Connect with us

India

പ്രോഗ്രസ് കാര്‍ഡില്‍ സ്വയം മാര്‍ക്കിടാം,വിദ്യാർഥികളെ വിലയിരുത്താൻ പുതിയ സംവിധാനവുമായി എൻ.സി.ഇ.ആർ.ടി

Published

on

Share our post

ന്യൂഡൽഹി:വിദ്യാർഥികളെ വിലയിരുത്തുന്നതിനുള്ള അളവുകോലുകൾ മാറുന്നു. വാർഷിക പരീക്ഷാഫലങ്ങളും അധ്യാപകരുടെ അഭിപ്രായങ്ങളും അടിസ്ഥാനമാക്കി പ്രോഗ്രസ് റിപ്പോർട്ടുകൾ തയ്യാറാക്കിയിരുന്ന പരമ്പരാഗത രീതിക്കുപകരം പുതിയമാനദണ്ഡങ്ങൾ ഏർപ്പെടുത്താനാണ് എൻ.സി.ഇ.ആർ.ടി.യുടെ തീരുമാനം. ഇതനുസരിച്ച് സ്വയംവിലയിരുത്തൽ, രക്ഷിതാക്കളുടെയും സഹപാഠികളുടെയും അഭിപ്രായം എന്നിവകൂടി അടിസ്ഥാനമാക്കി സമഗ്രമായ പ്രോഗ്രസ് കാർഡ് തയ്യാറാക്കും.

എൻ.സി.ഇ.ആർ.ടി.യുടെ കീഴിലുള്ള പഠനനിലവാര നിശ്ചയസംവിധാനമായ പരാഖാണ് ‘സമഗ്ര റിപ്പോർട്ട് കാർഡ്’ വികസിപ്പിച്ചത്. മൂല്യനിർണയം കൂടുതൽ പഠനകേന്ദ്രീകൃതമാക്കാൻ സ്കൂൾവിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ശുപാർശപ്രകാരമാണ് നടപടി.

ഫൗണ്ടേഷൻ സ്റ്റേജ് (ഒന്ന്, രണ്ടു ക്ലാസുകൾ), പ്രിപ്പറേറ്ററി സ്റ്റേജ് (മൂന്നുമുതൽ അഞ്ചുവരെ), മിഡിൽ സ്റ്റേജ് (ആറുമുതൽ എട്ടുവരെ) എന്നിവയ്ക്കായാണ് ആദ്യഘട്ടത്തിൽ ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് (എച്ച്.പി.സി.) വികസിപ്പിച്ചിരിക്കുന്നത്. ഉയർന്നക്ലാസുകളിലേക്ക് അടുത്ത ഘട്ടത്തിൽ റിപ്പോർട്ട് കാർഡ് തയ്യാറാക്കുമെന്നും പരാഖ് മേധാവിയും സി.ഇ.ഒ.യുമായ ഇന്ദ്രാണി ഭാദുരി പറഞ്ഞു. സംസ്ഥാനങ്ങൾക്ക് ഈ റിപ്പോർട്ട്‌ കാർഡ് അതേപടിയോ പ്രാദേശികസാഹചര്യങ്ങൾക്കനുസരിച്ച് ഭേദഗതിചെയ്തോ നടപ്പാക്കാം. സമഗ്രകാർഡുകൾ ഡിജിറ്റൽകാർഡാക്കി മാറ്റുമെന്നും ഇന്ദ്രാണി അറിയിച്ചു.

വിലയിരുത്തുന്നത് ഇങ്ങനെ

അക്കാദമിക് പഠനത്തിനപ്പുറം, വിദ്യാർഥികളുടെ സ്വയം അവബോധം, വ്യക്തിബന്ധങ്ങൾ, പ്രശ്നപരിഹാരം, വൈകാരികഘടകങ്ങൾ, സർഗാത്മക കഴിവുകൾ എന്നിവ പുതിയ പ്രോഗ്രസ് കാർഡ് സംവിധാനത്തിൽ വിലയിരുത്തപ്പെടും. വിദ്യാർഥികൾക്ക് സ്വയംവിലയിരുത്തലിന് പുതിയ കാർഡിലുള്ള സംവിധാനം ശ്രദ്ധേയമാണ്. ഉദാഹരണത്തിന് ഒന്നാംക്ലാസ് വിദ്യാർഥിയോട് ഒരു വൃത്തംവരയ്ക്കാൻ ആവശ്യപ്പെടുന്നു.

എനിക്ക് സ്വയം ചെയ്യാൻ കഴിഞ്ഞു, സുഹൃത്തുക്കളുടെ സഹായംതേടി, അധ്യാപകരുടെ നിർദേശം പാലിച്ചു എന്നീ മൂന്നുപ്രസ്താവനകൾ വിലയിരുത്തലിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ പ്രസ്താവനകൾക്ക് വിദ്യാർഥി ‘ഉണ്ട്, ഇല്ല, ഉറപ്പില്ല’ എന്നീ മറുപടികളിലൊന്ന് നൽകി സ്വയംമാർക്കിടാം. ഓരോ കുട്ടിക്കും സ്വന്തംപ്രകടനം മാത്രമല്ല, സഹപാഠികളെയും വിലയിരുത്താൻ കഴിയും. ഇതിലൂടെ വിദ്യാർഥികളുടെ സ്വയം അവബോധവും ആത്മാഭിമാനവും വളർത്തിയെടുക്കാനാകും.

മിഡിൽസ്റ്റേജിനായുള്ള പ്രോഗ്രസ് കാർഡിൽ വിദ്യാർഥിക്ക് ഒരുവർഷത്തേക്കുള്ള തന്റെ മെച്ചപ്പെടുത്തേണ്ട മേഖലകൾ, വികസിപ്പിക്കേണ്ട കഴിവുകൾ, ശീലങ്ങൾ എന്നിവ രേഖപ്പെടുത്താം. മാതാപിതാക്കളെ കുട്ടിയുടെ പഠനപ്രക്രിയയുടെ അവിഭാജ്യഘടകമാക്കുന്നതിലൂടെ സമഗ്രകാർഡ് വീടിനെയും സ്കൂളിനെയും ബന്ധിപ്പിക്കും.

ഗൃഹപാഠംചെയ്യാനുള്ള കഴിവ്, ക്ലാസ് മുറിയിലെ പ്രവർത്തനങ്ങളുടെ പിന്തുടരൽ, വീട്ടിലെ പാഠ്യേതരപ്രവർത്തനങ്ങൾ, സ്‌ക്രീൻ സമയം തുടങ്ങിയവ സംബന്ധിച്ച് രക്ഷിതാക്കൾക്ക് കാർഡിൽ പൂരിപ്പിച്ചുനൽകാം.


Share our post

India

വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് തീവ്ര ക്രിസ്ത്യന്‍ സംഘടനയായ കാസ സുപ്രീംകോടതിയിൽ

Published

on

Share our post

ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് തീവ്ര ക്രിസ്ത്യന്‍ സംഘടനയായ കാസ സുപ്രീംകോടതിയില്‍. കേരളത്തില്‍ നിന്നും നിയമത്തെ പിന്തുണച്ച് സുപ്രീംകോടതിയെ പിന്തുണയ്ക്കുന്ന ആദ്യ സംഘടനയാണിത്. വഖഫ് നിയമഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കാസയും കക്ഷി ചേര്‍ന്നത്. മുനമ്പത്തെ 610 കുടുംബങ്ങളുടെ പ്രശ്‌നം വഖഫ് നിയമം മൂലമല്ല സംഭവിച്ചതെന്ന് വരുത്തി തീര്‍ത്ത് സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള മുസ്ലിംലീഗിന്റെ ശ്രമത്തെ തടയുവാനും ഭേദഗതി റദ്ദാക്കരുത് എന്ന് ആവശ്യപ്പെട്ടുമാണ് കാസ സുപ്രീംകോടതിയെ സമീപിച്ചത്കാസയ്ക്കുവേണ്ടി അഡ്വക്കേറ്റ് കൃഷ്ണരാജ്, അഡ്വക്കേറ്റ് ടോം ജോസഫ് എന്നിവര്‍ ഹാജരാവും. മുസ്ലീം ലീഗിന് പുറമെ കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ, ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, നടന്‍ വിജയ്യുടെ ടിവികെ, ആര്‍ജെഡി, ജെഡിയു, അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം, എഎപി തുടങ്ങിയ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളും നിയമ ഭേദഗതിയെ എതിര്‍ത്ത് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി, ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന്‍, തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര, ആര്‍ജെഡി എംപിമാരായ മനോജ് കുമാര്‍ ഝാ, ഫയാസ് അഹമ്മദ്, കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ് തുടങ്ങി നിരവധി വ്യക്തികളും ബില്ലിനെ ചോദ്യം ചെയ്യുന്ന ഹര്‍ജിക്കാരില്‍ ഉള്‍പ്പെടുന്നു. മത സംഘടനകളില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്, ജംഇയ്യത്തുല്‍ ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അര്‍ഷാദ് മദനി എന്നിവരും നിയമത്തെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയിട്ടുണ്ട്.


Share our post
Continue Reading

India

പരിസ്ഥിതി സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് സുപ്രീം കോടതി

Published

on

Share our post

ന്യൂഡല്‍ഹി: പരിസ്ഥിതി സംരക്ഷിക്കാന്‍ തങ്ങള്‍ ഏതറ്റംവരേയും പോകുമെന്ന് സുപ്രീംകോടതി. ഹൈദരാബാദ് സര്‍വകലാശാലയ്ക്ക് സമീപത്തെ 400 ഏക്കറിലെ മരംമുറി വിഷയത്തില്‍ പൂര്‍ണമായും തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടാണ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശമുണ്ടായത്. പ്രദേശത്തെ മരങ്ങളുടെ എണ്ണം എങ്ങനെ വര്‍ധിപ്പിക്കാമെന്ന് പരിശോധിക്കുമെന്നും കോടതി പറഞ്ഞു.ഹൈദരാബാദ് സര്‍വകലാശാലയ്ക്ക് സമീപം 400 ഏക്കറിലെ മരം മുറിക്കുന്നത് ഏപ്രില്‍ മൂന്നിന് സുപ്രീംകോടതി തടഞ്ഞിരുന്നു. വലിയ തോതില്‍ ഇവിടെ മരംമുറി നടന്നതായ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമായിരുന്നു നടപടി. മരംമുറിക്കെതിരേ സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു. കാഞ്ച ഗച്ചിബൗളി ഗ്രാമത്തിലാണ് ഐടി വികസന പദ്ധതിക്കായി തെലങ്കാന വ്യവസായിക അടിസ്ഥാനസൗകര്യ കോര്‍പ്പറേഷന്‍ വഴി സര്‍ക്കാര്‍ 400 ഏക്കര്‍ ഭൂമി ഉപയോഗപ്പെടുത്തുന്നത്. ഇതിനുവേണ്ടി വ്യാപകമായി മരംമുറിച്ചുതുടങ്ങിയതോടെയാണ് പ്രതിഷേധമുയര്‍ന്നത്. പ്രദേശത്തെ വന്യജീവികളെ എങ്ങനെ സംരക്ഷിക്കാമെന്ന് പരിശോധിക്കാന്‍ തെലങ്കാന സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.


Share our post
Continue Reading

India

കേന്ദ്ര സർക്കാരിന്റെ അപേക്ഷ, ഇന്ത്യക്കുള്ള ഹജ് ക്വാട്ട വർധിപ്പിച്ചു

Published

on

Share our post

റിയാദ്: ഇന്ത്യക്കുള്ള ഹജ് ക്വാട്ട വർധിപ്പിച്ചു. 10,000 പേർക്ക് കൂടിയാണ് ഹജ്ജിന് അവസരം അനുവദിച്ചത്. ഇതോടെ ഇന്ത്യയിൽനിന്നുള്ള ഹാജിമാരുടെ എണ്ണം 175,025 ആയി ഉയർന്നു. കേന്ദ്ര സർക്കാരിന്റെ അപേക്ഷയെ തുടർന്നാണ് എണ്ണം കൂട്ടിയത്. ഇന്ത്യയിൽനിന്നുള്ള വാർഷിക ഹജ്ജ് ക്വാട്ട 2014-ലെ 136,020-ൽനിന്ന് 2025-ൽ എത്തുമ്പോൾ 175,025 ആയി വർധിച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പറഞ്ഞു. ഇതിൽ 1,22,518 തീർഥാടകർക്കുള്ള ക്രമീകരണങ്ങൾ ഇന്ത്യൻ ഹജ്ജ് കമ്മിറ്റിയാണ് കൈകാര്യം ചെയ്യുന്നത്. ബാക്കിയുള്ളവ സ്വകാര്യ ഹജ് ഗ്രൂപ്പുകൾക്കാണ്.


Share our post
Continue Reading

Trending

error: Content is protected !!