Connect with us

Kannur

തലശ്ശേരി–മാഹി മൾട്ടി ലെയിൻ പാതയിൽ ഇവ മറക്കരുത്; ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങൾ

Published

on

Share our post

കണ്ണൂർ : തലശ്ശേരി–മാഹി ബൈപാസിലെ ഗതാഗതം കൊളശ്ശേരിയിലെ ടോൾപ്ലാസയിൽ കുരുങ്ങിക്കിടക്കുന്നതായിരുന്നു ഇന്നലത്തെ മുഴുവൻ സമയ കാഴ്ച. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ ടോൾ പിരിക്കുന്നതിനെടുക്കുന്ന കാലതാമസമാണു കുരുക്കിനു പ്രധാനകാരണം. ഫാസ്ടാഗുള്ള വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കാൻ ഏകദേശം 1 മുതൽ 7 സെക്കൻഡ് മാത്രമേ വേണ്ടൂ. എന്നാൽ, ഫാസ്ടാഗില്ലാത്ത വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കാൻ 4 മിനിറ്റ് വരെ എടുക്കുന്നുണ്ട്.

നിലവിൽ‍, പ്രത്യേക വരിയില്ലാത്തതിനാൽ ഫാസ്ടാഗുള്ള വാഹനങ്ങളും ഗതാഗതക്കുരുക്കിൽക്കിടന്നേ മതിയാകൂ. ഫാസ്ടാഗില്ലാത്ത വാഹനങ്ങൾക്ക് ടോൾ നിരക്കിന്റെ ഇരട്ടിത്തുക നൽകേണ്ടതിനാൽ വാഹനങ്ങളിൽ നിന്നുള്ളവരും ടോൾ പിരിവ് ഉദ്യോഗസ്ഥരും തമ്മിലുള്ള വാക്കേറ്റങ്ങളും പതിവാകുന്നുണ്ട്.ആറുവരി ബൈപാസ് ടോൾ പ്ലാസയിലെത്തുമ്പോൾ രണ്ടുവരിയായി മാറുന്നതും ഗതാഗക്കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. ബൈപാസ് നിർമിച്ച കരാർ കമ്പനി അധികൃതരോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നെങ്കിലും ഫലമൊന്നുമുണ്ടായില്ല.

മൾട്ടി ലെയിൻ പാതയിൽ ഇവ മറക്കരുത്

∙ 3 വരിയുള്ള വിശാലമായ റോഡ് കാണുമ്പോൾ അമിത ആവേശത്തോടെയുള്ള ഡ്രൈവിങ് വേണ്ട.

∙ ഏതു പാതയിലുള്ള വാഹനവും മുന്നിലെ വാഹനത്തെ മറികടക്കാൻ, കണ്ണാടികൾ നോക്കി സിഗ്നൽ നൽകിയശേഷം തൊട്ടു വലതുവശത്തുള്ള ലെയിനിലൂടെ മറികടന്നു തിരിച്ചു പഴയ പാതയിലേക്കു തന്നെ വരേണ്ടതാണ്.

∙ സർവീസ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കയറുമ്പോൾ സിഗ്നൽ നൽകി മെർജിങ് ലെയിനിലൂടെ വേഗം വർധിപ്പിച്ച് പ്രധാന റോഡിലേക്ക് പ്രവേശിക്കേണ്ടതാണ്.

∙ കുറെദൂരം തങ്ങൾ സഞ്ചരിക്കുന്ന ലെയിനിൽ തുടരാതെ പെട്ടെന്നു മുന്നിലുള്ള വാഹനത്തെ ഒരു കാരണവശാലും മറികടക്കരുത്.

∙ ലെയിൻ ട്രാഫിക് പാലിക്കാത്ത വാഹനങ്ങൾക്ക് മോട്ടർ വാഹന നിയമം 177 എ പ്രകാരം നിയമനടപടികൾ നേരിടേണ്ടിവരും.

∙ ടയർ കണ്ടീഷൻ കുറഞ്ഞ വാഹനങ്ങൾ ഒരു കാരണവശാലും അതിവേഗത്തിൽ യാത്ര ചെയ്യരുത്. 

∙ മൾട്ടി ലെയ്നിൽ അനാവശ്യമായി വാഹനം നിർത്തരുത്. തകരാർ മൂലം വാഹനം നിർത്തേണ്ടി വന്നാൽ സൂചനാബോർഡുകൾ, പാർക്കിങ് ലൈറ്റ് എന്നിവയെല്ലാം ഉപയോഗിക്കണം.

∙ നിലവിൽ കാറുകൾക്ക് മണിക്കൂറിൽ പരമാവധി 80 കിലോമീറ്ററും ബസുകൾക്കും ട്രക്കുകൾക്കും പരമാവധി 60 കിലോമീറ്ററുമാണ് ബൈപാസിൽ വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്. 

എന്താണ് ഫാസ്ടാഗ്

റോഡ് ടോൾബൂത്തുകളിൽ നേരിട്ടു പണമടയ്ക്കാതെ, പ്രീപെയ്ഡ് രീതിയിൽ പണമടച്ച് കാലതാമാസം കൂടാതെ കടന്നുപോകുന്നതിനുള്ള സംവിധാനമാണ് ഫാസ്ടാഗ്. റേഡിയോ ഫ്രീക്കൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്‌ഐഡി) സാങ്കേതികവിദ്യയാണ് ഫാസ്ടാഗിൽ ഉപയോഗിക്കുന്നത്.

എങ്ങനെ ലഭിക്കും

ബാങ്കുകളിൽനിന്നു ചെറിയ തുക നൽകി ഫാസ്ടാഗ് വാങ്ങാൻ സാധിക്കും. ഇതിലൂടെ 5 വർഷം കാലാവധിയുള്ള ഫാസ്ടാഗ് അക്കൗണ്ട് ലഭിക്കും. 100 രൂപ മുതൽ ഒരു ലക്ഷം വരെ ഈ അക്കൗണ്ടിൽ നിക്ഷേപിക്കാം. ഓൺലൈൻ ബാങ്കിങ് വഴിയും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയും അക്കൗണ്ടിലേക്കു പണമടയ്ക്കാം.ബൈപാസിൽ രണ്ടിടത്തുള്ള ഫാസ്ടാഗ് കിയോസ്‌ക് വഴിയും ഫാസ്ടാഗ് എടുക്കാം.വാഹനങ്ങളുടെ വിൻഡ് സ്‌ക്രീനിൽ ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ടാഗ് പതിപ്പിക്കണം. രാജ്യത്തെ ഏത് ടോൾപ്ലാസയിലൂടെ വാഹനം കടന്നുപോകുമ്പോഴും ഈ ടാഗ് തിരിച്ചറിഞ്ഞ് പണം ഈടാക്കും.

ഫാസ്​ടാഗ് ഇല്ലെങ്കിൽ

ടോൾപ്ലാസകളിൽ പണം നേരിട്ടു നൽകി ചെലാൻ വാങ്ങാൻ മിനിറ്റുകൾ എടുക്കുമ്പോൾ, ഫാസ്ടാഗ് വഴി വാഹനം നിർത്താതെ 3 സെക്കൻഡുകൾക്കുള്ളിൽ ടോൾപ്ലാസ മറികടക്കാം. ഇന്ധന–സമയലാഭം ഉറപ്പ്. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ബൈപാസ് ടോൾപ്ലാസയിൽ ഇരട്ടിത്തുക നൽകണം.

ഒരു മിനിറ്റ്; 6 വാഹനം

ഉദ്ഘാടന ദിവസം ഒരു മിനിറ്റിൽ ബൈപാസിലൂടെ കടന്നുപോയതു ശരാശരി ആറു വാഹനങ്ങൾ. ടോൾപ്ലാസയിൽ ആംബുലൻസ് അടക്കമുള്ള വാഹനങ്ങളിൽ കുരുക്കിൽപെട്ടതു കണക്കിലെടുത്ത് എമർജൻസി വാഹനങ്ങൾക്ക് പ്രത്യേക ലെയിൻ ക്രമീകരിക്കാൻ കലക്ടർ അരുൺ കെ.വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശം നൽകി. ടോൾപ്ലാസയ്ക്കു സമീപം രണ്ടാമത്തെ ലെയിനാണ് എമർജൻസി വാഹനങ്ങൾക്കു കടന്നുപോകാനായി ക്രമീകരിക്കുക. 


Share our post

Kannur

ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.


Share our post
Continue Reading

Kannur

കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.

ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

കണ്ണൂർ-ദമാം സെക്ടറിൽ എയർഇന്ത്യ എക്സ്‌പ്രസും സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്. കണ്ണൂരിൽനിന്ന് മസ്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ മാസം ഇൻഡിഗോ സർവീസ് തുടങ്ങിയിരുന്നു. ദോഹ, അബുദാബി എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവീസുകൾ നടത്തുന്നുണ്ട്.

Share our post
Continue Reading

Kannur

നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

Published

on

Share our post

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.

13 പരാതി സ്വീകരിച്ച് എല്ലാ പോലീസ് സ്റ്റേഷനുകളിൽനിന്ന്‌ റിപ്പോർട്ട് തേടിയശേഷം നടപടിയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ പോലീസ് സ്റ്റേഷനുകളിൽനിന്ന് പ്രത്യേകിച്ച് ടൗൺ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയിൽനിന്ന് വളരെ മോശം പ്രതികരണമാണുണ്ടായത്. അവധികൾ കേട്ടുമടുത്ത നിക്ഷേപകർ പല പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികൾ നൽകിയിട്ടുണ്ട്. പലതവണ ജയിലിൽ കിടന്ന ചക്രപാണി മാസങ്ങൾ കഴിയുമ്പോൾ ജാമ്യം കിട്ടി പുറത്തിറങ്ങാറാണ് പതിവ്. നിക്ഷേപകരുടെ പണം തിരിച്ചുകിട്ടാനുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഗത്യന്തരമില്ലാതെയാണ് കർമസമിതി രൂപവത്കരിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.

വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.


Share our post
Continue Reading

Trending

error: Content is protected !!