Connect with us

Kannur

പി.എസ്.സി ലിസ്റ്റുണ്ടായിട്ടെന്താ; ഫാർമസിയിൽ താൽക്കാലികക്കാർ മതി

Published

on

Share our post

കണ്ണൂർ: പി.എസ്.സി റാങ്ക് ലിസ്റ്റിനെ നോക്കുകുത്തിയാക്കി ജില്ലയിലെ സർക്കാർ ആസ്പത്രികളിലെ ഫാർമസിസ്റ്റ് തസ്തികകളിൽ നടക്കുന്നത് താൽക്കാലിക നിയമനം. ഈ വർഷം മാർച്ചിൽ കാലാവധി അവസാനിക്കാനിരിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലിരിക്കെയാണ് താൽക്കാലിക നിയമനങ്ങൾ നടക്കുന്നത്. അധികൃതരുടെ നടപടിക്കെതിരെ വ്യാപക പരാതിയാണ് ഉദ്യോഗാർത്ഥികൾക്കിടയിൽ നിന്നും ഉയരുന്നത്.

2021 മാർച്ചിലാണ് ഗ്രേഡ് രണ്ട് ഫാർമസിസ്റ്റ് തസ്തികയിൽ പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. മൂന്ന് വർഷമാണ് ലിസ്റ്റിന്റെ കാലാവധി. കണ്ണൂർ ജില്ലയിൽ 149 പേരാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതുവരെ ലിസ്റ്റിൽ നിന്ന് നിയമനം ലഭിച്ചത് വെറും എട്ടുപേർക്ക് മാത്രം.കൂടുതലും സ്ത്രീകൾ ഉൾപ്പെട്ട ലിസ്റ്റിൽ പലർക്കും അവസാന അവസരമാണു താനും

ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടും

2023 മാർച്ചിൽ എല്ലാ ജില്ലകളിലെ മെഡിക്കൽ ഓഫിസുകളും അതാത് ജില്ലകളിലെ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും അധിക തസ്തിക സൃഷ്ടിക്കാനുള്ള പ്രൊപ്പോസലുകൾ അയക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. ഇതനുസരിച്ച് പ്രൊപ്പോസലുകൾ നൽകുകയും ചെയ്തു. എന്നാൽ ഒരു വർഷമായിട്ടും ഇതിന്മേൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

എന്നാൽ അടുത്ത പരീക്ഷക്കുള്ള നോട്ടിഫിക്കേഷൻ ഇതിനിടെ വന്നിട്ടുമുണ്ട്. ജൂൺ-ആഗസ്ത് മാസങ്ങളിൽ പരീക്ഷ നടത്താനാണ് സാദ്ധ്യത. നിലവിലെ റാങ്ക് ലിസ്റ്റിലുള്ളവർക്ക് പോലും നിയമനം നൽകാതെ വീണ്ടും പരീക്ഷ നടത്തുന്നതിലെ യുക്തിയില്ലായ്മ ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.ജില്ലയിൽ ഇതിന് മുമ്പുള്ള റാങ്ക് ലിസ്റ്റിൽ 74 നിയമനങ്ങൾ നടന്നിടത്താണ് കേവലം എട്ടുപേരെ എടുക്കുന്നതിനായി ലക്ഷങ്ങൾ ചിലവിട്ട് പരീക്ഷ നടത്തിയത്.

 

ഫാർമസികൾക്ക് മുന്നിൽ വൻതിരക്ക്

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറിയെങ്കിലും ഇവിടങ്ങളിലൊന്നും ആനുപാതികമായി ഫാർമസിസ്റ്റുകളില്ല. മിക്കയിടത്തും ഒരു ഫാർമസിസ്റ്റ് മാത്രമാണുള്ളത്. ഡോക്ടറെ വേഗത്തിൽ കാണാനായാലും മരുന്നിനായി ക്യൂവിൽ നിന്ന് വലയുകയാണ് രോഗികൾ. ഈ പ്രശ്നത്തിന് പരിഹാരമായാണ് താൽക്കാലിക നിയമനം നടത്തുന്നത്. ഇരിക്കൂർ ഗവൺമെന്റ് ആസ്പത്രി, പെരിങ്ങോം താലൂക്ക് ആസ്പത്രി, മാടായി കുടുംബാരോഗ്യ കേന്ദ്രം, മട്ടന്നൂർ ആരോഗ്യ കേന്ദ്രം, കുറ്റിയാട്ടൂർ പഞ്ചായത്ത് എച്ച്.സി, പയ്യന്നൂർ താലൂക്ക് എച്ച്.എം.സി തുടങ്ങിയ ആസ്പത്രികളിലെല്ലാം താൽക്കാലിക ഫാർമസിസ്റ്റുകളാണുള്ളത്.

 

ഫാർമസിസ്റ്റ് റാങ്ക് ലിസ്റ്റ് 2021

സംസ്ഥാനത്ത് ആകെ 2032

നിയമനം ലഭിച്ചത് 250

കണ്ണൂരിൽ 149

നിയമനം 8

 

മറ്റ് ജില്ലകളിലെ നിയമനം

വയനാട് 9

മലപ്പുറം 8,

തിരുവനന്തപുരം 9

ഇടുക്കി 9

തൃശൂർ 4

കൊല്ലം 35

പത്തനംതിട്ട 14

ആലപ്പുഴ 34

കോട്ടയം 10

എറണാകുളം 19

പാലക്കാട് 5

കാസർകോട് 12

റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ അധികൃതരുടെ നടപടി തികച്ചും അനധികൃതമാണ്.പലരുടെയും അവസാനത്തെ അവസരം കൂടിയാണ് ഈ റാങ്ക് ലിസ്റ്റ്.സർക്കാർ നടപടിയെടുത്തേ മതിയാകു .


Share our post

Kannur

ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.


Share our post
Continue Reading

Kannur

കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.

ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

കണ്ണൂർ-ദമാം സെക്ടറിൽ എയർഇന്ത്യ എക്സ്‌പ്രസും സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്. കണ്ണൂരിൽനിന്ന് മസ്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ മാസം ഇൻഡിഗോ സർവീസ് തുടങ്ങിയിരുന്നു. ദോഹ, അബുദാബി എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവീസുകൾ നടത്തുന്നുണ്ട്.

Share our post
Continue Reading

Kannur

നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

Published

on

Share our post

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.

13 പരാതി സ്വീകരിച്ച് എല്ലാ പോലീസ് സ്റ്റേഷനുകളിൽനിന്ന്‌ റിപ്പോർട്ട് തേടിയശേഷം നടപടിയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ പോലീസ് സ്റ്റേഷനുകളിൽനിന്ന് പ്രത്യേകിച്ച് ടൗൺ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയിൽനിന്ന് വളരെ മോശം പ്രതികരണമാണുണ്ടായത്. അവധികൾ കേട്ടുമടുത്ത നിക്ഷേപകർ പല പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികൾ നൽകിയിട്ടുണ്ട്. പലതവണ ജയിലിൽ കിടന്ന ചക്രപാണി മാസങ്ങൾ കഴിയുമ്പോൾ ജാമ്യം കിട്ടി പുറത്തിറങ്ങാറാണ് പതിവ്. നിക്ഷേപകരുടെ പണം തിരിച്ചുകിട്ടാനുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഗത്യന്തരമില്ലാതെയാണ് കർമസമിതി രൂപവത്കരിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.

വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.


Share our post
Continue Reading

Trending

error: Content is protected !!