Connect with us

THALASSERRY

തലശ്ശേരിയിൽ കണ്ടെത്തിയ പീരങ്കികൾ പുറംലോകം കണ്ടില്ല

Published

on

Share our post

തലശ്ശേരി : പത്ത്‌ വർഷം മുൻപ് തലശ്ശേരിയിൽ കണ്ടെത്തിയ എട്ട്‌ പീരങ്കികളിൽ ആറെണ്ണം ഇതുവരെ പുറംലോകം കണ്ടില്ല. രണ്ട്‌ പീരങ്കികൾ വടകര കുഞ്ഞാലി മരക്കാർ പാർക്കിൽ കൊണ്ടുപോയി. ബാക്കിയുള്ളവ തലശ്ശേരിയിൽ പ്രദർശിപ്പിക്കാൻ സൗകര്യമൊരുക്കുമെന്ന് അക്കാലത്ത് ബന്ധപ്പെട്ടവർ പറഞ്ഞെങ്കിലും ഇപ്പോൾ എവിടെയെന്ന് ആർക്കുമറിയില്ല.

2013 മേയിലാണ് തലശ്ശേരി തുറമുഖ വകുപ്പ് ഓഫീസിന് സമീപത്തെ ഓവുചാലിൽനിന്ന് പീരങ്കികൾ കണ്ടെത്തിയത്. ആദ്യം രണ്ടെണ്ണം കണ്ടെത്തി. പിന്നീട് നടത്തിയ പരിശോധനയിലാണ് ആറെണ്ണം കൂടി ലഭിച്ചത്. 200 മുതൽ 400 വരെ വർഷം പഴക്കമുള്ളതാണ് കണ്ടെത്തിയ പീരങ്കികളെന്ന് അന്ന് പുരാവസ്തു വകുപ്പ് അധികൃതർ അഭിപ്രായപ്പെട്ടിരുന്നു.

പീരങ്കി സംരക്ഷിക്കുന്നതിന്റെ ഭാഗമായി രാസസംരക്ഷണ പ്രവർത്തനം നടത്തി. അതിനുശേഷം തലശ്ശേരിയിൽ സൂക്ഷിച്ച പീരങ്കികൾ റവന്യു വകുപ്പിന്റെ കൈവശമാണ്. നേരത്തെ പീരങ്കികൾ സൂക്ഷിച്ച തലശ്ശേരി നഗരമധ്യത്തിലെ കെട്ടിടം തകർന്നുവീഴാൻ തുടങ്ങി. കെട്ടിടത്തിന്റെ മുൻവശവും ജനലിന്റെ ഇരുമ്പ് കമ്പിയും ദ്രവിച്ചുതുടങ്ങി.

കെട്ടിടത്തിന്റെ മുകളിൽ വീണ മരം പടർന്നുപന്തലിച്ചു. കെട്ടിടത്തിനകത്ത് പീരങ്കികൾ ഉണ്ടോയെന്ന സംശയമുയർന്നിരിക്കുകയാണ്. പീരങ്കികൾ കണ്ടെത്തിയപ്പോൾ സൂക്ഷിക്കുന്നത് സംബന്ധിച്ച് തുറമുഖ വകുപ്പും റവന്യു വകുപ്പും തമ്മിൽ തർക്കമുടലെടുത്തിരുന്നു.

പീരങ്കി സൂക്ഷിക്കുന്നതിന് മുൻപ് ഇതേ കെട്ടിടത്തിൽ ആറളം ഫാമിന്റെ നടീൽവസ്തുക്കൾ വില്പനനടത്തിയിരുന്നു. പീരങ്കി എവിടെയാണ് ഉള്ളതെന്നത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വ്യക്തമായ മറുപടി ഇല്ല. പീരങ്കികൾ കണ്ടെത്തി തലശ്ശേരി പൈതൃക വിനോദ സഞ്ചാര പദ്ധതിയിലുൾപ്പെടുത്തി പ്രദർശിപ്പിക്കണമെന്ന ആവശ്യവും ശക്തമായി.  നേരത്തെ പീരങ്കി സൂക്ഷിച്ചിരുന്ന കെട്ടിടം തകർച്ചനേരിടുന്ന


Share our post

THALASSERRY

പൊന്ന്യത്ത് എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

Published

on

Share our post

തലശ്ശേരി: പൊന്ന്യം നായനാർ റോഡിൽ 11.53 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ. ഇരിക്കൂർ സ്വദേശികളായ പി കെ നാസർ, സി സി മുബഷിർ എന്നിവരാണ് പിടിയിലായത്. കതിരൂർ എസ്.ഐ.കെ ജീവാനന്ദിൻ്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.


Share our post
Continue Reading

THALASSERRY

തലശേരിയിൽ ഗർഭിണിയായ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം; മൂന്നുപേർ കസ്റ്റഡിയിൽ

Published

on

Share our post

തലശേരി: തലശേരി റെയിൽവെ സ്‌റ്റേഷൻ പരിസരത്ത് 33 കാരിയായ ഗഭർഭിണിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ ബിഹാർ സ്വദേശികളടക്കം മൂന്നുപേർ കസ്റ്റഡിയിൽ. മുഴപ്പിലങ്ങാട് മഠത്തിനടുത്ത ശ്രീജ ഹൗസിൽ പ്രജിത്ത് (30), ബിഹാർ സ്വദേശികളായ ദുർഗാപുരിലെ ആസിഫ് (19), പ്രാൻപുർ കതിഹാറിലെ സഹബുൾ (24) എന്നിവരെയാണ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. ഇവരെ ചൊദ്യം ചെയ്തുവരികയാണ്. ഏപ്രിൽ 26ന് രാത്രി ഏഴു മണിയോടെയാണ് യുവതിയെ സംഘം ചേർന്ന് ആക്രമിച്ചത്. അവശനിലയിലായ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. യുവതി തനിക്ക് നേരിട്ട ദുരനുഭവം ഡോക്‌ടർമാരെ അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് അധികൃതരാണ് പൊലീസിന് വിവരം നൽകിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് മൂന്നുപേരെ കസ്‌റ്റഡിയിലെടുത്തത്. ഇതിൽ രണ്ടുപേർക്ക് നേരിട്ട് ബന്ധമുള്ളതായി തലശേരി എഎസ്‌പി എഎസ്‌പി പിബി കിരൺ പറഞ്ഞു .തലശേരി റെയിൽവെ സ്‌റ്റേഷനിൽ നിന്ന്‌ പുതിയബസ്‌സ്‌റ്റാന്റിലേക്കുള്ള എളുപ്പ വഴിയിലെ റെയിൽവെ മേൽപാലത്തിനടുത്ത്‌ വെച്ചായിരുന്നു ആദ്യത്തെ പീഡനം. പിന്നീട്‌ ബലമായി മേലൂട്ട്‌മേൽപാലം ഭാഗത്തേക്ക്‌ കൊണ്ടുപോയി. യുവതിയെ എരഞ്ഞോളിയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി.


Share our post
Continue Reading

THALASSERRY

തലശ്ശേരി മൈസൂര്‍ റെയില്‍ പാതക്ക് തുരങ്കം വച്ച്‌ അധികൃതര്‍: 2. 63 ഏക്കര്‍ സ്വകാര്യ സ്ഥാപനത്തിന് ലീസിന് നല്‍കാൻ നീക്കം

Published

on

Share our post

തലശ്ശേരി: നൂറ്റാണ്ട് പഴക്കമുള്ള തലശ്ശേരി-മൈസൂർ റെയില്‍പാതയെന്ന സ്വപ്നത്തിന് തുരങ്കം വെക്കുന്ന തരത്തില്‍ തലശ്ശേരിയില്‍ റെയില്‍വേയുടെ കണ്ണായ ഇടത്തെ 2.63 ഏക്കർ സ്വകാര്യ സ്ഥാപനത്തിന് ലീസിന് നല്‍കാൻ ഗൂഢ നീക്കം. പാലക്കാട് റെയില്‍വേ ഡിവിഷൻ കേന്ദ്രീകരിച്ച്‌ 45 വർഷത്തേക്ക് ഈ സ്ഥലം ലീസിന് നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്.തലശ്ശേരിയില്‍ റെയില്‍വേക്ക് 50 ഏക്കർ സ്ഥലമാണുള്ളത്. ഷോർണൂർ കഴിഞ്ഞാല്‍ മലബാറില്‍ റെയില്‍വേയ്ക്ക് ഏറ്റവും കൂടുതല്‍ സ്ഥലം ഇവിടെയാണ്. തലശ്ശേരി -മൈസൂരു റെയില്‍പാത യാഥാർത്ഥ്യമാകാനുള്ള നീക്കം നടക്കുമ്പോഴെല്ലാം ഇതില്ലാതാക്കാൻ ഇത്തരം ഗൂഢ നീക്കങ്ങള്‍ നടത്താറുള്ളതാണ്. ബ്രിട്ടീഷുകാർ തലശ്ശേരി -മൈസൂരു പാത വിഭാവനം ചെയ്തത് 1907ലാണ്.

ലോക മഹായുദ്ധം അടക്കമുള്ള കാരണങ്ങളാല്‍ ഇത് നടന്നില്ല. മൈസൂരിലേക്ക് 295 കി.മി ദൂരമുണ്ടെന്ന തരത്തില്‍ സർവേ നടത്തി ചിലവിന്റെ പേരില്‍ പദ്ധതി തള്ളാനുള്ള ശ്രമവും നടന്നിരുന്നു.ഇരിട്ടി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ആക്ഷൻ കമ്മിറ്റി ജിയോളജിക്കല്‍ സർവ്വേ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ നടത്തിയ ജനകീയ സർവ്വേ പ്രകാരം തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, ഇരിട്ടി, കുടകിലെ തിത്തിമത്തി, പൊന്നം പേട്ട്, ഹുൻസൂർ വഴി മൈസൂരിലേക്ക് വെറും 145.5 കി.മി ദൂരം മാത്രമേയുള്ളുവെന്ന കണ്ടെത്തല്‍ ഈ വാദത്തെ പൊളിച്ചു.പിന്നീട് മാനന്തവാടി വഴി മൈസൂരിലേക്ക് പാത പരിഗണിക്കണമെന്ന തരത്തില്‍ സംസ്ഥാന സർക്കാരില്‍ നിന്നുള്ള നിർദ്ദേശവും ഉയർന്നു വന്നു.

ഒരുങ്ങുന്നു ഒന്നര മണിക്കൂറില്‍ മൈസൂരു-ചെന്നൈ യാത്ര

ഒന്നര മണിക്കൂർ യാത്രയില്‍ മൈസൂരു-ചെന്നൈ അതിവേഗ പാത ഒരുങ്ങുമ്പോള്‍ തലശ്ശേരി മൈസൂരു ലൈനിന് ഏറെ പ്രാധാന്യമുണ്ട്. നിലവില്‍ തലശ്ശേരിയില്‍ നിന്ന് ചെന്നൈയിലേക്ക് 14 മണിക്കൂറാണ് ട്രെയിൻ യാത്ര. ജനകീയ സർവേ പ്രകാരം കണ്ടെത്തിയ ലൈനില്‍ പാത യാഥാർത്ഥ്യമായാല്‍ പരമാവധി രണ്ടര മണിക്കൂർ കൊണ്ട് മൈസൂരിലെത്താനാകും. അവിടെ നിന്ന് അതിവേഗ പാത വഴി ബംഗളൂരുവിലേക്കും ചെന്നൈയിലേക്കും അതിവേഗ പാതയും പ്രയോജനപ്പെടുത്താം.

മണ്ണിടിച്ചില്‍ മൂലം മഴക്കാലത്ത് ക്ലേശകരമാകുന്ന കൊങ്കണിനെ ആശ്രയിക്കാതെ ഉത്തരേന്ത്യയിലേക്ക് എളുപ്പത്തില്‍ ഏത്താമെന്ന സൗകര്യവും നിർദ്ദിഷ്ട മൈസൂരു-തലശ്ശേരി പാതയ്ക്കുണ്ട്.ഭാവിയില്‍ തലശ്ശേരിയെ റെയില്‍വേ ജംഗ്ഷനാക്കി മാറ്റിയെടുക്കാനുള്ള സാദ്ധ്യത മുന്നിലുള്ളപ്പോഴാണ് കണ്ണായ സ്ഥലം റെയില്‍വേ സ്വകാര്യ സ്ഥാപനത്തിന് പാട്ടത്തിന് നല്‍കുന്നത്. തലശ്ശേരിയിലെ ഒരു സെന്റ് സ്ഥലം പോലും റെയില്‍വേ കൈമാറരുത്. രണ്ടര ഏക്കറിലേറെ കണ്ണായ സ്ഥലം പോയാല്‍ പിന്നെ തലശ്ശേരി-മൈസൂർ റെയില്‍ പാത മാത്രമല്ല, തലശ്ശേരിയുടെ മുഴുവൻ റെയില്‍വേ വികസന സ്വപ്നങ്ങളും ഇല്ലാതാകും-കെ.വി.ഗോകുല്‍ ദാസ് (പ്രസിഡന്റ്, തലശ്ശേരി വികസന വേദി)

നേരത്തെയും ലീസിന് നല്‍കി

പുതിയ ബസ്സ് സ്റ്റാൻഡിനോട് ചേർന്നുളള ഫുട്ട് ഓവർ ബ്രിഡ്ജിന് താഴെ ഇടതു ഭാഗത്ത് സ്വകാര്യ വ്യക്തിക്ക് നല്‍കിയ ലീസിന്റെ കാലാവധി വർഷങ്ങള്‍ക്ക് മുമ്പേ കഴിഞ്ഞതാണ്. ഇവിടം മാലിന്യ നിക്ഷേപ കേന്ദ്രമാണിന്ന്. സ്റ്റേറ്റ് വേർ ഹൗസ്, സ്വകാര്യ പെട്രോള്‍ പമ്പ്, പഴയ തീവണ്ടിക്കുളം, പച്ചക്കറി മാർക്കറ്റ് പ്രദേശമെല്ലാം റെയില്‍വേ 40 വർഷത്തേക്ക് ലീസിന് നല്‍കിയതാണ്.


Share our post
Continue Reading

Trending

error: Content is protected !!