Connect with us

Kannur

കൊളസ്ട്രോൾ പരിശോധനയും അളവും ഇനി മുമ്പത്തെപ്പോലെയല്ല, അറിയാം മാറ്റങ്ങൾ

Published

on

Share our post

കണ്ണൂർ: ഇന്ത്യക്കാരിലെ കൊളസ്ട്രോൾ അളവിലും പരിശോധനയിലും പുതിയ മാർഗനിർദേശങ്ങൾ. ഹൃദ്രോഗ അപകടസാധ്യത ഉൾപ്പെടെ കണത്തിലെടുത്ത് വിവിധ വിഭാഗങ്ങളാക്കിയാണ് ലിപിഡ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പുതിയ നിർദേശങ്ങൾ. ഇതുപ്രകാരം ചീത്ത കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എൽ.ഡി.എൽ. അളവ് പലരിലും 70 മില്ലി ഗ്രാം/ഡെസി ലിറ്റർ എന്ന അളവിൽ ഒതുക്കണം. നിലവിൽ എൽ.ഡി.എൽ. അളവ് പരമാവധി 100 ആണ്.

മെറ്റബോളിക് സിൻഡ്രോം (അമിത ബി.പി., പ്രമേഹം, ഉയർന്ന ട്രൈഗ്ലിസറൈഡ്, വയറിനുചുറ്റും കൊഴുപ്പ്, നല്ല കൊളസ്ട്രോൾ കുറവ് എന്നിവയിൽ മൂന്നെണ്ണമെങ്കിലും ഒരാളിൽകാണുന്ന അവസ്ഥ), മദ്യപാനം മൂലമല്ലാത്ത ഫാറ്റിലിവർ എന്നിവയുള്ളവരിൽ ചീത്ത കൊളസ്ട്രോൾ 70-ൽ കുറവ് മതി.

ഇത്തരം രോഗാവസ്ഥകൾ ഏറെക്കാണുന്ന കേരളത്തിൽ പുതിയ മാനദണ്ഡങ്ങൾക്ക് പ്രസക്തിയേറെയാണ്. ചികിത്സകൾ സ്വീകരിച്ചിട്ടും നെഞ്ചുവേദന അനുഭവപ്പെടുന്ന അപകടസാധ്യത കൂടിയവിഭാഗത്തിൽ എൽ.ഡി.എൽ. അളവ് 15 മതി.

വിവിധതരം കൊളസ്ട്രോളിന്റെ നില അറിയുന്നതിനുള്ള ലിപിഡ് പ്രൊഫൈൽ പരിശോധനയിൽ ലിപോപ്രോട്ടീൻ എ എന്ന ഘടകംകൂടി നോക്കണം. ധമിനിയുടെ ഉൾപ്പാളിയിൽ പറ്റിപ്പിടിക്കാൻ സാധ്യത കൂടുതലുള്ള ലിപോപ്രോട്ടീൻ എ എന്ന ഘടകം 25 ശതമാനം ഇന്ത്യക്കാരിലും ഉയർന്നനിലയിൽ കാണുന്നുണ്ട്. ഇത് ഹൃദയാഘാത സാധ്യത വർധിപ്പിക്കും. 20 വയസ്സുമുതൽ ലിപിഡ് പ്രൊഫൈൽ പരിശോധന നടത്തണം.

ഇന്ത്യക്കാരിൽ നല്ല കൊളസ്ട്രോളായ എച്ച്.ഡി.എൽ. പൊതുവേ കുറവാണ്. എൽ.ഡി.എൽ., ട്രൈഗ്ലിസറൈഡ്, ലിപോപ്രോട്ടീൻ എ എന്നിവ കൂടിയും കാണുന്നു. ശാരീരിക പ്രത്യേകതകളും ഭക്ഷണരീതികളുമൊക്കെ ഇതിന് കാരണമാണ്. അതിനാൽ പാശ്ചാത്യരിലെ അളവുകോൽ അഭികാമ്യമല്ല.

മരുന്നിനെമാത്രം ആശ്രയിക്കല്ലേ…

ചെറുപ്പക്കാരിലും ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവ കൂടുന്ന സാഹചര്യത്തിൽ നിർദേശങ്ങൾക്ക് പ്രാധാന്യമുണ്ട്. എന്നാൽ കൊളസ്ട്രോൾ നിയന്ത്രിക്കാൻ മരുന്നിനെമാത്രം ആശ്രയിക്കാതെ ജീവിതശൈലി മാറ്റങ്ങൾക്കുകൂടി തയ്യാറാകണം.

ഡോ. ബി. പത്മകുമാർ,

മെഡിസിൻ വിഭാഗം പ്രൊഫസർ, ഗവ. ടി.ഡി. മെഡിക്കൽ കോളേജ്, ആലപ്പുഴ.


Share our post

Kannur

ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.


Share our post
Continue Reading

Kannur

കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.

ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

കണ്ണൂർ-ദമാം സെക്ടറിൽ എയർഇന്ത്യ എക്സ്‌പ്രസും സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്. കണ്ണൂരിൽനിന്ന് മസ്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ മാസം ഇൻഡിഗോ സർവീസ് തുടങ്ങിയിരുന്നു. ദോഹ, അബുദാബി എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവീസുകൾ നടത്തുന്നുണ്ട്.

Share our post
Continue Reading

Kannur

നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

Published

on

Share our post

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.

13 പരാതി സ്വീകരിച്ച് എല്ലാ പോലീസ് സ്റ്റേഷനുകളിൽനിന്ന്‌ റിപ്പോർട്ട് തേടിയശേഷം നടപടിയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ പോലീസ് സ്റ്റേഷനുകളിൽനിന്ന് പ്രത്യേകിച്ച് ടൗൺ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയിൽനിന്ന് വളരെ മോശം പ്രതികരണമാണുണ്ടായത്. അവധികൾ കേട്ടുമടുത്ത നിക്ഷേപകർ പല പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികൾ നൽകിയിട്ടുണ്ട്. പലതവണ ജയിലിൽ കിടന്ന ചക്രപാണി മാസങ്ങൾ കഴിയുമ്പോൾ ജാമ്യം കിട്ടി പുറത്തിറങ്ങാറാണ് പതിവ്. നിക്ഷേപകരുടെ പണം തിരിച്ചുകിട്ടാനുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഗത്യന്തരമില്ലാതെയാണ് കർമസമിതി രൂപവത്കരിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.

വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.


Share our post
Continue Reading

Trending

error: Content is protected !!