Connect with us

Kannur

രണ്ടുവര്‍ഷത്തിനിടെ കണ്ണൂർ ജില്ലയില്‍ അടഞ്ഞത് 2000 കടകള്‍: ഓണ്‍ലൈൻ കച്ചവടം അടിതെറ്റിക്കുന്നോ?

Published

on

Share our post

കണ്ണൂർ:കനത്ത നഷ്ടത്തെ തുടർന്ന് കണ്ണൂർ ജില്ലയിലേതടക്കം വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍.കൊവിഡിനു ശേഷം ചെറിയൊരുണർവ് പ്രകടമായെങ്കിലും വർദ്ധിച്ചുവരുന്ന ഓണ്‍ലൈൻ ഇടപാട് അടക്കമുള്ള കാരണങ്ങളാല്‍ ചെറുതും വലുതുമായ ആയിരക്കണക്കിന് കച്ചവട സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്.

കണ്ണൂരില്‍ മാത്രം രണ്ടു വർഷത്തിനിടെ രണ്ടായിരത്തോളം കടകള്‍ക്ക് താഴുവീണെന്നാണ് വ്യാപാരി സംഘടനാപ്രവർത്തകർ സ്ഥിരീകരിക്കുന്നത്.ദേശീയപാതാ വികസനം കാരണം കച്ചവടസ്ഥാപനങ്ങളിലേക്ക് എത്തിപ്പെടാനുള്ള പ്രയാസം കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ട് .യാത്രാസൗകര്യം കുറഞ്ഞതും വ്യാപാരത്തെ ബാധിച്ചു.മുമ്പ് റോഡിന് ഇരുവശത്തുമുള്ള കച്ചവട സ്ഥാപനങ്ങളെ ആശ്രയിച്ചിരുന്നിടത്ത് ഇപ്പോള്‍ കിലോമീറ്ററുകള്‍ ചുറ്റി വേണം കടകളിലെത്താൻ.

കണ്ണൂർ ടൗണില്‍ 80 കടകള്‍ പൂട്ടി

പ്രമുഖ പുരുഷ വസ്ത്ര ഷോറും ഉള്‍പ്പെടെ കണ്ണൂർ ടൗണില്‍ മാത്രം പ്രധാനപ്പെട്ട 80 കച്ചവടസ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. മുമ്പ് നഗരത്തില്‍ ഒന്നോ രണ്ടോ കടകള്‍ പൂട്ടുമ്പോള്‍ പകരം മൂന്നോ നാലോ കടകള്‍ തുറക്കാറുണ്ട്. കൊവിഡിനുമുമ്പ് സംസ്ഥാനത്തെ ഗ്രാമീണമേഖലകളില്‍ നിന്ന് കടകള്‍ അപ്രത്യക്ഷമായി തുടങ്ങിയിരുന്നെങ്കില്‍ ഈ പ്രവണത നഗരപ്രദേശങ്ങളിലേക്ക് മാറിയിരിക്കുകയാണ്. ഗ്രാമീണമേഖലയില്‍ നിത്യോപയോഗസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് പോലും പിടിച്ചുനില്‍ക്കാൻ സാധിക്കാത്ത സ്ഥിതിയാണ്.
വ്യാപാരികള്‍ക്ക് മേല്‍ ഓണ്‍ലൈൻ വല

വൻകിട സൂപ്പർ മാർക്കറ്റുകളുടെ വരവും ഉപഭോക്താക്കള്‍ ഓണ്‍ലൈൻ ഷോപ്പിംഗിലേക്ക് ആളുകള്‍ മാറുന്നതും ചെറുകിട വ്യാപാര മേഖലയെ ഉലച്ചുകളയുകയാണ്.

ക്രയശേഷി കുറയുന്നു

ഉപഭോക്താക്കളുടെ ക്രയ ശേഷി കുറയുന്നതാണ് ചെറുകിട വ്യാപാരമേഖലയെ ബാധിക്കുന്ന പ്രധാന പ്രശ്നമെന്ന് വ്യാപാരി സംഘടനാ നേതാക്കള്‍ വിലയിരുത്തുന്നു. പ്രധാന കാരണം കാർഷിക മേഖലയുടെ തകർച്ചയാണ്. ഉത്പാദന ചെലവിന് അനുസരിച്ച്‌ വില ലഭിക്കാത്തതിനാല്‍ കൃഷി നടത്തിക്കൊണ്ടുപോകാൻ ആളുകള്‍ മടിക്കുന്നു. ഈ കാരണത്താല്‍ ഇവിടത്തെ തൊഴിലാളികള്‍ക്ക് പണിയില്ല. അവരുടെ കൈയില്‍ പണം വന്നാല്‍ മാത്രമെ ഇവിടത്തെ കടകളിലേക്ക് ആളുകളെത്തുകയുള്ളു.ഇതര സംസ്ഥാന തൊഴിലാളികള്‍ കിട്ടുന്ന പണത്തില്‍ നിന്ന് ഒരു കിലോ റവ, അരകിലോ തക്കാളി എന്നതില്‍ കൂടുതല്‍ ഒരു സാധനവും വാങ്ങുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.
കേരളത്തിലെ വ്യാപാര മേഖലയുടെ പുനരുജ്ജീവനത്തിന് സർക്കാർ ഇടപെടേണ്ട സാഹചര്യം അതിക്രമിച്ചു. പ്രധാനമായും അടിസ്ഥാന മേഖലയിലെ സാമ്ബത്തിക പ്രതിസന്ധിയെ കുറിച്ച്‌ പഠിക്കണം. അതിനായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തണം.


Share our post

Kannur

മിനി ജോബ് ഫെയര്‍ നാളെ

Published

on

Share our post

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് ഒന്നിന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ അഭിമുഖം നടത്തുന്നു. സെയില്‍സ് കണ്‍സള്‍റ്റന്റ്, സര്‍വീസ് അഡൈ്വസര്‍, ഷോറൂം സെയില്‍സ് കണ്‍സള്‍റ്റന്റ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍, സ്‌പെയര്‍ പാര്‍ട്‌സ് എക്‌സിക്യൂട്ടീവ്, കാര്‍ ഡ്രൈവര്‍, ടെക്‌നിഷ്യന്‍ ട്രെയിനി, യൂണിറ്റ് മാനേജര്‍, പ്ലേസ്‌മെന്റ് കോര്‍ഡിനേറ്റര്‍ തസ്തികകളിലേക്കാണ് അഭിമുഖം. ഡിഗ്രി, ഡിപ്ലോമ/ ഐ.ടി.ഐ/ ബി.ടെക് ഓട്ടോമൊബൈല്‍, ഐ.ടി.ഐ (എം എം വി) യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 250 രൂപയും, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍- 04972707610, 6282942066


Share our post
Continue Reading

Kannur

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് / ട്യൂട്ടർ തസ്തികയിൽ ഒഴിവ്

Published

on

Share our post

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിൽ ജൂനിയർ റസിഡന്റ് / ട്യൂട്ടർ തസ്തികയിൽ ഡോക്ടർമാരുടെ ഒഴിവുണ്ട്. മാർച്ച് മൂന്നിന് രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. എം.ബി.ബി.എസ് കഴിഞ്ഞ് ടി.സി.എം.സി റജിസ്‌ട്രേഷൻ നേടിയിരിക്കണം എന്നതാണ് യോഗ്യത.നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും. താൽപര്യമുള്ളവർയോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് അരമണിക്കൂർ മുമ്പെങ്കിലും പ്രിൻസിപ്പലിന്റെ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.വിശദാംശങ്ങൾ, gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.


Share our post
Continue Reading

Kannur

വനിതാ ദിനത്തിൽ വനിതകൾക്കു മാത്രമായി കെ.എസ്.ആർ.ടി.സിയുടെ മലപ്പുറം പാക്കേജ്

Published

on

Share our post

കണ്ണൂർ: മാർച്ച് മാസത്തിൽ വിവിധ ടൂർ പാക്കേജുകൾ ഒരുക്കി കെ സ് ആർ ടി സി കണ്ണൂർ ഡിപ്പോ. മാർച്ച് എട്ടിന് വനിതാ ദിനത്തിൽ വനിതകൾക്കു മാത്രമായി കണ്ണൂരിൽ നിന്നും നിലമ്പൂരിലെ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ബംഗ്ലാവ് കുന്നു സന്ദർശിച്ച് വൈകുന്നേരം മലപ്പുറത്ത് മിസ്റ്റി ലാന്റ് പാർക്കിൽ എത്തും. ഭക്ഷണവും എൻട്രൻസ് ഫീയും ഗ്ലാസ് ബ്രിഡ്ജ് ചാർജും ഉൾപ്പെടെയാണ് പാക്കേജ്.മാർച്ച് എട്ടിന് വയനാട് രാവിലെ 5.45 ന് പുറപ്പെട്ട് പഴശ്ശി സ്മൃതി മണ്ഡപം, കുറുവ ദ്വീപ്, അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം, കാരാപ്പുഴ ഡാം എന്നിവ സന്ദർശിച്ച് രാത്രി 10 മണിയോടെ കണ്ണൂരിൽ എത്തിച്ചേരുന്ന രീതിയിലാണ് മറ്റൊരു പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്.

മാർച്ച് ഏഴ്, 21 തീയതികളിൽ കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം ഒരുക്കുന്ന പാക്കേജിൽ കുടജാദ്രി, ഉഡുപ്പി, മധൂർ, അനന്തപുര ക്ഷേത്ര ദർശനവും ബേക്കൽ കോട്ട സന്ദർശിനവും ഒരുക്കിയിട്ടുണ്ട്.21 ന് പുറപ്പെടുന്ന പാക്കേജിൽ രഥോത്സവം കാണാനുള്ള അവസരം ലഭിക്കും.മാർച്ച് ഏഴ്, 21 തീയതികളിൽ മൂന്നാർ ട്രിപ്പും ഉണ്ടായിരിക്കും. മാർച്ച് 14, 29 തീയതികളിൽ പുറപ്പെടുന്ന ഗവി പാക്കേജിൽ കുമളി, കമ്പം, രാമക്കൽ മേട്, തേക്കടി എന്നിവ സന്ദർശിക്കാൻ അവസരമുണ്ട്. കോഴിക്കോട് കടലുണ്ടി പക്ഷി സാങ്കേതത്തിലൂടെയുള്ള വഞ്ചി സവാരി, കാപ്പാട് ബീച്ച്, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് എന്നിവ ഉൾപെടുത്തിയിട്ടുള്ള കടലുണ്ടി പാക്കേജ് മാർച്ച് ഒമ്പത്, 23 തീയതികളിൽ നടക്കും. സീ ഫുഡ്, വഞ്ചി സവാരി എന്നിവ പാക്കജിന്റെ ഭാഗമാണ്. രാവിലെ ആറിന് പുറപ്പെടുന്ന പാക്കേജ് രാത്രി ഒൻപതിന് തിരിച്ചെത്തും.ആഡംബര നൗക യാത്ര നെഫർറ്റിറ്റി പാക്കേജ് മാർച്ച് 15 ന് രാവിലെ 5.30 നു പുറപ്പെടും. കൊച്ചിയിൽ അഞ്ച് മണിക്കൂർ ക്രൂയിസിൽ യാത്ര ചെയ്ത് 16 ന് കണ്ണൂരിൽ തിരിച്ചെത്തും. അന്വേഷങ്ങൾക്കും ബുക്കിങ്ങിനും 9497007857, 8089463675 നമ്പറുകളിൽ ബന്ധപ്പെടാം.


Share our post
Continue Reading

Trending

error: Content is protected !!