Connect with us

Kerala

കോളേജ് അധ്യാപകര്‍ക്ക് ഇനി വീട്ടിലിരുന്നും മാര്‍ക്കിടാം

Published

on

Share our post

തിരുവനന്തപുരം: അടുത്തവര്‍ഷംമുതല്‍ കോളേജ് അധ്യാപകര്‍ക്ക് വീട്ടിലിരുന്നും പരീക്ഷയ്ക്കു മാര്‍ക്കിടാം. നാലുവര്‍ഷ ബിരുദത്തില്‍ ‘ഓണ്‍-സ്‌ക്രീന്‍ ഇവാലുവേഷന്‍’ എന്ന ഡിജിറ്റല്‍ മൂല്യനിര്‍ണയരീതി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.

ഉന്നത വിദ്യാഭ്യാസ കമ്മിഷന്‍ ശുപാര്‍ശയനുസരിച്ച് ഓപ്പണ്‍ ബുക്ക് പരീക്ഷ സര്‍വകലാശാലകളില്‍ നടപ്പാക്കുന്നുണ്ട്. പരീക്ഷയ്ക്കുശേഷം അധ്യാപകരുടെ പ്രത്യേക ക്യാമ്പുവഴി മൂല്യനിര്‍ണയം നടത്തുന്നതാണ് നിലവിലെ രീതി. ഉത്തരക്കടലാസുകള്‍ കൊണ്ടുപോകാനുള്ള ചെലവ്, സുരക്ഷ എന്നിവയും സര്‍വകലാശാലകള്‍ക്ക് അമിതഭാരമുണ്ടാക്കുന്നു. ഈ കാലതാമസവും പ്രശ്‌നങ്ങളും ഒഴിവാക്കാനാണ് നിര്‍മിതബുദ്ധി സാധ്യത പ്രയോജനപ്പെടുത്തി ഇ-മൂല്യനിര്‍ണയം.

ഇതിനായി ഉന്നതവിദ്യാഭ്യാസവകുപ്പ് പ്രത്യേകം സോഫ്റ്റ്വേറും പോര്‍ട്ടലും തയ്യാറാക്കും. നാലുവര്‍ഷ ബിരുദത്തിന്റെ ഒന്നാം സെമസ്റ്ററില്‍ പുനര്‍മൂല്യനിര്‍ണയത്തില്‍ ഈ രീതി ആദ്യം പരീക്ഷിക്കാനാണ് ശ്രമം. ഓണ്‍ലൈന്‍ പരീക്ഷയും മൂല്യനിര്‍ണയവും നടത്താനുള്ള ലേണിങ് മാനേജ്മെന്റ് സിസ്റ്റം ഉള്‍പ്പെട്ട കെ-റീപ്പി (കേരള റിസോഴ്സ് ഫോര്‍ എജുക്കേഷണല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് പ്ലാനിങ്) ന്റെ ആദ്യഘട്ടത്തിന് രണ്ടുകോടി രൂപയുടെ ഭരണാനുമതി നല്‍കി.

നാലുവര്‍ഷ ബിരുദ പരീക്ഷ: ഓണ്‍-സ്‌ക്രീന്‍ മൂല്യനിര്‍ണയം ഇങ്ങനെ

  1. തിരുവനന്തപുരം: നാലുവര്‍ഷ ബിരുദ പരീക്ഷകളുടെ മൂല്യനിര്‍ണയം ‘ഓണ്‍-സ്‌ക്രീനി’ല്‍ നടത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ മുന്നോട്ടുവെച്ച രീതികള്‍ ചുവടെ:
  2. ഉത്തരക്കടലാസ് പരീക്ഷാകേന്ദ്രത്തില്‍ സ്‌കാന്‍ചെയ്ത് പോര്‍ട്ടലില്‍ ലഭ്യമാക്കും.
  3. പരീക്ഷാ കണ്‍ട്രോളര്‍ ചുമതലപ്പെടുത്തുന്ന അധ്യാപകന് കംപ്യൂട്ടറിലോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലോ ഓണ്‍ലൈനായി നോക്കി മാര്‍ക്കിടാം.
  4. ഫെയ്സ് റെക്കഗ്‌നിഷന്‍ പോലുള്ള ഇ-സുരക്ഷ.
  5. എവിടെയിരുന്നും ഏതുനേരത്തും മൂല്യനിര്‍ണയം നടത്താം.
  6. മാര്‍ക്ക് കുറഞ്ഞാലോ കൂടിയാലോ തത്സമയം കണ്ടുപിടിക്കാം.
  7. മാര്‍ക്കിട്ട ഉത്തരക്കടലാസ് വിദ്യാര്‍ഥിക്കും കാണാന്‍ അവസരം.
  8. വിദ്യാര്‍ഥിയുടെ മികവ് വിലയിരുത്താന്‍ എ.ഐ. സഹായം.

മാറ്റം അനിവാര്യം -ആര്‍. ബിന്ദു, ഉന്നതവിദ്യാഭ്യാസമന്ത്രി

നാലുവര്‍ഷ ബിരുദത്തില്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള മൂല്യനിര്‍ണയരീതി വരും. ഇപ്പോള്‍ മൂല്യനിര്‍ണയത്തിനും ഫലപ്രഖ്യാപനത്തിനും വലിയ സമയമെടുക്കുന്നു. മൂല്യനിര്‍ണയത്തില്‍ വിദ്യാര്‍ഥിസൗഹൃദ നടപടികളുണ്ടാവും.


Share our post

Breaking News

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

Published

on

Share our post

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Kerala

തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയിനിലിരുന്ന് കണ്ടു; തൃശൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിൽ

Published

on

Share our post

ട്രെയിനിൽ ഇരുന്ന് തുടരും സിനിമയുടെ വ്യാജ പതിപ്പ് മൊബൈലിൽ കണ്ട യുവാവ് തൃശൂർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിൽ. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ മലയാളിയായ റെജിൽ (22) ആണ് കസ്റ്റഡിയിൽ ആയത്. മൊബൈലിൽ സിനിമ കാണുന്നത് കണ്ട സഹയാത്രികൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബാംഗ്ലൂർ – എറണാകുളം ഇന്റർ സിറ്റി ട്രെയിനിൽ ആയിരുന്നു സംഭവം. ബാംഗ്ലൂരിൽ നിന്നും തൃശൂരിലേക്ക് പൂരം കാണാൻ വരികയായിരുന്നു യുവാവ്.ബാംഗ്ലൂരിൽ എഞ്ചിനീയറിങ് വിദ്യാർഥിയാണ് റെജിൽ. സിനിമ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടില്ലെന്നും ഓൺലൈൻ വഴി തന്നെ കാണുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതിയെ തൃശ്ശൂർ റെയിൽവേ പൊലീസ് ചോദ്യം ചെയ്യുന്നു.


Share our post
Continue Reading

Kerala

ഇ.വി ചാർജിങ് നിരക്ക് പരിഷ്ക്കരിച്ചു; ഇനിമുതൽ രണ്ട് നേരം രണ്ട് നിരക്ക്

Published

on

Share our post

വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ദിവസത്തിൽ രണ്ട് നിരക്കെന്ന പുതിയ നിയമം പ്രാബല്യത്തിലായി. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ കുറഞ്ഞനിരക്കും നാല് മുതൽ അടുത്ത ദിവസം രാവിലെ ഒമ്പതുവരെ കൂടിയനിരക്കുമായിരിക്കും ഈടാക്കുക. പകൽ സമയങ്ങളിൽ സൗരോർജം കൂടി ഉപയോഗപ്പെടുത്താനാകുന്നതിനാലാണ് ഈ ആനുകൂല്യം വാഹന ഉടമകൾക്ക് ലഭിക്കുന്നതെന്ന് റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. നിലവിൽ ചാർജിങ് ചെയ്യാൻ പൊതുവായ നിരക്ക് യൂനിറ്റിന് 7.15 രൂപയാണ്. ഇത് വൈകുന്നേരം നാലിന് മുമ്പാണെങ്കിൽ 30 ശതമാനം കുറവായിരിക്കും. അതായത് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ ചാർജ് ചെയ്യാൻ യൂനിറ്റിന് 5 രൂപയാകും. എന്നാൽ വൈകുന്നേരം നാലുമണിക്ക് ശേഷം പിറ്റേ ദിവസം രാവിലെ ഒമ്പത് മണിവരെ ചാർജ് ചെയ്യാൻ 30 ശതമാനം അധികം നൽകേണ്ടി വരും. ഇത് യൂനിറ്റിന് 9.30 രൂപ ചെലവ് വരും. ഇതിനെല്ലാം പുറമെ ഓരോയിടത്തും വ്യത്യസ്തനിരക്കിൽ സർവീസ് ചാർജും ഈടാക്കും.


Share our post
Continue Reading

Trending

error: Content is protected !!