Connect with us

Kerala

സംസ്ഥാനത്തെ ആദ്യ ജനമൈത്രി ചെക്ക്പോസ്റ്റ് മറയൂരില്‍

Published

on

Share our post

മറയൂർ: സംസ്ഥാനത്തെ ആദ്യ സ്‍മാർട് ജനമൈത്രി ചെക്ക്പോസ്റ്റ് മറയൂരിൽ പ്രവർത്തനം തുടങ്ങി. മറയൂർ ചന്ദന ഡിവിഷനിലെ ചട്ടമൂന്നാർ ചെക്ക്പോസ്റ്റാണ് സ്‍മാർട്ടും ജനസൗഹൃദവുമാകുന്നത്. വനംവകുപ്പിന്റെ ചെക്ക്പോസ്റ്റ് മാനേജ്മെന്റ് സിസ്റ്റം എന്ന ഡിജിറ്റൽ ആപ്ലിക്കേഷനിലൂടെയാണ് മറയൂരിൽനിന്നും 16 കിലോമീറ്ററുള്ള ചട്ടമൂന്നാർ ചെക്ക്പോസ്റ്റ് പ്രവർത്തിക്കുക.

ചെക്ക്‍പോസ്റ്റുകളോടുള്ള പൊതുജനത്തിന്റെ ആശങ്കയും ഭയവും മാറ്റി സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിനാണ് സർക്കാർ ജനമൈത്രി മോഡൽ ചെക്ക്പോസ്റ്റുകൾക്ക് തുടക്കം കുറിക്കുന്നത്. യാത്രക്കാരോട് ജീവനക്കാർ വാഹനത്തിന് അരികിലെത്തി സൗഹൃദപരമായി വിവരങ്ങൾ ചോദിച്ച് മൊബൈൽ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തും. മഴയത്ത്‌ വാഹനത്തിൽ നിന്ന്‌ ഡ്രൈവർ ഇറങ്ങി വിവരം നൽകി ഒപ്പിടുന്ന രീതി ഇതോടെ അവസാനിക്കും.

ജീവനക്കാർ അടുത്തെത്തി നാലുചോദ്യങ്ങളാണ് ചോദിക്കുക. പേര്, എവിടെനിന്ന്‌ വരുന്നു, എവിടേയ്‍ക്ക് പോകുന്നു, വാഹനത്തിന്റെ നമ്പർ. അപ്പോൾ തന്നെ ആപ്ലിക്കേഷനിൽ വിവരങ്ങൾ ഉൾപ്പെടുത്തും. തിരുവനന്തപുരം, കോട്ടയം എന്നിവടങ്ങളിലെ ഓഫീസുകളിൽനിന്നും വിവരങ്ങൾ ഡിജിറ്റലായി ലഭിക്കും. ആപ്ലിക്കേഷൻ ആയതിനാൽ ചരക്ക്, ടാക്‍സി, തുടങ്ങി വാഹനങ്ങളുടെ വിവരങ്ങൾ വേർതിരിച്ച് രേഖപ്പെടുത്താം. കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്ര വാഹനങ്ങളെത്തിയെന്നും ഒറ്റ ക്ലിക്കിലറിയാം. ഏതൊക്കെ സംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങളാണെന്നും വ്യക്തമാകും.

ജനസൗഹൃദം

ദീർഘദൂരം യാത്രചെയ്‍ത് എത്തുന്നവർക്ക് വൃത്തിയുള്ള ശൗചാലയം, സ്ത്രീകൾക്ക് നാപ്കിൻ വെൻഡിങ്‌ മെഷീൻ എന്നിവയും വിശ്രമ മുറികളും. വിനോദസഞ്ചാര വിവരങ്ങളും വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടെങ്കിൽ മുന്നറിയിപ്പും സുരക്ഷാ നിർദ്ദേശങ്ങളും നൽകും. നബാർഡ്, കേരള സർക്കാർ ഫണ്ട് എന്നിവ വിനയോഗിച്ചാണ് ചട്ടമൂന്നാർ സ്മാർട്ട് ജനമൈത്രി ചെക്ക് പോസ്റ്റ് ആരംഭിച്ചത്. ഞായർ മുതൽ മൊബൈൽ ആപ്ലിക്കേഷനിലൂടെ വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയെന്ന് മറയൂർ ഡി.എഫ്.ഒ എം.ജി. വിനോദ്കുമാർ പറഞ്ഞു.


Share our post

Kerala

കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം കാന്‍സർ സ്‌ക്രീനിങ്

Published

on

Share our post

തിരുവനന്തപുരം: കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍ സ്‌ക്രീനിംഗ് ക്ലിനിക് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സര്‍ പ്രതിരോധത്തിനും ബോധവല്‍കരണത്തിനും ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. പുരുഷന്‍മാര്‍ക്കും സ്‌ക്രീനിംഗ് സംവിധാനം ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും സ്‌ക്രീനിംഗില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പാക്കണം. അഥവാ രോഗസാധ്യത കണ്ടെത്തിയാല്‍ ആരംഭത്തില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. കാന്‍സര്‍ രോഗത്തെ കുറിച്ചുള്ള ഭയവും ആശങ്കയും അകറ്റാനും കാന്‍സര്‍ സാധ്യത സ്വയം കണ്ടെത്താനും ലക്ഷ്യമിട്ട് ശക്തമായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.


Share our post
Continue Reading

Kerala

ഗൂഗിളിന് പുതിയ ലോഗോ; മാറ്റം പത്ത് വര്‍ഷത്തിന് ശേഷം

Published

on

Share our post

പത്തുവര്‍ഷത്തിന് ശേഷം ലോഗോയില്‍ മാറ്റംവരുത്തി ഗൂഗിള്‍. ഗൂഗിളിന്റെ പ്രശസ്തമായ ‘ജി’ എന്നെഴുതിയ ലോഗോയില്‍ നിസ്സാരമാറ്റങ്ങളാണ് വരുത്തിയത്. നേരത്തെ നാലുനിറങ്ങള്‍ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവ ഗ്രേഡിയയന്റായി വിന്യസിച്ചതാണ് പുതിയ മാറ്റം. വിവിധ ടെക് മാധ്യമങ്ങളാണ് മാറ്റം റിപ്പോര്‍ട്ടുചെയ്തത്.ഗൂഗിളിന്റെ നിര്‍മിത ബുദ്ധി ചാറ്റ്‌ബോട്ടായ ജെമിനിയുടെ ലോഗോയില്‍ ഗ്രേഡിയന്റായാണ് നിറങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനോട് സാമ്യമുള്ളതാണ് ഗൂഗിളിന്റെ മാറ്റംവരുത്തിയ ലോഗോ. ഐഒഎസ്, പിക്‌സല്‍ ഫോണുകളിലാവും പുതിയ ലോഗോ ഉടന്‍ ലഭ്യമാവുക. 2015 സെപ്റ്റംബറിലാണ് ഒടുവില്‍ ഗൂഗിള്‍ ലോഗോയില്‍ കാര്യമായ മാറ്റംവരുത്തിയത്. ലോഗോയിലെ മാറ്റം റിപ്പോര്‍ട്ടുചെയ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വിവിധ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. പഴയ ലോഗോയാണ് നല്ലത് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം, മാറ്റം ചെറുതാണെങ്കിലും എഐ കാലത്തിന് അനുസരിച്ച് ആധുനികമാണ് പുതിയ ലോഗോയെന്നാണ് മറ്റുചിലര്‍ പറയുന്നത്.


Share our post
Continue Reading

Kerala

വയനാട്ടില്‍ അനുസ്മരണ യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

വയനാട്: പുല്‍പ്പള്ളിയില്‍ അനുസ്മരണ യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു.സി.പി.എം മുന്‍ ജില്ലാ കമ്മിറ്റിയംഗവും മുള്ളന്‍കൊല്ലി മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ചാമപ്പാറ കുമ്പടക്കം ഭാഗം കെ.എന്‍. സുബ്രഹ്മണ്യനാണ് (75) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഇന്നലെ അന്തരിച്ച മുന്‍ സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി പി.എസ്. വിശ്വംഭരന്റെ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കവേയായിരുന്നു ദേഹാസ്വാസ്ഥ്യമുണ്ടായത്. പ്രസംഗിച്ച ശേഷം കസേരയിലിരിക്കവേ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വേദിയുണ്ടായിരുന്നവര്‍ ചേര്‍ന്ന് പുല്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സി.പി.എം പുല്പള്ളി ഏരിയാ സെക്രട്ടറി, കര്‍ഷക സംഘം ജില്ലാ ജോ സെക്രട്ടറി, പുല്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, പനമരം കാര്‍ഷിക ഗ്രാമവികസന ബാങ്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!