Kannur
ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര മണ്ഡലമായി തളിപ്പറമ്പ്

കണ്ണൂർ: സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര മണ്ഡലമായി തളിപ്പറമ്പ്. തളിപ്പറമ്പ് മണ്ഡലത്തിലെ മുഴുവൻ പേരെയും ഡിജിറ്റൽ സാക്ഷരതയുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ മണ്ഡലം എം.എൽ.എ. എം.വി.ഗോവിന്ദൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ‘ഇടം’ (Educational and Digital Awareness Mission) പദ്ധതിയിലൂടെയാണ് മണ്ഡലം സമ്പൂർണ സാക്ഷരത കൈവരിച്ചത്.
മണ്ഡലത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന പദ്ധതിയ്ക്ക് ആവശ്യമായ മൊഡ്യൂളുകളും, മാസ്റ്റര്‍ ട്രെയിനര്‍ പരിശീലനവും ഡിജിറ്റല്‍ റിസോഴ്‌സുകളും തയ്യാറാക്കിയത് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റാണ്. സംസ്ഥാന സാക്ഷരതാ മിഷന്‍, കുടുംബശ്രീ പോലെ നിരവധി പങ്കാളികള്‍ ‘ഇടം’ പദ്ധതിക്കുണ്ട്. പദ്ധതി പൂര്‍ത്തിയാക്കി തളിപ്പറമ്പ് മണ്ഡലത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര മണ്ഡലമായി 2024 ഫെബ്രുവരി 24-ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കും. ചടങ്ങില്‍ പട്ടികജാതി-പട്ടികവര്‍ഗ ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്യും. മണ്ഡലം എം.എല്‍.എ എം.വി.ഗോവിന്ദന്‍ അധ്യക്ഷത വഹിക്കും.
2023 മെയ് 2-ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും വാര്‍ഡ്/ഡിവിഷന്‍ തിരിച്ചും പൊതുവായും സംഘാടക സമിതികള്‍ സജീവമായി. കൈറ്റ് തയ്യാറാക്കിയ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് 3213 സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ പഠിതാക്കളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. 52230 പഠിതാക്കള്‍ രജിസ്റ്റര്‍ ചെയ്തു.
3432 പരിശീലകര്‍ പദ്ധതിയുടെ ഭാഗമായി. മണ്ഡലത്തിലെ വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളും സ്‌കൂളുകള്‍, വായനശാലകള്‍, അയല്‍ക്കൂട്ടങ്ങള്‍, വീടുകള്‍ തുടങ്ങിയവയെല്ലാം ഡിജിറ്റല്‍ മീഡിയാ സാക്ഷരതാ പദ്ധതിയുടെ ‘ഇട’ങ്ങളായി മാറി. കൈറ്റ് തയ്യാറാക്കിയ www.edam.kite.kerala.gov.in എന്ന ‘ഇടം’ വെബ്‌സൈറ്റ് വഴി എല്ലാ പ്രവര്‍ത്തനങ്ങളുടേയും മോണിറ്ററിംഗ് ഉള്‍പ്പെടെയുള്ള ഏകോപനം സാധ്യമാക്കി. സൈറ്റില്‍ വിവിധ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കായി തയ്യാറാക്കിയ പ്രത്യേകം പേജുകളില്‍ പഠിതാക്കളുടെ അനുഭവങ്ങളടങ്ങിയ വീഡിയോകളും ലഭ്യമാക്കിയിട്ടുണ്ട്.
പത്തു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 5 മൊഡ്യൂളുകള്‍ ഉപയോഗിച്ചാണ് പരിശീലനം നടത്തിയത്. 2023 സെപ്തംബര്‍ 24-ന് കുറുമാത്തൂര്‍ പഞ്ചായത്താണ് ആദ്യ ഡിജിറ്റല്‍ സാക്ഷര പഞ്ചായത്തായി പ്രഖ്യാപിച്ചത്. പിന്നീട് കുറ്റിയാട്ടൂര്‍, ചപ്പാരപ്പടവ്, പരിയാരം, മയ്യില്‍, മലപ്പട്ടം എന്നീ ഗ്രാമ പഞ്ചായത്തുകള്‍ ഡിജിറ്റല്‍ സാക്ഷര പഞ്ചായത്തുകളായി പ്രഖ്യാപിച്ചു. ആന്തൂര്‍, തളിപ്പറമ്പ് നഗരസഭകള്‍ യഥാക്രമം 12.12.2023നും 20.12.2023-നുമാണ് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര നഗരസഭകളായി പ്രഖ്യാപിച്ചത്. 12.02.2024-ന് കൊളച്ചേരി ഗ്രാമ പഞ്ചായത്തിലെ പ്രഖ്യാപനം കൂടെ പൂര്‍ത്തിയായതോടെയാണ് തളിപ്പറമ്പ് മണ്ഡലം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര പഞ്ചായത്തായി മാറിയത്.
Kannur
ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
Kannur
കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
Kannur
നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.
വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്