Connect with us

Kannur

പ്രതീക്ഷയോടെ മത്സ്യമേഖല: ഫിഷറീസിൽ ഇന്നോവേഷൻ കൗൺസിൽ

Published

on

Share our post

കണ്ണൂർ: മത്സ്യതൊഴിലാളികൾക്കും അനുബന്ധ തൊഴിൽ ചെയ്യുന്നവർക്കും അവസരങ്ങളും മെച്ചപ്പെട്ട വരുമാനവും ഉറപ്പാക്കുന്നതിനായി ഫിഷറീസ് വകുപ്പ് ഇന്നോവേഷൻ കൗൺസിൽ രൂപീകരിക്കുന്നു.ജില്ലയിലെ ഏഴായിരത്തോളം വരുന്ന മത്സ്യതൊഴിലാളികൾക്കും അനുബന്ധതൊഴിലാളികൾക്കും കൗൺസിൽ ഏകജാലക സംവിധാനമെന്ന നിലയിൽ ഏറെ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ.

ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയും പുതിയ സംരംഭകർക്ക് പ്രോത്സാഹനം നൽകിയും മേഖലയിൽ ഒരു നൂതന വ്യവസായാന്തരീക്ഷം സൃഷ്ടിക്കാനാണ് ഫിഷറീസ് ഇന്നോവേഷൻ കൗൺസിൽ രൂപീകരിക്കുന്നത്.മത്സ്യബന്ധന ,​മത്സ്യസംസ്‌കരണ മേഖലയെ മികച്ച വരുമാനദായക മേഖലയാക്കി മാറ്റുന്നതിനും സംരംഭകത്വ പ്രോത്സാഹനം നൽകുന്നതിനും നിലവിൽ മതിയായ സംവിധാനങ്ങളില്ലാത്ത സാഹചര്യത്തിലാണ് കൗൺസിൽ രൂപീകരിക്കുന്നത്.

 

ഫെസിലിറ്റേഷൻ സെന്ററാകും

ഫിഷറീസ് വകുപ്പ്, വ്യവസായ വകുപ്പ്, കെഡിസ്‌ക്, നോളജ് മിഷൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ, ആർ.ആൻഡ്.ഡി ഇൻസ്റ്റിറ്റ്യൂട്ടുകൾ, മത്സ്യമേഖലയിലെ ശാസ്ത്രജ്ഞർ, വിദഗ്ധർ, കയറ്റുമതിക്കാർ എന്നിവരുൾപ്പെട്ട ഒരു പ്രധാന ഫെസിലിറ്റേഷൻ കേന്ദ്രമായി ഫിഷറീസ് ഇന്നൊവേഷൻ കൗൺസിൽ പ്രവർത്തിക്കും.മത്സ്യബന്ധന അനുബന്ധ മേഖലകളിൽ സ്റ്റാർട്ട് അപ്പുകൾ ,വ്യവസായ സംരഭകർ,നിക്ഷേപകർ എന്നിവർക്ക് കൂടുതൽ അവസരങ്ങൾ ഇതിലൂടെ ലഭിക്കുമെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്കുകൂട്ടൽ.ഇതിനായി മത്സ്യബന്ധന മേഖലയിൽ സാദ്ധ്യമായ എല്ലാ വിഭവസ്രോതസ്സുകൾ പ്രയോജനപ്പെടുത്തും. ആവശ്യമായ സാങ്കേതികവിദ്യകൾ വികസിപ്പിച്ച് പ്രയോജനപ്പെടുത്തി മത്സ്യബന്ധനമേഖലയെ വാണിജ്യവത്ക്കരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

 

ലക്ഷ്യം സംരംഭകത്വ -തൊഴിൽ അവസരങ്ങൾ

ഗവേഷണ സ്ഥാപനങ്ങൾ സ്റ്റാർട്ട് അപ്പുകൾ ,ചെറുകിട സംരംഭകർ,നിക്ഷേപകർ തമ്മിൽ ആശയ വിനിമയം

സാങ്കേതിക വിദ്യ വികസിപ്പിക്കുകയും വാണിജ്യവൽക്കരിച്ച് സംരഭകത്വ -തൊഴിൽ അന്വേഷകർക്ക് അവസരം സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു ഏകജാലക സംവിധാനം

 

നോർവേ, വിയത്‌നാം മോഡൽ

കേരളീയം പരിപാടിയുടെ ഭാഗമായി മത്സ്യബന്ധന വകുപ്പ് വിദേശ രാജ്യങ്ങളിലെ ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തി സംഘടിപ്പിച്ച സെമിനാറിൽ ഇതുസംബന്ധിച്ച ആശയം ഉയർന്നിരുന്നു.നോർവെ, വിയത്‌നാം തുടങ്ങിയ രാജ്യങ്ങളിലെ മത്സ്യ ഉത്പ്പാദന സംസ്‌ക്കരണ മേഖലകളിലെ ആധുനിക സാങ്കേതിക വിദ്യകളും ആത്യാധുനിക ഉപകരണങ്ങളും സംസ്ഥാനത്തെ മത്സ്യ മേഖലയ്ക്ക് പ്രയോജനപ്പെടുത്താനും ആലോചനയുണ്ട്.


Share our post

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Kannur

പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം

Published

on

Share our post

കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ  അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.


Share our post
Continue Reading

Kannur

ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ

Published

on

Share our post

പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.

ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.

ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!