Connect with us

Kerala

അപൂര്‍വരോഗവുമായി ജനനം, പരിഹാസവും കണ്ണീരും; ഇന്ന് ലക്ഷദ്വീപിന്റെ തിരഞ്ഞെടുപ്പ് ഐക്കണ്‍

Published

on

Share our post

കോഴിക്കോട്: മലപ്പുറത്ത് കഴിഞ്ഞദിവസംനടന്ന വ്‌ളോഗേഴ്‌സ് മീറ്റില്‍ ഒരു പന്തയം നടക്കുകയാണ്. നല്ല വസ്ത്രങ്ങളണിഞ്ഞ് മേക്കപ്പിട്ട് ഒരുങ്ങിയിരിക്കുന്ന വ്‌ളോഗര്‍മാരെ ചിരിയോടെ വെല്ലുവിളിച്ചുകൊണ്ട് ലക്ഷദ്വീപില്‍നിന്നുള്ള ഉമ്മര്‍ ഫാറൂഖ് പറഞ്ഞു: ”അല്പസമയത്തിനകം ഡോക്ടര്‍മാരുള്‍പ്പെടെ വിവിധ രംഗങ്ങളിലെ വിദഗ്ധര്‍ എത്തും. നിങ്ങളെത്ര ഒരുങ്ങിയിട്ടും കാര്യമില്ല, വരുന്നവര്‍ മുഴുവന്‍ നോക്കുക എന്നെയായിരിക്കും, ഉറപ്പ്”.

എന്നാല്‍ കാണാമെന്നായി വ്‌ളോഗര്‍മാരും. ഉമ്മര്‍ ഫാറൂഖ് പറഞ്ഞതുതന്നെ സംഭവിച്ചു. വന്നവരെല്ലാം ശ്രദ്ധിച്ചത് ഫാറൂഖിനെ. മിക്കവരും പരിചയപ്പെടാനുമെത്തി.

മുഖത്തിന്റെ പ്രത്യേകതകള്‍ കാരണമുണ്ടായ സങ്കടങ്ങളില്‍ ചിരിനിറച്ച കഥപറയുന്നു ഉമ്മര്‍. എന്തിനിങ്ങനെയൊരു ജീവിതമെന്ന് ചിന്തിച്ചിടത്തുനിന്ന്, കേന്ദ്രസര്‍ക്കാരിന്റെ ഹെലന്‍കെല്ലര്‍ അവാര്‍ഡ് ജേതാവിലേക്കും വോട്ട് ചെയ്യാന്‍ പ്രചോദനം നല്‍കുന്നതിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലക്ഷദ്വീപിന്റെ തിരഞ്ഞെടുപ്പ് ഐക്കണ്‍ പദവിയിലേക്കും എത്തിയ പോരാട്ടത്തിന്റെ കഥകൂടിയാണത്.

ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപില്‍ താമസിക്കുന്ന കിടാവിന്റെയും സുഹറാബിയുടെയും അഞ്ചാമത്തെ മകനാണ് ഈ നാല്പതുകാരന്‍. മുഖത്തെയും തലയോട്ടിലെയും എല്ലുകള്‍ അമിതമായി വളരുന്ന ‘ലിയോന്റിയാസിസ് ഒസ്സിയ’ എന്ന അപൂര്‍വ രോഗവുമായാണ് പിറന്നത്. ലോകത്തില്‍ത്തന്നെ വിരലിലെണ്ണാവുന്നവര്‍ക്കുമാത്രം വരുന്ന അസുഖം. മൂന്നുവയസ്സായപ്പോഴേക്കും ഉമ്മ മരിച്ചു. ഒമ്പതാം വയസ്സിലാണ് സ്‌കൂളില്‍ പോയിത്തുടങ്ങിയതുതന്നെ. കൂട്ടുകാരുടെ കളിയാക്കലുകള്‍ കാരണം പഠനം പലപ്പോഴും കണ്ണീരില്‍മുങ്ങി, പഠനത്തിലും പിന്നാക്കംപോയി.

എന്നാല്‍, വീട്ടില്‍ ബാപ്പയും ജ്യേഷ്ഠന്മാരുമെല്ലാം പിന്തുണനല്‍കി. അങ്ങനെ കോഴിക്കോട് മര്‍ക്കസില്‍ പഠിക്കാനെത്തി. കളിയാക്കലും പരിഹാസവുമെല്ലാം അവിടെയുമുണ്ടായെങ്കിലും എന്തിനും കട്ട സപ്പോര്‍ട്ടായി നില്‍ക്കുന്ന അധ്യാപകരെയും കുറച്ചു കൂട്ടുകാരെയും കിട്ടി. ഒരുദിവസം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരെ കണ്ടു. ”നീ ചിരിക്കുന്ന കാലംവരും, അന്ന് നിന്നെ വേദനിപ്പിച്ചവര്‍ കരയേണ്ടിവരും” -അദ്ദേഹത്തിന്റെ വാക്കുകള്‍ മുന്നോട്ടുപോവാന്‍ കരുത്തുപകര്‍ന്നു.

പി.എസ്.എം.ഒ. കോളേജില്‍ എം.കോം പൂര്‍ത്തിയാക്കി. 2010-ല്‍ കവരത്തി ഗവ. സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലൈബ്രേറിയനായി. മോട്ടിവേഷന്‍ സ്പീക്കറായി പലയിടങ്ങളിലും സഞ്ചരിക്കാനും തുടങ്ങി. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി 2011-ല്‍ ലക്ഷദ്വീപ് ഡിഫറന്റ്ലി ഏബിള്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ആരംഭിച്ചു. സെന്റര്‍ ഫോര്‍ കെയര്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (ചക്കര) എന്നപേരില്‍ സ്‌കൂളും ആരംഭിച്ചു.

ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് സ്‌പെഷ്യല്‍ എജുക്കേറ്ററായ റമീസ ഇര്‍ഷിയെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. മകള്‍: അഞ്ചരവയസ്സുകാരിയായ ലാമിയ.


Share our post

Kerala

ബംഗ്ലാദേശി പൗരന്മാരുടെ കുടിയേറ്റം കർശന നടപടിക്കു കേന്ദ്രം; ആധാർ കേന്ദ്രങ്ങളിലും പരിശോധന നിർബന്ധം

Published

on

Share our post

കൊല്ലം: രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരെയും അവർക്ക് സഹായം നൽകുന്നവരെയും പിടികൂടി കർശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്രനിർദേശം.ഇത്തരം കേസുകളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചു. ബംഗ്ലാദേശി കുടിയേറ്റക്കാരുടെ കേസുകൾ ഒരു കുടക്കീഴിൽ ഉൾപ്പെടുത്തി അന്വേഷിക്കണം എന്നാണ് പ്രധാന നിർദേശം.മാത്രമല്ല ഇന്ത്യൻ പൗരത്വവുമായി ബന്ധപ്പെട്ട ആധാറും മറ്റ് രേഖകളും സൃഷ്‌ടിക്കുന്നതിന് കുടിയേറ്റക്കാരെ സഹായിക്കുന്നവരെ കണ്ടെത്തി കർശന നപടികൾ എടുക്കുകയും വേണം. ചിലർ ഇന്ത്യൻ പാസ്പോർട്ടും ആധാറും തരപ്പെടുത്തി യൂറോപ്യൻ രാജ്യങ്ങളിലേക്കും മിഡിൽ ഈസ്റ്റിലേക്കും കടന്നതായും ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇത്തരക്കാർ അധികകാലം ഇന്ത്യയിൽ താമസിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നിലുള്ള കാര്യങ്ങൾ ഗൗരവത്തോടെ അന്വേഷിക്കുകയാണ് മന്ത്രാലയം.കുടിയേറ്റക്കാർക്ക് അനധികൃത രേഖകൾ നിർമിച്ച് നൽകിയവരെയും കേസിൽ പ്രതികളാക്കണമെന്നും നിർദേശത്തിലുണ്ട്. സംശയാസ്പദമായ എല്ലാ ആധാർ കാർഡുകളും പുനപരിശോധനയ്ക്ക് അയയ്ക്കണം. ആധാർ ജനറേഷനു വേണ്ടി സമർപ്പിക്കുന്ന രേഖകളുടെ സൂഷ്മ പരിശോധനയും ഇതിൽ ഉൾപ്പെടുത്തണം.സംശയാസ്പദമായ രേഖകളിൽ ആധാർ പരിഷ്കരിക്കാനോ പുതിയത് എടുക്കാൻ ശ്രമിക്കുന്നതോ ആയ ആൾക്കാരെ കണ്ടെത്തിയാൽ പോലീസിനെ അറിയിക്കാൻ എല്ലാ ആധാർ കേന്ദ്രങ്ങൾക്കും നിർദേശങ്ങൾ കൈമാറണം. നിയമവിരുദ്ധ ബംഗ്ലാദേശി പൗരന്മാരെ കണ്ടെത്തിയാൽ അവരെ തടങ്കൽ കേന്ദ്രത്തിൽ സൂക്ഷിക്കണം. മാത്രമല്ല വിവരം ഉടൻ എഫ്ആർആർഒ ഉദ്യോഗസ്ഥരെ അറിയിക്കുകയും വേണം.

ആഭ്യന്തരമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 2024 ജനുവരി മുതൽ 2025 ജനുവരി വരെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽനിന്നു മാത്രം 2,601 ബംഗ്ലാദേശി പൗരന്മാരെ പിടികൂടുകയുണ്ടായി. ഇതിന്‍റെ എത്രയോ ഇരട്ടി കുടിയേറ്റക്കാർ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തങ്ങുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ പൂർണമായും കണ്ടെത്തുന്ന നടപടികൾ ശക്തിപ്പെടുത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളത്.


Share our post
Continue Reading

Kerala

ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

Published

on

Share our post

കൊച്ചി: ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വീട്ടിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് എട്ട് ദിവസം മുൻപാണ് മങ്കൊമ്പ് ഗോപാല കൃഷ്ണനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ചിരുന്നു. ഇന്ന് വൈകുന്നേരം 4.55 ന് ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.ഇരുന്നൂറ് സിനിമകളിൽ എഴുന്നൂറോളം പാട്ടുകളെഴുതിയിട്ടുണ്ട് മങ്കൊമ്പ് ഗോപാലകൃഷ്ണൻ. ബാഹുബലിയടക്കം മൊഴി മാറ്റ ചിത്രങ്ങൾക്ക് മലയാളം പാട്ടുകൾ ഒരുക്കി.ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ, നാടൻ പാട്ടിന്റെ മടിശീല, കാളിദാസന്റെ കാവ്യ ഭാവനയെ തുടങ്ങി നിരവധി ഹിറ്റുകൾ ഗോപാലകൃഷ്ണന്റെ സംഭാവനയാണ്. ഹരിഹരൻ സിനിമകളിലാണ് ഏറ്റവും കൂടുതൽ പാട്ടുകൾ ചിട്ടപ്പെടുത്തിയത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 3 മക്കളും മരണ സമയത്തു ഉണ്ടായിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാട് അടക്കം ആശുപത്രിയിൽ എത്തിയിരുന്നു. സംസ്കാര സമയം അറയിച്ചിട്ടില്ല.


Share our post
Continue Reading

Kerala

രാസലഹരി നൽകി പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചു; പോക്സോ കേസ് പ്രതി അറസ്റ്റിൽ

Published

on

Share our post

മലപ്പുറം: മലപ്പുറത്ത് ഭക്ഷണത്തിൽ രാസലഹരി കലർത്തി ലഹരിക്കടിമയാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചതായി പരാതി. മലപ്പുറം കോട്ടക്കലിൽ ആണ് സംഭവം. വേങ്ങര ചേറൂർ സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂർ (23) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. 2020 ൽ പ്ലസ് വൺ വിദ്യാർത്ഥിനി ആയിരിക്കെ തുടങ്ങിയ പീഡനം 2025 വരെ മാർച്ച് വരെ തുടർന്നെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ചാണ് വശീകരിച്ചത്. അതിജീവിതയുടെ നഗ്ന ദൃശ്യം പകർത്തിയ പ്രതി സ്വർണാഭരണവും തട്ടി എടുത്തു. ചികിത്സക്ക് പിന്നാലെ ലഹരിയിൽ നിന്ന് മോചിത ആയ ശേഷമാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. പ്രതിയെ കോട്ടക്കൽ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഫോണും പൊലീസ് പിടിച്ചെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!