Kannur
ആയുസില്ല എൽ.ഇ.ഡി ബൾബുകൾക്ക് നാടിനെ ഇരുട്ടിലാക്കി ‘നിലാവ്”

കണ്ണൂർ: വൈദ്യുതി ലാഭിക്കുന്നതിനായി ഫിലമെന്റ് ബൾബുകൾക്ക് പകരം എൽ.ഇ.ഡി ബൾബുകൾ സ്ഥാപിച്ചുകൊണ്ടുള്ള കെ.എസ്.ഇ.ബിയുടെ നിലാവ് പദ്ധതി അടിമുടി അവതാളത്തിൽ. സർക്കാരും കെ.എസ്.ഇ.ബിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കിഫ്ബി സഹായത്തോടെ നടപ്പാക്കിയ പദ്ധതിയെ എൽ.ഇ.ഡി ബൾബുകളുടെ നിലവാരക്കുറവും വിതരണ ഏജൻസികളുടെ നിസഹകരണവുമാണ് തകർക്കുന്നത്.
‘നിലാവ്’ പ്രകാരം തദ്ദേശസ്ഥാപനങ്ങളിൽ സ്ഥാപിച്ച ബൾബുകളിൽ പകുതിയിലധികം കേടായി. ഇവ നന്നാക്കി നൽകാൻ വിതരണ ഏജൻസിയായ എനർജി എഫിഷ്യൻസി സർവിസ് ലിമിറ്റഡ്
(ഇ.ഇ.എസ്.എൽ) സഹകരിക്കുന്നില്ലെന്നാണ് കെ.എസ്.ഇ.ബിയും തദ്ദേശസ്ഥാപനങ്ങളും കുറ്റപ്പെടുത്തുന്നത്. പദ്ധതിപ്രകാരം ഏഴുവർഷ വാറന്റി കാലയളവിൽ കേടാകുന്ന എൽ.ഇ.ഡി ലൈറ്റുകൾ മാറ്റാൻ അഞ്ച് ശതമാനം കരുതൽ സ്റ്റോക്ക് (ബഫർ) ലഭ്യമാക്കണം. എന്നാൽ കെ.എസ്.ഇ.ബി.യുടെ സ്റ്റോറുകളിൽ എവിടെയും നിലവിൽ സ്‌റ്റോക്കും ഇല്ല. കേടായ ബൾബുകൾ കെ.എസ്.ഇ.ബി ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണിപ്പോൾ.
എൽ.ഇ.ഡി നിന്നിടത്ത് ഇരുട്ട്
തെരുവ് വിളക്കുകൾ മാറ്റി എൽ.ഇ.ഡി സ്ഥാപിച്ച റോഡുകൾ ഭൂരിഭാഗവും ഇരുട്ടിലാണ്. ഇതിനെതിരേ ജനങ്ങളും തദ്ദേശ സ്ഥാപനങ്ങളും വലിയ പ്രതിഷേധത്തിലാണ്.പല തദ്ദേശസ്ഥാപനങ്ങളും പദ്ധതിയിൽ നിന്ന് പിന്മാറി. കേന്ദ്ര ഊർജവകുപ്പിന് കീഴിലുള്ള പൊതുസ്വകാര്യസംരംഭമായ ഇ.ഇ.എസ്.എല്ലിന് മാനദണ്ഡങ്ങൾ ലംഘിച്ചാണ് കെ.എസ്.ഇ.ബി കരാർ നൽകിയതെന്ന് തുടക്കത്തിലെ ആരോപണമുണ്ടായിരുന്നു. തദ്ദേശീയമായ ചെറുകിട വ്യവസായ സ്ഥാപനങ്ങളെ പരിഗണിക്കണമെന്ന മേക്ക് ഇൻ ഇന്ത്യ പദ്ധതി നിഷ്‌ക്കർഷ നിലനിൽക്കുമ്പോഴാണിത്. ടെൻഡർ തുക കൂടിയാലും സംസ്ഥാനത്തിലെ സ്ഥാപനങ്ങളെ പരിഗണിക്കുമെന്ന ധനകാര്യ വകുപ്പ് ഉത്തരവും തള്ളിക്കളഞ്ഞാണ് കെ.എസ്.ഇ.ബി ഇ.ഇ.എസ്.എല്ലിന് കരാർ നൽകിയത്.
‘നിലാവിൽ” ഇങ്ങനെ
തദ്ദേശസ്ഥാപനങ്ങളിൽ വർഷത്തിൽ 500 തെരുവ് വിളക്കുകൾ മാറ്റിസ്ഥാപിക്കുക
വൈദ്യുതി ചിലവിൽ 90 ശതമാനം കുറവ്
ഗാരന്റി ,വാറണ്ടി, എൽ.ഇ.ഡിയുടെ ദീർഘായുസ്സ് എന്നിവ വഴി ലാഭം
വെബ് അധിഷ്ഠിത മോണിറ്ററിംഗിനും ബൾബുകൾ വിദൂരത്തിരുന്ന് പ്രവർത്തിപ്പിക്കുന്നതിനും സൗകര്യം.
ഏകോപനചുമതല പഞ്ചായത്ത് ഡയറക്ടർക്കും നഗരകാര്യ ഡയറക്ടർക്കും
വ്യവസ്ഥകളുണ്ട്
കരാർ പ്രകാരം പദ്ധതി നടത്തിപ്പ് ഏറ്റെടുത്ത എനർജി എഫിഷ്യൻസി സർവിസ് ലിമിറ്റഡ് തദ്ദേശ സ്ഥാപനങ്ങളിൽ സ്ഥാപിക്കുന്ന എൽ.ഇ.ഡി തെരുവ് വിളക്കുകളുടെ എണ്ണം കെ.എസ്.ഇ.ബിയെ അറിയിക്കണം. ബൾബുകൾക്ക് ഏഴ് വർഷത്തെ വാറണ്ടിയുണ്ടാവും.
തകരാർ വന്നാൽ സൗജന്യമായി മാറ്റി സ്ഥാപിക്കും. അറ്റകുറ്റപ്പണി, മാറ്റിസ്ഥാപിക്കൽ എന്നിവക്ക് തദ്ദേശ സ്ഥാപനങ്ങൾ കെ.എസ്.ഇ.ബിയുമായി കരാർ വെക്കണം. ആവശ്യമായ എൽ.ഇ.ഡി ബൾബുകൾക്ക് കെ.എസ്.ഇ.ബിക്ക് വേണ്ടി കൺസൾട്ടൻസിയാണ് ടെൻഡർ ചെയ്യുന്നത്.
Kannur
ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
Kannur
കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
Kannur
നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.
വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്