Connect with us

IRITTY

പ്രളയം തകർത്ത പരിപ്പുതോട് പാലത്തിന്‍റെ പൈലിംഗ് തുടങ്ങി

Published

on

Share our post

ഇരിട്ടി: പരിപ്പുതോട് പാലത്തിന്‍റെ പൈലിംഗ് തുടങ്ങി. മേയ് മാസത്തില്‍ ഉപരിതല സ്ലാബ് വാർപ്പ് നടത്തി മഴക്കാലത്തിനു മുൻപ് ഗതാഗതത്തിനു തുറന്നു കൊടുക്കാൻ ലക്ഷ്യമിട്ടാണ് നിർമാണ പ്രവൃത്തികള്‍ നടത്തുന്നത്.
17 മീറ്റർ നീളവും എട്ട് മീറ്റർ വീതിയും ആണ് പാലത്തിനുള്ളത്. ഒറ്റ സ്പാനില്‍ പണിയുന്ന പാലത്തിന്‍റെ ഇരുവശത്തും പൈലിംഗ് നടത്തിയാണ് തൂണുകള്‍ ഉറപ്പിക്കുന്നത്.

അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ഡിസംബർ 15നായിരുന്നു ശിലാസ്ഥാപനം. ഒരു വർഷമാണ് നിർമാണ കാലാവധിയെങ്കിലും ആറു മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണെന്ന് കരാറുകാരൻ മനോജ് സേവ്യർ അറിയിച്ചു. 2018 ലെ പ്രളയത്തിലാണ് പരിപ്പുതോട് ഉണ്ടായിരുന്ന പൈപ്പ് പാലം തകർന്നത്. മരങ്ങളും മറ്റു അവശിഷ്ടങ്ങളും വന്നിടിച്ചു ഒഴുക്ക് തടസപ്പെട്ടു നിറഞ്ഞൊഴുകി ഇരുകരയിലും മണ്ണ് എടുത്തു പോകുകയായിരുന്നു.

പിന്നീട് പഞ്ചായത്ത് ഇരുവശത്തും ക്വാറി വേസ്‌റ്റ് നിറച്ചു ചപ്പാത്ത് പണിതു യാത്രാ സൗകര്യം ഒരുക്കിയെങ്കിലും കാലവർഷം ശക്തമാകുമ്പോള്‍ ഇതിനു മുകളിലൂടെ വെള്ളം ഒഴുകി ഗതാഗതം തടസപ്പെടുകയും വിയറ്റ്നാം ഒറ്റപ്പെടുകയും ചെയ്യുന്ന അവസ്ഥയായിരുന്നു. യാത്രാ സൗകര്യം ഇല്ലാത്തതിനാല്‍ വിയറ്റ്നാം എസ്ട‌ി കോളനിയിലെ 147 കുടുംബങ്ങളും 100 ഓളം പൊതുവിഭാഗം കുടുംബങ്ങളും കടുത്ത യാത്രാക്ലേശം അനുഭവിച്ചിരുന്നു. സംസ്ഥാന സർക്കാർ 38 ലക്ഷം, ജില്ലാ പഞ്ചായത്ത് 37 ലക്ഷം, ആറളം പഞ്ചായത്ത് 30 ലക്ഷം ഉള്‍പ്പെടെ മൊത്തം 1.05 കോടി രൂപ വകയിരുത്തിയാണ് പാലം യാഥാർഥ്യമാക്കുന്നത്.


Share our post

IRITTY

ആറളത്ത് 5.2 കിലോമീറ്റർ സോളാര്‍ തൂക്കുവേലി നിർമാണം നാളെ തുടങ്ങും

Published

on

Share our post

ആറളത്ത് ആനമതിൽ പണി പൂർത്തീകരിക്കാൻ കാല താമസം നേരിടുന്ന 5.2 കിലോ മീറ്റർ ദൂരം സോളാര്‍ തൂക്കുവേലി നിർമാണം അനെർട്ടിൻ്റെ നേതൃത്വത്തിൽ തിങ്കളാഴ്ച തുടങ്ങും. രണ്ടുഘട്ടങ്ങളിലായി 56 ലക്ഷം രൂപ ചെലവിലാണ് സോളാര്‍ തൂക്കുവേലി നിർമിക്കുന്നത്. ആദ്യ ഘട്ടത്തിൽ ജില്ലാ പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപയും ആറളം പഞ്ചായത്ത് വകയിരുത്തിയ 16 ലക്ഷം രൂപയും വിനിയോഗിച്ച് 3.6 കി ലോമീറ്റർ പ്രവൃത്തി നടത്തും. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപ വിനിയോഗിച്ചുള്ള 1.6 കിലോമീറ്റർ പ്രവൃത്തി രണ്ടാംഘട്ടത്തിൽ നടപ്പാക്കും. ഒരുമാസത്തിനകം പ്രവൃത്തി പൂർത്തികരിക്കും.


Share our post
Continue Reading

IRITTY

ഇരിട്ടി കീഴ്പ്പള്ളി വട്ടപ്പറമ്പ് പുഴത്തുരുത്തിൽ കെട്ടിയ പശുവിനെ കാട്ടാന ചവിട്ടിക്കൊന്നു

Published

on

Share our post

ഇരിട്ടി: പുഴ തുരുത്തിൽ തീറ്റയെടുക്കാൻ കെട്ടിയ കറവപ്പശുവിനെ കാട്ടാന ചവിട്ടിക്കൊന്നു. കക്കുവ പുഴയുടെ ഭാഗമായ വട്ടപ്പറമ്പ് പുഴയുടെ തുരുത്തിൽ കെട്ടിയ വട്ടപ്പറമ്പിലെ തൈക്കൂട്ടം പുത്തൻപുര പൗലോസിന്റെ കറവപ്പശുവിനെയാണ് കാട്ടാന ചവിട്ടി കൊന്നത്. ബുധനാഴ്‌ച രാവിലെ കറവ കഴിഞ്ഞ് മൂന്ന് പശുക്കളെയും പുഴ കടത്തി പൗലോസ് തുരുത്തിൽ കെട്ടിയതായിരുന്നു. അല്പസമയത്തിനുശേഷം രണ്ട് പശുക്കൾ കയർ പൊട്ടിച്ച് പൗലോസിന്റെ വീട്ടിലേക്ക് തിരിച്ചെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കെട്ടിയ ഇടത്ത് ഒരു കറവപ്പശു ചത്തനിലയിൽ കാണപ്പെട്ടത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി ചത്ത പശുവിനെ പരിശോധിക്കുകയും കാട്ടാന ചവിട്ടിയതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തു.


Share our post
Continue Reading

IRITTY

മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ പൂരോത്സവം

Published

on

Share our post

ഇരിക്കൂർ: മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ പൂരോത്സവം ഏപ്രിൽ രണ്ട് മുതൽ 10 വരെ ആഘോഷിക്കും. ഭഗവതിയുടെ എഴുന്നള്ളത്ത്, അലങ്കാര പൂജ, നിറമാല, വിശേഷാൽ ദേവീ പൂജകൾ എന്നിവ പൂരോത്സവ നാളുകളിൽ ഉണ്ടാകും. 10-ന് രാവിലെ എട്ടിനുള്ള പൂരംകുളി ആറാട്ടോടെ സമാപനം. രണ്ട് മുതൽ ഒൻപത് വരെ ക്ഷേത്രം മണ്ഡപത്തിൽ ഭാഗവത സപ്താഹ യജ്ഞവും ഉണ്ടാകും. മരങ്ങാട്ടില്ലത്ത് മുരളീകൃഷ്ണൻ നമ്പൂതിരി കരിവെള്ളൂരാണ് യജ്ഞാചാര്യൻ. രണ്ടിന് അഞ്ചരയ്ക്ക് ആചാര്യവരണം തുടർന്ന് മാഹാത്മ്യ വർണന എന്നിവയും മൂന്ന് മുതൽ ഒൻപത് വരെ പാരായണവും പ്രഭാഷണവും ഉണ്ടാകും. ഭാഗവത സംഗ്രഹത്തോടെ യജ്ഞം 10-ന് സമാപിക്കും.


Share our post
Continue Reading

Trending

error: Content is protected !!