Connect with us

PERAVOOR

ടൈറ്റാനിയം അഴിമതി; സി.ബി.ഐ സമര്‍പ്പിച്ച എഫ്.ഐ.ആര്‍ വസ്തുതാ വിരുദ്ധമെന്ന് പരാതിക്കാരന്‍

Published

on

Share our post

പേരാവൂര്‍: ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതി കേസില്‍ തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആര്‍ വസ്തുതാ വിരുദ്ധമാണെന്നും എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും കേസിലെ ആദ്യ പരാതിക്കാരന്‍ സെബാസ്റ്റ്യന്‍ ജോര്‍ജ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ടൈറ്റാനിയം അഴിമതിയുടെ കാര്യത്തില്‍ മോദിജി നല്‍കുന്ന ഗാരന്റി എന്തെന്ന് നേതാക്കന്മാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

13 വര്‍ഷം കേസ് അന്വേഷിച്ച കേരള വിജിലന്‍സ്, കോടികളുടെ അഴിമതിയും പൊതുമുതല്‍ നഷ്ടവും ശരിവെച്ചുവെങ്കിലും ആരെയും അറസ്റ്റ് ചെയ്യാതെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാതെ സി.ബി.ഐ.ക്ക് കൈമാറുകയായിരുന്നു. കേരള വിജിലന്‍സ് 2015-ല്‍ കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആര്‍ അതേപടി പകര്‍ത്തി കോടതിയില്‍ നല്‍കുക മാത്രമാണ് സി .ബി.ഐ ചെയ്തതെന്ന് സെബാസ്റ്റ്യന്‍ ആരോപിച്ചു.

2006-ല്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാന്ദന് താന്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. കുറ്റക്കാര്‍ മരണ മടയുന്നതുവരെ കേസ് നീട്ടിക്കൊണ്ടു പോകുക എന്ന തന്ത്രമാണ് വിജിലന്‍സും സി.ബി.ഐ.യും സ്വീകരിച്ചിട്ടുള്ളത്. സി.ബി.ഐ ഇപ്പോള്‍ നല്‍കിയിട്ടുള്ള എഫ്.ഐ.ആറിലുള്ള അഞ്ച് ഉദ്യോഗസ്ഥരില്‍ മൂന്ന് പേര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ടൈറ്റാനിയം അഴിമതിയുടെ 20 വര്‍ഷത്തെ ചരിത്രമടങ്ങുന്നസമഗ്രമായ അന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ.ക്ക് അയച്ചു കൊടുത്തിരുന്നു. ഇതൊന്നും പരിശോധിക്കാന്‍ മിനക്കെടാതെ അഴിമതിക്കാരെ സംരക്ഷിക്കുവാനുള്ള നിലപാടാണ് സി.ബി.ഐ സ്വീകരിച്ചത്.

ജോലി ചെയ്തിരുന്ന സ്ഥാപനത്തെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കുവാനും കോടികളുടെ അഴിമതിയും പൊതുമുതല്‍ നഷ്ടവും തടയുവാനും കോടതിയെ സമീപിച്ച ഞാന്‍ 23 വര്‍ഷമായി നീതിക്കുവേണ്ടി അലയുന്നു. അഴിമതിക്കെതിരെ പോരാടുവാന്‍ മുന്‍പോട്ടു വരുന്ന പൗരന്മാര്‍ക്ക് സര്‍ക്കാരോ കോടതികളോ വിജിലന്‍സോ സി.ബി.ഐ.യോ യാതൊരു വിധ സഹായവും നല്‍കുന്നില്ല.

300 കോടിയുടെ നഷ്ടം വരുത്തിയ സംസ്ഥാനത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനത്തെ തകര്‍ത്ത അഴിമതിയെക്കാള്‍ സീരിയസ് ഫ്രോഡാണ് ഒന്നേ മുക്കാല്‍ കോടിയുടെ മാസപ്പടി എന്ന രീതിയിലാണ് കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് . ടൈറ്റാനിയം അഴിമതിക്കേസ് അന്വേഷിക്കാന്‍ സി.ബി.ഐ.ക്ക് താത്പര്യമില്ലെന്നും സെബാസ്റ്റ്യന്‍ ജോര്‍ജ് ആരോപിച്ചു.


Share our post

PERAVOOR

പേരാവൂർ ടൗണിലെ ഓടകളിൽ നിന്ന് മാലിന്യം ഒഴുക്കിവിടുന്നത് തോടുകളിലേക്ക്

Published

on

Share our post

പേരാവൂർ: ടൗണിലെ വിവിധ ഓടകളിൽ കൂടി പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മലിനജലവും ജലസ്രോതസ്സുകളിലേക്ക് ഒഴുക്കിവിടുന്നതിനെതിരെ അനങ്ങാതെ അധികൃതർ. ടൗണിനു സമീപത്തെ തോടുകളിലേക്ക് ഒഴുകിയെത്തുന്ന മലിനജലം ചെന്നെത്തുന്നതാവട്ടെ നിരവധി കുടുംബങ്ങൾ അലക്കാനും കുളിക്കാനും ആശ്രയിക്കുന്ന പുഴയിലേക്കും. ഈ പുഴയിലെ വെള്ളം സംഭരിച്ചാണ് പേരാവൂർ ടൗണിലും പരിസരത്തും കുടിവെള്ളമെത്തിക്കുന്നതും. പകർച്ച വ്യാധികൾക്ക് കാരണമായേക്കാവുന്ന ഇത്രയും വലിയ വിഷയത്തിൽ പഞ്ചായത്തിലും ആരോഗ്യവകുപ്പധികൃതർക്കും പരാതി നല്കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

പേരാവൂർ നിടുംപൊയിൽ റോഡിലെ ഓടയിൽ നിന്നും കൊട്ടിയൂർ റോഡിലെ ഓടയിൽ നിന്നും ഇരിട്ടി റോഡിലെ ഓടയിൽ നിന്നുമാണ് തോടുകളിലേക്ക് മലിനജലം ഒഴുകിയെത്തുന്നത്. ഈ മൂന്ന് തോടുകളിലുമെത്തുന്ന മലിനജലം കാഞ്ഞിരപ്പുഴയിലേക്കൊഴുകിയെത്തും. കാഞ്ഞിരപ്പുഴയുടെ ചെവിടിക്കുന്ന് ഭാഗത്ത് നിന്നാണ് മാലിന്യം കലർന്നപുഴവെള്ളം സംഭരിച്ച് ടൗണിൽ ജലവിതരണം നടത്തുന്നത്.

മലിനജലം ഒഴുകിയെത്തി വീട്ടു കിണർ ഉപയോഗശൂന്യമായ അവസ്ഥയുമുണ്ട്. മുള്ളേരിക്കലിലെ കുഞ്ഞിംവീട്ടിൽ അജിതയുടെ വീട്ടുകിണറിൽ മലിനജലം ഒഴുകിയെത്തി പൂർണമായും ഉപയോഗശൂന്യമായി. ഇതിനെതിരെ അജിത പേരാവൂർ പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം പരാതി നല്കിയെങ്കിലും പരിഹാരമായിട്ടില്ല. സ്വന്തം വീട്ടുകിണർ ഉപേക്ഷിച്ചഅജിതയും കുടുംബവും സമീപത്തെ വീട്ടുകിണറാണ് ഇപ്പോൾ ആശ്രയിക്കുന്നത്. ഈ ഭാഗത്ത് സന്ധ്യ മുതൽ രാവിലെ വരെ കൊതുകുകളുടെ ശല്യവും അസഹനീയമാണെന്ന് പ്രദേശവാസികൾ പറയുന്നു. ദുർഗന്ധവും കൊതുകശല്യവും കാരണം വീട് പൂട്ടിയിട്ട് ബന്ധുവീട്ടിൽ കഴിയുന്ന കുടുംബവും പേരാവൂരിലുണ്ട്. മുള്ളേരിക്കൽ ഭാഗത്തെ ഇരുപതോളം കുടുംബങ്ങൾ ഒപ്പിട്ട പരാതി പഞ്ചായത്തിൽ നല്കിയിട്ട് ഒരു മാസം കഴിഞ്ഞുവെങ്കിലും പഞ്ചായത്ത് സെക്രട്ടറിയുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അലംഭാവം തുടരുകയാണെന്നും പരാതിക്കാർ പറഞ്ഞു.

ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് പേരാവൂരിലെ മാലിന്യ പ്രശ്‌നങ്ങൾക്ക് പ്രധാന കാരണമെന്നാണ് ജനങ്ങളുടെ ആക്ഷേപം. മാലിന്യ മുക്ത-ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ട പേരാവൂർ പഞ്ചായത്ത് ഓഫീസിന്റെ നൂറു മീറ്റർ അകലെയാണ് പ്ലാസ്റ്റിക്ക് മാലിന്യവും മലിനജലവും കെട്ടിക്കിടക്കുന്നത്. ടൗണിലെ വിവിധ കെട്ടിടങ്ങളുടെ പിൻവശത്തും ടെറസുകളിലും മാലിന്യം കൂട്ടിയിട്ടിട്ടും യാതൊരു നടപടിയും ബന്ധപ്പെട്ടവർ സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്. പഞ്ചായത്ത് സെക്രട്ടറിക്ക് നേരിട്ട് നല്കിയ പരാതിയിലും നടപടിയുണ്ടായിട്ടില്ല.

പേരാവൂർ ടൗൺ പരിസരത്തെ തോടുകൾക്ക് സമീപമുള്ള കിണറുകളിൽ മലിനജലം ഊർന്നിറങ്ങാൻ സാധ്യതയേറെയാണ്. സംശയമുള്ള കിണറുകളിലെ വെള്ളത്തിന്റെ ഗുണമേന്മ പരിശോധിച്ച് ഉറപ്പ് വരുത്തിയില്ലെങ്കിൽ പകർച്ച് വ്യാധികൾക്ക് കാരണമാവും. ടൗണിനു സമീപത്തെ പ്രദേശവാസികൾ നേരിടുന്ന മാലിന്യ പ്രശ്‌നത്തിൽ അടിയന്തര നടപടി പഞ്ചായത്ത് സ്വീകരിക്കാത്ത പക്ഷം ജില്ലാ കളക്ടറുൾപ്പടെയുള്ള ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് പ്രദേശവാസികൾ പറഞ്ഞു.


Share our post
Continue Reading

PERAVOOR

ബാബു പേരാവൂരിന്റെ കഥാസമാഹാരം പ്രകാശനം ചെയ്തു

Published

on

Share our post

പേരാവൂർ: എഴുത്തുകാരനും പേരാവൂർ പഞ്ചായത്ത് മുൻ വൈസ്.പ്രസിഡന്റുമായ ബാബു പേരാവൂരിന്റെ ‘വഴി വിളക്കുകൾ തെളിഞ്ഞു’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം കുനിത്തലയിൽ നടന്നു. സാഹിത്യകാരൻ കെ.ഇ.എൻ.കുഞ്ഞഹമ്മദ് പുകസ സംസ്ഥാന സെക്രട്ടറി എം.കെ.മനോഹരന് കൈമാറി പ്രകാശനം നിർവഹിച്ചു. പി.പുരുഷോത്തമൻ അധ്യക്ഷനായി. രഞ്ജിത്ത് മാർക്കോസ് പുസ്തകം പരിചയപ്പെടുത്തി. സി.സനീഷ്, അശോക് കുമാർ, കെ.സി.സനിൽ കുമാർ, ശ്രീഹരി, ബാബു പേരാവൂർ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

PERAVOOR

പേരാവൂർ അലിഫ് സുന്നി മദ്‌റസയിൽ പ്രവേശനോത്സവം

Published

on

Share our post

പേരാവൂർ : അലിഫ് ചാരിറ്റബിൾ ആൻഡ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ പുതുതായി ആരംഭിച്ച അലിഫ് സുന്നി മദ്‌റസയിൽ പ്രവേശനോത്സവം അലിഫ് ഡയറക്ടർ സിദ്ധീഖ് മഹമൂദി വിളയിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.മുഹമ്മദ് അധ്യക്ഷനായി. ഹഫീള് ഫാളിലി മുഖ്യപ്രഭാഷണം നടത്തി. യു.കെ.ഇബ്രാഹിം, കൊട്ടാരത്തിൽ മായൻ, കെ.പി.ശഫീഖ്, സി.കെ.ശംനാസ്, വി.അബ്ദുൾ സലാം എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!