Connect with us

Kannur

ആയുസില്ല എൽ.ഇ.ഡി ബൾബുകൾക്ക് നാടിനെ ഇരുട്ടിലാക്കി ‘നിലാവ്”

Published

on

Share our post

കണ്ണൂർ: വൈദ്യുതി ലാഭിക്കുന്നതിനായി ഫിലമെന്റ് ബൾബുകൾക്ക് പകരം എൽ.ഇ.ഡി ബൾബുകൾ സ്ഥാപിച്ചുകൊണ്ടുള്ള കെ.എസ്.ഇ.ബിയുടെ നിലാവ് പദ്ധതി അടിമുടി അവതാളത്തിൽ. സർക്കാരും കെ.എസ്.ഇ.ബിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കിഫ്ബി സഹായത്തോടെ നടപ്പാക്കിയ പദ്ധതിയെ എൽ.ഇ.ഡി ബൾബുകളുടെ നിലവാരക്കുറവും വിതരണ ഏജൻസികളുടെ നിസഹകരണവുമാണ് തകർക്കുന്നത്.

‘നിലാവ്’ പ്രകാരം തദ്ദേശസ്ഥാപനങ്ങളിൽ സ്ഥാപിച്ച ബൾബുകളിൽ പകുതിയിലധികം കേടായി. ഇവ നന്നാക്കി നൽകാൻ വിതരണ ഏജൻസിയായ എനർജി എഫിഷ്യൻസി സർവിസ് ലിമിറ്റഡ്

(ഇ.ഇ.എസ്.എൽ)​ സഹകരിക്കുന്നില്ലെന്നാണ് കെ.എസ്.ഇ.ബിയും തദ്ദേശസ്ഥാപനങ്ങളും കുറ്റപ്പെടുത്തുന്നത്. പദ്ധതിപ്രകാരം ഏഴുവർഷ വാറന്റി കാലയളവിൽ കേടാകുന്ന എൽ.ഇ.ഡി ലൈറ്റുകൾ മാറ്റാൻ അഞ്ച് ശതമാനം കരുതൽ സ്റ്റോക്ക് (ബഫർ) ലഭ്യമാക്കണം. എന്നാൽ കെ.എസ്.ഇ.ബി.യുടെ സ്റ്റോറുകളിൽ എവിടെയും നിലവിൽ സ്‌റ്റോക്കും ഇല്ല. കേടായ ബൾബുകൾ കെ.എസ്.ഇ.ബി ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണിപ്പോൾ.

 

എൽ.ഇ.ഡി നിന്നിടത്ത് ഇരുട്ട്

തെരുവ് വിളക്കുകൾ മാറ്റി എൽ.ഇ.ഡി സ്ഥാപിച്ച റോഡുകൾ ഭൂരിഭാഗവും ഇരുട്ടിലാണ്. ഇതിനെതിരേ ജനങ്ങളും തദ്ദേശ സ്ഥാപനങ്ങളും വലിയ പ്രതിഷേധത്തിലാണ്.പല തദ്ദേശസ്ഥാപനങ്ങളും പദ്ധതിയിൽ നിന്ന് പിന്മാറി. കേന്ദ്ര ഊർജവകുപ്പിന് കീഴിലുള്ള പൊതുസ്വകാര്യസംരംഭമായ ഇ.ഇ.എസ്.എല്ലിന് മാനദണ്ഡങ്ങൾ ലംഘിച്ചാണ് കെ.എസ്.ഇ.ബി കരാർ നൽകിയതെന്ന് തുടക്കത്തിലെ ആരോപണമുണ്ടായിരുന്നു. തദ്ദേശീയമായ ചെറുകിട വ്യവസായ സ്ഥാപനങ്ങളെ പരിഗണിക്കണമെന്ന മേക്ക് ഇൻ ഇന്ത്യ പദ്ധതി നിഷ്‌ക്കർഷ നിലനിൽക്കുമ്പോഴാണിത്. ടെൻഡർ തുക കൂടിയാലും സംസ്ഥാനത്തിലെ സ്ഥാപനങ്ങളെ പരിഗണിക്കുമെന്ന ധനകാര്യ വകുപ്പ് ഉത്തരവും തള്ളിക്കളഞ്ഞാണ് കെ.എസ്.ഇ.ബി ഇ.ഇ.എസ്.എല്ലിന് കരാർ നൽകിയത്.

‘നിലാവിൽ” ഇങ്ങനെ

തദ്ദേശസ്ഥാപനങ്ങളിൽ വർഷത്തിൽ 500 തെരുവ് വിളക്കുകൾ മാറ്റിസ്ഥാപിക്കുക

വൈദ്യുതി ചിലവിൽ 90 ശതമാനം കുറവ്

ഗാരന്റി ,​വാറണ്ടി, എൽ.ഇ.ഡിയുടെ ദീർഘായുസ്സ് എന്നിവ വഴി ലാഭം

വെബ് അധിഷ്ഠിത മോണിറ്ററിംഗിനും ബൾബുകൾ വിദൂരത്തിരുന്ന് പ്രവർത്തിപ്പിക്കുന്നതിനും സൗകര്യം.

ഏകോപനചുമതല പഞ്ചായത്ത് ഡയറക്ടർക്കും നഗരകാര്യ ഡയറക്ടർക്കും

 

വ്യവസ്ഥകളുണ്ട്

കരാർ പ്രകാരം പദ്ധതി നടത്തിപ്പ് ഏറ്റെടുത്ത എനർജി എഫിഷ്യൻസി സർവിസ് ലിമിറ്റഡ് തദ്ദേശ സ്ഥാപനങ്ങളിൽ സ്ഥാപിക്കുന്ന എൽ.ഇ.ഡി തെരുവ് വിളക്കുകളുടെ എണ്ണം കെ.എസ്.ഇ.ബിയെ അറിയിക്കണം. ബൾബുകൾക്ക് ഏഴ് വർഷത്തെ വാറണ്ടിയുണ്ടാവും.

തകരാർ വന്നാൽ സൗജന്യമായി മാറ്റി സ്ഥാപിക്കും. അറ്റകുറ്റപ്പണി, മാറ്റിസ്ഥാപിക്കൽ എന്നിവക്ക് തദ്ദേശ സ്ഥാപനങ്ങൾ കെ.എസ്.ഇ.ബിയുമായി കരാർ വെക്കണം. ആവശ്യമായ എൽ.ഇ.ഡി ബൾബുകൾക്ക് കെ.എസ്.ഇ.ബിക്ക് വേണ്ടി കൺസൾട്ടൻസിയാണ് ടെൻഡർ ചെയ്യുന്നത്.


Share our post

Kannur

മിനി ജോബ് ഫെയര്‍ നാളെ

Published

on

Share our post

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് ഒന്നിന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ അഭിമുഖം നടത്തുന്നു. സെയില്‍സ് കണ്‍സള്‍റ്റന്റ്, സര്‍വീസ് അഡൈ്വസര്‍, ഷോറൂം സെയില്‍സ് കണ്‍സള്‍റ്റന്റ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍, സ്‌പെയര്‍ പാര്‍ട്‌സ് എക്‌സിക്യൂട്ടീവ്, കാര്‍ ഡ്രൈവര്‍, ടെക്‌നിഷ്യന്‍ ട്രെയിനി, യൂണിറ്റ് മാനേജര്‍, പ്ലേസ്‌മെന്റ് കോര്‍ഡിനേറ്റര്‍ തസ്തികകളിലേക്കാണ് അഭിമുഖം. ഡിഗ്രി, ഡിപ്ലോമ/ ഐ.ടി.ഐ/ ബി.ടെക് ഓട്ടോമൊബൈല്‍, ഐ.ടി.ഐ (എം എം വി) യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 250 രൂപയും, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍- 04972707610, 6282942066


Share our post
Continue Reading

Kannur

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് / ട്യൂട്ടർ തസ്തികയിൽ ഒഴിവ്

Published

on

Share our post

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിൽ ജൂനിയർ റസിഡന്റ് / ട്യൂട്ടർ തസ്തികയിൽ ഡോക്ടർമാരുടെ ഒഴിവുണ്ട്. മാർച്ച് മൂന്നിന് രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. എം.ബി.ബി.എസ് കഴിഞ്ഞ് ടി.സി.എം.സി റജിസ്‌ട്രേഷൻ നേടിയിരിക്കണം എന്നതാണ് യോഗ്യത.നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും. താൽപര്യമുള്ളവർയോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് അരമണിക്കൂർ മുമ്പെങ്കിലും പ്രിൻസിപ്പലിന്റെ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.വിശദാംശങ്ങൾ, gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.


Share our post
Continue Reading

Kannur

വനിതാ ദിനത്തിൽ വനിതകൾക്കു മാത്രമായി കെ.എസ്.ആർ.ടി.സിയുടെ മലപ്പുറം പാക്കേജ്

Published

on

Share our post

കണ്ണൂർ: മാർച്ച് മാസത്തിൽ വിവിധ ടൂർ പാക്കേജുകൾ ഒരുക്കി കെ സ് ആർ ടി സി കണ്ണൂർ ഡിപ്പോ. മാർച്ച് എട്ടിന് വനിതാ ദിനത്തിൽ വനിതകൾക്കു മാത്രമായി കണ്ണൂരിൽ നിന്നും നിലമ്പൂരിലെ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ബംഗ്ലാവ് കുന്നു സന്ദർശിച്ച് വൈകുന്നേരം മലപ്പുറത്ത് മിസ്റ്റി ലാന്റ് പാർക്കിൽ എത്തും. ഭക്ഷണവും എൻട്രൻസ് ഫീയും ഗ്ലാസ് ബ്രിഡ്ജ് ചാർജും ഉൾപ്പെടെയാണ് പാക്കേജ്.മാർച്ച് എട്ടിന് വയനാട് രാവിലെ 5.45 ന് പുറപ്പെട്ട് പഴശ്ശി സ്മൃതി മണ്ഡപം, കുറുവ ദ്വീപ്, അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം, കാരാപ്പുഴ ഡാം എന്നിവ സന്ദർശിച്ച് രാത്രി 10 മണിയോടെ കണ്ണൂരിൽ എത്തിച്ചേരുന്ന രീതിയിലാണ് മറ്റൊരു പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്.

മാർച്ച് ഏഴ്, 21 തീയതികളിൽ കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം ഒരുക്കുന്ന പാക്കേജിൽ കുടജാദ്രി, ഉഡുപ്പി, മധൂർ, അനന്തപുര ക്ഷേത്ര ദർശനവും ബേക്കൽ കോട്ട സന്ദർശിനവും ഒരുക്കിയിട്ടുണ്ട്.21 ന് പുറപ്പെടുന്ന പാക്കേജിൽ രഥോത്സവം കാണാനുള്ള അവസരം ലഭിക്കും.മാർച്ച് ഏഴ്, 21 തീയതികളിൽ മൂന്നാർ ട്രിപ്പും ഉണ്ടായിരിക്കും. മാർച്ച് 14, 29 തീയതികളിൽ പുറപ്പെടുന്ന ഗവി പാക്കേജിൽ കുമളി, കമ്പം, രാമക്കൽ മേട്, തേക്കടി എന്നിവ സന്ദർശിക്കാൻ അവസരമുണ്ട്. കോഴിക്കോട് കടലുണ്ടി പക്ഷി സാങ്കേതത്തിലൂടെയുള്ള വഞ്ചി സവാരി, കാപ്പാട് ബീച്ച്, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് എന്നിവ ഉൾപെടുത്തിയിട്ടുള്ള കടലുണ്ടി പാക്കേജ് മാർച്ച് ഒമ്പത്, 23 തീയതികളിൽ നടക്കും. സീ ഫുഡ്, വഞ്ചി സവാരി എന്നിവ പാക്കജിന്റെ ഭാഗമാണ്. രാവിലെ ആറിന് പുറപ്പെടുന്ന പാക്കേജ് രാത്രി ഒൻപതിന് തിരിച്ചെത്തും.ആഡംബര നൗക യാത്ര നെഫർറ്റിറ്റി പാക്കേജ് മാർച്ച് 15 ന് രാവിലെ 5.30 നു പുറപ്പെടും. കൊച്ചിയിൽ അഞ്ച് മണിക്കൂർ ക്രൂയിസിൽ യാത്ര ചെയ്ത് 16 ന് കണ്ണൂരിൽ തിരിച്ചെത്തും. അന്വേഷങ്ങൾക്കും ബുക്കിങ്ങിനും 9497007857, 8089463675 നമ്പറുകളിൽ ബന്ധപ്പെടാം.


Share our post
Continue Reading

Trending

error: Content is protected !!