Connect with us

Kannur

രണ്ടുവർഷത്തിനകം ലക്ഷ്യത്തിലെത്തുമോ: കുതിച്ചും കിതച്ചും ദേശീയപാത

Published

on

Share our post

കണ്ണൂർ: ആറുവരി ദേശീയപാത എന്ന സ്വപ്നം 2026നുള്ളിലെങ്കിലും പൂർത്തിയാകുമോയെന്ന ആശങ്കയിലാണ് യാത്രാദുരിതം കൊണ്ട് പൊറുതി കെട്ട ജനം ഇപ്പോൾ. ചില റീച്ചുകളിലെ നിർമ്മാണത്തിൽ നല്ല പുരോഗതിയുണ്ടായപ്പോൾ ചിലയിടങ്ങളിൽ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയാണ്.വീതി നന്നെ കുറഞ്ഞ സർവീസ് റോഡുകളിലെ കുരുക്കിൽ പെട്ട് നട്ടംതിരിയുകയും പൊടിശല്യത്തിൽ പൊറുതിമുട്ടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിർമ്മാണവേഗതയെക്കുറിച്ച് ആശങ്ക ഉയരുന്നത്.

വൻയന്ത്രങ്ങൾ ഉപയോഗിച്ചുള്ള പ്രവൃത്തികൾ റോഡിനോട് ചേർന്നുള്ള വീടുകളെ സാരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. പൊടി ശല്യം തടയാൻ പമ്പ് ചെയ്യുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല.

ആദ്യ റീച്ചായ തലപ്പാടി ചെങ്കള പാതയുടെ നിർമാണം 2024 മേയിൽ പൂർണമായും പൂർത്തിയാക്കുമെന്നാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റി അധികൃതർ ഉറപ്പ് നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും വേഗത്തിൽ പണി പൂർത്തിയാക്കുന്ന റീച്ചും ഇതാണ്. 1704.13 കോടിയാണ് ഇതിന്റെ ടെൻഡർതുക. മലയാളികളും അന്യസംസ്ഥാനതൊഴിലാളികളുമായി 2200 പേരാണ് ദേശീയ പാതയ്ക്ക് വേണ്ടി ജോലി ചെയ്യുന്നത്.

തലപ്പാടി-ചെങ്കള റീച്ചിലെ കാസർകോടാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ പാലമുള്ളത്. ഇരുപത്തിയേഴ് മീറ്ററിൽ 1.12 കി.മീറ്റർ നീളത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്.മൂന്നാം റീച്ചിലെ പള്ളിക്കര മേൽപ്പാലം
ഇതിനകം തുറന്ന് കൊടുത്തിട്ടുണ്ട്.

 

കാസർകോട് നിർമ്മാണം

 

ആകെ ദൂരം: 83.1 കി.മി.

1തലപ്പാടി ചെങ്കള

കാലാവധി ഡിസംബർ 2024

പൂർത്തിയായത് :60 %

 

2ചെങ്കള നീലേശ്വരം

കാലാവധി ഡിസംബർ 2024

പൂർത്തിയായത് :45 %

 

3നീലേശ്വരം പള്ളിക്കര മേൽപ്പാലം

കാലാവധി ജൂൺ 2023

പൂർത്തിയായത്: 98%

 

കണ്ണൂരിൽ നിർമ്മാണ പുരോഗതി

 

ആകെ ദൂരം 88.6 കി.മി.

 

1നീലേശ്വരം തളിപ്പറമ്പ്

കാലാവധി 2024 ഏപ്രിൽ 11

പൂർത്തിയായത്:26%

2 തളിപ്പറമ്പ് മുഴുപ്പിലങ്ങാട്

കാലാവധി 2024 മേയ് 26

പൂർത്തിയായത്:28%

3 തലശ്ശേരി മാഹി ബൈപ്പാസ്

കാലാവധി മാർച്ച് 2024

പൂർത്തിയായത് : 98%

 

കണ്ണൂരിൽ ഇഴഞ്ഞിഴഞ്ഞ്

മേഘ കൺസ്ട്രക്ഷൻ, ഇ.കെ.കെ ഇൻസ്ഫ്രസ്‌ക്രെച്ചർ കമ്പനി, വിശ്വമുദ്ര എൻജിനീയറിംഗ് എന്നിവർക്കാണ് കണ്ണൂർ ജില്ലയിലെ റീച്ചുകളുടെ നിർമ്മാണ കരാർ. ഈ റീച്ചിൽ വളപട്ടണത്ത് ഉൾപ്പെടെയുള്ള പാലങ്ങളുടെ നിർമ്മാണമാണ് ഇഴഞ്ഞു നീങ്ങുന്നത്. വെള്ളൂർ, ധർമ്മശാല തുടങ്ങി ചിലയിടങ്ങളിൽ പാത തുറന്നു കൊടുത്തിട്ടുണ്ട്. കീഴാറ്റൂർ വയലിലെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. തളിപ്പറമ്പ് നഗരത്തെ തൊടാതെ കടന്നുപോവുന്ന ബൈപ്പാസ് യാഥാർത്ഥ്യമാവുന്നതോടെ നഗരത്തിലെ വലിയ ഗതാഗതക്കുരുക്കാണ് ഇല്ലാതാവുക.

തലശ്ശേരി-മാഹി ബൈപ്പാസിൽ മിനുക്കുപണി മാത്രം

തലശ്ശേരി-മാഹി ബൈപ്പാസ് നിർമാണത്തിൽ അവസാന മിനുക്ക് പണികൾ മാത്രമാണ് ബാക്കി. മുഴപ്പിലങ്ങാട് മുതൽ അഴിയൂർ വരെ 18.6 കിലോമീറ്റർ നീളത്തിലാണ് ബൈപാസ്. 1977ൽ ആരംഭിച്ച സ്ഥലമേറ്റെടുക്കൽ നടപടികളുടെ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് 2018 നവംബറിലാണു നിർമ്മാണം ഔദ്യോഗികമായി തുടങ്ങിയത്.2020 മേയിൽ പൂർത്തിയാക്കേണ്ടതായിരുന്നെങ്കിലും നെട്ടൂർ ബാലത്ത് പാലത്തിന്റെ നാലു ബീമുകൾ തകർന്നുവീണതും കോവിഡും തുടർന്നുവന്ന ലോക്ഡൗണും തടസമായി. 1300 കോടിയാണ് ബൈപാസിന്റെ ആകെ ചിലവ്.


Share our post

Kannur

ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.


Share our post
Continue Reading

Kannur

കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.

ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

കണ്ണൂർ-ദമാം സെക്ടറിൽ എയർഇന്ത്യ എക്സ്‌പ്രസും സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്. കണ്ണൂരിൽനിന്ന് മസ്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ മാസം ഇൻഡിഗോ സർവീസ് തുടങ്ങിയിരുന്നു. ദോഹ, അബുദാബി എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവീസുകൾ നടത്തുന്നുണ്ട്.

Share our post
Continue Reading

Kannur

നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

Published

on

Share our post

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.

13 പരാതി സ്വീകരിച്ച് എല്ലാ പോലീസ് സ്റ്റേഷനുകളിൽനിന്ന്‌ റിപ്പോർട്ട് തേടിയശേഷം നടപടിയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ പോലീസ് സ്റ്റേഷനുകളിൽനിന്ന് പ്രത്യേകിച്ച് ടൗൺ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയിൽനിന്ന് വളരെ മോശം പ്രതികരണമാണുണ്ടായത്. അവധികൾ കേട്ടുമടുത്ത നിക്ഷേപകർ പല പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികൾ നൽകിയിട്ടുണ്ട്. പലതവണ ജയിലിൽ കിടന്ന ചക്രപാണി മാസങ്ങൾ കഴിയുമ്പോൾ ജാമ്യം കിട്ടി പുറത്തിറങ്ങാറാണ് പതിവ്. നിക്ഷേപകരുടെ പണം തിരിച്ചുകിട്ടാനുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഗത്യന്തരമില്ലാതെയാണ് കർമസമിതി രൂപവത്കരിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.

വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.


Share our post
Continue Reading

Trending

error: Content is protected !!