ശി അണക്കെട്ടിനോടു ചേർന്നാണ്. 1998ൽ കമ്മിഷൻ ചെയ്തു. 100 കോടി രൂപ ചെലവിൽ പദ്ധതി പൂർത്തിയാക്കാൻ ലക്ഷ്യമിട്ടുവെങ്കിലും ആയിരത്തിലേറെ കോടികൾ ഇതിനകം ചെലവിട്ടു കഴിഞ്ഞു.

പ്രളയം തകർത്ത കനാൽ
2012 ഡിസംബറിൽ കാലവർഷം കനത്തു പെയ്തപ്പോൾ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ കഴിയാത്തതിനെ തുടർന്നു അണക്കെട്ട് കവിഞ്ഞൊഴുകിയാണ് കനാൽ ഭിത്തികൾ തകർന്നത്. കനാലിന്റെ കുറെ ഭാഗം ഒഴുകിപ്പോയതോടെ കനാൽ തന്നെ കാണാതായി. 2018, 19 വർഷങ്ങളിലെ വെള്ളപ്പൊക്കത്തിലും കനാൽ ഭിത്തികളിൽ വിള്ളൽ ഉണ്ടായി. കനാലിലൂടെ കൃഷി ആവശ്യത്തിന് അവസാനമായി വെള്ളം ലഭിച്ചത് 2008ൽ ആണ്. കനാലുകളിൽ അറ്റകുറ്റപ്പണി നടത്തേണ്ടതുകൊണ്ട് തുടർന്നുള്ള വർഷങ്ങളിൽ വെള്ളം തുറന്നുവിട്ടില്ല.

ദുരിതാശ്വാസമായ് പുനർ നിർമാണം
സംസ്ഥാന ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 17 കോടി രൂപ ചെലവിട്ടാണ് പുനർനിർമാണം നടത്തിയത്. 2019ലെ വെള്ളപ്പൊക്കത്തിൽ പ്രധാന കനാലിലെ അണ്ടർ ടണൽ 110 മീറ്ററോളം നീളത്തിൽ കനാൽ ഭിത്തി ഉൾപ്പെടെ തകർന്നിരുന്നു. മട്ടന്നൂർ, കാര, വളയാൽ എന്നിവിടങ്ങളിൽ കനാൽ ഭിത്തിയും റോഡും 5 കോടി രൂപ ചെലവിട്ടാണ് പുനർനിർമിച്ചത്.

മാഹി ഉപ കനാലിൽ നിന്നു കീഴല്ലൂർ, വേങ്ങാട്, മാങ്ങാട്ടിടം, കോട്ടയം, പിണറായി, മൊകേരി, കതിരൂർ, എരഞ്ഞോളി, തൃപ്പങ്ങോട്ടൂർ, ചൊക്ലി, കുന്നോത്തുപറമ്പ്, ന്യൂമാഹി പഞ്ചായത്തുകളിലും കൂത്തുപറമ്പ്, തലശ്ശേരി, പാനൂർ നഗരസഭകളിലുമായി 2476 ഹെക്ടർ വയലും ഇരിട്ടി, മട്ടന്നൂർ, ആന്തൂർ നഗരസഭകളിലും അഞ്ചരക്കണ്ടി, മുണ്ടേരി, കൂടാളി, കുറ്റ്യാട്ടൂർ, മയ്യിൽ, കൊളച്ചേരി, മുണ്ടേരി പഞ്ചായത്തുകളിലുമായി 569 ഹെക്ടർ കൃഷിക്കും ജലസേചനം നടത്താമെന്നാണ് കണക്കു കൂട്ടൽ.

2025 ഡിസംബറോടെ കാട്ടാമ്പള്ളി, തളിപ്പറമ്പ്, മൊറാഴ ശാഖാ കനാലുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം ഒഴുക്കാൻ കഴിയും. ഇതു വിജയിച്ചാൽ പഴശ്ശി ജലസേചന പദ്ധതിയെ പൂർണതോതിൽ പ്രവർത്തന സജ്ജമാക്കാൻ സാധിക്കുമെന്ന് ജലവിഭവ വകുപ്പ് പ്രതീക്ഷിക്കുന്നു. ജില്ലയിലെ പ്രധാന ശുദ്ധജല പദ്ധതികൾക്കെല്ലാം വെള്ളം പമ്പ് ചെയ്യുന്നത് പഴശ്ശി അണക്കെട്ടിൽ നിന്നാണ്.


Share our post
Continue Reading

MATTANNOOR

മട്ടന്നൂർ വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഇനി വ്യായാമം ചെയ്യാം

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക് വ്യായാമ പരിശീലനവുമായി സിഐഎസ്എഫ്. ചെക്-ഇൻ നടപടികൾക്കു ശേഷം ബോർഡിങ്ങിന് മുൻപ് ടെർമിനൽ കെട്ടിടത്തിലാണ് സി.ഐ.എസ്എഫ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യാത്രക്കാർക്ക് വ്യായാമ പരിശീലനം നൽകിയത്.വിമാനത്തിൽ യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന ശരീരവേദന കുറയാനും ശരീരത്തിലെ രക്തയോട്ടം കൂടുന്നതിനും വ്യായാമം സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മാനസിക സമ്മർദം ഒഴിവാക്കാനും സഹായിക്കും. 5 തരം വ്യായാമങ്ങളാണ് പരിശീലിപ്പിച്ചത്. യാത്രക്കാരിൽ നിന്ന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സിഐഎസ്എം ഉദ്യോഗസ്ഥർ പറഞ്ഞു.


Share our post
Continue Reading

MATTANNOOR

സാങ്കേതിക കാരണം: എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി

Published

on

Share our post

മട്ടന്നൂർ: സാങ്കേതിക കാരണത്തെ തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാന താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിവിധ സർവീസുകൾ റദ്ദാക്കി. ദുബായ്, അബുദാബി എന്നിവിടങ്ങളിലും തിരിച്ചും ഉള്ള സർവീസുകളാണ് റദ്ദാക്കിയത്.റദ്ദാക്കുന്നത് സംബന്ധിച്ച് യാത്രക്കാർക്ക് അറിയിപ്പ് നൽകിയതായി എയർ‌ലൈൻ പ്രതിനിധി അറിയിച്ചു. ദോഹ, ദമാം, ജിദ്ദ, മസ്കത്ത്, ഷാർജ സർവീസുകൾ വൈകുകയും ചെയ്തു.


Share our post
Continue Reading

Trending

error: Content is protected !!