Kannur
അത്യുത്തരകേരളത്തിൽ ഇനി പൂരക്കാലം: ഒരുങ്ങി കഴകങ്ങൾ,കാവുകൾ

നീലേശ്വരം:വടക്കെ മലബാറിൽ ഇനി പൂരോത്സവത്തിന്റെയും പൂരക്കളിയുടേയും പൂരംകുളിയുടെയും നാളുകൾ. മീനത്തിലെ കാർത്തിക മുതൽ 9 നാൾ നീണ്ടു നിൽക്കുന്ന പൂരോത്സവം പൂരംകുളിയോടെയാണ് സമാപനം . ക്ഷേത്രങ്ങളിലെ ബിംബങ്ങളും തിരുവായുധങ്ങളും സ്നാനം ചെയ്യിച്ച് ശുദ്ധി വരുത്തുന്നതാണ് പൂരംകുളിയുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങ്. ദേശാധിപരായ ദേവതകളുടെ പൂരംകുളികൾക്ക് സവിശേഷ പ്രധാന്യവുമുണ്ട്.
പൂരോത്സവത്തിന്റെ ഭാഗമായുള്ള പൂരക്കളിയ്ക്കും മറത്തുകളിയ്ക്ക് ക്ഷേത്രങ്ങളും മുണ്ട്യകളും കഴകങ്ങളും ദേവസ്ഥാനങ്ങളും ഒരുക്കങ്ങൾ തുടങ്ങികഴിഞ്ഞു. മുൻനിശ്ചയിച്ച പ്രകാരം മറത്തുകളിക്കായി പണിക്കർമാരെ കൂട്ടിക്കൊണ്ടു വരുന്ന ചടങ്ങുകൾ പൂർത്തിയായി. പ്രത്യേകം തയ്യാറാക്കിയ പുറപന്തലിലെ കന്നിമൂലയിൽ ദൈവത്തറയിട്ട് നിലവിളക്ക് കൊളുത്തി പൂരക്കളി നടന്നുവരികയാണിപ്പോൾ. പന്തൽ പൊന്നു വെക്കൽ, കളി കഴകം കയറൽ എന്നീ ചടങ്ങുകളും നടന്നു.
പൂരക്കുഞ്ഞുങ്ങളുടെ ആഘോഷം
വീടുകളിലെ പൂരാഘോഷം പെൺകുഞ്ഞുങ്ങളുടേതു കൂടിയാണ്. ഋതുമതിയാകുന്നതിന് മുമ്പുള്ള കാലമാണ് പൂരക്കുഞ്ഞുങ്ങളുടെ പൂവിടൽ നടക്കുന്നത്. പെൺകുഞ്ഞിന്റെ ആദ്യപൂരവും അവസാനപൂരവും വലിയ ആഘോഷമായാണ് തറവാടുകളിൽ നടക്കുന്നത്. കോടി മുണ്ടുടുത്ത കുഞ്ഞിനെ വീട്ടിലെ പടിഞ്ഞാറ്റയിലും പുറത്തും കിണറ്റിൽ കരയിലുമാണ് പൂവിടീക്കുന്നത്. പൂരംകുളി ദിനത്തിൽ നരയൻ, എരിക്ക്,ചെത്തി,ക്ളീനി ,ചെമ്പകം തുടങ്ങിയ നിശ്ചിത പൂക്കളും കരി,അരിപ്പൊടി എന്നിവയും ഉപയോഗിച്ച് തയ്യാറാക്കുന്ന കാമദേവ രൂപം വൈകിട്ടോടെ പ്ളാവ് മരത്തിന്റെ ചുവട്ടിൽ ഇട്ട് യാത്ര ചൊല്ലുന്നതോടെയാണ് തറവാടുകളിലെ ആഘോഷം സമാപിക്കുന്നത്.
വാക്യാർത്ഥസദസായി ക്ഷേത്രാങ്കണം
ക്ഷേത്രങ്ങളിലെ മറത്തുകളിയാണ് പൂരോത്സവത്തിന്റെ ശ്രദ്ധേയ ചടങ്ങ്. സംസ്‌കൃതപണ്ഡിതന്മാരായ പണിക്കന്മാർ തമ്മിലുള്ള വിദ്യുൽസദസ്സാണ് മറത്തു കളി. വർഷങ്ങളായുള്ള തയ്യാറെടുപ്പോടെയാണ് ഓരോ പണിക്കന്മാരും മറത്തുകളിൽ മാറ്റുരക്കുന്നത്.തർക്കം,വ്യാകരണം, ജ്യോതിഷം, കാവ്യം,നാടകം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ നൂലിഴ കീറിയുള്ള വാദങ്ങളാണ് പണിക്കർമാർ തമ്മിൽ ഉന്നയിക്കുക.തർക്കത്തിന് വിധി കല്പിക്കുന്നതിന് അദ്ധ്യക്ഷൻമാരെയും നിയോഗിക്കും. തീയ്യ, യാദവ വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലാണ് പ്രധാനമായും മറത്തുകളി നടക്കാറുള്ളത്.
Kannur
ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
Kannur
കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
Kannur
നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.
വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്