Kerala
ബിരുദപഠനത്തിന് കേരള സംസ്ഥാന ഹയർ എജുക്കേഷൻ കൗൺസിലിന്റെ സ്കോളർഷിപ്പിന് അപേക്ഷിക്കാം

ബിരുദപഠനത്തിന് 2023-24 അധ്യയനവർഷത്തേക്ക് കേരള സംസ്ഥാന ഹയർ എജുക്കേഷൻ കൗൺസിൽ നൽകുന്ന സ്കോളർഷിപ്പിന് അപേക്ഷിക്കാം. മൊത്തം 1000 സ്കോളർഷിപ്പാണ് നൽകുന്നത്. പൊതുവിഭാഗക്കാർക്ക് 50 ശതമാനം സ്കോളർഷിപ്പുകൾ അനുവദിക്കും. മറ്റു വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പ് ശതമാനം: എസ്.സി./എസ്.ടി.-10, ഒ.ബി.സി.-27, ബി.പി.എൽ.-10, ഭിന്നശേഷി-3.
സ്‌കോളർഷിപ്പ് തുക
മൂന്നുവർഷം സ്കോളർഷിപ്പ് ലഭിക്കും. കോഴ്‌സിന്റെ ആദ്യവർഷം 12,000 രൂപയും രണ്ടാംവർഷം 18,000 രൂപയും മൂന്നാംവർഷം 24,000 രൂപയും. തുടർന്ന് പി.ജി. പഠനം നടത്തുന്നുണ്ടെങ്കിൽ, രണ്ടുവർഷംകൂടി സ്കോളർഷിപ്പ് ലഭിക്കും. ആദ്യവർഷം 40,000 രൂപ, രണ്ടാം വർഷം 60,000 രൂപ (സ്കോളർഷിപ്പ് തുക പുനർനിർണയിക്കപ്പെട്ടേക്കാം).
40 ശതമാനമോ മുകളിലോ ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് സ്കോളർഷിപ്പായി ഈ നിരക്കിൽനിന്നും 25 ശതമാനംകൂടി അധികമായി ലഭിക്കും. സ്കോളർഷിപ്പ് ലഭിക്കുന്നവർക്ക് തുടർവർഷങ്ങളിൽ അതു പുതുക്കിലഭിക്കാൻ അക്കാദമിക് മികവ് തെളിയിക്കണം.
യോഗ്യത
ഓരോ സർവകലാശാലയിലും ഓരോ സ്ട്രീമിലും അനുവദിച്ച ആകെ സീറ്റുകൾക്ക് ആനുപാതികമായിട്ടായിരിക്കും സ്കോളർഷിപ്പ് അനുവദിക്കുക. അപേക്ഷകർ ഇന്ത്യൻ പൗരരായിരിക്കണം. സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ, കേരളത്തിലെ ഗവൺമെന്റ്/എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ എയ്ഡഡ് ബിരുദതല കോഴ്‌സിലോ സമാനമായ കോഴ്‌സുകളിൽ ഐ.എച്ച്.ആർ.ഡി. അപ്ലൈഡ് സയൻസ് കോളേജുകളിലോ 2023-24ൽ, ഒന്നാംവർഷം പഠിക്കുന്നവർക്ക് അപേക്ഷിക്കാം. പ്രൊഫഷണൽ/സ്വാശ്രയ കോഴ്സുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. അപേക്ഷിക്കാൻ പ്ലസ്ടു തലത്തിൽ ലഭിച്ചിരിക്കേണ്ട മിനിമം മാർക്ക് (ശതമാനം) ഇപ്രകാരമാണ്:
* എസ്.ടി.: എല്ലാ വിഷയങ്ങൾക്കും പാസ് മാർക്ക് വേണം
* എസ്.സി.: സയൻസ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്-55, ബിസിനസ് സ്റ്റഡീസ്- 60
* ഭിന്നശേഷി: എല്ലാ വിഷയങ്ങൾക്കും 45
* ബി.പി.എൽ., ഒ.ബി.സി.: സയൻസ്-60,
ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്: 55, ബിസിനസ് സ്റ്റഡീസ്-65
* പൊതുവിഭാഗം: സയൻസ് ആൻഡ് ബിസിനസ് സ്റ്റഡീസ്-75, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്-60. ഫീസ് ആനുകൂല്യം ഒഴികെ, മറ്റേതെങ്കിലും തരത്തിലുള്ള സ്കോളർഷിപ്പ്/സ്റ്റൈപ്പെൻഡ് ലഭിക്കുന്നവർക്ക് ഈ സ്കോളർഷിപ്പിന് അർഹതയില്ല. പട്ടികവിഭാഗ വിദ്യാർഥികൾക്കുള്ള ലംപ്‌സംഗ്രാന്റ്, കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഹിന്ദി സ്കോളർഷിപ്പ് എന്നിവയെ ഈ വ്യവസ്ഥയുടെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷ
scholarship.kshec.kerala.gov.in വഴി മാർച്ച് 18 വരെ അപേക്ഷിക്കാം. നടപടിക്രമം വിശദമായി വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.അപേക്ഷയുടെ പ്രിന്റ്ഔട്ടും നിശ്ചിത രേഖകളും ഏപ്രിൽ രണ്ടിനകം, പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിക്ക് നൽകണം. അടുത്ത ഘട്ടം സ്ഥാപനതലത്തിലുള്ള പരിശോധനയും അംഗീകാരം നൽകലുമാണ്. 15-നകം സ്ഥാപനമേധാവി ഓൺലൈനായി ഇത് പൂർത്തിയാക്കണം.സൂക്ഷ്മപരിശോധന നടത്തിയ അപേക്ഷകൾ സ്ഥാപനത്തിൽ സൂക്ഷിക്കണം.പ്രൊവിഷണൽ പട്ടിക പ്രസിദ്ധീകരിച്ചശേഷം, കൗൺസിൽ നിശ്ചയിക്കുന്ന സമയപരിധിക്കകം അതിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ അപേക്ഷാഫോമുകളുടെ പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഓഫീസിൽ പരിശോധനയ്ക്കായി ലഭ്യമാക്കണം.
Kerala
കെ.എസ്.ആര്‍.ടി.സി ബസുകളില്‍ അടുത്ത മാസം മുതല്‍ ഗൂഗിള്‍ പേ അടക്കമുള്ള ആപ്പുകള്‍ വഴി പണം നല്‍കി ടിക്കറ്റെടുക്കാം


ഓണ്‍ലൈന്‍ പേയ്മെന്‍റ് ആപ്പുകള്‍ വഴി പണം നല്‍കി ടിക്കറ്റെടുക്കുന്ന സംവിധാനം തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരുന്നു. ഇത് വിജയകരമായതോടെയാണ് സംസ്ഥാനത്താകെ ദീര്‍ഘദൂര ബസുകളില്‍ ഒരു മാസത്തിനകം സംവിധാനം നടപ്പിലാക്കാന്‍ കെഎസ്‌ആര്‍ടിസി തീരുമാനിച്ചത്. ചില്ലറയുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ക്കും കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടിന് ഇതോടെ പരിഹാരമാകും.യാത്രക്കാരന്‍ ഓണ്‍ലൈനായി അയയ്ക്കുന്ന പണം കെഎസ്‌ആര്‍ടിസിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പോകുന്ന രീതിയിലാണ് സംവിധാനം. കണ്ടക്ടര്‍മാര്‍ക്ക് നല്‍കുന്ന ടിക്കറ്റ് മെഷീനിലെ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് പണം അടയ്ക്കുന്നതിനു പുറമെ എടിഎം കാര്‍ഡ് സ്വൈപ് ചെയ്ത് പണമടക്കാനുള്ള സൗകര്യവും അടുത്ത മാസം മുതലുണ്ടാകും. ഇതിനു പുറമെ ലൈവ് ടിക്കറ്റ് ബുക്കിംഗ് സംവിധാനവും ഉടന്‍ നടപ്പിലാക്കാനാണ് കെഎസ്‌ആര്‍ടിസി തീരുമാനം
നിലവില്‍ ദീര്‍ഘദൂര ബസുകളില്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. എന്നാല്‍ വണ്ടി പുറപ്പെട്ടു കഴിഞ്ഞാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയില്ല എന്നത് ന്യൂനതയാണ്. ഇതിന് പരിഹാരമായാണ് ലൈവ് ബുക്കിംഗ് സംവിധാനം കൊണ്ടുവരുന്നത്. ഇതിലൂടെ ബസ് സര്‍വീസ് ആരംഭിച്ചാലും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും.ബസുകള്‍ അതത് സ്റ്റാൻഡുകളില്‍ എത്തിച്ചേരുന്നതിന് തൊട്ടു മുന്‍പ് തന്നെ അതേ സ്റ്റാന്‍ഡില്‍ നിന്നു ബുക്ക് ചെയ്യാന്‍ കഴിയുന്ന സംവിധാനമാണിത്.കണ്ടക്ടര്‍ക്ക് നല്‍കുന്ന ടിക്കറ്റ് മെഷീനിലെ ജിപിഎസ് സംവിധാനത്തിലൂടെ വണ്ടി എവിടെയെത്തിയെന്നും യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി അറിയാനും കഴിയും.
Kerala
ഭക്ഷണപ്രിയംകാട്ടി മലയാളി; ഈ സാമ്പത്തിക വർഷം തുടങ്ങിയത് 9044 കടകൾ


ഭക്ഷണവും മലയാളികളും തമ്മിലുള്ള ബന്ധം ലോകപ്രശസ്തമാണ്. ആ പെരുമയ്ക്ക് മാറ്റുകൂട്ടാകുന്നവണ്ണം ഈ സാമ്പത്തികവർഷം സംസ്ഥാനത്ത് തുടങ്ങിയത് 9,044 ഭക്ഷണശാലകൾ. 2024 ഏപ്രിൽ ഒന്നുമുതൽ 2025 മാർച്ച് 16 വരേയുള്ള കണക്കാണിത്.സേവനമേഖലയിൽ തുടങ്ങിയ സംരംഭങ്ങളുടെ കണക്കാണിത്. ഫാസ്റ്റ് ഫുഡ്, ബിരിയാണി-മന്തി കേന്ദ്രങ്ങൾ, നാടൻ ഭക്ഷണശാലകൾ, കഫേ, പലഹാരക്കടകൾ തുടങ്ങിയ വിവിധ വിഭാഗത്തിലാണിവ. ഇതിലൂടെ 587 കോടി രൂപയുടെ നിക്ഷേപവും 26,266 പേർക്ക് തൊഴിലും കിട്ടി.
ടൈലറിങ്, വസ്ത്രരൂപകല്പന, ആഭരണക്കടകൾ എന്നിവയാണ് പട്ടികയിൽ രണ്ടാമത്. 6,045 പുതിയ സംരംഭങ്ങളിലൂടെ 130.38 കോടി രൂപയുടെ നിക്ഷേപവും 8,970 പേർക്ക് ജോലിയും ഈ രംഗത്തുണ്ടായി.ആരോഗ്യസംരക്ഷണത്തിൽ ജാഗ്രതയുള്ള മലയാളി ജിം, ആരോഗ്യ സംരക്ഷണം, ആയോധനമുറ പരിശീലനം, യോഗ വിഭാഗത്തിലും കരുത്തുകാട്ടിയിട്ടുണ്ട്. 5,330 കേന്ദ്രങ്ങളിലൂടെ 11,556 പേർക്ക് വരുമാനമാർഗമൊരുക്കി. ഓട്ടോമൊബൈൽ, കോച്ചിങ് സെന്റർ, ഇവന്റ് മാനേജ്മെന്റ്-മീഡിയ എന്നീ വിഭാഗങ്ങളിൽ ഓരോന്നിലും രണ്ടായിരത്തിലധികം സ്ഥാപനങ്ങളും ഇക്കാലയളവിൽ തുടങ്ങിയിട്ടുണ്ട്.
Kerala
105 രൂപ പിഴയടയ്ക്കാൻ ചെലവ് 5000 രൂപ; ഇടനിലക്കാരെ വളർത്തി ‘വാഹൻ’ സോഫ്റ്റ്‌വേർ


തിരുവനന്തപുരം: 105 രൂപ പിഴയടയ്ക്കാൻ വാഹന ഉടമകൾക്ക് ചെലവാകുന്നത് 5,000 രൂപയിലേറെ. 2018-20-ൽ ചെക്പോസ്റ്റുകളിൽ യൂസർഫീ ഈടാക്കുന്നതിൽ മോട്ടോർവാഹനവകുപ്പിന് സംഭവിച്ച പിഴവാണ് വർഷങ്ങൾക്കുശേഷം വാഹന ഉടമകളെ വലയ്ക്കുന്നത്. പിഴ അടയ്ക്കുന്നതിലെ സങ്കീർണമായ നടപടിക്രമങ്ങൾകാരണം വാഹന ഉടമകൾ ഇടനിലക്കാർ ആവശ്യപ്പെടുന്ന പ്രതിഫലം നൽകാൻ നിർബന്ധിതരാകുകയാണ്.അതിർത്തികടന്നുപോയ 80 ശതമാനം ടാക്‌സി, ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്കും പിഴകാരണം സേവനവിലക്കുണ്ട്. പഴയ കരിമ്പട്ടികയുടെ പുതിയ രൂപമാണിത്. ഇത് നീക്കം ചെയ്യണമെങ്കിൽ ആ കാലയളവിൽ വാഹനം രജിസ്റ്റർ ചെയ്ത ഓഫീസിനെ (മദർ ഓഫീസ്) സമീപിക്കണം. മിക്ക വാഹനങ്ങളും ഉടമസ്ഥാവകാശം കൈമാറി മറ്റു സ്ഥലങ്ങളിലായിരിക്കും. മദർ ഓഫീസിലെത്തി യൂസർ നെയിമും പാസ്‌വേഡും വാങ്ങിയാൽ മാത്രമേ ഓൺലൈനിൽ പിഴയടയ്ക്കാനാകു. ശേഷം രശീതി ഹാജരാക്കി വിലക്ക് മാറ്റിയെടുക്കണം.
നേരത്തേ പിഴത്തുക ഓൺലൈനിൽ അടച്ച് ഫോണിൽ വിവരം അറിയിച്ചാൽ വിലക്ക് നീക്കുമായിരുന്നു. അടുത്തയിടെ ‘വാഹൻ’ സോഫ്റ്റ്‌വേർ പരിഷ്‌കരിച്ചപ്പോൾ വിലക്ക് അതത് ഓഫീസുകളിൽനിന്ന് നേരിട്ട് നീക്കം ചെയ്യുന്ന വിധത്തിലാക്കി. ഇതാണ് ഇടനിലക്കാർക്ക് അവസരമായത്.ഇതോടെ നികുതി കണക്കാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് സംഭവിച്ച പിഴവിന് വർഷങ്ങൾക്കുശേഷം വാഹന ഉടമ ‘വൻപിഴ’ നൽകേണ്ട സ്ഥിതിയാണ്. ഒരുലക്ഷം രൂപവരെ വീണ്ടും അടയ്ക്കേണ്ടി വന്നവരുണ്ട്.ഫിറ്റ്‌നസ് പുതുക്കൽ, ഉടമസ്ഥാവകാശ കൈമാറ്റം തുടങ്ങിയ ഏതെങ്കിലും സേവനങ്ങൾക്ക് ഫീസ് അടയ്ക്കുമ്പോഴാകും സേവനവിലക്കുള്ള കാര്യം വാഹന ഉടമ അറിയുക. അപേക്ഷ റദ്ദാക്കിയാലേ വിലക്ക് മാറ്റാനാകൂ. ഇതോടെ അടച്ച ഫീസും നഷ്ടമാകും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്