Connect with us

Kerala

തൂക്കുകയർ കുരുക്കഴിക്കാൻ 34 കോടി; റഹീമിന്റെ മോചനത്തിന്‌ ആപ്പുമായി നാട്‌

Published

on

Share our post

കോഴിക്കോട്‌: നീതിപീഠം വിധിച്ച മരണത്തിനും ജീവിതത്തിനും ഇടയിൽ റഹീമിന്‌ മുന്നിലുള്ളത്‌ 34 കോടി രൂപയുടെ ദൂരം. ഒരുനിമിഷത്തെ കൈയബദ്ധത്തിനുള്ള പിഴയായി മരണശിക്ഷ കാത്ത്‌ കഴിയുന്ന റഹീമിന്‌ മുന്നിൽ ജയിൽ മോചനത്തിനുള്ള ഏകവഴി 14 മില്യൻ സൗദി റിയാൽ (ഏതാണ്ട്‌ 34 കോടി രൂപ) നൽകുകയെന്നതാണ്‌. അവസാന പ്രതീക്ഷയിലേക്ക്‌ ഉറ്റുനോക്കുകയാണ്‌ റഹീമിന്റെ കുടുംബവും പ്രവാസലോകവും. ക്രൗഡ്‌ ഫണ്ടിങ്ങിന്‌ ആപ്‌ പുറത്തിറക്കി ഒരുമിക്കുകയാണ്‌ റഹീമിന്റെ ജന്മനാട്‌.

ഫറോക്കിൽ ഓട്ടോ ഡ്രൈവറായിരുന്ന എം പി അബ്‌ദുൾ റഹീം 2006ലാണ്‌ സൗദിയിൽ എത്തുന്നത്‌. ജോലിക്ക്‌ കയറി മൂന്നുമാസത്തിനകം ജയിലിലായി. സ്‌പോൺസർ അബ്‌ദുള്ള അബ്‌റഹ്‌മാൻ അൽശഹ്‌രിയുടെ ശാരീരിക വെല്ലുവിളി നേരിടുന്ന മകൻ അനസിന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു അത്‌.

2006 നവംബർ 26നായിരുന്നു സംഭവം. റഹീം ഓടിച്ചിരുന്ന കാറിൽ പ്രത്യേകം സജ്ജീകരിച്ച സീറ്റിലായിരുന്നു അനസ്‌. ഭക്ഷണപാനീയം നൽകാൻ ഘടിപ്പിച്ച ഉപകരണത്തിൽ കൈതട്ടിയതാണ്‌ മരണത്തിനിടയാക്കിയത്‌. തല‌ക്ക്‌ താഴോട്ട്‌ ചലനശക്തി ഇല്ലാതിരുന്ന അനസ്‌ ഇതോടെ ബോധരഹിതനായി. തുടർന്ന്‌ മരണമടഞ്ഞു. കൈയബദ്ധമാണ്‌ മരണത്തിന്‌ കാരണമായതെങ്കിലും പ്രോസിക്യൂഷന്റെയും അനസിന്റെ കുടുംബത്തിന്റേയും നിലപാട്‌ എതിരായതിനാൽ കോടതി വധശിക്ഷ വിധിച്ചു. മോചനത്തിനായി ഇന്ത്യൻ എംബസി നടത്തിയ ശ്രമവും പൗരപ്രമുഖരെ മധ്യസ്ഥരാക്കി മാപ്പ്‌ നേടാനുള്ള ശ്രമവും വിജയിച്ചില്ല.

ദിയാധനം സ്വീകരിച്ച്‌ റഹീമിന്‌ മോചനം അനുവദിക്കാമെന്ന്‌ അനസിന്റെ കുടുംബം എംബസിയെ അറിയിച്ചതോടെയാണ്‌ അതിനുള്ള ശ്രമം തുടങ്ങിയത്‌. വൻതുക ജനകീയ പങ്കാളിത്തത്തോടെ സമാഹരിക്കുന്നതിനാണ്‌ പ്ലേ സ്‌റ്റോറിലും ആപ്‌ സ്‌റ്റോറിലും ഡൗൺലോഡ്‌ ചെയ്‌ത്‌ ഉപയോഗിക്കാവുന്ന SAVEABDULRAHEEM ആപ്‌ പുറത്തിറക്കിയത്‌. ഇന്ത്യയിൽനിന്നും ഗൾഫ്‌ രാഷ്ട്രങ്ങളിൽനിന്നും ഉൾപ്പെടെ കുറഞ്ഞ സമയത്തിനകം പണം സമാഹരിക്കുകയാണ്‌ കർമസമിതിയുടെ ദൗത്യം. കെ. സുരേഷ്‌ ചെയർമാനും കെ.കെ. ആലിക്കുട്ടി കൺവീനറും എം. ഗിരീഷ്‌ ട്രഷററുമായാണ്‌ സമിതി.


Share our post

Kerala

ഗാനരചയിതാവ് മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ അന്തരിച്ചു

Published

on

Share our post

കൊച്ചി: ഗാനരചയിതാവ് മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വീട്ടിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് എട്ട് ദിവസം മുൻപാണ് മങ്കൊമ്പ് ഗോപാല കൃഷ്ണനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ചിരുന്നു. ഇന്ന് വൈകുന്നേരം 4.55 ന് ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.ഇരുന്നൂറ് സിനിമകളിൽ എഴുന്നൂറോളം പാട്ടുകളെഴുതിയിട്ടുണ്ട് മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ. ബാഹുബലിയടക്കം മൊഴി മാറ്റ ചിത്രങ്ങൾക്ക് മലയാളം പാട്ടുകൾ ഒരുക്കി.ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ, നാടൻ പാട്ടിന്റെ മടിശീല, കാളിദാസന്റെ കാവ്യ ഭാവനയെ തുടങ്ങി നിരവധി ഹിറ്റുകൾ ​ഗോപാലകൃഷ്ണന്റെ സംഭാവനയാണ്. ഹരിഹരൻ സിനിമകളിലാണ് ഏറ്റവും കൂടുതൽ പാട്ടുകൾ ചിട്ടപ്പെടുത്തിയത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 3 മക്കളും മരണ സമയത്തു ഉണ്ടായിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാട് അടക്കം ആശുപത്രിയിൽ എത്തിയിരുന്നു. സംസ്കാര സമയം അറയിച്ചിട്ടില്ല.


Share our post
Continue Reading

Kerala

രാസലഹരി നൽകി പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചു; പോക്സോ കേസ് പ്രതി അറസ്റ്റിൽ

Published

on

Share our post

മലപ്പുറം: മലപ്പുറത്ത് ഭക്ഷണത്തിൽ രാസലഹരി കലർത്തി ലഹരിക്കടിമയാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചതായി പരാതി. മലപ്പുറം കോട്ടക്കലിൽ ആണ് സംഭവം. വേങ്ങര ചേറൂർ സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂർ (23) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. 2020 ൽ പ്ലസ് വൺ വിദ്യാർത്ഥിനി ആയിരിക്കെ തുടങ്ങിയ പീഡനം 2025 വരെ മാർച്ച് വരെ തുടർന്നെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ചാണ് വശീകരിച്ചത്. അതിജീവിതയുടെ നഗ്ന ദൃശ്യം പകർത്തിയ പ്രതി സ്വർണാഭരണവും തട്ടി എടുത്തു. ചികിത്സക്ക് പിന്നാലെ ലഹരിയിൽ നിന്ന് മോചിത ആയ ശേഷമാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. പ്രതിയെ കോട്ടക്കൽ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഫോണും പൊലീസ് പിടിച്ചെടുത്തു.


Share our post
Continue Reading

Kerala

‘ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം’; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

Published

on

Share our post

തിരുവനന്തപുരം : ഉത്സവത്തിനുള്ള ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി ഉത്തരവിന് സ്റ്റേ. ആന എഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആനകളുടെ സർവ്വേ നടത്തണം എന്നത് ഉൾപ്പെടെയുള്ള നിർദേശമാണ് സ്റ്റേ ചെയ്തത്. ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വ ഗജ സേവാ സമിതി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്.ആന എഴുന്നള്ളിപ്പ് പൂർണ്ണമായി തടയാനുള്ള നീക്കമെന്ന് തോന്നുന്നതായി സുപ്രീംകോടതി.നായക്ക് എതിരായ ക്രൂരതയിൽ എടുത്ത കേസ് എങ്ങനെ ആനയിലേക്ക് എത്തിയെന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു. ആന എഴുന്നെള്ളിപ്പ് കേസിൽ കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ സുപ്രീം കോടതി ഇടപെട്ടില്ല.

പാറമേക്കാവ്, തിരുമ്പമ്പാടി ദേവസ്വങ്ങൾ നൽകിയ ഹർജിയിൽ നിലവിൽ ഇടപെടാനില്ലെന്ന് ജസ്റ്റിസ് നാഗരത്ന അറിയിച്ചു. ഹർജി പിൻവലിക്കാൻ സുപ്രീം കോടതി അനുമതി നൽകി. നേരത്തെ ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും മാർ​ഗനിർദേശങ്ങളും സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. നിലവിലുള്ള നിബന്ധനകൾക്ക് പുറമെയുള്ള ഹൈക്കോടതിയുടെ നിർദേശത്തിനായിരുന്നു സ്റ്റേ ഏർപ്പെടുത്തിയിരുന്നത്.


Share our post
Continue Reading

Trending

error: Content is protected !!