Kannur
വേനൽ കനക്കുന്നു, കുടിവെള്ളത്തിന് നെട്ടോട്ടം, വരൾച്ചാ ആശങ്ക വേണ്ട

കണ്ണൂർ: ദിനംപ്രതി വേനലിന്റെ കാഠിന്യം കൂടുന്നുണ്ടെങ്കിലും നിലവിൽ എവിടെയും കനത്ത വരൾച്ചയുടെ ആശങ്കയില്ലെന്ന് അധികൃതർ. എന്നാൽ പല സ്ഥലങ്ങളിലും കിണറുകളിലെയും മറ്റ് ജലസ്രോതസ്സുകളിലെയും ജലനിരപ്പ് ഫെബ്രുവരി
അവസാനത്തോടു കൂടി തന്നെ കുറഞ്ഞ് തുടങ്ങിയത് ജനങ്ങൾക്കിടയിൽ ആശങ്ക ഉയർത്തുന്നുണ്ട്. ദിനംപ്രതി ഉയരുന്ന താപനിലയും ജലനിരപ്പിലെ നേരിയ വ്യത്യാസവുമാണ് ആളുകളിൽ ആശങ്കയ്ക്ക് ഇട നൽകുന്നത്. എന്നാൽ ചൂട് കൂടുന്നത് ഒഴിച്ചാൽ, നിലവിൽ ജില്ലയിൽ എവിടെയും വരൾച്ചാ സാധ്യതയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
എങ്കിലും ജില്ലയുടെ ചില ഭാഗങ്ങളിൽ രൂക്ഷമായി തുടരുന്ന കുടിവെള്ളക്ഷാമത്തിന്
പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ആരോപണമുണ്ട്. സ്വന്തമായി കിണർ ഇല്ലാത്തവരാണ് നിലവിൽ കടുത്ത പ്രതിസന്ധി നേരിടുന്നത്. വാട്ടർ അതോറിറ്റിയുടെ ജപ്പാൻ കുടിവെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്നവർക്ക് പലയിടത്തും കഴിഞ്ഞ നാലും അഞ്ചും ദിവസമായി തുടർച്ചയായി വെള്ളം നിലച്ച സ്ഥിതിയാണ്. പലരും സ്വന്തമായി കിണർ ഉള്ളവരുടെ വീട്ടിൽ നിന്നും വെള്ളം ശേഖരിച്ചുകൊണ്ടു വരികയാണ്. ഇവരുടെ ജലക്ഷാമത്തിന് പരിഹാരം കാണാൻ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളും മുൻകൈയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
വേനൽ അനുദിനം കടുക്കുന്ന സാഹചര്യത്തിൽ കുടിവെള്ള വിതരണത്തിനും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്
നടപടി എടുക്കാം
തനത് വികസന ഫണ്ടിൽ നിന്നും കുടിവെള്ള വിതരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തുക അനുവദിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തി കളക്ടർക്ക് അപേക്ഷ സമർപ്പിക്കണം. തുടർന്ന് വരൾച്ചാ ബാധിത പ്രദേശമായോ കുടിവെള്ളക്ഷാമം ഉള്ള പ്രദേശമായോ കളക്ടറോ ബന്ധപ്പെട്ട അധികൃതരോ പ്രഖ്യാപിക്കുന്നതിനനുസരിച്ചാണ് കുടിവെള്ള വിതരണത്തിന് നടപടികൾ സ്വീകരിക്കേണ്ടത്. ജില്ലയിൽ ഇതുവരെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അപേക്ഷ സമർപ്പിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
സംരക്ഷിക്കാം തണ്ണീർത്തടങ്ങളെ
ഹരിത കേരള മിഷന്റെ കണക്ക് പ്രകാരം ജില്ലയിൽ ആകെ 595 തണ്ണീർത്തടങ്ങളാണ് നിലവിലുള്ളത്. എന്നാൽ ഇവയിൽ ചുരുക്കം ചിലതു മാത്രമാണ് സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് തണ്ണീർത്തട സംരക്ഷണത്തിന് വിപുലമായ പദ്ധതികൾ നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കാര്യമായ നടപടിയൊന്നുമുണ്ടായിട്ടില്ല. ഇക്കഴിഞ്ഞ വർഷങ്ങളിൽ ശരാശരിയേക്കാൾ 24 ശതമാനം മഴ കൂടുതൽ ലഭിച്ചിട്ടും വേനൽ മഴയിലുണ്ടായ വ്യതിയാനം ജലക്ഷാമം രൂക്ഷമാക്കുകയാണ്. എത്ര മഴ പെയ്യുന്നു എന്നതിലല്ല, എത്ര മഴവെള്ളവും ജലസ്രോതസ്സുകളും സംരക്ഷിക്കുന്നു എന്നതിലാണ് പ്രധാനമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.
വേനൽ കനത്തതോടെ ജില്ലയിൽ ചൂട് ക്രമാതീതമായി വർദ്ധിക്കുന്നുണ്ടെങ്കിലും നിലവിൽ വരൾച്ചാ ഭീഷണിയുമായി ബന്ധപ്പെട്ട ആശങ്ക വേണ്ട. ജലാശയങ്ങളിലും മറ്റ് ജല സ്രോതസ്സുകളിലും ജല നിരപ്പിൽ കാര്യമായ കുറവ് അനുഭവപ്പെട്ടിട്ടില്ല.
വാട്ടർ അതോറിറ്റി അധികൃതർ
Kannur
കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ


കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്
യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.
Kannur
പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം


കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.
Kannur
ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ


പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.
ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.
ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്