Connect with us

PERAVOOR

ചുട്ടുപൊള്ളുന്ന മലയോരം; ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് മാതൃകയായി പേരാവൂർ

Published

on

Share our post

പേരാവൂർ: ചുട്ടുപൊള്ളുന്ന വേനലിൽ രൂക്ഷമായ ജലക്ഷാമം മുന്നിൽകണ്ട് വൈവിധ്യമാർന്ന ജല സംരക്ഷണ പ്രവർത്തനങ്ങൾകൊണ്ട് മാതൃകയാവുകയാണ് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്. ഹരിത കേരളമിഷന്റെ സഹായത്തിൽ സംസ്ഥാനത്തെ ആദ്യ മാതൃക പദ്ധതിയായി സർക്കാർ അംഗീകരിച്ച ‘ജലാഞ്ജലി’ പദ്ധതിയെ തൊഴിലുറപ്പ് മിഷന്റെ നീരുറവ് പദ്ധതിയുമായി സംയോജിപ്പിച്ചാണ് പേരാവൂർ ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളും ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിവരുന്നത്. സംസ്ഥാനത്ത് ജലബജറ്റ് നടപ്പിലാക്കിയ 14 ബ്ലോക്കിൽ ഒന്നാണ് പേരാവൂർ.

താത്കാലിക തടയണകൾ നിർമിച്ചും തോടുകൾക്ക് സംരക്ഷണ ഭിത്തികളൊരുക്കിയും കിണർ റീചാർജിങ്ങും കുളങ്ങളുടെ പരിപാലനവും കയർ ഭൂവസ്ത്രവും തുടങ്ങി വിവിധ ജലസംരക്ഷണ പ്രവൃത്തികളാണ് മലയോരത്ത് നടന്നു വരുന്നത്. മലയോരത്തെ പ്രധാന കുടിവെള്ള സ്രോതസ്സുകളായ ബാവലിപ്പുഴ, ചീങ്കണ്ണിപ്പുഴ, ചെക്കേരിപ്പുഴ, ഇടുമ്പപ്പുഴ, കാഞ്ഞിരപ്പുഴ എന്നിവ വേനൽ കനക്കുന്നതോടെ വറ്റിവരളും. കൃഷിക്കും കുടിവെള്ളത്തിനും ക്ഷാമമുണ്ടാവുന്നത് മുൻകൂട്ടി കണ്ടുകൊണ്ടാണ് ജലസംരക്ഷണത്തിനായി ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ പുഴകളിലും തോടുകളിലും 3664 താത്കാലിക തടയണകൾ പണിതത്. മലയിടിച്ചിലും വെള്ളക്കുത്തൊഴുക്കുമുള്ളതിനാൽ സ്ഥിരം തടയണകൾ നിർമിച്ച് വെള്ളം ശേഖരിക്കുകയെന്നത് അസാധ്യമായ സാഹചര്യത്തിലാണ് താത്കാലിക തടയണകൾ നിർമിച്ചത്.

കോളയാട് 1306, പേരാവൂർ 1274, മുഴക്കുന്ന് 430, കണിച്ചാർ 239, കൊട്ടിയൂർ 228, കേളകം 174, മാലൂർ 13 എന്നിങ്ങനെയാണ് ജൈവ തടയണകൾ നിർമിച്ചത്. പുഴകളിൽ നിന്നുതന്നെയുള്ള കല്ലും ജൈവ വസ്തുക്കളും ഉപയോഗിച്ചാണ് പഞ്ചായത്തുകൾ താത്കാലിക തടയണ തീർത്തത്. മാർച്ചോടെ 1500 തടയണകൾ കൂടി പേരാവൂർ ബ്ലോക്കിൽ പൂർത്തിയാകും. ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ പ്രദേശത്തെ സാധാരണക്കാരായ തൊഴിലാളികൾക്ക് 15 കോടി രൂപയുടെ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും അധികൃതർക്ക് സാധിച്ചിട്ടുണ്ട്.

‘ജലബജറ്റിൽ നിന്നും ജലസുരക്ഷയിലേക്ക്’ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് മുഴുവൻ സർക്കാർ, അർധ സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ കിണറുകൾ തൊഴിലുറപ്പ് പദ്ധതിയിൽ റീ ചാർജ് ചെയ്യാനുള്ള ഒരുക്കത്തിലാണ് പേരാവൂർ ബ്ലോക്ക്. മുൻ വർഷങ്ങളിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ താത്കാലിക തടയണകൾ തൊഴിലുറപ്പ് പദ്ധതിവഴി സൃഷ്ടിക്കുന്ന മാതൃകാ ബ്ലോക്ക് കൂടിയാണ് പേരാവൂർ.


Share our post

Local News

ഡോക്ടർമാർ ഇല്ല ; പേരാവൂർ താലൂക്കാസ്പത്രിയുടെ പ്രവർത്തനം അവതാളത്തിൽ

Published

on

Share our post

പേരാവൂർ: മലയോരമെങ്ങും മഴക്കാല ജല ജന്യ രോഗങ്ങളാൽ ദുരിതത്തിലായിട്ടും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ പേരാവൂർ താലൂക്കാസ്പത്രിയുടെ പ്രവർത്തനം താളം തെറ്റുന്നു. ജില്ലയിൽ ഡങ്കി, ന്യുമോണിയ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെടുന്നത് പേരാവൂർ ബ്ലോക്ക് പരിധിയിൽ നിന്നാണ്. ആറളം പുനരധിവാസ കേന്ദ്രത്തിലെ ആദിവാസികളും ആശ്രയിക്കുന്ന ഏകാസ്പത്രിയും പേരാവൂരാണ്.

നാല് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ വേണ്ടിടത്ത് മാസങ്ങളായി രണ്ടു പേർ മാത്രമാണുള്ളത്. ഇ.എൻ.ടി, ദന്തൽ തസ്തികകളും കാലങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്.ഗൈനക്ക് വിഭാഗത്തിൽ മൂന്നു പേർ വേണ്ടിടത്ത് ഒരാൾ ലീവിലാണ്, ഒരാൾ കഴിഞ്ഞ ദിവസം സ്ഥലം മാറി പോവുകയും ചെയ്തു.മറ്റൊരാൾ അടുത്ത മാസം വിരമിക്കുകയും ചെയ്യും.

ശിശുരോഗ വിദഗ്ദനും സ്ഥലം മാറ്റമായിട്ടുണ്ട്. അനസ്തിഷിസ്റ്റ് ഉപരിപഠനാർഥം പോയതിനാൽപ്രസവശുശ്രൂഷകൾ നിലച്ച അവസ്ഥയിലാണ്. മുൻപ് മാസം 100-ലധികം പ്രസവങ്ങൾ നടന്ന ആസ്പത്രിക്കാണ് ഈ ദുരവസ്ഥ. അത്യാഹിത വിഭാഗം രാത്രികാല സേവനം കഴിഞ്ഞ ദിവസം നിലച്ചിരുന്നെങ്കിലും താത്കാലികമായി പ്രവർത്തനം പുന്നരാരംഭിച്ചിട്ടുണ്ട്.

ദേശീയ ആരോഗ്യ ദൗത്യം പേരാവൂരിനെ അവഗണിക്കുന്നു

എൻ.എച്ച്.എമ്മിന്റെ കീഴിൽവർഷങ്ങളായി ഒരു ഡോക്ടറെ പോലും നിയമിക്കാത്ത ജില്ലയിലെ ഏകാസ്പത്രിയാണ് പേരാവൂരിലേത്. അഡ് ഹോക്ക് ഡോക്ടർമാരെയും ഇവിടേക്ക് അനുവദിക്കാറില്ല. തികഞ്ഞ അവഗണനയാണ് എൻ.എച്ച്.എം പേരാവൂർ താലൂക്കാസ്പത്രിയോട് സ്വീകരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ട്രൈബൽ സെറ്റിൽമെന്റായ ആറളം പുനരധിവാസ കേന്ദ്രത്തിലെ നിർധനരായ ആയിരങ്ങൾ ആശ്രയിക്കുന്ന ആസ്പത്രിയോടാണ് ദേശീയ ആരോഗ്യ ദൗത്യം മുഖം തിരിക്കുന്നത്.

ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റും പ്രതിസന്ധിയിൽ

രണ്ട് അസിസ്റ്റന്റ് സർജന്മാരിൽ ഒരാളാണ് ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിൽ സേവനമനുഷ്ടിക്കുന്നത്. അടുത്ത മാസം ഈ ഡോക്ടർ സ്ഥലം മാറി പോകുന്നതോടെ ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ സേവനവും നിലച്ചേക്കും.

പേരാവൂർ താലൂക്കാസ്പത്രിയിലെ സേവനങ്ങൾ ഓരോന്നായി നിലക്കാൻ തുടങ്ങിയിട്ടും ഇതിനെതിരെ ചെറുശബ്ദം പോലുമുയർത്താൻ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളോ യുവജന സംഘടനകളൊ തയ്യാറാവാത്തതാണ് വിചിത്രം.മുൻ ആരോഗ്യ മന്ത്രിയുടെ ജില്ലയിലെ മലയോര ജനതയുടെ ഏകാശ്രയമായ ഈ ആസ്പത്രിയോട് ആരോഗ്യവകുപ്പും തികഞ്ഞ അവഗണനയാണ് തുടരുന്നത്.


Share our post
Continue Reading

Local News

പേരാവൂർ പോലീസ് സബ് ഡിവിഷൻ ലഹരിവിരുദ്ധ കാംപെയ്ൻ

Published

on

Share our post

പേരാവൂർ :പോലീസ് സബ് ഡിവിഷൻ സ്പോർട്സ് ടീം ലഹരിവിരു ദ്ധ കാംപെയ്ൻ്റെ ഭാഗമായി ഫുട്ബോൾ മത്സരം നടത്തി. സർവീ സിൽനിന്ന് വിരമിക്കുന്ന പേരാവൂർ സ്റ്റേഷനിലെ സബ് ഇൻസ്പെക്ട റും സബ് ഡിവിഷൻ സ്പോർട്‌സ് ടീം മാനേജറുമായ വി.ജെ. ജോസ ഫിന് യാത്രയയപ്പും നല്ലി.

പേരാവൂർ ഡിവൈഎസ്‌പി കെ.വി. പ്രമോദൻ ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ എ.വി. ദിനേശ് അധ്യക്ഷനായി. പേ രാവൂർ സ്റ്റേഷൻ ഇൻസ്പെക്ടർ പി.ബി. സജീവ്, മുഴക്കുന്ന് സ്റ്റേഷൻ അസി. സബ് ഇൻസ്പെക്ടർ ജി. സജേഷ്, മാലൂർ സ്റ്റേഷൻ ഇൻസ്പെ ക്ടർ എം. സജിത്ത്, പേരാവൂർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജാൻസി മാത്യു, വി.ജെ. ജോസഫ് എന്നിവർ സംസാരിച്ചു. ടൂർണമെന്റ്റ് ഫൈനലിൽ കേളകം സ്റ്റേഷൻ മുഴക്കുന്ന് സ്റ്റേഷനെ പരാജയപ്പെടുത്തി.


Share our post
Continue Reading

PERAVOOR

പേരാവൂർ റസിഡൻസ് അസോസിയേഷൻ പൊതുയോഗം

Published

on

Share our post

പേരാവൂർ : പേരാവൂർ റസിഡൻസ് അസോസിയേഷൻ പൊതുയോഗം റോബിൻസ് ഹാളിൽ നടന്നു. അസോസിയേഷൻ പ്രസിഡന്റ് എം.ശൈലജ ഉദ്ഘാടനം ചെയ്തു. വൈസ്. പ്രസിഡന്റ് അരിപ്പയിൽ മജീദ് അധ്യക്ഷനായി. സെക്രട്ടറി യു. വി. റഹീം, എസ്.ബഷീർ, ശ്രീനിവാസൻ, ഭാസ്കരൻ, കെ. പി. അബ്ദുൾ റഷീദ്, എസ്.എം. കെ. മുഹമ്മദലി, അയ്യൂബ്, സുമാ ശ്രീനിവാസൻ, പി.ശശി, എ. കെ.അഷറഫ്, ആയിഷാ റിയാ, വി. കെ.സാദിഖ്, കെ.മായിൻ, യു.വി. ബാസിത്ത് എന്നിവർ സംസാരിച്ചു.

റസിഡൻസ് കുടുംബാംഗങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. കലാപരിപാടികളും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. ഭാരവാഹികൾ : എം.ഷൈലജ (പ്രസി.), യു. വി. റഹീം (വൈസ്. പ്രസി.), എസ്.ബഷീർ (സെക്ര.), അരിപ്പയിൽ മജീദ് ( ജോ. സെക്ര.), ഭാസ്കരൻ( ട്രഷ.).


Share our post
Continue Reading

Trending

error: Content is protected !!