Kannur
‘നേർവഴി” അത്ര നേരെയല്ല; പരാതിപ്പെടുന്നതിന് ധൈര്യം പകരാൻ പ്രചരണവുമായി എക്സൈസ്

കണ്ണൂർ:സ്കൂൾ കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിന് എക്സൈസ് വകുപ്പ് ആവിഷ്ക്കരിച്ച നേർവഴി പ്രയോജനപ്പെടുന്നില്ല. ജില്ലയിൽ 800 വിദ്യാലയങ്ങളിൽ പദ്ധതി ആരംഭിച്ചെങ്കിലും ഇതുവരെ വിരലിലെണ്ണാവുന്ന പരാതികൾ മാത്രമാണ് ഇതുവഴി എക്സൈസിന് ലഭിച്ചിട്ടുള്ളു.
ലഹരി വിമുക്ത പദ്ധതിയായ വിമുക്തിയുടെ ഭാഗമായാണ് ലഹരിവലയിൽ അകപ്പെടുന്ന കുട്ടികളെ തുടക്കത്തിൽ തന്നെ തിരുത്താൻഅദ്ധ്യാപകരുടെ പങ്കാളിത്തത്തോടെ ‘നേർവഴി’ നടപ്പാക്കുന്നത്.പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം സംബന്ധിച്ച വിവരങ്ങൾ അദ്ധ്യാപകർക്ക് എക്സൈസ് വകുപ്പുമായി പങ്കുവച്ച് പരിഹാരം കാണണം.കേസെടുക്കാതെ കുട്ടികൾക്ക് ആവശ്യമായ ബോധവൽക്കരണം നൽകി ലഹരി ഉപയോഗം തടയുകയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
അദ്ധ്യാപകർ അറിയും
കുട്ടികളുടെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങളും പെരുമാറ്റവൈകല്യവുമെല്ലാം ആദ്യം മനസ്സിലാക്കാൻ കഴിയുന്നത് അദ്ധ്യാപകർക്കാണ്. ഇത് കണക്കിലെടുത്താണ് അദ്ധ്യാപകരെ പദ്ധതിയുടെ ഭാഗമാക്കിയത്.വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ അദ്ധ്യാപകർക്ക് കോളിലൂടെയോ, വാട്സ്ആപ്പ് സന്ദേശമായോ വിദ്യാർത്ഥിയെ കുറിച്ചുള്ള വിവരങ്ങൾ എക്‌സൈസ് കമ്മിഷറേറ്റിൽ അറിയിക്കണം. വിവരങ്ങൾ സ്വീകരിക്കാൻ എക്‌സൈസ് കമ്മീഷറേറ്റിൽ പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ട്. നേർവഴി പദ്ധതി വിമുക്തി പദ്ധതിയുടെ ഭാഗമായതിനാൽഎക്‌സൈസ് കമ്മിഷറേറ്റിൽ ലഭിക്കുന്ന വിവരങ്ങൾ വിമുക്തി പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസർമാർക്കും കൈമാറാം.
ഡയൽ 9656178000
പരാതി കേൾക്കാൻ എക്‌സൈസ് കമ്മീഷണറേറ്റിൽ പ്രത്യേക നമ്പർ സജ്ജീകരിച്ചിട്ടുണ്ട് .ഈ മൊബൈൽ നമ്പർ അദ്ധ്യാപകർക്കിടയിൽ പ്രചരിപ്പിക്കുന്നതിനായി സ്‌കൂൾ സ്റ്റാഫ് റൂമിൽ നമ്പർ പോസ്റ്റർ രൂപത്തിലാണ് പതിപ്പിച്ചിരിക്കുന്നത്.പൊതുജനങ്ങളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയിൽപ്പെടുത്താൻ എക്സൈസിന്റെ നേതൃത്വത്തിൽ ബസ്സുകളിലും ഇതെ പോസ്റ്റർ പതിച്ചിട്ടുണ്ട്. നേർവഴിയെ കുറിച്ചും ബന്ധപ്പെടേണ്ട ടോൾ ഫ്രീ നമ്പറിനെ കുറിച്ചും കൂടുതൽ വിദ്യാലയങ്ങളിൽ പ്രചരണം നടത്തുമെന്നാണ് ഇതുസംബന്ധിച്ച് എക്സൈസ് അധികൃതർ പറയുന്നത്.
ഒരു വർഷം, ആറ് പരാതി
പദ്ധതി ആരംഭിച്ച് ഒരു വർഷമായിട്ടും കണ്ണൂർ ജില്ലയിൽ നിന്ന് അഞ്ചോ ആറോ പരാതികൾ മാത്രമേ എത്തിയിട്ടുള്ളുവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.പദ്ധതിയിലൂടെ സ്കൂളുകളിലെ കൗൺസിലർമാർ ഇടപെട്ട് പരിഹാരം കാണുന്നുണ്ട്.കഴിഞ്ഞ വർഷമാണ് സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കിയത്.ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ വിദഗ്ധ പരിശീലനം ലഭിച്ചവരുടെ നേതൃത്വത്തിൽ കൗൺസിലിംഗ്, ബോധവത്ക്കരണം എന്നിവയും നടത്തുന്നുണ്ട്. അദ്ധ്യാപകർക്ക് പുറമേ രക്ഷിതാക്കൾക്കും നേർവഴിയെ വിവരങ്ങൾ ധരിപ്പിക്കാവുന്നതാണ്.പരാതി നൽകിയ ആളുടെ വിവരം രഹസ്യമായി വെക്കുമെന്ന സൗകര്യവും പദ്ധതിക്കുണ്ട്.
Kannur
തൂക്കുകയറിന്റെ നിശ്ശബദ്ത; കാണാം ജയിലിന്റെ അകക്കാഴ്ചകൾ

പൊതുജനങ്ങൾക്ക് അധികം പരിചയമില്ലാത്ത ജയിലിന്റെ അകക്കാഴ്ചകൾ തുറന്നുകാട്ടുന്ന ജയിൽ വകുപ്പിന്റെ സ്റ്റാൾ ജനശ്രദ്ധ നേടുന്നു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ എന്റെ കേരളം പ്രദർശന വിപണന മേളയിൽ വന്നാൽ ജയിലിനെക്കുറിച്ചും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചും നേരിൽക്കണ്ട് മനസ്സിലാക്കാം.
കണ്ണൂർ സെൻട്രൽ ജയിലിന്റെ മാതൃകയിൽ നിർമിച്ച മിനിയേച്ചർ രൂപം, ഇരട്ട തൂക്കുമരത്തിന്റെ മാതൃക, തൂക്കുകയർ, വധശിക്ഷയ്ക്ക് വിധിച്ച പ്രതികളെ പാർപ്പിക്കുന്ന കണ്ടംഡ് സെൽ, തടവുകാർക്ക് ഫോൺ ചെയ്യാൻ പ്രത്യേകം ഒരുക്കിയ സ്മാർട്ട് കാർഡ് ഉപകരണം, തടവുകാരുടെ പരാതിപ്പെട്ടികൾ എന്നിവയും വിവിധ ശിക്ഷാ നടപടികൾ, ശിക്ഷാ തടവുകാർക്കുള്ള അവധികൾ തുടങ്ങി ജയിൽ വകുപ്പിന്റെ ചരിത്രവും ഒൻപത് വർഷത്തെ നേട്ടങ്ങളും ഇവിടെ കാണാം.
ലഹരിക്കെതിരായുള്ള ‘നവജീവന’ ത്തിന്റെ ഭാഗമായി അന്തേവാസികൾ തയ്യാറാക്കിയ ശിലാ രൂപവും മറ്റൊരു അന്തേവാസി നിർമിച്ച മുണ്ടക്കൈ ചൂരൽമല മലയുടെ മാതൃകയും പൊതു ജനങ്ങളുടെ ശ്രദ്ധയാകർഷികുന്നു. ഇതിനുപുറമെ തടവുകാരുടെ വൈവിധ്യമാർന്ന കരകൗശല വസ്തുക്കളും കലാസൃഷ്ടികളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മരം ഉപയോഗിച്ച് നിർമിച്ച കെട്ടിടങ്ങളുടെ ലഘു മാതൃകകൾ, മനോഹരമായ ശിൽപ്പങ്ങൾ, പെൻ, പേപ്പർ ബാഗ്, പാന്റ്, ഷർട്ട്, കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള വസ്ത്രങ്ങൾ എന്നിവ മേളയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. പഴയ ചെടികളും മരങ്ങളുമുപയോഗിച്ച് തടവുകാർ തയ്യാറാക്കിയ ത്രീ ഡി കാർബൺ ചിത്രങ്ങളും മ്യൂറൽ പെയിന്റിങ്ങുകളും പ്രദർശനത്തിലുണ്ട്. ജയിൽ തോട്ടത്തിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളും മുട്ടകളും പൊതുജനങ്ങൾക്ക് സ്റ്റാളിൽ നിന്നും വാങ്ങാം. ശിക്ഷയോടൊപ്പം പുതിയ ജീവിതപാഠങ്ങൾ കൂടി തടവുകാർ പഠിക്കുന്നു എന്നതിന്റെ തെളിവാണ് ഇവിടെയുള്ള ഓരോ ഉൽപ്പന്നങ്ങളും.
Kannur
തിരിച്ചറിയൽ രേഖകൾ കർശനമാക്കി റെയിൽവേ

കണ്ണൂർ: പഹൽഗാമിലെ ഭീകര ആക്രമണത്തിന് ശേഷം യാത്രക്കാർക്ക് തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കി റെയിൽവേ. ടിക്കറ്റ് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കും റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തുന്നവർക്കും രേഖകൾ ആവശ്യപ്പെടാം. ആധാർ കാർഡോ മറ്റ് തിരിച്ചറിയൽ രേഖകളോ ആണ് കരുതേണ്ടത്. ടിക്കറ്റ് പരിശോധനയോടൊപ്പം തിരിച്ചറിയൽ കാർഡും ആവശ്യപ്പെടാനാണ് ടിക്കറ്റ് എക്സാമിനർക്ക് നിർദേശം നൽകിയിരിക്കുന്നത്. സ്റ്റേഷനിലും തീവണ്ടിയിലും സുരക്ഷ സന്നാഹങ്ങൾ ശക്തിപ്പെടുത്താനും നിർദേശമുണ്ട്.
Kannur
ഭാര്യയുടെ പ്രസവ ശുശ്രൂഷക്ക് എത്തിയ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു

പരിയാരം: ഗവ: മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവ ശുശ്രൂഷയുംആയി ബന്ധപ്പെട്ട് കൂട്ടിരിപ്പിന് വന്ന ഭർത്താവ് ശുചിമുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു. കുടുക്കിമൊട്ട കാഞ്ഞിരോട് ബൈത്തുൽ ഇസ്സത്തിൽ സി. സാദിഖ് (48) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ കുളിക്കാൻ എട്ടാം നിലയിലെ ശുചിമുറിയിൽ പോയതായിരുന്നു. ഭാര്യ റസിയയെ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മക്കൾ: സഹൽ,
ഷസ്സിൻ, അജ് വ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്