Connect with us

Kannur

പ്രതീക്ഷയോടെ മത്സ്യമേഖല: ഫിഷറീസിൽ ഇന്നോവേഷൻ കൗൺസിൽ

Published

on

Share our post

കണ്ണൂർ: മത്സ്യതൊഴിലാളികൾക്കും അനുബന്ധ തൊഴിൽ ചെയ്യുന്നവർക്കും അവസരങ്ങളും മെച്ചപ്പെട്ട വരുമാനവും ഉറപ്പാക്കുന്നതിനായി ഫിഷറീസ് വകുപ്പ് ഇന്നോവേഷൻ കൗൺസിൽ രൂപീകരിക്കുന്നു.ജില്ലയിലെ ഏഴായിരത്തോളം വരുന്ന മത്സ്യതൊഴിലാളികൾക്കും അനുബന്ധതൊഴിലാളികൾക്കും കൗൺസിൽ ഏകജാലക സംവിധാനമെന്ന നിലയിൽ ഏറെ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ.

ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയും പുതിയ സംരംഭകർക്ക് പ്രോത്സാഹനം നൽകിയും മേഖലയിൽ ഒരു നൂതന വ്യവസായാന്തരീക്ഷം സൃഷ്ടിക്കാനാണ് ഫിഷറീസ് ഇന്നോവേഷൻ കൗൺസിൽ രൂപീകരിക്കുന്നത്.മത്സ്യബന്ധന ,​മത്സ്യസംസ്‌കരണ മേഖലയെ മികച്ച വരുമാനദായക മേഖലയാക്കി മാറ്റുന്നതിനും സംരംഭകത്വ പ്രോത്സാഹനം നൽകുന്നതിനും നിലവിൽ മതിയായ സംവിധാനങ്ങളില്ലാത്ത സാഹചര്യത്തിലാണ് കൗൺസിൽ രൂപീകരിക്കുന്നത്.

 

ഫെസിലിറ്റേഷൻ സെന്ററാകും

ഫിഷറീസ് വകുപ്പ്, വ്യവസായ വകുപ്പ്, കെഡിസ്‌ക്, നോളജ് മിഷൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ, ആർ.ആൻഡ്.ഡി ഇൻസ്റ്റിറ്റ്യൂട്ടുകൾ, മത്സ്യമേഖലയിലെ ശാസ്ത്രജ്ഞർ, വിദഗ്ധർ, കയറ്റുമതിക്കാർ എന്നിവരുൾപ്പെട്ട ഒരു പ്രധാന ഫെസിലിറ്റേഷൻ കേന്ദ്രമായി ഫിഷറീസ് ഇന്നൊവേഷൻ കൗൺസിൽ പ്രവർത്തിക്കും.മത്സ്യബന്ധന അനുബന്ധ മേഖലകളിൽ സ്റ്റാർട്ട് അപ്പുകൾ ,വ്യവസായ സംരഭകർ,നിക്ഷേപകർ എന്നിവർക്ക് കൂടുതൽ അവസരങ്ങൾ ഇതിലൂടെ ലഭിക്കുമെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്കുകൂട്ടൽ.ഇതിനായി മത്സ്യബന്ധന മേഖലയിൽ സാദ്ധ്യമായ എല്ലാ വിഭവസ്രോതസ്സുകൾ പ്രയോജനപ്പെടുത്തും. ആവശ്യമായ സാങ്കേതികവിദ്യകൾ വികസിപ്പിച്ച് പ്രയോജനപ്പെടുത്തി മത്സ്യബന്ധനമേഖലയെ വാണിജ്യവത്ക്കരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

 

ലക്ഷ്യം സംരംഭകത്വ -തൊഴിൽ അവസരങ്ങൾ

ഗവേഷണ സ്ഥാപനങ്ങൾ സ്റ്റാർട്ട് അപ്പുകൾ ,ചെറുകിട സംരംഭകർ,നിക്ഷേപകർ തമ്മിൽ ആശയ വിനിമയം

സാങ്കേതിക വിദ്യ വികസിപ്പിക്കുകയും വാണിജ്യവൽക്കരിച്ച് സംരഭകത്വ -തൊഴിൽ അന്വേഷകർക്ക് അവസരം സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു ഏകജാലക സംവിധാനം

 

നോർവേ, വിയത്‌നാം മോഡൽ

കേരളീയം പരിപാടിയുടെ ഭാഗമായി മത്സ്യബന്ധന വകുപ്പ് വിദേശ രാജ്യങ്ങളിലെ ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തി സംഘടിപ്പിച്ച സെമിനാറിൽ ഇതുസംബന്ധിച്ച ആശയം ഉയർന്നിരുന്നു.നോർവെ, വിയത്‌നാം തുടങ്ങിയ രാജ്യങ്ങളിലെ മത്സ്യ ഉത്പ്പാദന സംസ്‌ക്കരണ മേഖലകളിലെ ആധുനിക സാങ്കേതിക വിദ്യകളും ആത്യാധുനിക ഉപകരണങ്ങളും സംസ്ഥാനത്തെ മത്സ്യ മേഖലയ്ക്ക് പ്രയോജനപ്പെടുത്താനും ആലോചനയുണ്ട്.


Share our post

Kannur

തൂക്കുകയറിന്റെ നിശ്ശബദ്ത; കാണാം ജയിലിന്റെ അകക്കാഴ്ചകൾ

Published

on

Share our post

പൊതുജനങ്ങൾക്ക് അധികം പരിചയമില്ലാത്ത ജയിലിന്റെ അകക്കാഴ്ചകൾ തുറന്നുകാട്ടുന്ന ജയിൽ വകുപ്പിന്റെ സ്റ്റാൾ ജനശ്രദ്ധ നേടുന്നു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ എന്റെ കേരളം പ്രദർശന വിപണന മേളയിൽ വന്നാൽ ജയിലിനെക്കുറിച്ചും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചും നേരിൽക്കണ്ട് മനസ്സിലാക്കാം.

കണ്ണൂർ സെൻട്രൽ ജയിലിന്റെ മാതൃകയിൽ നിർമിച്ച മിനിയേച്ചർ രൂപം, ഇരട്ട തൂക്കുമരത്തിന്റെ മാതൃക, തൂക്കുകയർ, വധശിക്ഷയ്ക്ക് വിധിച്ച പ്രതികളെ പാർപ്പിക്കുന്ന കണ്ടംഡ് സെൽ, തടവുകാർക്ക് ഫോൺ ചെയ്യാൻ പ്രത്യേകം ഒരുക്കിയ സ്മാർട്ട് കാർഡ് ഉപകരണം, തടവുകാരുടെ പരാതിപ്പെട്ടികൾ എന്നിവയും വിവിധ ശിക്ഷാ നടപടികൾ, ശിക്ഷാ തടവുകാർക്കുള്ള അവധികൾ തുടങ്ങി ജയിൽ വകുപ്പിന്റെ ചരിത്രവും ഒൻപത് വർഷത്തെ നേട്ടങ്ങളും ഇവിടെ കാണാം.

ലഹരിക്കെതിരായുള്ള ‘നവജീവന’ ത്തിന്റെ ഭാഗമായി അന്തേവാസികൾ തയ്യാറാക്കിയ ശിലാ രൂപവും മറ്റൊരു അന്തേവാസി നിർമിച്ച മുണ്ടക്കൈ ചൂരൽമല മലയുടെ മാതൃകയും പൊതു ജനങ്ങളുടെ ശ്രദ്ധയാകർഷികുന്നു. ഇതിനുപുറമെ തടവുകാരുടെ വൈവിധ്യമാർന്ന കരകൗശല വസ്തുക്കളും കലാസൃഷ്ടികളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മരം ഉപയോഗിച്ച് നിർമിച്ച കെട്ടിടങ്ങളുടെ ലഘു മാതൃകകൾ, മനോഹരമായ ശിൽപ്പങ്ങൾ, പെൻ, പേപ്പർ ബാഗ്, പാന്റ്, ഷർട്ട്, കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള വസ്ത്രങ്ങൾ എന്നിവ മേളയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. പഴയ ചെടികളും മരങ്ങളുമുപയോഗിച്ച് തടവുകാർ തയ്യാറാക്കിയ ത്രീ ഡി കാർബൺ ചിത്രങ്ങളും മ്യൂറൽ പെയിന്റിങ്ങുകളും പ്രദർശനത്തിലുണ്ട്. ജയിൽ തോട്ടത്തിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളും മുട്ടകളും പൊതുജനങ്ങൾക്ക് സ്റ്റാളിൽ നിന്നും വാങ്ങാം. ശിക്ഷയോടൊപ്പം പുതിയ ജീവിതപാഠങ്ങൾ കൂടി തടവുകാർ പഠിക്കുന്നു എന്നതിന്റെ തെളിവാണ് ഇവിടെയുള്ള ഓരോ ഉൽപ്പന്നങ്ങളും.


Share our post
Continue Reading

Kannur

തിരിച്ചറിയൽ രേഖകൾ കർശനമാക്കി റെയിൽവേ

Published

on

Share our post

കണ്ണൂർ: പഹൽഗാമിലെ ഭീകര ആക്രമണത്തിന് ശേഷം യാത്രക്കാർക്ക് തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കി റെയിൽവേ. ടിക്കറ്റ് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കും റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തുന്നവർക്കും രേഖകൾ ആവശ്യപ്പെടാം. ആധാർ കാർഡോ മറ്റ് തിരിച്ചറിയൽ രേഖകളോ ആണ് കരുതേണ്ടത്. ടിക്കറ്റ് പരിശോധനയോടൊപ്പം തിരിച്ചറിയൽ കാർഡും ആവശ്യപ്പെടാനാണ് ടിക്കറ്റ് എക്സാമിനർക്ക് നിർദേശം നൽകിയിരിക്കുന്നത്. സ്റ്റേഷനിലും തീവണ്ടിയിലും സുരക്ഷ സന്നാഹങ്ങൾ ശക്തിപ്പെടുത്താനും നിർദേശമുണ്ട്.


Share our post
Continue Reading

Kannur

ഭാര്യയുടെ പ്രസവ ശുശ്രൂഷക്ക് എത്തിയ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു

Published

on

Share our post

പരിയാരം: ഗവ: മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവ ശുശ്രൂഷയുംആയി ബന്ധപ്പെട്ട് കൂട്ടിരിപ്പിന് വന്ന ഭർത്താവ് ശുചിമുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു.  കുടുക്കിമൊട്ട കാഞ്ഞിരോട് ബൈത്തുൽ ഇസ്സത്തിൽ സി. സാദിഖ് (48) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ കുളിക്കാൻ എട്ടാം നിലയിലെ ശുചിമുറിയിൽ പോയതായിരുന്നു. ഭാര്യ റസിയയെ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മക്കൾ: സഹൽ,
ഷസ്സിൻ, അജ് വ.


Share our post
Continue Reading

Trending

error: Content is protected !!