Kannur
പി.എസ്.സി ലിസ്റ്റുണ്ടായിട്ടെന്താ; ഫാർമസിയിൽ താൽക്കാലികക്കാർ മതി

കണ്ണൂർ: പി.എസ്.സി റാങ്ക് ലിസ്റ്റിനെ നോക്കുകുത്തിയാക്കി ജില്ലയിലെ സർക്കാർ ആസ്പത്രികളിലെ ഫാർമസിസ്റ്റ് തസ്തികകളിൽ നടക്കുന്നത് താൽക്കാലിക നിയമനം. ഈ വർഷം മാർച്ചിൽ കാലാവധി അവസാനിക്കാനിരിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലിരിക്കെയാണ് താൽക്കാലിക നിയമനങ്ങൾ നടക്കുന്നത്. അധികൃതരുടെ നടപടിക്കെതിരെ വ്യാപക പരാതിയാണ് ഉദ്യോഗാർത്ഥികൾക്കിടയിൽ നിന്നും ഉയരുന്നത്.
2021 മാർച്ചിലാണ് ഗ്രേഡ് രണ്ട് ഫാർമസിസ്റ്റ് തസ്തികയിൽ പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. മൂന്ന് വർഷമാണ് ലിസ്റ്റിന്റെ കാലാവധി. കണ്ണൂർ ജില്ലയിൽ 149 പേരാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതുവരെ ലിസ്റ്റിൽ നിന്ന് നിയമനം ലഭിച്ചത് വെറും എട്ടുപേർക്ക് മാത്രം.കൂടുതലും സ്ത്രീകൾ ഉൾപ്പെട്ട ലിസ്റ്റിൽ പലർക്കും അവസാന അവസരമാണു താനും
ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടും
2023 മാർച്ചിൽ എല്ലാ ജില്ലകളിലെ മെഡിക്കൽ ഓഫിസുകളും അതാത് ജില്ലകളിലെ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും അധിക തസ്തിക സൃഷ്ടിക്കാനുള്ള പ്രൊപ്പോസലുകൾ അയക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. ഇതനുസരിച്ച് പ്രൊപ്പോസലുകൾ നൽകുകയും ചെയ്തു. എന്നാൽ ഒരു വർഷമായിട്ടും ഇതിന്മേൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
എന്നാൽ അടുത്ത പരീക്ഷക്കുള്ള നോട്ടിഫിക്കേഷൻ ഇതിനിടെ വന്നിട്ടുമുണ്ട്. ജൂൺ-ആഗസ്ത് മാസങ്ങളിൽ പരീക്ഷ നടത്താനാണ് സാദ്ധ്യത. നിലവിലെ റാങ്ക് ലിസ്റ്റിലുള്ളവർക്ക് പോലും നിയമനം നൽകാതെ വീണ്ടും പരീക്ഷ നടത്തുന്നതിലെ യുക്തിയില്ലായ്മ ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.ജില്ലയിൽ ഇതിന് മുമ്പുള്ള റാങ്ക് ലിസ്റ്റിൽ 74 നിയമനങ്ങൾ നടന്നിടത്താണ് കേവലം എട്ടുപേരെ എടുക്കുന്നതിനായി ലക്ഷങ്ങൾ ചിലവിട്ട് പരീക്ഷ നടത്തിയത്.
ഫാർമസികൾക്ക് മുന്നിൽ വൻതിരക്ക്
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറിയെങ്കിലും ഇവിടങ്ങളിലൊന്നും ആനുപാതികമായി ഫാർമസിസ്റ്റുകളില്ല. മിക്കയിടത്തും ഒരു ഫാർമസിസ്റ്റ് മാത്രമാണുള്ളത്. ഡോക്ടറെ വേഗത്തിൽ കാണാനായാലും മരുന്നിനായി ക്യൂവിൽ നിന്ന് വലയുകയാണ് രോഗികൾ. ഈ പ്രശ്നത്തിന് പരിഹാരമായാണ് താൽക്കാലിക നിയമനം നടത്തുന്നത്. ഇരിക്കൂർ ഗവൺമെന്റ് ആസ്പത്രി, പെരിങ്ങോം താലൂക്ക് ആസ്പത്രി, മാടായി കുടുംബാരോഗ്യ കേന്ദ്രം, മട്ടന്നൂർ ആരോഗ്യ കേന്ദ്രം, കുറ്റിയാട്ടൂർ പഞ്ചായത്ത് എച്ച്.സി, പയ്യന്നൂർ താലൂക്ക് എച്ച്.എം.സി തുടങ്ങിയ ആസ്പത്രികളിലെല്ലാം താൽക്കാലിക ഫാർമസിസ്റ്റുകളാണുള്ളത്.
ഫാർമസിസ്റ്റ് റാങ്ക് ലിസ്റ്റ് 2021
സംസ്ഥാനത്ത് ആകെ 2032
നിയമനം ലഭിച്ചത് 250
കണ്ണൂരിൽ 149
നിയമനം 8
മറ്റ് ജില്ലകളിലെ നിയമനം
വയനാട് 9
മലപ്പുറം 8,
തിരുവനന്തപുരം 9
ഇടുക്കി 9
തൃശൂർ 4
കൊല്ലം 35
പത്തനംതിട്ട 14
ആലപ്പുഴ 34
കോട്ടയം 10
എറണാകുളം 19
പാലക്കാട് 5
കാസർകോട് 12
റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ അധികൃതരുടെ നടപടി തികച്ചും അനധികൃതമാണ്.പലരുടെയും അവസാനത്തെ അവസരം കൂടിയാണ് ഈ റാങ്ക് ലിസ്റ്റ്.സർക്കാർ നടപടിയെടുത്തേ മതിയാകു .
Kannur
കൊയിലി ആസ്പത്രി മാനേജിംഗ് പാർട്ട്ണറെ കുടകിൽ കൊലപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ സ്വദേശിയായ തോട്ടം ഉടമയെ തോട്ടം ഉടമയെ കുടകിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണൂർ കൊയിലി കുടുംബാംഗവും കൊയിലി ആശുപത്രി മാനേജിംഗ് പാർട്ട്ണറുമായ പള്ളിക്കുളത്തെ പ്രദീപ് കൊയിലിയെ (57) കുടകിലെ പൊന്നംപെട്ട ബി ഷെട്ടിഗിരിയിലെ സ്വന്തം ഫാമിലെ താമസസ്ഥലത്ത് കൊലപ്പെടുത്തിയ പ്രതികളെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
പൊന്നംപേട്ടയിലെ അനിൽ എന്ന മുത്തണ്ണ (25), സോംവാർപേട്ടിലെ ദീപക് എന്ന ദീപു (21), സ്റ്റീഫൻ ഡിസൂസ (26), കാർത്തിക് എച്ച് എം (27), പൊന്നം പേട്ടയിലെ ഹരീഷ് ടി എസ്(29) എന്നിവരെയാണ് വീരാജ്പേട്ട സബ്ബ് ഡിവിഷൻ എസ്‌പി എസ് മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2 സിനിമയിൽ അഭിനയിച്ച അനിലാണ് കൊലയ്ക്കു പിന്നിലെ മുഖ്യ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. പ്രതികൾ ഫാമിൽ നിന്ന് മോഷ്ടിച്ച 13,30000 രൂപയും പോലീസ് കണ്ടെടുത്തു.
കണ്ണൂരിലെ കൊയിലി ആസ്പത്രി ഉടമയായിരുന്ന പരേതനായ കൊയിലി ഭാസ്കരന്റെ മകനാണ്. പ്രദീപിന് ബി ഷെട്ടിഗിരിയിൽ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വിൽപ്പന നടത്താനുള്ള ശ്രമം നടന്നു വരുന്നതിനിടെയാണ് ഇദ്ദേഹത്തെ കഴിഞ്ഞ 23 നു രാത്രി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.
Kannur
പാപ്പിനിശ്ശേരി, അഴീക്കോട് മൂന്നുനിരത്ത് ദിനേശ് ബീഡി ശാഖ അടച്ചുപൂട്ടി

പാപ്പിനിശ്ശേരി: അഴീക്കോട് ദിനേശ് ബീഡി വ്യവസായ സഹകരണ കേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തിച്ചു വന്ന പാപ്പിനിശ്ശേരിയിലും അഴീക്കോട് മൂന്നു നിരത്തിലെയും രണ്ടു ശാഖകളും അടച്ചുപൂട്ടി. 1985 മേയ് ഒന്നിന് 130 ഓളം തൊഴിലാളികളുമായാണ് സ്വന്തം കെട്ടിടത്തിൽ പാപ്പിനിശ്ശേരിയിൽ ദിനേശ് ബീഡി സംഘം ശാഖ പ്രവർത്തനം ആരംഭിച്ചത്.അന്നത്തെ എം.എൽ.എ ആയിരുന്ന ഇ.പി. ജയരാജനാണ് പാപ്പിനിശ്ശേരി സംഘം ശാഖ ഉദ്ഘാടനം ചെയ്തത്. 1975 ജനുവരി മുന്നിന് കരിക്കൻകുളത്ത് 150 ഓളം തൊഴിലാളികളുമായി വാടക കെട്ടിടത്തിൽ തുടക്കം കുറിച്ച സംഘം ശാഖ അടച്ചു പൂട്ടിയിട്ട് പത്തുവർഷത്തോളമായി. പാപ്പിനിശ്ശേരി ശാഖയും മൂന്നുനിരത്തിലെ ശാഖയും ചിറക്കൽ ബ്രാഞ്ചിലേക്ക് ലയിപ്പിച്ചു.അഴീക്കോട് അടക്കമുള്ള പ്രൈമറി സംഘവും കണ്ണൂർ സംഘവും ലയിപ്പിച്ച് ഒറ്റ സംഘമായി പ്രവർത്തിക്കാനുള്ള തീരുമാനത്തിലാണ് സംഘം ഭാരവാഹികൾ. ഇതോടെ പാപ്പിനിശ്ശേരിയിൽ ജോലിചെയ്തു വരുന്ന 21 തൊഴിലാളികളും മൂന്നു നിരത്തിലെ 16 തൊഴിലാളികളും ഇനി ചിറക്കൽ ബ്രാഞ്ചിലാണ് തൊഴിൽ ചെയ്യേണ്ടത്. പാപ്പിനിശ്ശേരിയിൽ നിന്നും ചിറക്കലിലേക്ക് പോകാൻ ദിനംപ്രതി 25 രൂപയോളം ബസ് ചാർജ് കൊടുക്കേണ്ടി വരുന്നതിൽ തൊഴിലാളികൾ നിരാശ പ്രകടിപ്പിച്ചു.പാപ്പിനിശ്ശേരിയിൽ ജോലിചെയ്തുവരുന്ന തൊഴിലാളികൾക്ക് ചിറക്കൽ ദിനേശ് ബീഡി ബ്രാഞ്ചിലേക്ക് മാറുന്നതിന്റെ ഭാഗമായി യാത്രയപ്പും അനുമോദനവും സംഘടിപ്പിച്ചു. സി.പി.എം പാപ്പിനിശ്ശേരി ഏരിയ സെക്രട്ടറി കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ, കാസർകോട് ജില്ലയിൽ ദിനേശ് ബീഡി വ്യവസായത്തിൽ 42000 ത്തോളം തൊഴിലാളികൾ ജോലി ചെയ്തിരുന്നു. അതിൽ രണ്ടായിരത്തിൽ താഴെ തൊഴിലാളികൾ മാത്രമാണ് നിലവിൽ ജോലി ചെയ്യുന്നത്.യാത്രയയപ്പിന്റെ ഭാഗമായി ആദ്യകാല ബീഡി തൊഴിലാളിയായ കോട്ടൂർ ഉത്തമനെ പൊന്നാടയണിയിച്ച് ആദരിച്ചു. അഴീക്കോട് ബീഡി തൊഴിലാളി വ്യവസായ സഹകരണ സംഘത്തിന്റെ കീഴിലുള്ള പാപ്പിനിശ്ശേരി വർക്ക് ഷെഡിലെ തൊഴിലാളികൾ ചിറക്കൽ ദിനേശ് ബീഡി ബ്രാഞ്ചിലേക്ക് മാറുന്നതിനുള്ള യാത്രയപ്പും അനുമോദനവും സംഘടിപ്പിച്ചു. സി.പി.എം പാപ്പിനിശ്ശേരി ഏരിയ സെക്രട്ടറി കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. ടി.വി. രാജീവൻ അധ്യക്ഷത വഹിച്ചു. ഇ.എൻ. ഉഷ, മണ്ടൂക്ക് മോഹനൻ, കെ. രജനി, കെ. ദീപ, ചെരിച്ചൻ ഉഷ എന്നിവർ സംസാരിച്ചു.
Kannur
എന്റെ കേരളം മേള ഉദ്ഘാടനം എട്ടിന്; മിക്‌സ്ഡ് വോളി ആറിന്

രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ മേളയുടെ ജില്ലാതല ഉദ്ഘാടനം മെയ് എട്ടിന് വൈകീട്ട് നാല് മണിക്ക് കണ്ണൂർ പോലീസ് മൈതാനിയിൽ രജിസ്‌ട്രേഷൻ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. കെ കെ ശൈലജ ടീച്ചർ എം.എൽ.എ അധ്യക്ഷയാവും. വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസും കണ്ണൂർ പ്രസ് ക്ലബും ജയിൽ സ്റ്റാഫ് റിക്രിയേഷൻ ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന മിക്‌സഡ് വോളിബോൾ മത്സരം മെയ് ആറിന് വൈകീട്ട് നാല് മണിക്ക് കണ്ണൂർ സെൻട്രൽ ജയിൽ സ്‌റ്റേഡിയത്തിൽ നടക്കും. ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ, ജയിൽ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്