Connect with us

Kannur

കുടിക്കാനും നനയ്ക്കാനും വെള്ളത്തിന് ക്ഷാമം

Published

on

Share our post

കണ്ണൂർ : കനത്ത വേനലിൽ ജില്ലയിൽ പലയിടത്തും കുടിവെള്ളക്ഷാമം തുടങ്ങി. വരൾച്ച കൃഷിയെയും ബാധിക്കുന്നുണ്ട്. മലയോരത്ത് പുഴകളിലും തോടുകളിലും കുളങ്ങളിലും കിണറുകളിലും ജലനിരപ്പ് മുൻവർഷത്തെ അപേക്ഷിച്ച് കൂടുതൽ താഴ്ന്നു. കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള നടപടികൾ ആരംഭിക്കുകയാണ് തദ്ദേശ സ്ഥാപനങ്ങൾ.

ചപ്പാരപ്പടവ് മേഖലയിൽ

ചപ്പാരപ്പടവ്, കടന്നപ്പള്ളി-പാണപ്പുഴ, എരമം-കുറ്റൂർ പഞ്ചായത്തുകളിൽ ശുദ്ധജലലഭ്യതക്കുറവ് ജനങ്ങളെ ദുരിതത്തിലാക്കുന്നു. പെരുവണ, കല്യാണപുരം, ചെങ്ങറ, വെള്ളരിയാനം, കുറ്റൂർ, കോയിപ്ര, പെരുമ്പടവ്, കക്കറ തുടങ്ങിയ സ്ഥലങ്ങൾ ശുദ്ധജലക്ഷാമത്തിലേക്ക് നീങ്ങുകയാണ്.

ശ്രീകണ്ഠപുരത്ത്

കാഞ്ഞിരക്കൊല്ലി, വഞ്ചിയം വനത്തിലെ നീരുറവകളും വറ്റി. ആദിവാസികൾ ഇത്തരം നീരുവകളിൽനിന്നാണ് പൈപ്പിട്ട് വെള്ളമെടുത്തിരുന്നത്. വയലുകളിൽ വേനലിൽ നടത്താറുള്ള പച്ചക്കറിക്കൃഷികളും ജലക്ഷാമംമൂലം പ്രതിസന്ധിയിലാണ്. നിടിയേങ്ങ, ചേപ്പറമ്പ്, മലപ്പട്ടം, കരയത്തുംചാൽ മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. നിടിയേങ്ങ സ്വാമിമഠം, ചുഴലി ഭഗവതിക്ഷേത്രം എന്നിവയുടെ പരിസരങ്ങളിലെ വീടുകളിലെ കിണറുകളെല്ലാം വറ്റി. ടാങ്കറിൽ കുടിവെള്ളമെത്തിക്കാനുള്ള നടപടികൾ ശ്രീകണ്ഠപുരം നഗരസഭയിൽ അടുത്തദിവസം ആരംഭിക്കും.

കീഴല്ലൂർ പഞ്ചായത്തിൽ

പല ഭാഗങ്ങളിലും കുടിവെള്ളക്ഷാമമുണ്ട്. ജലവിതരണത്തിന് ഉടൻ നടപടിയുണ്ടാകുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ജൽജീവൻമിഷൻ പദ്ധതിയുടെ പ്രവൃത്തി പഞ്ചായത്തിൽ വേഗത്തിൽ പുരോഗമിക്കുന്നുണ്ട്. എല്ലാ വാർഡുകളിലും പൈപ്പിടൽ നടക്കുന്നു. കീഴല്ലൂർ അണക്കെട്ടിൽ നിന്നുള്ള പമ്പിങ്‌ നിർത്തിവെച്ചിട്ട് ഒരുവർഷത്തിലേറെയായി.

ചിറക്കലിൽ

വീട്ടുകിണറുകളിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങി. ചിറക്കൽ പഞ്ചായത്തിൽ കീരിയാട്, ബാലൻകിണർ, കാട്ടാമ്പള്ളി, കോട്ടക്കുന്ന് എന്നീ വാർഡുകളിലാണ് കുടിവെള്ളക്ഷാമമുണ്ടാകാറ്. ജലജീവൻ പദ്ധതി യുടെ പൈപ്പ്‌ലൈൻ പണി ചിറക്കൽ പഞ്ചായത്തിൽ 23 വാർഡുകളിലും തീർന്നെങ്കിലും കമ്മിഷൻ ചെയ്തിട്ടില്ല.

കാട്ടാമ്പള്ളി രാഘവനഗർ കോളനിയിലെ മൂന്ന് പൊതുകിണറുകളിൽ രണ്ടെണ്ണത്തിലെ ചെളി നീക്കിക്കൊണ്ടിരിക്കുന്നു. എല്ലാ വാർഡുകളിലുമുള്ള പൊതുകിണറുകളിലെ ചളി നീക്കാൻ പദ്ധതിയുണ്ട്.

ചെറുപുഴയിൽ

കുടിവെള്ള സ്രോതസ്സുകളിലും ജലം വറ്റിത്തുടങ്ങി. പ്രധാന ജലസ്രോതസ്സായ കാര്യങ്കോട് പുഴയുടെ പല ഭാഗങ്ങളിലും ഇടമുറിഞ്ഞ് തുടങ്ങി. ചെറുതോടുകളിലും വെള്ളമില്ലാതായി. കാർഷികവിളകളെ ചൂട് വല്ലാതെ ബാധിക്കുന്നുണ്ട്.

കേളകം, കണിച്ചാർ

രണ്ട്‌ പഞ്ചായത്തിലും ജലക്ഷാമമുണ്ട്. ജലസ്രോതസ്സുകളെല്ലാം വറ്റാൻ തുടങ്ങി. വീട്ടുകിണറുകൾ മിക്കതും വറ്റി. ഇരുപഞ്ചായത്തുകളിലൂടെയും കടന്നുപോകുന്ന ബാവലി, ചീങ്കണ്ണി പുഴകളിലും വെള്ളം വറ്റിത്തുടങ്ങിയത് ഇവയെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികളെ ബാധിക്കുന്നുണ്ട്. പുഴകളിൽ തടയണകൾ നിർമിച്ചും കുടിവെള്ളം വിതരണംചെയ്തുമാണ് പഞ്ചായത്തുകൾ പ്രശ്നത്തെ നേരിടുന്നത്.

രാമന്തളി

പഞ്ചായത്തിൽപ്പെട്ട ഏഴിമല, പരുത്തിക്കാട്, ചിറ്റടി, കക്കംപാറ, എട്ടിക്കുളം പ്രദേശങ്ങളിൽ വർഷങ്ങളായി രൂക്ഷമായ കുടിവെള്ളപ്രശ്നമുണ്ട്‌. ഇപ്പോൾ ഭൂരിഭാഗം വീടുകളിലും ജല അതോറിറ്റിയുടെ ഗാർഹിക കണക്ഷനുണ്ട്. എന്നാൽ രണ്ടുദിവസം കൂടുമ്പോഴാണ് പമ്പിങ്‌ എന്ന പ്രശ്നമുണ്ട്.

പാനൂർ നഗരസഭയിൽ

പാനൂർ, പെരിങ്ങളം, കരിയാട് മേഖലകളിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമമുണ്ട്. എലാങ്കോട് പാറയ്ക്ക് താഴെ പ്രദേശം, വൈദ്യർപീടിക, പാനൂർ ടൗണിനടുത്ത കല്ലുകൊത്ത് പറമ്പ് പ്രദേശം, കരിയാട് മുക്കാളിക്കര, പടന്നക്കര ഭാഗങ്ങളിൽ കൂവപ്പാട്, കമ്പനിക്കുന്ന്, പെരിങ്ങളം കുന്നും മൊയിലോംഭാഗം, കോമത്ത്, പൊക്കിണക്കുന്ന്, അവയാട്ട് പ്രദേശങ്ങളിൽ പ്രശ്നം രൂക്ഷമാണ്.

എലാങ്കോട് പാറയ്ക്ക് താഴെ പ്രദേശത്ത് അമൃത്‌കുടീർ പദ്ധതിയിൽ ജലവിതരണപദ്ധതിയുടെ നടപടികൾ തുടങ്ങി. നഗരസഭയിൽ കുടിവെള്ളവിതരണത്തിനുള്ള ടെൻഡർ നടപടികൾ തുടങ്ങിയതായി ചെയർമാൻ വി.നാസർ പറഞ്ഞു

പെരിങ്ങോം-വയക്കര

പെരിങ്ങോം-വയക്കര പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. വാഹനങ്ങളിൽ വെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിക്കുന്നുണ്ട്. കൊല്ലാട പുഴയോരത്തുള്ള പ്രദേശത്താണ് ജലക്ഷാമം രൂക്ഷമായത്. പാടിയോട്ടുചാൽ, വങ്ങാട്, കൊല്ലാട, ഇരട്ടകുളം പ്രദേശങ്ങളിൽ ക്ഷാമമുണ്ട്. കുപ്പോൾ കോളനിയിൽ 40 കുടുംബങ്ങൾക്കുള്ള ജലവിതരണപദ്ധതി തുടങ്ങി.


Share our post

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Kannur

പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം

Published

on

Share our post

കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ  അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.


Share our post
Continue Reading

Kannur

ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ

Published

on

Share our post

പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.

ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.

ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!