Connect with us

Kerala

സെമസ്റ്റർ പരീക്ഷ തോറ്റാൽ ക്ലാസിലിരിക്കാനാകില്ല; ബി.ഫാം. വിദ്യാർഥികളുടെ പഠനം ആശങ്കയിൽ‍

Published

on

Share our post

തൃശ്ശൂർ: കേരള ആരോഗ്യ സർവകലാശാലയുടെ കർശന നിയമം ബി.ഫാം വിദ്യാർഥികളുടെ പഠനത്തിന് തടയിടുന്നു. ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകൾ ജയിക്കാതെ അഞ്ചാം സെമസ്റ്ററിൽ ക്ലാസിലിരിക്കാൻ അനുവദിക്കില്ലെന്നതാണ് നിയമം. അതേപോലെ മൂന്നും നാലും സെമസ്റ്റർ ജയിക്കാതെ ഏഴാം സെമസ്റ്ററിലും ഇരിക്കാനാകില്ല.

ഈ കോഴ്സിന് അംഗീകാരം നൽകിയ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ നിയമാവലിപ്രകാരം 40 ശതമാനം മാർക്ക് നേടിയാൽ ജയിക്കാം. എന്നാൽ, കോഴ്സ് നടത്തുന്ന ആരോഗ്യ സർവകലാശാലയുടെ നിയമപ്രകാരം 50 ശതമാനം വേണം. ഇത്തരം പ്രശ്നങ്ങളും വൈരുധ്യങ്ങളും കാരണം 2122 പേരാണ് ഇയർ ബാക്ക് എന്ന പഠനമില്ലാപ്രശ്നം നേരിടുന്നതെന്ന് വിദ്യാർഥികൾ പറയുന്നു.

നിയമപ്രകാരം അഞ്ചും ഏഴും സെമസ്റ്ററുകളിൽ പഠനം സാധ്യമാകാത്ത വിദ്യാർഥികൾ എല്ലാ സെമസ്റ്റർ പരീക്ഷകളും ജയിച്ചുകഴിഞ്ഞ് ജൂനിയർ വിദ്യാർഥികൾക്കൊപ്പമിരുന്നുവേണം പഠനം പൂർത്തിയാക്കാൻ. ഇതോടെ നാലുവർഷത്തെ പ്രൊഫഷണൽ കോഴ്സ് പൂർത്തിയാക്കാൻ അഞ്ചും ആറും വർഷം വേണ്ടിവരും. നിലവിലുള്ള മറ്റെല്ലാ പ്രൊഫഷണൽ കോഴ്സുകൾക്കും ഇയർബാക്ക് നടപ്പാക്കുന്നത് അവസാന വർഷത്തിൽ മാത്രമാണ്. ബി.ഫാം. കോഴ്സിനുമാത്രം ഇത് മൂന്നാം വർഷത്തിലും നാലാം വർഷത്തിലും നടപ്പാക്കുന്നു. ബി.ഫാം. ഒഴികെ എല്ലാ കോഴ്സുകൾക്കും ക്ലാസ് പ്രമോഷൻ ലഭിക്കുന്നുണ്ട്.

കേരളത്തിലെ മിക്ക കോളേജുകളിൽ നിന്നും വിദ്യാർഥികൾ നേരിട്ട് സർവകലാശാലയിൽ എത്തി പ്രശ്നങ്ങൾ അവതരിപ്പിച്ചെങ്കിലും നടപടി ഒന്നുമുണ്ടായില്ല.

സെമസ്റ്റർ പരീക്ഷയിൽ തോറ്റ വിഷയങ്ങൾക്കുള്ള പരീക്ഷ ഉടൻ നടത്തി പെട്ടെന്ന് ഫലം പ്രസിദ്ധപ്പെടുത്തിയാൽ ഹാജർ നഷ്ടമാകാതെ അതേ സെമസ്റ്ററിൽ‍ പഠനം തുടരാനാകും. ഇക്കാര്യം പരിഗണിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. മിക്ക വിദ്യാർഥികളും ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരും വായ്പയെടുത്തു പഠിക്കുന്നവരുമാണ്.


Share our post

Kerala

രാസലഹരി നൽകി പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചു; പോക്സോ കേസ് പ്രതി അറസ്റ്റിൽ

Published

on

Share our post

മലപ്പുറം: മലപ്പുറത്ത് ഭക്ഷണത്തിൽ രാസലഹരി കലർത്തി ലഹരിക്കടിമയാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചതായി പരാതി. മലപ്പുറം കോട്ടക്കലിൽ ആണ് സംഭവം. വേങ്ങര ചേറൂർ സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂർ (23) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. 2020 ൽ പ്ലസ് വൺ വിദ്യാർത്ഥിനി ആയിരിക്കെ തുടങ്ങിയ പീഡനം 2025 വരെ മാർച്ച് വരെ തുടർന്നെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ചാണ് വശീകരിച്ചത്. അതിജീവിതയുടെ നഗ്ന ദൃശ്യം പകർത്തിയ പ്രതി സ്വർണാഭരണവും തട്ടി എടുത്തു. ചികിത്സക്ക് പിന്നാലെ ലഹരിയിൽ നിന്ന് മോചിത ആയ ശേഷമാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. പ്രതിയെ കോട്ടക്കൽ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഫോണും പൊലീസ് പിടിച്ചെടുത്തു.


Share our post
Continue Reading

Kerala

‘ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം’; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

Published

on

Share our post

തിരുവനന്തപുരം : ഉത്സവത്തിനുള്ള ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി ഉത്തരവിന് സ്റ്റേ. ആന എഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആനകളുടെ സർവ്വേ നടത്തണം എന്നത് ഉൾപ്പെടെയുള്ള നിർദേശമാണ് സ്റ്റേ ചെയ്തത്. ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വ ഗജ സേവാ സമിതി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്.ആന എഴുന്നള്ളിപ്പ് പൂർണ്ണമായി തടയാനുള്ള നീക്കമെന്ന് തോന്നുന്നതായി സുപ്രീംകോടതി.നായക്ക് എതിരായ ക്രൂരതയിൽ എടുത്ത കേസ് എങ്ങനെ ആനയിലേക്ക് എത്തിയെന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു. ആന എഴുന്നെള്ളിപ്പ് കേസിൽ കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ സുപ്രീം കോടതി ഇടപെട്ടില്ല.

പാറമേക്കാവ്, തിരുമ്പമ്പാടി ദേവസ്വങ്ങൾ നൽകിയ ഹർജിയിൽ നിലവിൽ ഇടപെടാനില്ലെന്ന് ജസ്റ്റിസ് നാഗരത്ന അറിയിച്ചു. ഹർജി പിൻവലിക്കാൻ സുപ്രീം കോടതി അനുമതി നൽകി. നേരത്തെ ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും മാർ​ഗനിർദേശങ്ങളും സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. നിലവിലുള്ള നിബന്ധനകൾക്ക് പുറമെയുള്ള ഹൈക്കോടതിയുടെ നിർദേശത്തിനായിരുന്നു സ്റ്റേ ഏർപ്പെടുത്തിയിരുന്നത്.


Share our post
Continue Reading

Kerala

കെ.എസ്‌.ആര്‍.ടി.സി ബസുകളില്‍ അടുത്ത മാസം മുതല്‍ ഗൂഗിള്‍ പേ അടക്കമുള്ള ആപ്പുകള്‍ വഴി പണം നല്‍കി ടിക്കറ്റെടുക്കാം

Published

on

Share our post

ഓണ്‍ലൈന്‍ പേയ്മെന്‍റ് ആപ്പുകള്‍ വഴി പണം നല്‍കി ടിക്കറ്റെടുക്കുന്ന സംവിധാനം തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരുന്നു. ഇത് വിജയകരമായതോടെയാണ് സംസ്ഥാനത്താകെ ദീര്‍ഘദൂര ബസുകളില്‍ ഒരു മാസത്തിനകം സംവിധാനം നടപ്പിലാക്കാന്‍ കെഎസ്‌ആര്‍ടിസി തീരുമാനിച്ചത്. ചില്ലറയുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ക്കും കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടിന് ഇതോടെ പരിഹാരമാകും.യാത്രക്കാരന്‍ ഓണ്‍ലൈനായി അയയ്ക്കുന്ന പണം കെഎസ്‌ആര്‍ടിസിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പോകുന്ന രീതിയിലാണ് സംവിധാനം. കണ്ടക്ടര്‍മാര്‍ക്ക് നല്‍കുന്ന ടിക്കറ്റ് മെഷീനിലെ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് പണം അടയ്ക്കുന്നതിനു പുറമെ എടിഎം കാര്‍ഡ് സ്വൈപ് ചെയ്ത് പണമടക്കാനുള്ള സൗകര്യവും അടുത്ത മാസം മുതലുണ്ടാകും. ഇതിനു പുറമെ ലൈവ് ടിക്കറ്റ് ബുക്കിംഗ് സംവിധാനവും ഉടന്‍ നടപ്പിലാക്കാനാണ് കെഎസ്‌ആര്‍ടിസി തീരുമാനം

നിലവില്‍ ദീര്‍ഘദൂര ബസുകളില്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. എന്നാല്‍ വണ്ടി പുറപ്പെട്ടു കഴിഞ്ഞാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയില്ല എന്നത് ന്യൂനതയാണ്. ഇതിന് പരിഹാരമായാണ് ലൈവ് ബുക്കിംഗ് സംവിധാനം കൊണ്ടുവരുന്നത്. ഇതിലൂടെ ബസ് സര്‍വീസ് ആരംഭിച്ചാലും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും.ബസുകള്‍ അതത് സ്റ്റാൻഡുകളില്‍ എത്തിച്ചേരുന്നതിന് തൊട്ടു മുന്‍പ് തന്നെ അതേ സ്റ്റാന്‍ഡില്‍ നിന്നു ബുക്ക് ചെയ്യാന്‍ കഴിയുന്ന സംവിധാനമാണിത്.കണ്ടക്ടര്‍ക്ക് നല്‍കുന്ന ടിക്കറ്റ് മെഷീനിലെ ജിപിഎസ് സംവിധാനത്തിലൂടെ വണ്ടി എവിടെയെത്തിയെന്നും യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി അറിയാനും കഴിയും.


Share our post
Continue Reading

Trending

error: Content is protected !!