Connect with us

Kerala

സ്വകാര്യ ഹജ്ജ് ക്വാട്ട പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് 67 ഗ്രൂപ്പുകള്‍ക്ക് അവസരം

Published

on

Share our post

കോഴിക്കോട് :സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കുള്ള ഈ വര്‍ഷത്തെ ഹജ്ജ് ക്വാട്ട കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തേതു പോലെ സ്വകാര്യ ഗ്രൂപ്പുകളെ രണ്ട് വിഭാഗമാക്കി തിരിച്ചാണ് ഈ വര്‍ഷവും ക്വാട്ട വിതരണം ചെയ്തത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മറ്റുമായി അപേക്ഷിച്ച 834 സ്വകാര്യ ഗ്രൂപ്പുകളില്‍ 564 ഗ്രൂപ്പുകളെ മാത്രമേ ക്വാട്ടക്കായി ഈ വര്‍ഷം പരിഗണിച്ചുള്ളൂ. 270 ഗ്രൂപ്പുകളെ അയോഗ്യരാക്കി. കേരളത്തില്‍ നിന്ന് 67 ഗ്രൂപ്പുകള്‍ക്കാണ് രണ്ട് വിഭാഗങ്ങളിലായി ക്വാട്ട ലഭിച്ചത്.

രണ്ട് ഘട്ടങ്ങളായി നടന്ന ക്വാട്ട വീതംവെപ്പില്‍ ആദ്യ വിഭാഗത്തിലെ ഓരോ ഗ്രൂപ്പുകള്‍ക്കും 101 വീതം ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്തു. രണ്ടാമത്തെ വിഭാഗത്തിന് 50 വീതവും നല്‍കി. ഇത് പ്രകാരം മൊത്തം 34,830 സീറ്റുകളാണ് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്തത്. സ്വകാര്യ ഗ്രൂപ്പുകള്‍ക്കുള്ള മൊത്തം ക്വാട്ടയായ 35,005 സീറ്റുകളില്‍ ബാക്കി വന്ന 175 സീറ്റുകളിലേക്ക് നറുക്കെടുപ്പ് നടത്തി ഈ സീറ്റുകളും വിതരണം ചെയ്തു.

ഇതുപ്രകാരം ആദ്യ വിഭാഗത്തില്‍പ്പെട്ട ഗ്രൂപ്പുകള്‍ക്ക് 84ഉം രണ്ടാം വിഭാഗത്തില്‍പ്പെട്ട ഗ്രൂപ്പുകള്‍ക്ക് 91ഉം സീറ്റുകള്‍ കൂടി ലഭിച്ചു. ആദ്യ വിഭാഗത്തില്‍പ്പെട്ട സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് മൊത്തം 13,214 സീറ്റുകള്‍ ലഭിച്ചപ്പോള്‍ രണ്ടാം വിഭാഗത്തില്‍പ്പെട്ട ഗ്രൂപ്പുകള്‍ക്ക് 21,791 സീറ്റുകള്‍ ലഭ്യമായി. നറുക്കെടുപ്പ് കൂടി പൂര്‍ത്തിയായപ്പോള്‍ കേരളത്തില്‍ നിന്നുള്ള സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് ലഭിച്ച മൊത്തം സീറ്റ് 4,134 ആണ്. ആദ്യ വിഭാഗത്തില്‍ 184 അപേക്ഷകളും രണ്ടാം വിഭാഗത്തില്‍ 650 അപേക്ഷകളുമാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് ലഭിച്ചത്. ഇതില്‍ ആദ്യ വിഭാഗത്തില്‍ നിന്ന് 130 ഗ്രൂപ്പുകളെയും രണ്ടാം വിഭാഗത്തില്‍ നിന്ന് 434 ഗ്രൂപ്പുകളെയുമാണ് ക്വാട്ടക്കായി പരിഗണിച്ചത്.

അയോഗ്യരാക്കപ്പെട്ടവര്‍ക്ക് കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തില്‍ നിന്ന് കത്തയക്കും. ഇവര്‍ക്ക് ഇവരുടെ ഭാഗം വിശദീകരിക്കാന്‍ ഈ മാസം 20ന് വൈകിട്ട് അഞ്ച് വരെ അവസരം നല്‍കിയിട്ടുണ്ട്. ഇതിനായി മൂന്നംഗ കമ്മിറ്റിയെ നിയമിച്ചു. ഈ കമ്മിറ്റി മൂന്നാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കും.

ആദ്യ വിഭാഗത്തില്‍പ്പെടുന്ന ഗ്രൂപ്പുകള്‍ മൂന്ന് ഹജ്ജ് യാത്ര സംഘടിപ്പിച്ചവരും അഞ്ച് കോടി വിറ്റുവരവുള്ളവരും ആയിരിക്കണം. രണ്ടാം വിഭാഗത്തില്‍പ്പെടുന്ന ഗ്രൂപ്പുകള്‍ രണ്ട് ഹജ്ജ് യാത്ര സംഘടിപ്പിച്ചവരും മൂന്ന് ഉംറ നടത്തിയവരും 1.5 കോടി വിറ്റുവരവുള്ളവരും ആയിരിക്കണം. ഇത് സംബന്ധിച്ച് സ്വകാര്യ ഹജ്ജ് നയം കഴിഞ്ഞ ഡിസംബറില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.


Share our post

Kerala

ബംഗ്ലാദേശി പൗരന്മാരുടെ കുടിയേറ്റം കർശന നടപടിക്കു കേന്ദ്രം; ആധാർ കേന്ദ്രങ്ങളിലും പരിശോധന നിർബന്ധം

Published

on

Share our post

കൊല്ലം: രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരെയും അവർക്ക് സഹായം നൽകുന്നവരെയും പിടികൂടി കർശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്രനിർദേശം.ഇത്തരം കേസുകളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചു. ബംഗ്ലാദേശി കുടിയേറ്റക്കാരുടെ കേസുകൾ ഒരു കുടക്കീഴിൽ ഉൾപ്പെടുത്തി അന്വേഷിക്കണം എന്നാണ് പ്രധാന നിർദേശം.മാത്രമല്ല ഇന്ത്യൻ പൗരത്വവുമായി ബന്ധപ്പെട്ട ആധാറും മറ്റ് രേഖകളും സൃഷ്‌ടിക്കുന്നതിന് കുടിയേറ്റക്കാരെ സഹായിക്കുന്നവരെ കണ്ടെത്തി കർശന നപടികൾ എടുക്കുകയും വേണം. ചിലർ ഇന്ത്യൻ പാസ്പോർട്ടും ആധാറും തരപ്പെടുത്തി യൂറോപ്യൻ രാജ്യങ്ങളിലേക്കും മിഡിൽ ഈസ്റ്റിലേക്കും കടന്നതായും ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇത്തരക്കാർ അധികകാലം ഇന്ത്യയിൽ താമസിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നിലുള്ള കാര്യങ്ങൾ ഗൗരവത്തോടെ അന്വേഷിക്കുകയാണ് മന്ത്രാലയം.കുടിയേറ്റക്കാർക്ക് അനധികൃത രേഖകൾ നിർമിച്ച് നൽകിയവരെയും കേസിൽ പ്രതികളാക്കണമെന്നും നിർദേശത്തിലുണ്ട്. സംശയാസ്പദമായ എല്ലാ ആധാർ കാർഡുകളും പുനപരിശോധനയ്ക്ക് അയയ്ക്കണം. ആധാർ ജനറേഷനു വേണ്ടി സമർപ്പിക്കുന്ന രേഖകളുടെ സൂഷ്മ പരിശോധനയും ഇതിൽ ഉൾപ്പെടുത്തണം.സംശയാസ്പദമായ രേഖകളിൽ ആധാർ പരിഷ്കരിക്കാനോ പുതിയത് എടുക്കാൻ ശ്രമിക്കുന്നതോ ആയ ആൾക്കാരെ കണ്ടെത്തിയാൽ പോലീസിനെ അറിയിക്കാൻ എല്ലാ ആധാർ കേന്ദ്രങ്ങൾക്കും നിർദേശങ്ങൾ കൈമാറണം. നിയമവിരുദ്ധ ബംഗ്ലാദേശി പൗരന്മാരെ കണ്ടെത്തിയാൽ അവരെ തടങ്കൽ കേന്ദ്രത്തിൽ സൂക്ഷിക്കണം. മാത്രമല്ല വിവരം ഉടൻ എഫ്ആർആർഒ ഉദ്യോഗസ്ഥരെ അറിയിക്കുകയും വേണം.

ആഭ്യന്തരമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 2024 ജനുവരി മുതൽ 2025 ജനുവരി വരെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽനിന്നു മാത്രം 2,601 ബംഗ്ലാദേശി പൗരന്മാരെ പിടികൂടുകയുണ്ടായി. ഇതിന്‍റെ എത്രയോ ഇരട്ടി കുടിയേറ്റക്കാർ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തങ്ങുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ പൂർണമായും കണ്ടെത്തുന്ന നടപടികൾ ശക്തിപ്പെടുത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളത്.


Share our post
Continue Reading

Kerala

ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

Published

on

Share our post

കൊച്ചി: ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വീട്ടിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് എട്ട് ദിവസം മുൻപാണ് മങ്കൊമ്പ് ഗോപാല കൃഷ്ണനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ചിരുന്നു. ഇന്ന് വൈകുന്നേരം 4.55 ന് ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.ഇരുന്നൂറ് സിനിമകളിൽ എഴുന്നൂറോളം പാട്ടുകളെഴുതിയിട്ടുണ്ട് മങ്കൊമ്പ് ഗോപാലകൃഷ്ണൻ. ബാഹുബലിയടക്കം മൊഴി മാറ്റ ചിത്രങ്ങൾക്ക് മലയാളം പാട്ടുകൾ ഒരുക്കി.ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ, നാടൻ പാട്ടിന്റെ മടിശീല, കാളിദാസന്റെ കാവ്യ ഭാവനയെ തുടങ്ങി നിരവധി ഹിറ്റുകൾ ഗോപാലകൃഷ്ണന്റെ സംഭാവനയാണ്. ഹരിഹരൻ സിനിമകളിലാണ് ഏറ്റവും കൂടുതൽ പാട്ടുകൾ ചിട്ടപ്പെടുത്തിയത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 3 മക്കളും മരണ സമയത്തു ഉണ്ടായിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാട് അടക്കം ആശുപത്രിയിൽ എത്തിയിരുന്നു. സംസ്കാര സമയം അറയിച്ചിട്ടില്ല.


Share our post
Continue Reading

Kerala

രാസലഹരി നൽകി പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചു; പോക്സോ കേസ് പ്രതി അറസ്റ്റിൽ

Published

on

Share our post

മലപ്പുറം: മലപ്പുറത്ത് ഭക്ഷണത്തിൽ രാസലഹരി കലർത്തി ലഹരിക്കടിമയാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചതായി പരാതി. മലപ്പുറം കോട്ടക്കലിൽ ആണ് സംഭവം. വേങ്ങര ചേറൂർ സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂർ (23) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. 2020 ൽ പ്ലസ് വൺ വിദ്യാർത്ഥിനി ആയിരിക്കെ തുടങ്ങിയ പീഡനം 2025 വരെ മാർച്ച് വരെ തുടർന്നെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ചാണ് വശീകരിച്ചത്. അതിജീവിതയുടെ നഗ്ന ദൃശ്യം പകർത്തിയ പ്രതി സ്വർണാഭരണവും തട്ടി എടുത്തു. ചികിത്സക്ക് പിന്നാലെ ലഹരിയിൽ നിന്ന് മോചിത ആയ ശേഷമാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. പ്രതിയെ കോട്ടക്കൽ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഫോണും പൊലീസ് പിടിച്ചെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!